Wednesday, November 19, 2014

അധികാരം നവമാദ്ധ്യമ സന്ദർഭത്തിൽ




ബി.ആർ.പി. ഭാസ്കർ

പത്രങ്ങളെ ‘ഫോർത്ത് എസ്റ്റേറ്റ്’ എന്ന് ആദ്യമായി വിശേഷിപ്പിച്ചത് എഡ്മണ്ട് ബർക്ക് ആണെന്ന് പറയപ്പെടുന്നു. ഹൌസ് ഓഫ് കോമൺസിലെ നടപടികൾ റിപ്പോർട്ടു ചെയ്യാൻ പത്രപ്രതിനിധികളെ 1787ൽ സഭയിൽ പ്രവേശിപ്പിച്ചു. ഒരു ദിവസം പ്രസ് ഗ്യാലറിയിലേക്ക് നോക്കിക്കൊണ്ട് ബർക്ക് പറഞ്ഞത്രെ: “അതാ അവിടെയിരിക്കുന്നു ഒരു നാലാം എസ്റ്റേറ്റ്, മറ്റ് മൂന്ന് എസ്റ്റേറ്റുകളേക്കാളും ശക്തിയുള്ള നാലാം എസ്റ്റേറ്റ്”. അധികാരം പങ്കിടുന്ന സ്ഥാപനങ്ങളെയാണ് രാജ്യത്തെ എസ്റ്റേറ്റുകൾ  എന്ന് വിശേഷിച്ചിരുന്നത്. ഒരു കാലത്ത് രാജാവും പ്രഭുക്കളും ക്രൈസ്തവസഭയുമായിരുന്നു മൂന്ന് എസ്റ്റേറ്റുകൾ. പിന്നീട് രാജാവും പ്രഭുസഭയും ജനസഭയുമായി ബ്രിട്ടനിലെ മൂന്ന് അധികാര കേന്ദ്രങ്ങൾ. ഇന്ന് ഇന്ത്യയിൽ ഭരണഘടനപ്രകാരം നിലവിൽ വന്ന എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചർ, ജുഡിഷ്യറി എന്നിവയെ മൂന്ന് അധികാരകേന്ദ്രങ്ങളായും മാദ്ധ്യമങ്ങളെ നാലാം എസ്റ്റേറ്റായും കരുതപ്പെടുന്നു.

ബർക്ക് പത്രങ്ങളെ അധികാരകേന്ദ്രമായി വിശേഷിപ്പിക്കുമ്പോൾ ബ്രിട്ടനിൽ പത്രങ്ങൾക്ക് അര നൂറ്റാണ്ടിന്റെ പാരമ്പര്യമെ ഉണ്ടായിരുന്നുള്ളു. അച്ചടി മാദ്ധ്യമങ്ങൾ കൊടികുത്തി വാണിരുന്ന കാലത്ത് ബ്രിട്ടനിൽ ഏറ്റവുമധികം സ്വാധീനമുണ്ടായിരുന്ന ദ് ടൈംസ് പത്രം അന്ന് ജനിച്ചിട്ടുപോലുമില്ല. (ദ് ഡെയ്ലി യൂണിവേഴ്സൽ രജിസ്റ്റർ എന്ന പേരിൽ 1785ൽ പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് 1788ൽ ദ് ടൈംസ് ആയി മാറിയത്.) പത്രങ്ങൾക്ക് മറ്റ് മൂന്ന് എസ്റ്റേറ്റുകളേക്കാളും ശക്തിയുണ്ടെന്ന ബർക്കിന്റെ നിരീക്ഷണം അത്യുക്തി കലർന്നതായിരുന്നിരിക്കണം. എന്നാൽ കാലക്രമത്തിൽ അച്ചടി മാദ്ധ്യമങ്ങൾ ശക്തിയാർജ്ജിക്കുകയും അദ്ദേഹത്തിന്റെ വാക്കുകൾ യാഥാർത്ഥ്യമാവുകയും ചെയ്തു. ബ്രിട്ടൻ വ്യാവസായികയുഗത്തിലേക്ക് പ്രവേശിച്ചപ്പോൾ പത്രങ്ങൾ വ്യവസായങ്ങളുടെ വളർച്ചയെ സഹായിച്ചു; വ്യവസായങ്ങൾ പത്രങ്ങളുടെ വളർച്ചയെയും. പത്രങ്ങളുടെ സ്വാധീനം രാഷ്ട്രീയരംഗത്ത് ജനാധിപത്യത്തിന്റെ വളർച്ചക്കും സഹായകമായി. പത്രങ്ങളെ കർശനമായി നിയന്ത്രിച്ച കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾക്ക് സാമ്പത്തിക പുരോഗതി നേടാനായെങ്കിലും അവിടെ ജനാധിപത്യം പുലർന്നില്ല. ഇന്ത്യയിൽ ഫ്യൂഡലിസവും കൊളോണിയലിസവും നിലനിന്ന കാലത്താണ് പത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. വ്യത്യസ്ത സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ താല്പര്യങ്ങൾ തമ്മിലുള്ള സംഘട്ടനത്തിൽ പത്രങ്ങൾ പങ്കാളികളായി. അവയുടെ പ്രവർത്തനം ഗുണപരമായ മാറ്റങ്ങളുണ്ടാക്കി.

പിന്നീട് റേഡിയോയും ടെലിവിഷനും വന്നു. റേഡിയോ അച്ചടി മാദ്ധ്യമങ്ങൾക്കു ഭീഷണിയായില്ല. ആദ്യ ഘട്ടത്തിൽ ടെലിവിഷന്റെ വരവും പത്രങ്ങളെ പ്രതികൂലമായി ബാധിച്ചില്ല. വലിയ സംഭവികാസങ്ങളെ കുറിച്ച് ആദ്യം അറിയുന്നത് ടിവിയിലൂടെയായപ്പോഴും വിശദാംശങ്ങൾക്ക് ജനങ്ങൾ പത്രങ്ങളെ ആശ്രയിച്ചു. അച്ചടിമാദ്ധ്യമത്തെപ്പോലെ വ്യാഖ്യാനവും വിശകലനവും നടത്താനുള്ള കഴിവ് ദൃശ്യമാദ്ധ്യമത്തിനില്ലെന്ന് തിരിച്ചറിഞ്ഞ പത്രങ്ങൾ ആ മേഖലകളൊൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു. ആഴ്ചയിലെ ഏഴു ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ചാനലുകൾ വാർത്തകളറിയാൻ ഒരു നിശ്ചിത സമയം വരെ കാത്തിരിക്കേണ്ട ആവശ്യം ഇല്ലാതാക്കി.

ഇന്റർനെറ്റ് വന്നപ്പോൾ അതിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന നവ മാദ്ധ്യമങ്ങൾ രംഗപ്രവേശം ചെയ്തു. ദിനപത്രങ്ങൾ വെബ്സൈറ്റുകൾ വഴി  വാർത്ത നൽകാൻ തുടങ്ങി. പിന്നീട് ടെലിവിഷൻ ചാനലുകളും ഇന്റർനെറ്റ് വഴി ലഭ്യമായി. ആദ്യം കമ്പ്യൂട്ടറിൽ കൂടി മാത്രം പ്രാപ്യമായിരുന്ന ഇന്റർനെറ്റ് ഇപ്പോൾ കൈയിൽ കൊണ്ടു നടക്കുന്ന മൊബൈൽ ഫോണിൽ കിട്ടുന്നു. ഈ മാറ്റങ്ങൾ സാദ്ധ്യമാക്കിയത് സാങ്കേതികവിദ്യയുടെ വികാസമാണ്. ഇത്തരത്തിലുള്ള ഒരു മാദ്ധ്യമരംഗമാണ് രൂപപ്പെടുന്നതെന്ന് 25 കൊല്ലം മുമ്പ് ആർക്കും പറയാൻ കഴിയുമായിരുന്നില്ല. ഈ സാങ്കേതികവിദ്യ ഇപ്പോഴും വികസിക്കുകയാണ്. അതിനാൽ 25 കൊല്ലത്തിനുശേഷമുള്ള മാദ്ധ്യമരംഗത്തെക്കുറിച്ച് പ്രവചിക്കാൻ എളുപ്പമല്ല.

പുതിയ സാങ്കേതികവിദ്യ ഒരു വലിയ പുതിയ ലോകത്തിലേക്കുള്ള കവാടമാണ് തുറന്നു തന്നിരിക്കുന്നത്. അതിന്റെ വമ്പിച്ച സാദ്ധ്യതകൾ ആരും പൂർണ്ണമായി ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. നവമാദ്ധ്യമ കാലത്ത് ഇന്റർനെറ്റ് സംവിധാനം ഉപയോഗിച്ച് എങ്ങനെ പിടിച്ചു നിൽക്കാമെന്നുള്ള അന്വേഷണത്തിലാണ് പത്രങ്ങളും ടെലിവിഷനും. അവർ പഴയ രീതികൾ തന്നെയാണ് പിന്തുടരുന്നത്. പുതിയ രീതികൾ സ്വീകരിച്ച് സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നില്ല. പത്രങ്ങൾ കാലാകാലങ്ങളായി ചെയ്തു വരുന്നതെല്ലാം നവമാദ്ധ്യമങ്ങൾക്ക് ചെയ്യാനാകും. അതേപോലെ തന്നെ ടെലിവിഷൻ ചെയ്യുന്നതെല്ലാമും അവയ്ക്ക് ചെയ്യാനാകും. പത്രങ്ങൾക്കും ടിവി ചാനലുകൾക്കും ചെയ്യാനാകാത്തതും അവയ്ക്ക് ചെയ്യാനാകും. പത്രങ്ങളുടെയും ചാനലുകളുടെയും ശൈലികളിൽ കുടുങ്ങാതെ, വ്യത്യസ്തമായി ചിന്തിക്കാൻ കഴിയുന്ന സംരംഭകർക്ക്  പുതിയ സാങ്കേതികവിദ്യ പ്രദാനം ചെയ്യുന്ന സാദ്ധ്യതകൾ പൂർണ്ണമായി ഉപയോഗിക്കുന്ന  പുതിയ ശൈലി രൂപപ്പെടുത്താനും അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാനും കഴിഞ്ഞേക്കും.

അച്ചടിയുടെ കാലത്തെന്ന പോലെ ദൃശ്യത്തിന്റെ കാലത്തും മാദ്ധ്യമങ്ങൾ നാലാം എസ്റ്റേറ്റ് എന്ന നിലയിൽ അധികാരത്തിന്റെ ഭാഗമായി പൊതുവെ അംഗീകരിക്കപ്പെട്ടു. മാദ്ധ്യമ ഉടമകളിലും മാദ്ധ്യമ പ്രവർത്തകരിലും ഒരു വിഭാഗം തങ്ങൾ അധികാരത്തിന്റെ ഭാഗമാണെന്നു വിശ്വസിച്ചുകൊണ്ട് അവരുടേതായ രീതിയിൽ അധികാരം ഉപയോഗിക്കാനും സന്നദ്ധരായി. ചിലപ്പോൾ വിശാല സമൂഹത്തിന്റെ താല്പര്യങ്ങൾക്ക് അനുസൃതമായി അതുപയോഗിച്ചെങ്കിൽ മറ്റ് ചിലപ്പോൾ അതിനു വിരുദ്ധമായാണ് അവർ പ്രവർത്തിക്കുന്നത്.

ടെലിഫോൺ കണ്ടുപിടിച്ച ഗ്രഹാം ബെൽ പെൻസിൽവേനിയയിലെ ഒരു കൊച്ചു നഗരത്തിൽ നിന്ന് അടുത്തുള്ള മറ്റൊരു കൊച്ചു നഗരത്തിലേക്ക് കമ്പി വലിച്ചു കെട്ടി, ഒരിടത്തിരുന്ന് മറ്റേ സ്ഥലത്തിരിക്കുന്ന സുഹൃത്തുമായി സംസാരിച്ചുകൊണ്ടാണ് സംവിധാനത്തിന്റെ പ്രായോഗികത തെളിയിച്ചത്. അന്ന് അതിന്റെ സാദ്ധ്യതകൾ പൂർണ്ണമായി മനസിലാക്കാൻ മാർക് ട്വൈൻ എന്ന എഴുത്തുകാരനായില്ല. ഈ രണ്ട് കൊച്ചു നഗരങ്ങളിലെ ആളുകൾക്ക് തമ്മിൽ പറയാൻ അതിനും മാത്രം കാര്യങ്ങളുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. വ്യക്തികളെ മാത്രമല്ല സ്ഥാപനങ്ങളെയും രാജ്യങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് ടെലിഫോൺ സാദ്ധ്യമാക്കിയ പുരോഗതി വിഭാവന ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. നാം നോക്കിനിൽക്കെ വേൾഡ് വൈഡ് വെബ് അത് വികസിപ്പിച്ചവരുടെ കണക്കുകൂട്ടലുകൾ മറികടന്നു ഏറെ മുന്നോട്ടു പോയിരിക്കുന്നു. കോളെജ് വിടുന്ന യുവതീയുവാക്കൾക്ക് പരസ്പരം ബന്ധപ്പെടാനായി സുക്കർബർഗ് രൂപകല്പന ചെയ്ത ഫേസ്‌ബുക്ക് അദ്ദേഹം വിചാരിക്കാഞ്ഞ തരത്തിൽ വളർന്നിരിക്കുന്നു. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ആഗോളതലത്തിൽ വളർന്ന ഗൂഗിൾ, ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ സംരംഭങ്ങളുടെ വളർച്ച അവയുടെ ഉടമകളെ അതിസമ്പന്നരാക്കിയിരിക്കുന്നു. ഭരണാധികാരികൾ അവരുടെ സഹായം തേടുന്നു. ഇവരാകുമോ ഇനി ഭരണകൂടങ്ങളെ സ്വാധീനിക്കുന്ന മാദ്ധ്യമ ഭീകരന്മാർ?

പത്രങ്ങളിലൂടെ അധികാരത്തിന്റെ അകത്തളങ്ങളിൽ ആദ്യം എത്തിയത് ഉടമകളാണ്. കാലക്രമത്തിൽ സെലിബ്രിറ്റി പത്രപ്രവർത്തകർ ഉയർന്നു വരികയും അവരും അധികാരവ്യവസ്ഥയുടെ ഭാഗമാവുകയും ചെയ്തു. സെലിബ്രിറ്റികളെ സൃഷ്ടിക്കാൻ പത്രത്തേക്കാൾ കഴിവ് ടെലിവിഷനുണ്ട്. അതുകൊണ്ടു അധികാരവ്യവസ്ഥയിൽ ടിവി അവതാരകർ വളരെ വേഗം സ്ഥാനം നേടി. അമേരിക്കയിലെ വില്യം റാൻഡോൾഫ് ഹേഴ്സ്റ്റ്, ബ്രിട്ടനിലെ ലോർഡ് ബീവർബ്രൂക്, ഇറ്റലിയിലെ സിൽ‌വിയൊ ബർലുസ്കോണി തുടങ്ങിയവർ അധികാര വ്യവസ്ഥയിൽ സ്ഥാനം നേടിയ മാദ്ധ്യമ ഉടമകളാണ്. നമ്മുടെ രാജ്യത്തും മാദ്ധ്യമശക്തി യുടെ ബലത്തിൽ അധികാര രാഷ്ട്രീയത്തിൽ ഇടം കണ്ടെത്തിയ നിരവധിയാളുകളുണ്ട്. ആദ്യം മദ്രാസിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിലും പിന്നീട് മദ്ധ്യ പ്രദേശിൽ നിന്ന് ജനസംഘം ടിക്കറ്റിലും  ലോക് സഭയിലെത്തിയ റാം നാഥ് ഗോയങ്ക, ആന്ധ്ര പ്രദേശിൽ എൻ.ടി. രാമ റാവുവിന്റെ തെലുങ്ക് ദേശത്തെ ഒരു കൊല്ലത്തിൽ അധികാരത്തിലേറ്റിയ ഈനാട് പത്ര ഉടമ രാമോജി റാവു എന്നിവർ അക്കൂട്ടത്തിൽ പെടുന്നു. പലരും ഉടമകളും തിരശ്ശീലക്കു പിന്നിൽ നിന്നതേയുള്ളു. എന്നാൽ അവരുടെ കൂട്ടത്തിൽ മന്ത്രിപദം കരസ്ഥമാക്കിയവരുമുണ്ട്. അമേരിക്ക മുതൽ കേരളം വരെ നീളുന്ന മാദ്ധ്യമ സാമ്രാജ്യത്തെ നിയന്ത്രിക്കുന്ന റൂപർട്ട് മർഡോക്കിന്റെ സ്വാധീനം പല രാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നു. ഒരു മർഡോക്ക് പത്രം ബ്രിട്ടനിൽ നിയമം കയ്യിലെടുത്തു ചെയ്ത പ്രവൃത്തികൾ ഈയിടെ ഒരു അന്വേഷണത്തിലൂടെ പുറത്തു വരികയുണ്ടായി. നമ്മുടെ രാജ്യത്തെ ചില മാദ്ധ്യമപ്രവർത്തകർക്ക് അധികാരകേന്ദ്രങ്ങളിലുള്ള സ്വാധീനം കുപ്രസിദ്ധമായ റാഡിയാ ടേപ്പുകളിലൂടെ വെളിപ്പെട്ടിരുന്നു.

പുതിയ സാങ്കേതികവിദ്യ ഗർഭാവസ്ഥയിലിരിക്കുമ്പോഴാണ് മാർഷൽ മൿലൂഹൻ ആഗോള ഗ്രാമത്തിന്റെ പിറവി പ്രവചിച്ചത്. മാദ്ധ്യമപ്രവർത്തകർ “ഞങ്ങൾ കേവലം സന്ദേശവാഹകരാണ്, ഞങ്ങളെ കൊല്ലരുതേ” എന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നപ്പോൾ മാദ്ധ്യമം തന്നെയാണ് സന്ദേശം എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ വാക്കുകളെ വേദവാക്യങ്ങളായി കരുതിക്കൊണ്ട് മാദ്ധ്യമപ്രവർത്തകർ അവ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. അനുഭവത്തിന്റെ വെളിച്ചത്തിൽ ഈ വചനങ്ങൾ ഉയർത്തിയ പ്രതീക്ഷയും ഭയാശങ്കകളും പുന:പരിശോധിക്കേണ്ട സമയമായി. അതിനായി ചില ചോദ്യങ്ങൾ നമുക്ക് ഉന്നയിക്കാം. മാദ്ധ്യമം സന്ദേശമാണോ? അതോ വിനോദമാണോ? പുതിയ സാങ്കേതികവിദ്യ ലോകത്തെ മുമ്പെങ്ങുമില്ലാത്ത വിധം അടുപ്പിച്ചിട്ടുണ്ടെന്നതിൽ തർക്കമില്ല. എന്നാൽ അത് വൈവിധ്യങ്ങളെ ഇല്ലാതാക്കി ലോകത്തെ ഒരു ഗ്രാമമാക്കി ചുരുക്കിയിട്ടുണ്ടോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ വിശദമായ പഠനം ആവശ്യമാണ്. എന്നാൽ, ഏറ്റക്കുറച്ചിലോടെ ആണെങ്കിലും, എല്ലാ രാജ്യങ്ങൾക്കും എല്ലാ വിഭാഗം ജനങ്ങൾക്കും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കാൻ കഴിയുന്നതുകൊണ്ട് ലോകം ഒരു ആഗോള ഗ്രാമത്തലവന്റെ കീഴിൽ അമരാനുള്ള സാദ്ധ്യത കുറവാണെന്നു തോന്നുന്നു.

നവമാദ്ധ്യമങ്ങളുടെ സ്വഭാവം, പ്രത്യക്ഷത്തിൽ തന്നെ, പത്രങ്ങളുടെയും ടെലിവിഷന്റെയും സ്വഭാവത്തിൽ നിന്ന് വ്യത്യസ്തമാണ്. അച്ചടി-ദൃശ്യ മാദ്ധ്യമങ്ങൾ ഉയർന്ന തലങ്ങളിൽ നിന്നുകൊണ്ട് കീഴ്‌തലങ്ങളിൽ നിൽക്കുന്ന വായനക്കാരോടും പ്രേക്ഷകരോടും സംസാരിക്കുന്നു. തങ്ങൾക്ക് തിരിച്ചു സംസാരിക്കാനാവില്ലെന്ന് വായനക്കാരും പ്രേക്ഷകരും മനസിലാക്കുകയും ചെയ്യുന്നു. ഈ സാഹചര്യം മാദ്ധ്യമ ഉടമകൾക്ക് അവരെ രാഷ്ട്രീയ സാമ്പത്തിക വിപണികളിൽ വിറ്റ് കാശാക്കാൻ അവസരം നൽകുന്നു. നവമാദ്ധ്യമങ്ങളിൽ ഉടമ ജനങ്ങളോട് സംസാരിക്കുകയല്ല, ജങ്ങൾ തമ്മിൽ സംസാരിക്കുകയാണ് ചെയ്യുന്നത്. ആ ഇടപെടലിൽ ഒരാൾ മുകളിലും മറ്റുള്ളവർ താഴെയുമല്ല. എല്ലാവരും ഒരേ തലത്തിൽ നിൽക്കുകയാണ്.

നവമാദ്ധ്യമങ്ങൾ ഉപയോഗിച്ചുള്ള ഇടപെടലുകൾ അടുത്ത കാലത്ത് ചില രാജ്യങ്ങളിൽ രാഷ്ട്രീയമാറ്റങ്ങൾക്ക് വഴിതെളിക്കുകയുണ്ടായി. അധികാരത്തിന്റെ ഭാഗമല്ലാത്ത സാധാരണക്കാരായ ജനങ്ങൾക്ക് രാഷ്ട്രീയ രംഗത്ത് അവയുടെ സഹായത്തോടെ വലിയ സ്വാധീനം ചെലുത്താനാകുമെന്ന് ആ സംഭവങ്ങൾ തെളിയിച്ചു. എന്നാൽ സാമ്പ്രദായിക അധികാരകേന്ദ്രങ്ങൾക്ക് വളരെ വേഗം തിരിച്ചുവരാനായി. ഇത് നവമാദ്ധ്യമ ഇടപെടലിന്റെ പരിമിതി വെളിപ്പെടുത്തുന്നു..
നവമാദ്ധ്യമങ്ങളുടെ ശക്തി നിലനിൽക്കുന്നത് അവയുടെ സ്വാതന്ത്ര്യത്തിലാണ്. അവിടെ സാധാരണ ജനങ്ങൾക്ക് നേരിട്ടു ചെന്ന് അഭിപ്രായം പ്രകടിപ്പിക്കാൻ കഴിയുന്നു. ഇതിനൊരു മറുവശമുണ്ട്. അത് ആർക്കും കയറി ചെന്ന് എന്തും പറയാമെന്നതാണ്. ഈ സാഹചര്യത്തിൽ ആശയസംവാദം മാന്യവും ആരോഗ്യകരവുമായ രീതിയിൽ മുന്നോട്ടു പോകുന്നു എന്നുറപ്പാക്കാനാവില്ല. ഇന്ത്യയിലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് പൊലീസിന് നവമാദ്ധ്യമ പ്രവർത്തനത്തിൽ ഇടപെടാൻ വിപുലമായ അധികാരം നൽകുന്നു. 

ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും താല്പര്യങ്ങൾ സംരക്ഷിക്കാൻ ആ അധികാരം ദുർവിനിയോഗം ചെയ്ത നിരവധി സംഭവങ്ങൾ ഇതിനകം റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾ ഇനിയും പൂർണ്ണമായി തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു അപകടവും ഈ മേഖലയിൽ ഒളിച്ചിരിപ്പുണ്ട്. അത് നവമാദ്ധ്യമങ്ങൾ ഉപയോഗപ്പെടുത്തുന്നവരുടെ പ്രവർത്തനം അവരുടെ അറിവൊ സമ്മതമൊ കൂടാതെ നിരീക്ഷിക്കുവാനും അവരെ സംബന്ധിച്ച വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുവാനും ഉടമകൾക്കു മാത്രമല്ല മറ്റുള്ളവർക്കും അവസരം ലഭിക്കുന്നു എന്നതാണ്. സേവനദാതാക്കൾ ഉപഭോക്താക്കളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് പരസ്യക്കാർക്ക് നൽകുന്നു. ഭരണാധികാരികൾക്കും ആ വിവരങ്ങൾ ലഭ്യമാകുന്നു. ശത്രുക്കൾക്ക് അവ ചോർത്തിയെടുക്കാനും കഴിയുന്നു. ചുരുക്കത്തിൽ, നമുക്ക് സ്വാതന്ത്ര്യം നൽകുന്നുവെന്ന് നാം കരുതുന്ന സംവിധാനം നമ്മെ ചൂഷണം ചെയ്യാനും അടിമകളാക്കി മാറ്റാനും കൂടി കഴിയുന്ന ഒന്നാണ്.

(തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളെജ് മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം “നവമാദ്ധ്യമങ്ങൾ: ജനകീയതയും വിശ്വാസ്യതയും” എന്ന വിഷയത്തിൽ 2014 ഒക്ടോബർ 9, 10 തീയതികളിൽ സംഘടിപ്പിച്ച യു.ജി.സി. ദേശീയ സെമിനാറിന്റെ സമാപന സമ്മേളനത്തിൽ അവതരിപ്പിച്ചത്)  
 മാധ്യമം ആഴ്ചപ്പതിപ്പ്, നവംബർ 10, 2014

Tuesday, November 11, 2014

വിഡ്ഢിപ്പെട്ടി അന്വർത്ഥം

ബി.ആർ.പി. ഭാസ്കർ

മാദ്ധ്യമങ്ങൾ താരതമ്യേന പുതിയ സ്ഥാപനങ്ങളാണ്. എന്നാൽ അവ ഏർപ്പെട്ടിരിക്കുന്ന വാർത്താവിനിമയ കർമ്മത്തിന് മനുഷ്യ സമൂഹത്തോളം തന്നെ പ്രായമുണ്ട്. ആദ്യകാലത്ത് വായ്മൊഴിയായാണ് വിവരം കൈമാറിയിരുന്നത്. എഴുത്തിന്റെ ആവിർഭാവം മറ്റ് രീതിയിലുള്ള ആശയവിനിമയം സാദ്ധ്യമാക്കി. തടിയിലും കല്ലിലും ലോഹത്തിലുമുള്ള അച്ചുകൾ വന്നതോടെ അച്ചടി വികസിക്കുകയും വലിയ തോതിലും വേഗത്തിലും വിവരങ്ങൾ കൈമാറാൻ കഴിയുന്ന സാഹചര്യം രൂപപ്പെടുകയും ചെയ്തു. ചെറിയ അക്ഷരമാലകളുള്ള ഭാഷകൾക്ക് പുതിയ സാങ്കേതികവിദ്യ എളുപ്പത്തിൽ വഴങ്ങിയതുമൂലം അവ പെട്ടെന്ന് വളർന്നു. വലിയ തോതിൽ പുസ്തകങ്ങളും പത്രമാസികകളും പ്രചരിച്ചു. അവ വ്യാവസായിക സമൂഹത്തിന്റെ വളർച്ചയെ സഹായിച്ചു. ധാരാളം അക്ഷരങ്ങളും കൂട്ടക്ഷരങ്ങളുമുള്ള പൌരസ്ത്യഭാഷകൾക്ക് സമാനമായ പുരോഗതി കൈവരിക്കാനായില്ല. കഴിഞ്ഞ ഏതാനും നൂറ്റാണ്ടു കാലം അവയ്ക്കുണ്ടായിരുന്ന പരാധീനതകൾ ഇലക്ട്രോണിക് യുഗത്തിന്റെ വരവോടെ ഇല്ലാതായിരിക്കുന്നു. പുതിയ സാങ്കേതികവിദ്യ നാം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും അതിന്റെ സാധ്യതകൾ ഇപ്പോഴും പൂർണ്ണമായി ഉപയോഗിക്കുന്നില്ല. ഉപയോഗിക്കുന്നതാകട്ടെ വിവേകപൂർവ്വമായുമല്ല.

പത്രങ്ങളുടെ വളർച്ചയ്ക്കിടയിൽ ചില മൂല്യ സങ്കല്പങ്ങൾ ഉയർന്നുവന്നു. അവയുടെ ആത്യന്തികലക്ഷ്യം സമൂഹനന്മയായിരുന്നു. അച്ചടി മാദ്ധ്യമങ്ങൾക്കെന്നപോലെ ടെലിവിഷനും നവമാദ്ധ്യമങ്ങൾക്കും സമൂഹത്തോട് നീതി പുലർത്താനുള്ള ബാദ്ധ്യതയുണ്ട്. അതുകൊണ്ട് സാങ്കേതികവിദ്യയിലുണ്ടായ മാറ്റങ്ങൾ ആ മൂല്യ സങ്കല്പങ്ങളുടെ പ്രസക്തി ഇല്ലാതാക്കുന്നില്ല. നേരേമറിച്ച് ജനങ്ങളുമായി കൂടുതൽ വേഗത്തിലും കൂടുതൽ ഫലപ്രദമായും സംവദിക്കുന്ന മാദ്ധ്യമങ്ങളെന്ന നിലയിൽ അവരെ സ്വാധീനിക്കാൻ അച്ചടിയേക്കാൾ കൂടുതൽ കഴിവുള്ളതിനാൽ ആ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ അവരോളമൊ അതിലധികമൊ ബാദ്ധ്യത ഇലക്ട്രോണിക് മാദ്ധ്യമങ്ങൾക്കുണ്ട്. എന്നാൽ അവരിൽ പലർക്കും ഇതേക്കുറിച്ച് ശരിയായ ധാരണയുണ്ടോയെന്ന് സംശയമാണ്.

മാദ്ധ്യമരംഗത്ത് കടുത്ത മത്സരം നടക്കുകയാണ്. മത്സരം ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉയർത്താനും വില കുറയ്ക്കാനും ഇടയാക്കുമെന്നും അങ്ങനെ ഉപഭോക്താക്കൾക്ക് ഗുണം ചെയ്യുമെന്നാണ് സിദ്ധാന്തം. മാദ്ധ്യമങ്ങളുടെ കാര്യത്തിൽ ഇത് ശരിയല്ല. നിലനില്പിനു അവക്ക് ആശ്രയിക്കുന്ന പരസ്യദാതാക്കൾക്ക് വേണ്ടത് കൂടുതൽ ആളുകൾ കാണുന്ന ചാനലുകളും വായിക്കുന്ന പത്രങ്ങളുമാണ്. ഗുണമേന്മ കുറഞ്ഞവയ്ക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ കഴിയുമെന്നതുകൊണ്ട് ഉയർന്ന നിലവാരം നിലനിർത്താൻ അവ ശ്രമിക്കുന്നില്ല.
ചാനലുകൾക്ക് ജനങ്ങളുടെ അജണ്ട നിശ്ചയിക്കാൻ കഴിയും.  തമിഴ് നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ അഴിമതിക്കേസ് വിധി വന്ന ദിവസത്തെ പ്രവർത്തനം സാങ്കേതികവിദ്യ നൽകുന്ന സാദ്ധ്യതകളുടെ വിവേകശൂന്യമായ ഉപയോഗത്തിന് തെളിവാണ്. പതിനൊന്ന് മണിക്ക് വിധി വരുമെന്ന കണക്കുകൂട്ടലിൽ പത്ത് മണിമുതൽ ചാനലുകൾ തത്സമയ ചർച്ച തുടങ്ങി. വിധി ഒരു മണിക്കേ വരൂ എന്ന് പിന്നീട് വിവരം കിട്ടി. ഒടുവിൽ വന്നതാകട്ടെ നാലു മണി കഴിഞ്ഞ്. ചില ഇംഗ്ലീഷു ചാനലുകൾ ഇതിനിടയിൽ മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു. എന്നാൽ മലയാള ചാനലുകൾ ജയലളിതക്കേസ് വൈകിട്ടു വരെ ചർച്ച ചെയ്തു കൊണ്ട് ‘വിഡ്ഡിപ്പെട്ടി’ എന്ന വിശേഷണം അന്വർത്ഥമാക്കി. രാഷ്ട്രീയ നേതാക്കൾക്കു മാത്രമല്ല ക്രിമിനലുകൾക്കും ചാനലുകളുടെ അജണ്ട നിർണ്ണയിക്കാനും കഴിയുന്നുണ്ട്.

മാദ്ധ്യമങ്ങൾ പല ജനകീയപ്രശ്നങ്ങളും ഏറ്റെടുത്തിട്ടുണ്ട്. ചിലതിൽ നിന്ന് ബോധപൂർവ്വം വിട്ടു നിന്നിട്ടുമുണ്ട്. അവ ഏത് ഏറ്റെടുക്കണം, ഏറ്റ് ഒഴിവാക്കണം എന്നൊക്കെ തീരുമാനിക്കുന്നത് സാമ്പത്തിക സാമൂഹിക രാഷ്ട്രീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാകാം. തങ്ങളുടെ റിപ്പോർട്ടുകളെ തുടർന്ന് സർക്കാർ നടപടിയെടുത്ത കാര്യങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങൾ നമ്മെ ഓർമ്മിപ്പിക്കാറുണ്ട്. എന്നാൽ ഏതെങ്കിലും ഒരു വിഷയത്തിൽ ജനഹിതത്തിനനുസരിച്ച് സർക്കാരിനെക്കൊണ്ട് നയപരമായ തീരുമാനമെടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടോറ്റെന്ന് സംശയമാണ്.   

ഇലക്ട്രോണിക് സാങ്കേതികവിദ്യ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ ഇന്നത്തെ അവസ്ഥ ഏറെക്കാലം നിലനിൽക്കുമെന്ന് ഇപ്പോൾ പറയാനാവില്ല. അതേസമയം മാദ്ധ്യമ സ്ഥാപനങ്ങളുടെ നേതാക്കൾ കൂടുതൽ വിവേചനബുദ്ധി ആർജ്ജിച്ചില്ലെങ്കിൽ അവയുടെ പ്രവർത്തനം സമൂഹത്തിന് കൂടുതൽ പ്രയോജനപ്രദമാകുമെന്ന് ഉറപ്പാക്കാനാവില്ല.(സിറാജ്, വാർഷികപ്പതിപ്പ് 2014)

Wednesday, November 5, 2014

ന­വോ­ത്ഥാ­ന­പാ­ത­യി­ലേ­ക്ക്‌

ബി.ആർ.പി. ഭാസ്കർ
യു­വ­മോർ­ച്ച പ്ര­വർ­ത്ത­കർ സ­ദാ­ചാ­ര­ത്തി­ന്റെ പേ­രിൽ ന­ട­ത്തി­യ ഗൂ­ണ്ടാ­യി­സ­ത്തി­നെ­തി­രാ­യ പ്ര­തി­ഷേ­ധ­മെ­ന്ന നി­ല­യിൽ ഒ­രു ഫേ­സ്‌­ബു­ക്ക്‌ കൂ­ട്ടാ­യ്‌­മ ന­വം­ബർ 2ന്‌ കൊ­ച്ചി­യിൽ ചും­ബ­ന­സ­മ­ര­ത്തി­ന്‌ ആ­ഹ്വാ­നം ചെ­യ്‌­ത­പ്പോൾ കു­റെ ചെ­റു­പ്പ­ക്കാ­രു­ടെ ഒ­രു അ­രാ­ഷ്ട്രീ­യ പ­രി­പാ­ടി­യാ­യി മാ­ത്ര­മെ പ­ല­രും അ­തി­നെ ക­ണ്ടു­ള്ളു. എ­ന്നാൽ സം­ഘാ­ട­ക­രു­ടെ­യും എ­തി­രാ­ളി­ക­ളു­ടെ­യും ക­ണ­ക്കു­കൂ­ട്ട­ലു­ക­ളെ മ­റി­ക­ട­ന്നു­കൊ­ണ്ട്‌ അ­ത്‌ കേ­ര­ള സ­മൂ­ഹ­ത്തി­ന്റെ ഗ­തി നിർ­ണ­യി­ക്കാൻ പ­ര്യാ­പ്‌­ത­മാ­യ ഒ­രു സം­ഭ­വ­മാ­യി മാ­റി.
രാ­ഷ്‌­ട്രീ­യ കൊ­ടി­ക്കീ­ഴി­ല­ല്ലാ­തെ­യു­ള്ള സ­മ­ര­ങ്ങ­ളെ അ­വ­ഗ­ണി­ക്കു­ക­യാ­ണ്‌ രാ­ഷ്‌­ട്രീ­യ­ക­ക്ഷി­കൾ സാ­ധാ­ര­ണ ചെ­യ്യു­ന്ന­ത്‌. ചും­ബ­ന­സ­മ­ര­ത്തി­നു യു­വാ­ക്കൾ­ക്കി­ട­യിൽ വ­ലി­യ പി­ന്തു­ണ ല­ഭി­ച്ച­ത്‌ വി­വി­ധ ക­ക്ഷി­ക­ളിൽ­പെ­ട്ട യു­വ­നേ­താ­ക്ക­ളെ അ­നു­കൂ­ല നി­ല­പാ­ടെ­ടു­ക്കാൻ പ്രേ­രി­പ്പി­ച്ചു. ചി­ല ക­ക്ഷി­ക­ളു­ടെ യു­വ­നി­ര­ക­ളിൽ അ­ത്‌ പി­ളർ­പ്പു­മു­ണ്ടാ­ക്കി. അ­തേ­സ­മ­യം സ­മ­ര­ത്തെ എ­തിർ­ക്കു­ന്നി­ല്ലെ­ന്ന്‌ പ­റ­യാൻ ബി­ജെ­പി നേ­തൃ­ത്വം നിർ­ബ­ന്ധി­ത­മാ­വു­ക­യും ചെ­യ്‌­തു. പ­ക്ഷെ അ­വർ കു­ട്ടി­പ്പ­ട്ടാ­ള­ത്തെ നി­യ­ന്ത്രി­ക്കാൻ കൂ­ട്ടാ­ക്കി­യി­ല്ല.
ചും­ബ­ന­സ­മ­രം നി­രോ­ധി­ക്ക­ണ­മെ­ന്ന്‌ ചി­ലർ ആ­വ­ശ്യ­പ്പെ­ട്ടെ­ങ്കി­ലും സർ­ക്കാ­രോ കോ­ട­തി­യോ അ­തി­നു ത­യ്യാ­റാ­യി­ല്ല. സ­മ­രം ന­ട­ത്താ­നു­ള്ള പൗ­ര­ന്റെ അ­വ­കാ­ശം നി­ഷേ­ധി­ക്കി­ല്ലെ­ന്നും സം­ഘർ­ഷ­മു­ണ്ടാ­യാൽ മാ­ത്രം ഇ­ട­പെ­ടു­മെ­ന്നും പൊ­ലീ­സ്‌ കോ­ട­തി­യെ അ­റി­യി­ച്ചു. എ­ന്നാൽ ആ ഉ­റ­പ്പു പാ­ലി­ക്കാ­തെ അ­ക്ര­മി­കൾ­ക്ക്‌ സ­മ­ര­ഭൂ­മി­ലെ­ത്തി അ­ഴി­ഞ്ഞാ­ടാൻ അ­വ­സ­രം നൽ­കു­ക­യും സ­മ­ര­ക്കാ­രെ അ­വി­ടെ­യെ­ത്തും മു­മ്പ്‌ ക­സ്റ്റ­ഡി­യി­ലെ­ടു­ക്കു­ക­യു­മാ­ണ്‌ പൊ­ലീ­സ്‌ ചെ­യ്‌­ത­ത്‌.
കേ­ര­ളം ചും­ബ­ന­സ­മ­ര­ത്തി­ന്റെ പേ­രിൽ ര­ണ്ടു ചേ­രി­ക­ളാ­യി തി­രി­ഞ്ഞ­പ്പോൾ ലോ­ക­ത്തി­ന്റെ ശ്ര­ദ്ധ സം­സ്ഥാ­ന­ത്ത്‌ പ­തി­ഞ്ഞു. ക­മ്മ്യൂ­ണി­സ്റ്റ്‌ പാർ­ട്ടി 1957ൽ അ­ധി­കാ­ര­ത്തി­ലേ­റി­യ­പ്പോ­ഴാ­ണ്‌ സം­സ്ഥാ­നം മു­മ്പ്‌ ഇ­തു­പോ­ലെ ശ്ര­ദ്ധാ­കേ­ന്ദ്ര­മാ­യ­ത്‌. തെ­ക്കൻ തി­രു­വി­താം­കൂ­റിൽ ഒ­രു നൂ­റ്റാ­ണ്ടു മു­മ്പ്‌ ആ­രം­ഭി­ച്ച്‌ വ­ട­ക്കോ­ട്ട്‌ വ്യാ­പി­ച്ച സാ­മൂ­ഹ്യ­വി­പ്ള­വ­മാ­ണ്‌ കേ­ര­ള­ത്തെ ഇ­ത­ര­പ്ര­ദേ­ശ­ങ്ങ­ളെ പി­ന്ത­ള്ളാ­നും കാ­ല­ക്ര­മ­ത്തിൽ വി­ക­സി­ത രാ­ജ്യ­ങ്ങൾ­ക്ക്‌ സ­മാ­ന­മാ­യ സാ­മൂ­ഹി­ക നി­ല­വാ­രം നേ­ടാ­നും പ്രാ­പ്‌­ത­മാ­ക്കി­യ­ത്‌. അ­തു ത­ന്നെ­യാ­ണ്‌ ക­മ്മ്യൂ­ണി­സ്റ്റ്‌ പാർ­ട്ടി­യെ വ­ളർ­ത്തി­യ­തും. ശ്രീ­നാ­രാ­യ­ണൻ ഉ­ഴു­തു മ­റി­ച്ച മ­ണ്ണിൽ വി­ത്തു പാ­കി­യാ­ണ്‌ ത­ങ്ങൾ വി­ജ­യം കൊ­യ്‌­ത­തെ­ന്ന്‌ ഇ­ട­തു നേ­താ­ക്കൾ ത­ന്നെ പ­റ­ഞ്ഞി­ട്ടു­ണ്ട്‌. പ­ക്ഷെ കേ­ര­ള­ത്തെ ശ്രീ­നാ­രാ­യ­ണൻ വി­ഭാ­വ­ന ചെ­യ്‌­ത ത­ര­ത്തി­ലു­ള്ള മാ­തൃ­കാ­സ്ഥാ­ന­മാ­ക്കാൻ രാ­ഷ്ട്രീ­യ അ­ന­ന്ത­രാ­വ­കാ­ശി­കൾ­ക്കാ­യി­ല്ല.
പാ­ട­ത്തു പ­ണി­യെ­ടു­ക്കു­ന്ന തൊ­ഴി­ലാ­ളി­ക­ളെ ഒ­ഴി­വാ­ക്കി­ക്കൊ­ണ്ട്‌ ഭൂ­മി­യു­ടെ ഉ­ട­മ­സ്ഥാ­വ­കാ­ശം ഇ­ട­നി­ല­ക്കാർ­ക്ക്‌ കൈ­മാ­റു­ക വ­ഴി ആ­ദ്യ ക­മ്മ്യൂ­ണി­സ്റ്റ്‌ സർ­ക്കാർ സാ­മൂ­ഹ്യ­വി­പ്ള­വ­ത്തെ പൂർ­ണ്ണ ഫ­ല­പ്രാ­പ്‌­തി­യി­ലെ­ത്തി­ക്കാ­നു­ള്ള അ­വ­സ­രം ന­ഷ്ട­പ്പെ­ടു­ത്തി. രാ­ഷ്‌­ട്രീ­യ എ­തി­രാ­ളി­ക­ളും ജാ­തി­മ­ത സം­ഘ­ട­ന­ക­ളും ചേർ­ന്നു ന­ട­ത്തി­യ `വി­മോ­ച­ന` സ­മ­രം ന­വീ­ക­ര­ണ പ്ര­സ്ഥാ­ന­ങ്ങൾ പി­ന്നോ­ട്ടു ത­ള്ളി­യ പി­ന്തി­രി­പ്പൻ ശ­ക്തി­ക­ളു­ടെ തി­രി­ച്ചു­വ­ര­വി­നു ക­ള­മൊ­രു­ക്കി. അ­ധി­കാ­രം നേ­ടാ­നും നി­ല­നിർ­ത്താ­നും രാ­ഷ്ട്രീ­യ ക­ക്ഷി­കൾ അ­വ­യു­മാ­യി സ­ന്ധി ചെ­യ്‌­ത ച­രി­ത്ര­മാ­ണ്‌ പി­ന്നീ­ടു­ള്ള അ­ഞ്ച­ര പ­തി­റ്റാ­ണ്ടു കാ­ല­ത്തി­നു പ­റ­യാ­നു­ള്ള­ത്‌.
തു­ടർ­ച്ച­യാ­യി വ­ഞ്ചി­ക്ക­പ്പെ­ട്ട­തി­നെ തു­ടർ­ന്ന്‌ നാ­ലു മാ­സ­മാ­യി നീ­തി ആ­വ­ശ്യ­പ്പെ­ട്ടു­കൊ­ണ്ട്‌ സെ­ക്ര­ട്ടേ­റി­യ­റ്റി­നു മു­മ്പിൽ നിൽ­ക്കു­ന്ന ആ­ദി­വാ­സി­ക­ളാ­ണ്‌ സ­ന്ധി­രാ­ഷ്ട്രീ­യ­ത്തി­ന്റെ ദു­രി­തം ഏ­റ്റ­വു­മ­ധി­കം ഏ­റ്റു­വാ­ങ്ങി­യ­ത്‌. ഉ­പ­ജീ­വ­ന­ത്തി­നാ­വ­ശ്യ­മാ­യ ഭൂ­മി­ക്കാ­യി അ­രി­പ്പ­യി­ലും ചെ­ങ്ങ­റ­യി­ലും ആ­റ­ള­ത്തും സ­മ­രം ചെ­യ്യു­ന്ന ദ­ലി­ത­രും മ­റ്റ്‌ ഭൂ­ര­ഹി­ത­രും അ­തി­ന്റെ ഇ­ര­ക­ളിൽ പെ­ടു­ന്നു.
രാ­ഷ്‌­ട്രീ­യ ക­ക്ഷി­കൾ അ­വ­ഗ­ണി­ച്ച­തി­ന്റെ ഫ­ല­മാ­യി ന­വോ­ത്ഥാ­ന­മാ­യി വി­ക­സി­ച്ച സാ­മൂ­ഹ്യ ന­വീ­ക­ര­ണ പ­രി­പാ­ടി­കൾ നി­ല­ച്ചു. അ­തോ­ടെ തു­ട­ച്ചു നീ­ക്ക­പ്പെ­ട്ട അ­നാ­ചാ­ര­ങ്ങൾ ഒ­ന്നൊ­ന്നാ­യി തി­രി­ച്ചു വ­ന്നു. കേ­ര­ളം പി­ന്തി­രി­ഞ്ഞോ­ടു­ക­യാ­ണെ­ന്ന്‌ സാ­മൂ­ഹ്യ­ഗ­തി­കൾ നി­രീ­ക്ഷി­ക്കു­ന്ന­വർ മ­ന­സി­ലാ­ക്കി­യി­ട്ടു കു­റ­ച്ചു കാ­ല­മാ­യി. ഇ­പ്പോൾ രാ­ഷ്ട്രീ­യ ക­ക്ഷി­ക­ളും അ­ത്‌ തി­രി­ച്ച­റി­ഞ്ഞി­ട്ടു­ണ്ട്‌. ഈ പ­ശ്ചാ­ത്ത­ല­ത്തിൽ നോ­ക്കു­മ്പോൾ ചും­ബ­ന­സ­മ­രം ജീർ­ണി­ച്ച കേ­ര­ള­ത്തി­ന്റെ ഭാ­വി­യെ കു­റി­ച്ച്‌ പ്ര­തീ­ക്ഷ­ക്ക്‌ വ­ക നൽ­കു­ന്ന ഒ­ന്നാ­ണ്‌. പു­തി­യ ത­ല­മു­റ­യ്‌­ക്കു സ­മൂ­ഹ­ത്തെ ന­വോ­ത്ഥാ­ന പാ­ത­യി­ലേ­ക്ക്‌ തി­രി­ച്ചു­കൊ­ണ്ടു­പോ­കാ­നു­ള്ള ക­ഴി­വു­ണ്ടെ­ന്ന്‌ അ­ത്‌ തെ­ളി­യി­ച്ചി­രി­ക്കു­ന്നു.
ന­വീ­ക­ര­ണ പ്ര­സ്ഥാ­ന­ങ്ങൾ ഉ­ട­ലെ­ടു­ത്ത­ത്‌ വി­ഭ­ജി­ച്ചു നി­ന്ന സ­മൂ­ഹ­ത്തി­ലാ­ണ്‌. ഓ­രോ വി­ഭാ­ഗ­ത്തിൽ നി­ന്നും യു­വ­നേ­താ­ക്കൾ ഉ­യർ­ന്നു വ­ന്നു. ജാ­തീ­യ­മാ­യ വി­വേ­ച­ന­ത്തെ അ­വ­ഗ­ണി­ച്ചു­കൊ­ണ്ട്‌ അ­ന്ത­സോ­ടും ആ­ത്മാ­ഭി­മാ­ന­ത്തോ­ടും ജീ­വി­ക്കാൻ ആ­ഹ്വാ­നം ചെ­യ്‌­ത വൈ­കു­ണ്ഠ­സ്വാ­മി­യെ അ­റ­സ്റ്റു ചെ­യ്‌­തു തി­രു­വ­ന­ന്ത­പു­ര­ത്തു കൊ­ണ്ടു­വ­രു­മ്പോൾ പ്രാ­യം 30 വ­യ­സ്‌. സം­സ്‌­കാ­ര­ത്തി­ന്റെ സൂ­ക്ഷി­പ്പു­കാ­രു­ടെ അ­പേ­ക്ഷ­യെ തു­ടർ­ന്നാ­ണ്‌ മ­ഹാ­രാ­ജാ­വ്‌ അ­റ­സ്റ്റി­നു ഉ­ത്ത­ര­വ്‌ നൽ­കി­യ­ത്‌.
ശ്രീ­നാ­രാ­യ­ണ­ഗു­രു 1888 ൽ അ­രു­വി­പ്പു­റ­ത്ത്‌ ശി­വ­പ്ര­തി­ഷ്ഠ ന­ട­ത്തു­മ്പോൾ വ­യ­സ്‌ 33. സ­വർ­ണ മേ­ധാ­വി­ത്വം ആ ന­ട­പ­ടി­യെ ചോ­ദ്യം ചെ­യ്‌­തു. സ­ഹോ­ദ­രൻ അ­യ്യ­പ്പൻ മി­ശ്ര­ഭോ­ജ­നം സം­ഘ­ടി­പ്പി­ച്ച­ത്‌ 28-​‍ാം വ­യ­സിൽ. സം­സ്‌­കാ­ര­ത്തി­ന്റെ സൂ­ക്ഷി­പ്പു­കാർ അ­ദ്ദേ­ഹ­ത്തി­ന്‌ പു­ല­യൻ എ­ന്ന സ്ഥാ­ന­പ്പേർ നൽ­കി. അ­യ്യൻ­കാ­ളി വി­ല്ലു­വ­ണ്ടി യാ­ത്ര­യും വി­ജ­യ­ക­ര­മാ­യ കർ­ഷ­ക­ത്തൊ­ഴി­ലാ­ളി സ­മ­ര­വും ന­ട­ത്തി­യ­ത്‌ 45 വ­യ­സി­നു മു­മ്പ്‌. ഇ­തൊ­ക്കെ ന­ട­ക്കു­മ്പോൾ ആർ­എ­സ്‌­എ­സ്‌ ഉ­ണ്ടാ­യി­രു­ന്നി­ല്ല. പ­ക്ഷെ മാ­റ്റം ആ­വ­ശ്യ­പ്പെ­ടു­ന്ന­വ­രെ അ­ടി­ച്ച­മർ­ത്താൻ പാ­ര­മ്പ­ര്യ­വാ­ദി­കൾ ക­ച്ച­മു­റു­ക്കി­യി­റ­ങ്ങി. ചാ­ന­ലു­ക­ളി­ല്ലാ­തി­രു­ന്ന­തു­കൊ­ണ്ട്‌ ദൃ­ശ്യ­ങ്ങൾ ല­ഭ്യ­മ­ല്ലെ­ങ്കി­ലും അ­ന്ന­ത്തെ സം­ഭ­വ­ങ്ങൾ ചാ­ന്നാർ ല­ഹ­ള, നാ­യ­രീ­ഴ­വ ല­ഹ­ള, പു­ല­യ­ല­ഹ­ള എ­ന്നി­ങ്ങ­നെ­യു­ള്ള പേ­രു­ക­ളിൽ ഔ­ദ്യോ­ഗി­ക­രേ­ഖ­ക­ളി­ലു­ണ്ട്‌.
ഫ്യൂ­ഡൽ ജീർ­ണ­ത­യി­ലാ­ണ്ടി­രു­ന്ന ന­മ്പൂ­തി­രി സ­മു­ദാ­യ­ത്തെ ഉ­ദ്ധ­രി­ക്കാൻ `അ­ടു­ക്ക­ള­യിൽ നി­ന്ന്‌ അ­ര­ങ്ങ­ത്തേ­യ്‌­ക്ക്‌` എ­ന്ന നാ­ട­ക­വു­മാ­യി വി ടി ഭ­ട്ട­തി­രി­പ്പാ­ടും കു­ടും­ബ വ്യ­വ­സ്ഥ ഉ­ട­ച്ചു­വാർ­ക്കാൻ മ­ന്ന­ത്ത്‌ പ­ത്മ­നാ­ഭ­പി­ള്ള­യും എ­ത്തി­യ­തും യൗ­വ­ന­ത്തിൽ ത­ന്നെ. അ­വർ­ക്കും സം­സ്‌­കാ­ര­ത്തി­ന്റെ സൂ­ക്ഷി­പ്പു­കാ­രു­ടെ എ­തിർ­പ്പു നേ­രി­ടേ­ണ്ടി വ­ന്നു.
ആ­ദ്യ ഘ­ട്ട­ത്തിൽ ഭ­ര­ണ­കൂ­ടം എ­ല്ലാ പ­രി­ഷ്‌­ക­ര­ണ പ്ര­സ്ഥാ­ന­ങ്ങൾ­ക്കും എ­തി­രെ പാ­ര­മ്പ­ര്യ­വാ­ദി­കൾ­ക്കൊ­പ്പ­മാ­ണ്‌ നി­ല­കൊ­ണ്ട­ത്‌. എ­ന്നാൽ പി­ന്നീ­ട്‌ അ­വർ­ക്ക്‌ നി­ല­പാ­ട്‌ മാ­റ്റേ­ണ്ടി വ­ന്നു. വൈ­ക്കം സ­ത്യ­ഗ്ര­ഹ­കാ­ല­ത്ത്‌ ഇ­ണ്ടം­തു­രു­ത്തി ന­മ്പൂ­തി­രി­യു­ടെ ഗൂ­ണ്ട­കൾ (ഗാ­ന്ധി­ജി തി­രു­വി­താം­കൂർ പൊ­ലീ­സ്‌ മേ­ധാ­വി­ക്കെ­ഴു­തി­യ ക­ത്തിൽ ഉ­പ­യോ­ഗി­ച്ച­ത്‌ `ഗൂ­ണ്ട­കൾ` എ­ന്ന വാ­ക്കു ത­ന്നെ) പൊ­ലീ­സു­കാർ നോ­ക്കി­നിൽ­ക്കെ­യാ­ണ്‌ സ­ത്യ­ഗ്ര­ഹി­ക­ളെ ത­ട­ഞ്ഞു­നിർ­ത്തി ചു­ണ്ണാ­മ്പു കൊ­ണ്ട്‌ ക­ണ്ണെ­ഴു­തി­യ­ത്‌. ആ പാ­ര­മ്പ­ര്യം ഞാ­യ­റാ­ഴ്‌­ച കൊ­ച്ചി­യി­ലും പ്ര­ക­ട­മാ­യി.
കോ­ഴി­ക്കോ­ട്ട്‌ സ­ദാ­ചാ­ര പൊ­ലീ­സ്‌ ച­മ­ഞ്ഞ­ത്‌ ഹൈ­ന്ദ­വ സം­ഘ­ട­നാ പ്ര­വർ­ത്ത­ക­രാ­യി­രു­ന്നു. എ­ന്നാൽ ചും­ബ­ന­സ­മ­രം മു­സ്‌­ലിം സ­മൂ­ഹ­ത്തി­ലെ സ­ദാ­ചാ­ര പൊ­ലീ­സി­നെ­യും വി­റ­ളി­പി­ടി­പ്പി­ച്ചു. മ­ത­സ്‌­പർ­ദ്ധ തൽ­ക്കാ­ല­ത്തേ­ക്കു മ­റ­ന്നു­കൊ­ണ്ട്‌ അ­വർ സ­മ­രം ആ­ഹ്വാ­നം ചെ­യ്‌­ത മ­തേ­ത­ര കൂ­ട്ടാ­യ്‌­മ­ക്കെ­തി­രെ ഒ­ന്നി­ച്ചു. സോ­ഷ്യൽ മീ­ഡി­യ­യിൽ ന­ട­ന്ന സം­വാ­ദ­ങ്ങ­ളിൽ ഇ­രു­കൂ­ട്ട­രും നി­ര­ന്ത­രം ചോ­ദി­ച്ച ഒ­രു ചോ­ദ്യം നി­ങ്ങൾ നി­ങ്ങ­ളു­ടെ മ­ക­ളെ­യും സ­ഹോ­ദ­രി­യെ­യും മ­റൈൻ ​‍്രെഡെ­വിൽ കൊ­ണ്ടു­വ­രു­മോ എ­ന്നാ­യി­രു­ന്നു. മ­ക­നെ­യും സ­ഹോ­ദ­ര­നെ­യും കൊ­ണ്ടു­വ­രു­മോ എ­ന്ന്‌ അ­വർ ചോ­ദി­ച്ചി­ല്ല. സ­മ­ര­ത്തെ പു­രു­ഷാ­ധി­പ­ത്യ­ത്തി­നെ­തി­രാ­യ വെ­ല്ലു­വി­ളി­യാ­യാ­ണ്‌ അ­വർ ക­ണ്ട­തെ­ന്ന്‌ ആ ചോ­ദ്യം വ്യ­ക്ത­മാ­ക്കി. ശ്രീ­നാ­രാ­യ­ണ­ന്റെ­യും വി ടി­യു­ടെ­യും മു­സ്‌­ലിം ന­വോ­ത്ഥാ­ന നാ­യ­ക­നാ­യ വ­ക്കം മൗ­ല­വി­യു­ടെ­യും പ്ര­വർ­ത്ത­ന­ങ്ങ­ളിൽ സ്‌­ത്രീ­മു­ന്നേ­റ്റ­ത്തി­ന്‌ വ­ലി­യ സ്ഥാ­ന­മു­ണ്ടാ­യി­രു­ന്നു. അ­വ ല­ക്ഷ്യ­പ്രാ­പ്‌­തി­യി­ലെ­ത്തി­യി­രു­ന്നെ­ങ്കിൽ കേ­ര­ള­ത്തി­ലെ സ്‌­ത്രീ­കൾ­ക്ക്‌ തു­ല്യ­ത നേ­ടാ­നാ­കു­മാ­യി­രു­ന്നു.
ഇ­ട­തു­പ­ക്ഷം സ­മ­ര­ത്തോ­ട്‌ സ്വീ­ക­രി­ച്ച സ­മീ­പ­നം ക്രി­യാ­ത്മ­ക­മാ­യി­രു­ന്നു. എ­ന്നാൽ അ­തു കേ­വ­ലം അ­ട­വു ന­യ­മാ­യി­രു­ന്നോ എ­ന്ന ചോ­ദ്യം അ­പ്ര­സ­ക്ത­മ­ല്ല. ഈ സ­മ­രം സൃ­ഷ്ടി­ച്ച ഉ­ണർ­വ്‌ നി­ല­നിർ­ത്താ­നും അ­തി­ന്റെ ഊർ­ജ്ജം ഉ­പ­യോ­ഗി­ച്ച്‌ സ­മൂ­ഹ­ത്തെ ആ­രോ­ഗ്യ­ക­ര­മാ­യ രീ­തി­യിൽ മു­ന്നോ­ട്ടു കൊ­ണ്ടു­പോ­കാ­നു­മു­ള്ള ഭാ­രി­ച്ച ഉ­ത്ത­ര­വാ­ദി­ത്വം ഇ­ത്‌ സം­ഘ­ടി­പ്പി­ച്ച­വർ­ക്കും അ­തി­നു പി­ന്തു­ണ നൽ­കി­യ­വർ­ക്കു­മു­ണ്ട്‌.അ­വർ ജ­ന­ങ്ങ­ളു­ടെ പ്ര­തീ­ക്ഷ­ക്കൊ­ത്തു­യ­ര­ണം. (ജനയുഗം, നവംബർ 5, 2014)

Saturday, November 1, 2014

നിന്ന് തളർന്ന് കാടിന്റെ മക്കൾ

ബി.ആർ.പി. ഭാസ്കർ

ഒരു ദരിദ്ര സംസ്ഥാനമായി പിറന്ന കേരളം ഇന്ന് പ്രതിശീർഷ വരവിലും ചെലവിലും രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. മെച്ചപ്പെട്ട ഭരണമല്ല ഈ മാറ്റം സാദ്ധ്യമാക്കിയത്. സർക്കാരുകൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കാഞ്ഞതുകൊണ്ട് ഉപജീവനമാർഗ്ഗം തേടി വെളിയിൽ പോയവർ എണ്ണവില കുതിച്ചതിന്റെ ഫലമായി സമ്പന്നമായ ഗൾഫ് നാടുകളിൽ അവസരങ്ങൾ കണ്ടെത്തുകയും മിച്ചം പിടിച്ച് നാട്ടിലേക്ക് പണമയക്കുകയും ചെയ്തു. വിദേശപണം ഒഴുകിയ ചാലുകൾക്കരുകിൽ കഴിഞ്ഞിരുന്നവർക്ക് അതിന്റെ ഗുണം കുറേയൊക്കെ കിട്ടി. ആദിവാസികൾക്ക് അതിന്റെ ഗുണം തീരെകിട്ടിയില്ല.

സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളിൽ തുടങ്ങിയ സമതലവാസികളുടെ കുടിയേറ്റമാണ് ആദിവാസി ജീവിതം ദുരിതപൂർണ്ണമാക്കിയത്. അവരുടെ അധീനതയിലായിരുന്ന വനഭൂമി കുടിയേറ്റക്കാർ ചതിയിലൂടെ കൈക്കലാക്കി. ആദിവാസികൾക്ക് വനഭൂമിയിൽ താമസിക്കാനും ഉപജീവനം നടത്താനും പരമ്പരാഗതമായി അവകാശമുണ്ടായിരുന്നു. എന്നാൽ ആ ഭൂമിയുടെ മേൽ ഉടമസ്ഥാവകാശം ഉണ്ടായിരുന്നില്ല. അതിനാൽ അത് നിയമപരമായി കൈമാറ്റം ചെയ്യാനാകുമായിരുന്നില്ല. മതസ്ഥാപനത്തിന്റെ രക്ഷാധികാരത്തിലും രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടും കൈക്കൂലിക്കാരായ ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടും കുടിയേറ്റക്കാർ ആ ഭൂമി തട്ടിയെടുത്ത് ആദിവാസികളെ വഴിയാധാരമാക്കി. ഭരണഘടന തയ്യാറാക്കിയപ്പോൾ ആദിവാസി താല്പര്യങ്ങൾ സംരക്ഷിക്കാനായി ചില വ്യവസ്ഥകൾ എഴുതിച്ചേർത്തിരുന്നു. സർക്കാർ അവ  നടപ്പിലാക്കിയിരുന്നെങ്കിൽ ആദിവാസികൾ ഈ അവസ്ഥയിലാകുമായിരുന്നില്ല. രാഷ്ട്രീയ നേതൃത്വവും ജാതിമത സ്ഥാപനങ്ങളും അഴിമതിക്കാരായ ഉദ്യോഗസ്ഥരും വഞ്ചനാപരമായ സമീപനം ഇപ്പോഴും തുടരുന്നതുകൊണ്ടാണ് ഈ സമ്പന്ന സംസ്ഥാനത്തെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന ആദിവാസികളുടെ അവസ്ഥ അതിദയനീയമായി തുടരുന്നത്. 

സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ആദിവാസി ഗോത്രമഹാസഭ മുത്തങ്ങയിൽ നടത്തിയ സമരം അതിക്രൂരമായ പൊലീസ് നടപടിയിലൂടെ അടിച്ചമർത്തിയ എ.കെ.ആന്റണി പിന്നീട് അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചു. അന്നത്തെ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഗോത്രമഹാസഭ, ഒരു വ്യാഴവട്ടക്കാലത്തിനുശേഷം, ഇക്കൊല്ലം ജൂലൈ ഒമ്പതിന് സെക്രട്ടേറിയറ്റിനു മുന്നിൽ നിൽ‌പ്പു സമരം തുടങ്ങിയത്. ഗോത്രമഹാസഭയുമായി നടത്തിയ ചർച്ചയിൽ സർക്കാർ വ്യക്തമായ ഒരു തീരുമാനവും അറിയിക്കാതെ വാഗ്ദാനം പാലിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. അതേസമയം ഗോത്രമഹാസഭയെ ഒഴിവാക്കിക്കൊണ്ട് വിവിധ രാഷ്ട്രീയ കക്ഷികളുടെ കീഴിലുള്ള ആദിവാസി സംഘടനകളുടെ പ്രതിനിധികളെ വിളിച്ചു കൂട്ടി ഭൂരഹിതർക്ക് ഒരേക്കർ വീതം നൽകുന്നതാണെന്ന് പ്രഖ്യാപിച്ചു. കയ്യേറ്റക്കാരെ സഹായിക്കുന്നതോടൊപ്പം രാഷ്ട്രീയ കക്ഷികളുടെ നിയന്ത്രണത്തിലല്ലാത്ത ആദിവാസി സംഘടനയെ തകർക്കുക എന്ന ലക്ഷ്യവും സർക്കാരിനുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു. മലയാളി മന:സാക്ഷി ഇത് തിരിച്ചറിഞ്ഞ് ആദിവാസികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കണം.(മാധ്യമം, കേരളപ്പിറവി സപ്ലിമെന്റ്, നവംബർ 1, 2014)