Friday, November 21, 2008

വിഴിഞ്ഞം സ്ഥലമെടുപ്പ് വിജ്ഞാപനം പിന്‍‌വലിച്ചു

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പേരില്‍ കുടിയൊഴിപ്പിക്കല്‍ നടത്താന്നായി ഏതാനും ആഴ്ചകള്‍ക്കുമുമ്പ് സര്‍ക്കാര്‍ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തില്‍ ഒരു സമരപരിപാടിയും ആരംഭിച്ചിരുന്നു. ഇതെക്കുറിച്ച് കഴിഞ്ഞ മാസം ഒരു പോസ്റ്റില്‍ ഞാന്‍ എഴുതിയിരുന്നു.

വിജ്ഞാപനം പിന്‍‌വലിക്കാന്‍ ഇന്നലെ മന്ത്രിസഭ തീരുമാനിച്ചു. ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടതില്‍ സര്‍ക്കാരിനെ ഞാന്‍ അഭിനന്ദിക്കുന്നു. ആ വിജ്ഞാപനം സദുദ്ദേശ്യത്തോടെ ഇറക്കിയതല്ലെന്ന് അത് വായിച്ച ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുമായിരുന്നു.

സര്‍ക്കാര്‍ പറയുന്നതുപോലെ ബ്രഹത്തായ ഒരു പദ്ധതിയാണിതെങ്കില്‍ കൂടുതല്‍ ഭൂമി തീര്‍ച്ചയായും വേണ്ടി വരും. ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. എത്ര ഭൂമി ആവശ്യമാണെന്ന് കൃത്യമായി നിശ്ചയിച്ചശേഷം അത്രയും ഭൂമി എവിടെ എങ്ങനെ കണ്ഡെത്താം എന്നതിനെക്കുറിച്ച് പ്രദേശത്തെ ജനങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യണം. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ഭൂമി മാഫിയയുടെ താല്പര്യം മുന്‍‌നിര്‍ത്തി വിജ്ഞാപനം പുറപ്പെടുവിച്ചതുകൊണ്ടാണ് എതിര്‍പ്പുണ്ടായത്. ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.

No comments: