Thursday, July 31, 2008

നിങ്ങളുടെ ഇ-മെയിൽ ഐ.ഡി ആരെങ്കിലും ദുരുപയോഗം ചെയ്താൽ എന്ത് ചെയ്യണം?

ഭീകരര്‍ ഒരാളുടെ ഇ-മെയില്‍ ഐ.ഡി. മോഷ്ടിച്ച് ദുരുപയോഗം ചെയ്ത ഒരു സംഭവം അടുത്ത കാലത്ത് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതിന്റെ വെളിച്ചത്തില്‍, ഇത്തരം സാഹചര്യത്തില്‍പെട്ടാല്‍, ഒരാള്‍ക്ക് സ്വന്തം നിരപരാധിത്വം എങ്ങനെ സ്ഥാപിക്കാമെന്ന് ഇന്നത്തെ ‘ദ് ഹിന്ദു’ പത്രത്തില്‍ ഐ.ടി ലേഖകന്‍ ആനന്ദ് പാര്‍ത്ഥസാരഥി വിശദീകരിക്കുന്നു.

പാര്‍ത്ഥസാരഥിയുടെ റിപ്പോര്‍ട്ട് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന എല്ലാവരും വായിക്കേണ്ടതാണ്. ലിങ്ക് ചുവടെ:
Tech-savvy cyber crooks could steal your Net identity

വഞ്ചനയുടെ ഇരുപുറങ്ങൾ

സി.പി.എം. വഞ്ചകൻ എന്ന് മുദ്രകുത്തുന്ന ലോക് സഭാ സ്പീക്കർ സോമനാഥ് ചാറ്റർജിയുടെ നിലപാടിന്റെ വെളിച്ചത്തിൽ ഈയാഴ്ച കേരള കൌമുദിയിലെ ‘നേർക്കാഴ്ച’ പംക്തിയിൽ രാഷ്ട്രീയപാർട്ടി അംഗത്വമുള്ള സർക്കാർ ജീവനക്കാരുടെ കൂർ ആരോട് എന്ന ചോദ്യം ഉയർത്തുന്നു.

പ്രിന്റ് എഡിഷനിൽ ആറാം പേജിൽ

ഓൺലൈൻ എഡിഷനിൽ ഫീച്ചർ വിഭാഗത്തിൽ: വഞ്ചനയുടെ ഇരുപുറങ്ങൾ
ഏകദേശ ഇംഗ്ലീഷ് രൂപം BHASKAR ബ്ലോഗിൽ

Thursday, July 24, 2008

മു‌ന്നാം മുന്നണി ഉണ്ടാകുമ്പോള്‍

ലോക സഭയില്‍ സര്‍ക്കാര്‍ ഭു‌രിപക്ഷം തെളിയിച്ച ശേഷമുള്ള
സ്ഥിതിവിശേഷമാണ് ഈയാഴ്ച കേരള കൌമുദിയിലെ 'നേര്‍ക്കാഴ്ച' പംക്തിയില്‍ ചര്ച്ച ചെയ്യുന്നത്.

പ്രിന്റ് എഡിഷനില്‍ ആറാം പേജില്‍

ഓണ്‍ലൈന്‍ ‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍

ഇംഗ്ലീഷ് പരിഭാഷ BHASKAR ബ്ലോഗില്‍.

Tuesday, July 22, 2008

ജ്ഞാനനിര്‍മിതി

ഒരു സ്കൂള്‍ പാഠപുസ്തകം വലിയ വിവാദം സൃഷ്ടിച്ച സാഹചര്യത്തില്‍ എന്റെ വിദ്യാഭ്യാസ കാലത്തേക്ക് തിരിഞ്ഞുനോക്കാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് ആവശ്യപ്പെട്ടു. ഒരു തലമുറ എങ്ങനെ അറിവ് സമ്പാദിച്ചു എന്നതരത്തിലുള്ള ഒരന്വേഷണം നടത്താന്‍ ആ അവസരം ഉപയോഗിക്കാമെന്ന് കരുതി. എഴുതിവന്നപ്പോള്‍ അത് തലമുറയുടെ അനുഭവത്തില്‍നിന്ന് വ്യക്തിയുടെ അനുഭവമായി ചുരുങ്ങിപ്പോയി.

ലേഖനം: ജ്ഞാനനിര്‍മിതി, മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 86, ലക്കം 21, 2008 ജൂലായ് 27

Friday, July 18, 2008

നെല്‍‌സണ്‍ മണ്ടേല നവതിയുടെ നിറവില്‍

ഇന്ന്, ജൂലൈ 18ന്, ദക്ഷിണാഫ്രിക്കയിലെ സ്വാതന്ത്ര്യസമര നായകനും മുന്‍ പ്രസിഡന്റുമായ നെല്‍സണ്‍ മണ്ടേലയ്ക്ക് 90 വയസാകുന്നു.

ത്യാഗത്തിന്റെപേരില്‍ അദ്ദേഹത്തിന‍ ‍ഒരുപക്ഷെ ആജീവനാന്ത പ്രസിഡന്റ് ആകാമായിരുന്നു. എന്നാല്‍ അദ്ദേഹം സ്ഥാനമൊഴിഞ്ഞ് വിശ്രമജീവിതം നയിക്കാന്‍ തീരുമാനിച്ചു.

അദ്ദേഹത്തിന് സര്‍‌വമംഗളങ്ങളും നേരുന്നു.

Thursday, July 17, 2008

തവളയും കുഞ്ഞും മോഹിക്കുമ്പോള്‍

സമാധാനപരമായി വ്യവസ്ഥാപിത രീതിയില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള കഴിവ് കേരള സമൂഹത്തില്‍ അവശേഷിക്കുന്നുണ്ടോ എന്ന അന്വേഷണമാണ് ഈയാഴ്ച കേരള കൌമുദിയിലെ ‘നേര്‍ക്കാഴ്ച’ പംക്തിയില്‍ നടത്തുന്നത്.

പ്രിന്റ് എഡിഷന്‍: ആറാം പേജില്

ഓണ്‌ലൈന്‍ എഡിഷന്‍: ഫീച്ചര്‍ വിഭാഗത്തില്‍ -- “തവളയും കുഞ്ഞും മോഹിക്കുമ്പോള്‍”

Tuesday, July 15, 2008

ബ്ലോഗ് മുത്തശ്ശിക്ക് അഞ്ജലി



ശനിയാഴ്ച ആസ്ത്രേലിയയില്‍ അന്തരിച്ച ഒളിവ് റിലിക്ക് പ്രണാമം.

മുത്തശ്ശിയുടെ ബ്ലോഗ്: All About Olive
മുത്തശ്ശി ആശുപത്രിയിലായപ്പോള്‍ അവര്‍ക്കുവേണ്ടി മറ്റൊരു ബ്ലോഗര്‍ തുടങ്ങിയ ബ്ലോഗ്: The world’s oldest blogger

ധിഷണ തുടരും

ധിഷണ മാസിക കഴിഞ്ഞ ലക്കത്തില്‍ അത് നിര്‍ത്താന്‍ പോവുകയാണെന്ന് എഴുതിയത് ഇവിടെ പരാമര്‍ശിക്കുകയുണ്ടായി. ആ തീരുമാനം പുനപരിശോധിച്ചതായി ജൂലൈ ലക്കം വെളിപ്പെടുത്തുന്നു.

കഴിഞ്ഞ ലക്കത്തിലെ അറിയിപ്പ് വായിച്ച വായനക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രസാധകര്‍ തീരുമാനം മാറ്റിയിട്ടുള്ളത്.

മാനേജര്‍ എഴുതുന്നു: “ശരി. നോക്കാം. ‘ധിഷണ’ തുടരുകയാണ്.“

എപ്പോള്‍ പ്രസിദ്ധീകരണം നിര്‍ത്തിയാലും വരിക്കാരുടെ ഒരു പൈസയും നഷ്ടപ്പെടില്ലെന്ന ഉറപ്പ് അദ്ദേഹം നല്‍കുന്നു.

മേല്‌വിലാസം: ധിഷണ മാസിക, കല്പകഞ്ചേരി പി. ഒ. മലപ്പുറം ജില്ല.

Friday, July 11, 2008

ഛത്തിസ്‌ഗഢ് ജയിലില്‍ കഴിയുന്ന മലയാളി സിനിമാപ്രവര്‍ത്തകന്‍

ഛത്തിസ്‌ഗഢ് ജയിലില്‍ കഴിയുന്ന ഡോ. ബിനായക് സെന്നിന്റെ കാര്യം കേരളത്തില്‍ കുറച്ചൊക്കെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് -- പ്രത്യേകിച്ചും ഡോക്ടര്‍മാരുടെ സംഘടനയുടെ ഇടപെടലിനുശേഷം. എന്നാല്‍ മലയാളി സിനിമാ പ്രവര്‍ത്തകനായ അജയ് ടി. ജി.യുടെ അറസ്റ്റും പീഡനവും അത്രതന്നെ ശ്രദ്ധിക്കപ്പെട്ടിട്ടില്ല.

സെന്നിനെപ്പോലെ അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച വിവരം പുറംലോകത്തെ അറിയിച്ചതിനാണ് ഛത്തിസ്‌ഗഢ് പൊലീസ് അജയിനെ മാവോയിസ്റ്റ് എന്ന് മുദ്ര കുത്തി ജയിലില്‍ അടച്ചത്.

രാജസ്ഥാന്‍ പി,യു.സി.എല്‍. ജനറല്‍ സെക്രട്ടറി കവിത ശ്രീവാസ്തവ ഛത്തിസ്‌ഗഢ് സന്ദര്‍ശിച്ചശേഷം എഴുതിയ ഒരു കത്ത് BHASKAR ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്. അതില്‍ അജയിന്റെ കേസ് സംബന്ധിച്ച പുതിയ വിവരങ്ങളുണ്ട്.

Thursday, July 10, 2008

ആണവനാടകം

ആണവ കരാറിന്റെ പേരില്‍ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളാണ് ഈയാഴ്ച കേരള കൌമുദിയിലെ ‘നേര്‍ക്കാഴ്ച’ പംക്തിയില്‍ ചര്‍ച്ച ചെയ്യുന്നത്.

പ്രിന്റ് എഡിഷനില്‍ ആറാം പേജില്‍

ഓണ്‌ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍: ആണവനാടകം

ഏകദേശ ഇംഗ്ലീഷ് പരിഭാഷ BHASKAR ബ്ലോഗില്

Monday, July 7, 2008

കേരളത്തിലെ കര്‍ഷക ആത്മഹത്യാ നിരക്ക്

കര്‍ഷക ആത്മഹത്യാ നിരക്കില്‍ ഒന്നാം സ്ഥാനത്ത് കേരളമാണത്രെ. ഛത്തിസ്‌ഗഢിലെ പ്രശ്നത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ ശുഭ്രാന്‍ഷു ചൌധരി എഴുതിയ ഒരു ലേഖനത്തിലാണ് ഈ വിവരം ഞാന്‍ കണ്ടത്.

ചൌധരി ഉദ്ധരിക്കുന്ന നാഷനല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2006ലെ കണക്കുകള്‍ അനുസരിച്ച് ഛത്തിസ്ഗഢില്‍ ഒരു ലക്ഷം ആളുകള്‍ക്കിടയില്‍ 6.49 കര്‍ഷക ആത്മഹത്യ നടന്നപ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍ ഇങ്ങനെയായിരുന്നു: മഹാരാഷ്ട്ര 4.28, കേരളം 3.35, ആന്‍ഡ്ര പ്രദേശ് 3.24, കര്‍ണാടകം 2.57.

ഈ കണക്കുകള്‍ കര്‍ഷക ആത്മഹത്യയെ മൊത്തം ജനസംഖ്യയുടെ അംശമായാണ് കണക്കാക്കുന്നതെന്ന് ചൌധരി ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്തെ കര്‍ഷകരുടെ എണ്ണവുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ ചിത്രം മാറുന്നു, കേരളം ഒന്നാം സ്ഥാനത്ത് വരുന്നു. കേരളത്തില്‍ ഒരു ലക്ഷം കര്‍ഷകര്‍ക്കിടയില്‍ 142.9 ആത്മത്യകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകം ഏറെ പിന്നിലാണ്: ഒരു ലക്ഷത്തില്‍ 36.4 ആത്മഹത്യകള്‍ മാത്രം. മൂന്നാം സ്ഥാനത്താണ് ഛത്തിസ്ഗഢ്: 33.7

ഈ വിവരം അടങ്ങുന്ന ശുഭ്രാന്‍ഷു ചൌധരിയുടെ ലേഖനം Infochangeindia.org സൈറ്റില്‍: Farmer suicides in Chhattisgarh: A state in denial

Thursday, July 3, 2008

പൊതുസമൂഹത്തിന്റെ ഇടപെടല്‍ ഫലം കാണുന്നു

പൊതുസമൂഹത്തിന്റെ ഇടപെടലുകള് ഫലപ്രദമാകാറുണ്ടോ? ചിലപ്പോഴെങ്കിലും അവ ഫലം കാണാറുണ്ട്. ഫലപ്രദമായ ഒരു ഇടപെടലിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കട്ടെ.

പൊതുസമൂഹത്തിന്റെ ഇടപെടലുകള്‍ ഫലപ്രദമാകാറുണ്ടോ? ചിലപ്പോഴെങ്കിലും അവ ഫലം കാണാറുണ്ട്. ഫലപ്രദമായ ഒരു ഇടപെടലിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു.

ഒന്നര കൊല്ലം മുമ്പ് കാസര്‍കോട്ട് കെ.സി.ഹംസയുടെ വീട്ടില്‍ ജോലിക്കു പോയശേഷം അപ്രത്യക്ഷയായ സഫിയ എന്ന പെണ്‍കുട്ടിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് രൂപീകരിക്കപ്പെട്ട ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനതപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന ധര്‍ണയെക്കുറിച്ച് ഒരു മാസം മുന്‍പ് ഞാന്‍ എഴുതിയിരുന്നു.

പൊതുസമൂഹത്തിന്റെ ഇടപെടല്‍ വെറുതേയായില്ല. ഹംസയെ പൊലീസ് അറസ്റ്റ് ചെയ്തതായും അയാള്‍ കുട്ടിയെ മാനഭംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തതായി സമ്മതിച്ചതായും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ അന്വേഷണം വഴിതെറ്റിച്ച ഒരു പൊലീസുദ്യോഗസ്ഥനും കേസില്‍ പ്രതി ചേറ്ക്കപ്പെട്ടിരിക്കുന്നു.

മാധ്യമം റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.

തോല്‍‍വി ഇരന്ന് വാങ്ങുന്ന നിയമം

കേരള കൌമുദിയിലെ ‘നേര്ക്കാഴ്ച’ പംക്തിയില്‍ ഈയാഴ്ച ചര്‍ച്ച ചെയ്യുന്നത് ലോകായുക്ത നിയമത്തിലെ പഴുതികള്‍. അത് ജനസേവകരില്‍നിന്ന് സ്വത്ത് വിവരം ശേഖരിക്കുന്നു. എന്നാല്‍ ലഭിക്കുന്ന വിവരം വെളിപ്പെടുത്തുന്നില്ല. ശരിയായ വിവരം നല്‍കാത്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വ്യവസ്ഥയുമില്ല.

ലേഖനം ആറാം പേജില്‍: തോല്‍‍വി ഇരന്ന് വാങ്ങുന്ന നിയമം

ഓണ്‍‌ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍

ഏകദേശ ഇംഗ്ലീഷ് രൂപം Kerala Letter ബ്ലോഗില്‍