ബി.ആർ.പി. ഭാസ്കർ
സാംസ്കാരികനായകൻ എന്നത് മലയാളികൾക്ക് സുപരിചിതമായ ഒരു പദപ്രയോഗമാണ്. അതിന് തുല്യമായ ഒന്ന്, എന്റെ അറിവിൽ, ഭാരതീയമൊ വിദേശീയമൊ ആയ മറ്റൊരു ഭാഷയിലുമില്ല. പല തുറകളിൽ പ്രവർത്തിക്കുന്നവരെ കൂട്ടായി പരാമർശിക്കാനാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. ഒന്നൊ രണ്ടൊ കഥയൊ കവിതയൊ എഴുതിയത്തിന്റെ ബലത്തിൽ സാഹിത്യകാരൻ എന്ന വിശേഷണം നേടിയവർ, കക്ഷിരാഷ്ടീയ നിയന്ത്രണത്തിലല്ലാത്ത പരിപാടികളിൽ പങ്കെടുത്ത് പൊതുപ്രവർത്തകൻ എന്ന് വിവക്ഷിക്കപ്പെടാനുള്ള അർഹത സമ്പാദിച്ചവർ എന്നിങ്ങനെ പലതരത്തിലുള്ളവരെ അതിന്റെ പരിധിയിൽ പെടുത്തുന്നു. കേരളത്തിലെ മാധ്യമങ്ങൾ സാംസ്കാരിക പ്രവർത്തനത്തെ അത്യുദാരമായി നിർവചിച്ചുകൊണ്ട് ഇത്തരത്തിലുള്ള ഒരു കൂട്ടായ്മ സൃഷ്ടിച്ച സാഹചര്യത്തെക്കുറിച്ചുള്ള അന്വേഷണം എന്നെ കൊണ്ടെത്തിച്ചത് ഡോ. സുകുമാർ അഴീക്കോട് എന്ന അസുലഭ വ്യക്തിത്വത്തിലാണ്. ആറേഴു പതിറ്റാണ്ടായി വ്യത്യസ്ത മണ്ഡലങ്ങളിൽ വ്യാപരിച്ചുകൊണ്ട് നാനാവിഷയങ്ങളെ കുറിച്ച് ചിന്തിക്കാൻ മലയാളികളെ പ്രേരിപ്പിച്ച ആ പ്രതിഭ ഇല്ലായിരുന്നില്ലെങ്കിൽ സാംസ്കാരികനായകൻ എന്നൊരു വാക്ക് രൂപപ്പെടുമായിരുന്നില്ല. കാരണം അതിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ല.
കോമേഴ്സിലും അധ്യപനത്തിലും ബിരുദങ്ങളും മലയാളത്തിലും സംസ്‌കൃതത്തിലും ബിരുദാനന്തരബിരുദങ്ങളും മലയാളത്തിൽ ഡോൿടോറേറ്റും എടുത്തുകൊണ്ട് ആരംഭിച്ച ജീവിതയാത്രയിൽ അഴീക്കോട് കടന്നു ചെന്നിട്ടില്ലാത്ത മേഖലകൾ തുലോം ചുരുക്കമാണ്. അദ്ദേഹം എന്നും അദ്ധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനം ക്ലാസ് മുറിയിലും അതിലൂടെ കടന്നുപോയ വിദ്യാർത്ഥിതലമുറകളിലും ഒതുങ്ങിയില്ല. എഴുത്തുകാരൻ, നിരൂപകൻ, പ്രഭാഷകൻ, പത്രപ്രവർത്തകൻ, സാമൂഹ്യവിമർശകൻ എന്നിങ്ങനെ വിവിധ നിലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പുറത്തും അറിവ് പകർന്നു കൊണ്ട് അദ്ദേഹം എല്ലാവർക്കും, ശരിയായ അർത്ഥത്തിൽ, ‘മാഷ്‘ ആയി.
കുമാരനാശാന്റെ സീതാകാവ്യം വിലയിരുത്തിക്കൊണ്ടും ജി. ശങ്കരക്കുറുപ്പിനെ വിമർശിച്ചു കൊണ്ടും സാഹിത്യരംഗത്ത് പ്രവേശിച്ചപ്പോൾ യുവാവായ സുകുമാർ അഴീക്കോട് ആരെയും വിമർശനവിധേയനാക്കാനും ചോദ്യം ചെയ്യാനുമുള്ള ചങ്കൂറ്റമാണ് പ്രദർശിപ്പിച്ചത്. ആ തന്റേടം പിന്നീട് മറ്റ് മണ്ഡലങ്ങളിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലും പ്രകടമായി. ഒരു നേതാവിനെയും ഒരാരാധനാപാത്രത്തെയും അദ്ദേഹം വിമർശനത്തിനതീതനായി കണ്ടില്ല. മറ്റുള്ളവരെ വെല്ലുവിളിച്ചുകൊണ്ടും മറ്റുള്ളവരാൽ വെല്ലുവിളിക്കപ്പെട്ടുകൊണ്ടും, കൊണ്ടതിലേറെ കൊടുത്തുകൊണ്ട്, അദ്ദേഹം പൊതുമണ്ഡലത്തിൽ നീണ്ടകാലം നിലകൊണ്ടു.
പഠിപ്പിക്കുന്നതോടൊപ്പം അഴീക്കോട് സ്വയം പഠിച്ചു വളരുകയും ചെയ്തു.. വാഗ്ഭടാനന്ദന്റെ ശിഷ്യനായി തുടങ്ങി അദ്ദേഹം ശ്രീനാരായണന്റെ വ്യാഖ്യാതാവായി. കോൺഗ്രസുകാരനായി തുടങ്ങി ഇടതുപക്ഷത്തിന്റെ സുഹൃത്തായി. വി.എസ്. അച്യുതാനന്ദനെ 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടെന്ന സി.പി.എം സംസ്ഥാന സമിതി തീരുമാനം തിരുത്താൻ പോളിറ്റ്ബ്യൂറൊയെ പ്രേരിപ്പിച്ച ഒരു ഘടകം അഴീക്കോട് അദ്ദേഹത്തിന് അനുകൂലമായെടുത്ത ശക്തമായ നിലപാടായിരുന്നു. വേദികളേറെയും ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലായതും ശ്രോതാക്കളേറെയും ഇടതുപക്ഷത്തിന്റെ അനുഭാവികളായതും പ്രഭാഷകനായ അഴീക്കോട് അങ്ങോട്ട് ചായാൻ കാരണമായെന്ന് കരുതുന്നവരുണ്ട്. ശ്രോതാക്കളുടെ താല്പര്യങ്ങൾ മനസിൽ സൂക്ഷിക്കുകയെന്നത് പ്രഭാഷണകലയിലെ വിജയതന്ത്രത്തിന്റെ ഭാഗമാണ്. മന:സാക്ഷിയെ വഞ്ചിക്കാതെ അത് ചെയ്യാനാവണമെന്നു മാത്രം.
ഇരുപതോളം കൃതികളുടെ കർത്താവായ അഴീക്കോട് തന്റെ ഏറ്റവും വലിയ സംഭാവനയായി എടുത്തു കാട്ടുന്നത് 1984ൽ പുറത്തു വന്ന തത്ത്വമസി ആണ്. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെ ഒരു ഡസൻ പുരസ്കാരങ്ങളാണ് അത് അദ്ദേഹത്തിന് നേടിക്കൊടുത്തത്. ഇന്നത്തെ തലമുറയ്ക്ക് ഭാരതീയ ദർശനം പരിചയപ്പെടുത്താനായി എഴുതിയ ആ കൃതിക്ക് ലഭിച്ച സ്വീകരണം ഗഹനമായ വിഷയം കൈകാര്യം ചെയ്യുന്ന മറ്റൊരു മലയാള പുസ്തകത്തിനും കിട്ടിയിട്ടില്ല. അതിൽ പുതുതായൊന്നുമില്ലെന്ന ആക്ഷേപം ചില വിമർശകർ ഉയർത്തുകയുണ്ടായി. പഴയ ആശയങ്ങളിൽ പുതുമ തേടിയിട്ട് കാര്യമില്ല. അതേസമയം ആ ആശയങ്ങൾ ഉരുത്തിരിഞ്ഞതെങ്ങനെയെന്ന അന്വേഷണത്തിനുള്ള സാധ്യത അദ്ദേഹം ഉപയോഗപ്പെടുത്തിയോ എന്ന ചോദ്യം അസ്ഥാനത്തല്ല. തത്ത്വമസി ഉൾപ്പെടെ ഭാരതീയ ദർശനത്തിലെ ഉദാത്തമായ ആശയങ്ങളടങ്ങുന്ന മഹാവാക്യങ്ങളൊക്കെ ഉപനിഷത്തുകളിലാണുള്ളത്, വേദങ്ങളിലല്ല. വൈദിക സമൂഹം ഉപഭൂഖണ്ഡത്തിലെത്തിയ കാലത്ത് രചിച്ചവയാണ് ആദി ഗ്രന്ഥമായ ഋഗ്‌വേദത്തിലെ സൂക്തങ്ങളെന്ന് അതിന്റെ ഉള്ളടക്കത്തിൽ നിന്ന് വ്യക്തമാണ്. പിൽക്കാലത്തുണ്ടായ ഉപനിഷത്തുകൾ അവരും ഭാരതത്തിലെ ഇതര സമൂഹങ്ങളും തമ്മിലുണ്ടായ ഇടപഴകലിലൂടെ വികസിച്ചതാണ്. ഇരുവിഭാഗങ്ങളുടെയും സംഭാവനകൾ അവയിലുണ്ട്. അവയുടെ സ്വാധീനത്തിൽ വൈദിക സമൂഹം ആദ്യകാല സമീപനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയതായി കാണാം. വേദങ്ങൾ യാഗം നടത്തി ദേവതകളെ പ്രീതിപ്പെടുത്താൻ ആവശ്യപ്പെടുമ്പോൾ ഉപനിഷത്തുകൾ യാഗത്തെ മന്ദബുദ്ധി പ്രവർത്തനമായി അപലപിക്കുകയാണ് ചെയ്യുന്നത്. വ്യത്യസ്ത ഉപനിഷത്തുകളെ ഓരോരോ വേദങ്ങളുമായി ബന്ധപ്പെടുത്തി ചിട്ടപ്പെടുത്തിക്കൊണ്ടാണ് വൈദിക സമൂഹം അവയെ തങ്ങളുടെ ബൌദ്ധികസ്വത്താക്കി മാറ്റിയത്. ആ പ്രക്രിയ പഠിച്ച് കൃത്യമായി വിശദീകരിക്കാൻ അഴീക്കോടിനോളം കഴിവുള്ള വളരെപ്പേരുണ്ടാവില്ല. അദ്ദേഹത്തിന്റെ അന്വേഷണാത്മക മനസ് ആ വഴിക്ക് തിരിഞ്ഞിരുന്നെങ്കിൽ ഭാരതീയ ദർശനത്തിന്റെ വികാസചരിത്രത്തിലേക്ക് പുതിയ വെളിച്ചം വീശുവാൻ അതിന് കഴിയുമായിരുന്നു.
പല മഹാന്മാരുടെയും വലിപ്പത്തിന്റെ അടിസ്ഥാനം അവരുടെ വ്യക്തിത്വമല്ല, അവർ വഹിച്ച പദവികളുടെ ഔന്നത്യമാണ്. അഴീക്കോടിന്റെ കാര്യം വ്യത്യസ്തമാണ്. കോൺഗ്രസ് ടിക്കറ്റിൽ ലോക് സഭയ്ക്ക് മത്സരിച്ചപ്പോൾ അദ്ദേഹം തോൽക്കുകയാണുണ്ടായത്. വൈസ് ചാൻസലർ പദവിയെലെത്താതെയാണ് അദ്ദേഹം സർവകലാശാലാ ജീവിതം അവസാനിപ്പിച്ചത്. എന്നാൽ ജനമനസുകളിൽ എം.പി.മാരേക്കാളും വൈസ് ചാൻസലർമാരേക്കാളും ഉയരത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.
ചെറുപ്പത്തിൽ ഉൾക്കൊണ്ട ഗാന്ധി സ്വാധീനം അഴീക്കോട് ഒരു ഘട്ടത്തിലും ഉപേക്ഷിച്ചില്ല. അദ്ദേഹത്തിന്റെ വാക്കുകൾ അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹം നേതൃത്വം നൽകിയ നവഭാരതവേദി എന്ന സാമൂഹ്യ സാംസ്കാരിക സംഘടനയുടെ പ്രവർത്തനങ്ങളിലും അത് പ്രതിഫലിച്ചിരുന്നു. സമീപകാലത്ത് അദ്ദേഹം അടുത്ത സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണങ്ങളിൽ ഗാന്ധിമാർഗ്ഗം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത നിരന്തരം ഉയർന്നു വന്നിരുന്നു.
ബാഹ്യഘടകങ്ങൾ ഒഴിവാക്കിക്കൊണ്ട്, തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ, ശരിതെറ്റുകളെ വിലയിരുത്താൻ പരമാവധി ശ്രമിച്ചിട്ടുള്ള വ്യക്തിയാണ് അഴീക്കോട്. എം. പി. നാരായണപിള്ള മുന്നോട്ടു വെച്ച നിബന്ധനകളിൽ പ്രകോപിതരായി കേരള സാഹിത്യ അക്കാദമി ഭാരവാഹികൾ അദ്ദേഹത്തിനുള്ള സമ്മാനം പിൻവലിക്കാൻ തീരുമാനിച്ചപ്പോൾ പ്രതിഷേധ സൂചകമായി തന്റെ വിശിഷ്ടാംഗത്വമുൾപ്പെടെയുള്ള എല്ലാ പുരസ്കാരങ്ങളും തിരിച്ചു നൽകിയത് ഇതിന് ഉദാഹരണമാണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ പിണക്കങ്ങളും ഇണക്കങ്ങളും ഏറെയുണ്ടായി. ആശുപതിയിൽ പ്രവേശിച്ചപ്പോൾ പിണങ്ങിയിരുന്നവർ മറക്കാനും പൊറുക്കാനും തയ്യാറായി അദ്ദേഹത്തിന്റെ മുന്നിലെത്തി. നാനാതുറകളിലും പെട്ട മറ്റനവധിയാളുകൾ അദ്ദേഹത്തിനു നന്മ നേരാനെത്തി. അഭിപ്രായഭിന്നതകളെ അപ്രസക്തമാക്കിയ അസാധാരണമായ ആ സൌഹൃദ പ്രകടനങ്ങൾക്ക് ഒരു വിശദീകരണമെ നൽകാനാവൂ. മിത്രങ്ങളും ശത്രുക്കളും അദ്ദേഹത്തിന്റെ സവിശേഷ വ്യക്തിത്വം അംഗീകരിക്കുന്നു. സമൂഹത്തിന്റെ മന:സാക്ഷി എന്ന നിലയിലുള്ള അംഗീകാരമാണത്.
പുതിയ തലമുറകളിൽ നിന്ന് സമാനസ്വഭാവമുള്ള ഒരു വ്യക്തിത്വം ഉയർന്നു വരുമൊ? വന്നേക്കാം. അങ്ങനെയൊന്ന് ഉദിച്ചുയരും വരെ സുകുമാർ അഴീക്കോട് നമ്മുടെ നഭസ്സിലെ ഒരേയൊരു സാംസ്കാരിക നായകനായി മിന്നിനിൽക്കും.
(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഫെബ്രുവരി 5, 2012)
വായന
എന്റെ മറ്റു ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്
BHASKAR
Medha Patkar declines Karnataka award citing government's failures
Scientists under the scanner
Unique identity number game
Persons under Kerala police surveillance demand apology from government
Injustice an impediment to the Indian republic, says AHRC
KERALA LETTER
Mullaperiyar: wasted opportunities
People's Convention to demand moratorium on death penalty
How the deity speaks only to astrologers
Does Thazhamon family have a better story than Cheerappanchira and the Malayarayans?
Information Department curries new CMs' favour at taxpayers' expense
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Medha Patkar declines Karnataka award citing government's failures
Scientists under the scanner
Unique identity number game
Persons under Kerala police surveillance demand apology from government
Injustice an impediment to the Indian republic, says AHRC
KERALA LETTER
Mullaperiyar: wasted opportunities
People's Convention to demand moratorium on death penalty
How the deity speaks only to astrologers
Does Thazhamon family have a better story than Cheerappanchira and the Malayarayans?
Information Department curries new CMs' favour at taxpayers' expense
MY SPACE
P.E.Usha's article on Sexual Harassment in PSC (Malayalam)
Globalised Kerala warily watches the meltdown
Not a whimper of protest against Murdoch's entry into Kerala
Monday, February 6, 2012
Sunday, February 5, 2012
മാദ്ധ്യമ സിണ്ടിക്കേറ്റും മാദ്ധ്യമ രാഷ്ട്രീയവും
ബി.ആർ.പി. ഭാസ്കർ
ഒരുകാലത്ത് ഒരു കൂട്ടായ്മയെ പരാമർശിക്കാൻ ഇംഗ്ലീഷ് ഭാഷയിൽ ഉപയോഗിച്ചിരുന്ന നിർദ്ദോഷപരമായ വാക്കാണ് സിണ്ടിക്കേറ്റ്. പിന്നീട് അത് ദു:സൂചനയുള്ള പദമായി. കോൺഗ്രസ് പാർട്ടിയിൽ ഇന്ദിരാ ഗാന്ധിക്കെതിരെ ശക്തരായ പ്രാദേശിക നേതാക്കളുടെ നിര ഉയർന്നുവന്നപ്പോൾ അവരെ പരാമർശിക്കാൻ മാദ്ധ്യമങ്ങൾ ഈ വാക്ക് വ്യാപകമായി ഉപയോഗിക്കുകയുണ്ടായി. കേരളത്തിൽ സി.പി.എമ്മിനെ തകർക്കാൻ ഒരു മാദ്ധ്യമ സിണ്ടിക്കേറ്റ് പ്രവർത്തിക്കുന്നുവെന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ആരോപണത്തോടെയാണ് ആ പദപ്രയോഗമുണ്ടായത്. അതു സംബന്ധിച്ച വാദപ്രതിവാദങ്ങൾ നടക്കുന്ന കാലത്ത് അങ്ങനെയൊരു സംഘടിത സിണ്ടിക്കേറ്റ് പ്രവർത്തനം നടക്കുന്നതായി വിശ്വസിക്കുന്നില്ലെന്ന അഭിപ്രായം ഞാൻ പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴും ആ അഭിപ്രായം തന്നെയാണ് എനിക്കുള്ളത്.
അതേസമയം മാദ്ധ്യമങ്ങളിൽ മാർക്സിസ്റ്റ്വിരുദ്ധത നിലനിൽക്കുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല. അതൊരു പുതിയ കാര്യവുമല്ല. അമ്പതിൽപരം കൊല്ലം മുമ്പ് ആദ്യമായി കേരളത്തിൽ ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഒരു മലയാളപത്രം മാത്രമാണ് അതിന് അനുകൂലമായ നിലപാട് എടുത്തത്. ഇപ്പോൾ സി.പി.എം അധികാര രാഷ്ട്രീയത്തിൽ ഉറച്ച സ്ഥാനമുള്ള കക്ഷിയാണ്. കോൺഗ്രസും സി.പി.എമ്മും നയിക്കുന്ന മുന്നണികൾ മാറിമാറി അധികാരത്തിൽ വരുന്നു. നേരിയ വ്യത്യാസത്തിലാണ് ജയപരാജയങ്ങൾ നിശ്ചയിക്കപ്പെടുന്നത്. അപ്പോൾ ഒരു വലിയ ജനവിഭാഗം സി.പി.എമ്മിനോടൊപ്പമാണെന്ന വസ്തുത വിപണിയിൽ മത്സരിക്കുന്ന മാദ്ധ്യമങ്ങൾക്ക് അവഗണിക്കാനാവില്ല. അതുകൊണ്ടാണ് വലിയ പത്രം ആഴ്ചതോറും പംക്തിയെഴുതാൻ ആറു പേരെ നിശ്ചയിക്കുമ്പോൾ ഒരു ദിവസം ഒരു സി.പി.എം.കാരന് ഉറപ്പായും നൽകുന്നത്.
മാദ്ധ്യമങ്ങളിൽ നിലനിൽക്കുന്ന മാർക്സിസ്റ്റ്വിരുദ്ധതയെ സി.പി.എമ്മുമായി ബന്ധപ്പെട്ടു കാണേണ്ടതില്ല. അടിസ്ഥാനപരമായി അത് മാദ്ധ്യമസ്ഥാപനങ്ങളുടെ മുതലാളിത്തപരമായ ഘടനയുമായി ബന്ധപ്പെട്ടതാണ്. ഇന്ന് മാദ്ധ്യമങ്ങൾ വ്യവസായങ്ങളാണ്. വ്യക്തികളുടെയൊ കുടുംബങ്ങളുടെയൊ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾപോലും കോർപ്പൊറേറ്റ് ചട്ടക്കൂട്ടിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ഭാഷാ പത്രങ്ങളുടെ വളർച്ച വിശദമായി പഠിച്ച പ്രൊഫസർ റോബിൻ ജെഫ്രിയുടെ India’s Newspaper Revolution എന്ന പുസ്തകത്തിൽ -- ഇത് “ഇന്ത്യയിലെ പത്രവിപ്ലവം“ എന്ന പേരിൽ മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്— പത്രങ്ങളുടെ വളർച്ചയും മുതലാളിത്തത്തിന്റെ വികാസവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്യുന്നുണ്ട്. നിരവധി മാദ്ധ്യമ സ്ഥാപനങ്ങൾ നടത്തുന്ന കക്ഷിയാണ് സി.പി.എം. അതും ഈ ആവശ്യത്തിനായി മുതലാളിത്ത ചട്ടക്കൂടാണ് സ്വീകരിച്ചിട്ടുള്ളത്. കോർപ്പൊറേറ്റ് സംവിധാനത്തിൽ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള വർഗ്ഗവൈരുദ്ധ്യമുണ്ടാകും. ജീവനക്കാർ പാർട്ടിബന്ധമുള്ളവരാകയാൽ പാർട്ടിയുടെ സ്ഥാപനങ്ങളിൽ ഇത് പ്രകടമാകാറില്ല. പാർട്ടി ബന്ധം ഇല്ലാതാകുമ്പോൾ അത് പ്രകടമാകും. സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടശേഷം പത്രപ്രവർത്തകൻ എന്ന നിലയിൽ ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കായി അപ്പുക്കുട്ടൻ വള്ളിക്കുന്ന് നിയമ നടപടി സ്വീകരിച്ചത് ഇതിന് തെളിവാണ്.
മാദ്ധ്യമങ്ങൾക്ക് രാഷ്ട്രീയമുണ്ട്. ഇന്ത്യയിൽ നിലനിൽക്കുന്ന മാദ്ധ്യമ സ്വാതന്ത്ര്യം പൌരന്റെ ആവിഷ്കാര-അഭിപ്രായ സ്വാതന്ത്ര്യങ്ങളുടെ ഭാഗമാണ്. അപ്പോൾ ഒരു പൌരനെന്നപോലെ ഒരു മാദ്ധ്യമ സ്ഥാപനത്തിനും സ്വന്തമായ രാഷ്ട്രീയ ചിന്താഗതി വെച്ചുപുലർത്താനും അത് പ്രചരിപ്പിക്കാനും അവകാശമുണ്ട്. സ്വന്തം രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാനായി മാദ്ധ്യമങ്ങൾ നടത്തുന്ന ഒരു രാഷ്ട്രീയ കക്ഷിക്ക് ഇത് മനസിലാക്കാൻ കഴിയേണ്ടതാണ്. മാദ്ധ്യമങ്ങളുടെ രാഷ്ട്രീയം നിഷിദ്ധമായി തോന്നുന്നത് രാഷ്ട്രീയം എന്നത് രാഷ്ട്രീയ കക്ഷികൾക്ക് മാത്രം അവകാശപ്പെട്ട മേഖലയാണെന്ന തെറ്റിദ്ധാരണ മൂലമാണ്.
മാദ്ധ്യമങ്ങൾക്കും മാദ്ധ്യമപ്രവർത്തകർക്കും അവരുടേതായ രാഷ്ട്രീയമുള്ളപ്പോഴും തൊഴിൽ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ബാധ്യതയുണ്ട്. അതിന്റെ ഭാഗമായി വസ്തുതകളെ മാനിക്കാൻ അവർക്കാകണം. ഇവിടെ സത്യം എന്ന വാക്ക് ഉപയോഗിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. എന്താണ് സത്യം എന്നത് വളരെക്കാലമായി മനുഷ്യരാശിയുടെ മുന്നിലുള്ള ഒരു വലിയ ചോദ്യമാണ്. അതിനുള്ള ഉത്തരം അന്വേഷിച്ച ചിലർ ഒടുവിലെത്തിച്ചേർന്ന നിഗമനം പരമമായ സത്യം ഒന്നേയുള്ളു അത് ദൈവമാണ് എന്നാണ്. അത്തരം സത്യാന്വേഷണം ദൈനദിന മാദ്ധ്യമപ്രവർത്തനത്തിന്റെ പരിധിയിൽ പെടുന്നില്ല. അവർക്ക് ചെയ്യാവുന്നത് വസ്തുതകൾ ശേഖരിച്ച് അവതരിപ്പിക്കുക മാത്രമാണ്.
കേരളത്തിൽ, വ്യക്തികൾക്കെന്നപോലെ,മാദ്ധ്യമൾക്കും രാഷ്ട്രീയ കക്ഷികൾക്കും ജാതിയും മതവുമൊക്കെയുണ്ട്. സ്വാഭാവികമായും ജാതിമതബന്ധങ്ങളുള്ള മാദ്ധ്യമങ്ങളുടെ രാഷ്ട്രീയത്തിൽ അതിന്റെ പ്രതിഫലനമുണ്ടാകും.
ആധുനിക സാങ്കേതികവിദ്യ മാദ്ധ്യമപ്രവർത്തനത്തിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. മാറ്റങ്ങൾ അനിവാര്യമാണ്. നാം ബോധപൂർവ്വം ശ്രമിച്ചാലും ഇല്ലെങ്കിലും മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. എല്ലാ മാറ്റങ്ങളും നല്ലതാവണമെന്നില്ല. നമുക്ക് ചുറ്റും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ സൂക്ഷ്മമായി പരിശോധിക്കുകയും നല്ലവയെ പ്രോത്സാഹിപ്പിക്കുകയും നല്ലതല്ലാത്തവയെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാൻ നമുക്കാകണം. എല്ലാ മാറ്റങ്ങൾക്കിടയിലും മാറ്റം കൂടാതെ നിലനിൽക്കേണ്ട തൊഴിൽ മൂല്യങ്ങളുണ്ട്. അതിലൊന്നാണ് വസ്തുതകളെ മാനിക്കുകയെന്നത്.
(കോട്ടയത്ത് നടക്കുന്ന ഇരുപത്തിയെട്ടാമത് ദർശന പുസ്തക പ്രദർശനത്തിന്റെ ഭാഗമായി ഫെബ്രുവരി 3ന് സംഘടിപ്പിക്കപ്പെട്ട മാദ്ധ്യമ സെമിനാർ ഉത്ഘാടനം ചെയ്തുകൊണ്ട് ചെയ്ത പ്രസംഗത്തിന്റെ ഏകദേശരൂപം)
ഒരുകാലത്ത് ഒരു കൂട്ടായ്മയെ പരാമർശിക്കാൻ ഇംഗ്ലീഷ് ഭാഷയിൽ ഉപയോഗിച്ചിരുന്ന നിർദ്ദോഷപരമായ വാക്കാണ് സിണ്ടിക്കേറ്റ്. പിന്നീട് അത് ദു:സൂചനയുള്ള പദമായി. കോൺഗ്രസ് പാർട്ടിയിൽ ഇന്ദിരാ ഗാന്ധിക്കെതിരെ ശക്തരായ പ്രാദേശിക നേതാക്കളുടെ നിര ഉയർന്നുവന്നപ്പോൾ അവരെ പരാമർശിക്കാൻ മാദ്ധ്യമങ്ങൾ ഈ വാക്ക് വ്യാപകമായി ഉപയോഗിക്കുകയുണ്ടായി. കേരളത്തിൽ സി.പി.എമ്മിനെ തകർക്കാൻ ഒരു മാദ്ധ്യമ സിണ്ടിക്കേറ്റ് പ്രവർത്തിക്കുന്നുവെന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ആരോപണത്തോടെയാണ് ആ പദപ്രയോഗമുണ്ടായത്. അതു സംബന്ധിച്ച വാദപ്രതിവാദങ്ങൾ നടക്കുന്ന കാലത്ത് അങ്ങനെയൊരു സംഘടിത സിണ്ടിക്കേറ്റ് പ്രവർത്തനം നടക്കുന്നതായി വിശ്വസിക്കുന്നില്ലെന്ന അഭിപ്രായം ഞാൻ പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴും ആ അഭിപ്രായം തന്നെയാണ് എനിക്കുള്ളത്.
അതേസമയം മാദ്ധ്യമങ്ങളിൽ മാർക്സിസ്റ്റ്വിരുദ്ധത നിലനിൽക്കുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല. അതൊരു പുതിയ കാര്യവുമല്ല. അമ്പതിൽപരം കൊല്ലം മുമ്പ് ആദ്യമായി കേരളത്തിൽ ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഒരു മലയാളപത്രം മാത്രമാണ് അതിന് അനുകൂലമായ നിലപാട് എടുത്തത്. ഇപ്പോൾ സി.പി.എം അധികാര രാഷ്ട്രീയത്തിൽ ഉറച്ച സ്ഥാനമുള്ള കക്ഷിയാണ്. കോൺഗ്രസും സി.പി.എമ്മും നയിക്കുന്ന മുന്നണികൾ മാറിമാറി അധികാരത്തിൽ വരുന്നു. നേരിയ വ്യത്യാസത്തിലാണ് ജയപരാജയങ്ങൾ നിശ്ചയിക്കപ്പെടുന്നത്. അപ്പോൾ ഒരു വലിയ ജനവിഭാഗം സി.പി.എമ്മിനോടൊപ്പമാണെന്ന വസ്തുത വിപണിയിൽ മത്സരിക്കുന്ന മാദ്ധ്യമങ്ങൾക്ക് അവഗണിക്കാനാവില്ല. അതുകൊണ്ടാണ് വലിയ പത്രം ആഴ്ചതോറും പംക്തിയെഴുതാൻ ആറു പേരെ നിശ്ചയിക്കുമ്പോൾ ഒരു ദിവസം ഒരു സി.പി.എം.കാരന് ഉറപ്പായും നൽകുന്നത്.
മാദ്ധ്യമങ്ങളിൽ നിലനിൽക്കുന്ന മാർക്സിസ്റ്റ്വിരുദ്ധതയെ സി.പി.എമ്മുമായി ബന്ധപ്പെട്ടു കാണേണ്ടതില്ല. അടിസ്ഥാനപരമായി അത് മാദ്ധ്യമസ്ഥാപനങ്ങളുടെ മുതലാളിത്തപരമായ ഘടനയുമായി ബന്ധപ്പെട്ടതാണ്. ഇന്ന് മാദ്ധ്യമങ്ങൾ വ്യവസായങ്ങളാണ്. വ്യക്തികളുടെയൊ കുടുംബങ്ങളുടെയൊ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾപോലും കോർപ്പൊറേറ്റ് ചട്ടക്കൂട്ടിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ഭാഷാ പത്രങ്ങളുടെ വളർച്ച വിശദമായി പഠിച്ച പ്രൊഫസർ റോബിൻ ജെഫ്രിയുടെ India’s Newspaper Revolution എന്ന പുസ്തകത്തിൽ -- ഇത് “ഇന്ത്യയിലെ പത്രവിപ്ലവം“ എന്ന പേരിൽ മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്— പത്രങ്ങളുടെ വളർച്ചയും മുതലാളിത്തത്തിന്റെ വികാസവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്യുന്നുണ്ട്. നിരവധി മാദ്ധ്യമ സ്ഥാപനങ്ങൾ നടത്തുന്ന കക്ഷിയാണ് സി.പി.എം. അതും ഈ ആവശ്യത്തിനായി മുതലാളിത്ത ചട്ടക്കൂടാണ് സ്വീകരിച്ചിട്ടുള്ളത്. കോർപ്പൊറേറ്റ് സംവിധാനത്തിൽ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള വർഗ്ഗവൈരുദ്ധ്യമുണ്ടാകും. ജീവനക്കാർ പാർട്ടിബന്ധമുള്ളവരാകയാൽ പാർട്ടിയുടെ സ്ഥാപനങ്ങളിൽ ഇത് പ്രകടമാകാറില്ല. പാർട്ടി ബന്ധം ഇല്ലാതാകുമ്പോൾ അത് പ്രകടമാകും. സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ടശേഷം പത്രപ്രവർത്തകൻ എന്ന നിലയിൽ ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കായി അപ്പുക്കുട്ടൻ വള്ളിക്കുന്ന് നിയമ നടപടി സ്വീകരിച്ചത് ഇതിന് തെളിവാണ്.
മാദ്ധ്യമങ്ങൾക്ക് രാഷ്ട്രീയമുണ്ട്. ഇന്ത്യയിൽ നിലനിൽക്കുന്ന മാദ്ധ്യമ സ്വാതന്ത്ര്യം പൌരന്റെ ആവിഷ്കാര-അഭിപ്രായ സ്വാതന്ത്ര്യങ്ങളുടെ ഭാഗമാണ്. അപ്പോൾ ഒരു പൌരനെന്നപോലെ ഒരു മാദ്ധ്യമ സ്ഥാപനത്തിനും സ്വന്തമായ രാഷ്ട്രീയ ചിന്താഗതി വെച്ചുപുലർത്താനും അത് പ്രചരിപ്പിക്കാനും അവകാശമുണ്ട്. സ്വന്തം രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാനായി മാദ്ധ്യമങ്ങൾ നടത്തുന്ന ഒരു രാഷ്ട്രീയ കക്ഷിക്ക് ഇത് മനസിലാക്കാൻ കഴിയേണ്ടതാണ്. മാദ്ധ്യമങ്ങളുടെ രാഷ്ട്രീയം നിഷിദ്ധമായി തോന്നുന്നത് രാഷ്ട്രീയം എന്നത് രാഷ്ട്രീയ കക്ഷികൾക്ക് മാത്രം അവകാശപ്പെട്ട മേഖലയാണെന്ന തെറ്റിദ്ധാരണ മൂലമാണ്.
മാദ്ധ്യമങ്ങൾക്കും മാദ്ധ്യമപ്രവർത്തകർക്കും അവരുടേതായ രാഷ്ട്രീയമുള്ളപ്പോഴും തൊഴിൽ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ബാധ്യതയുണ്ട്. അതിന്റെ ഭാഗമായി വസ്തുതകളെ മാനിക്കാൻ അവർക്കാകണം. ഇവിടെ സത്യം എന്ന വാക്ക് ഉപയോഗിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. എന്താണ് സത്യം എന്നത് വളരെക്കാലമായി മനുഷ്യരാശിയുടെ മുന്നിലുള്ള ഒരു വലിയ ചോദ്യമാണ്. അതിനുള്ള ഉത്തരം അന്വേഷിച്ച ചിലർ ഒടുവിലെത്തിച്ചേർന്ന നിഗമനം പരമമായ സത്യം ഒന്നേയുള്ളു അത് ദൈവമാണ് എന്നാണ്. അത്തരം സത്യാന്വേഷണം ദൈനദിന മാദ്ധ്യമപ്രവർത്തനത്തിന്റെ പരിധിയിൽ പെടുന്നില്ല. അവർക്ക് ചെയ്യാവുന്നത് വസ്തുതകൾ ശേഖരിച്ച് അവതരിപ്പിക്കുക മാത്രമാണ്.
കേരളത്തിൽ, വ്യക്തികൾക്കെന്നപോലെ,മാദ്ധ്യമൾക്കും രാഷ്ട്രീയ കക്ഷികൾക്കും ജാതിയും മതവുമൊക്കെയുണ്ട്. സ്വാഭാവികമായും ജാതിമതബന്ധങ്ങളുള്ള മാദ്ധ്യമങ്ങളുടെ രാഷ്ട്രീയത്തിൽ അതിന്റെ പ്രതിഫലനമുണ്ടാകും.
ആധുനിക സാങ്കേതികവിദ്യ മാദ്ധ്യമപ്രവർത്തനത്തിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. മാറ്റങ്ങൾ അനിവാര്യമാണ്. നാം ബോധപൂർവ്വം ശ്രമിച്ചാലും ഇല്ലെങ്കിലും മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. എല്ലാ മാറ്റങ്ങളും നല്ലതാവണമെന്നില്ല. നമുക്ക് ചുറ്റും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ സൂക്ഷ്മമായി പരിശോധിക്കുകയും നല്ലവയെ പ്രോത്സാഹിപ്പിക്കുകയും നല്ലതല്ലാത്തവയെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാൻ നമുക്കാകണം. എല്ലാ മാറ്റങ്ങൾക്കിടയിലും മാറ്റം കൂടാതെ നിലനിൽക്കേണ്ട തൊഴിൽ മൂല്യങ്ങളുണ്ട്. അതിലൊന്നാണ് വസ്തുതകളെ മാനിക്കുകയെന്നത്.
(കോട്ടയത്ത് നടക്കുന്ന ഇരുപത്തിയെട്ടാമത് ദർശന പുസ്തക പ്രദർശനത്തിന്റെ ഭാഗമായി ഫെബ്രുവരി 3ന് സംഘടിപ്പിക്കപ്പെട്ട മാദ്ധ്യമ സെമിനാർ ഉത്ഘാടനം ചെയ്തുകൊണ്ട് ചെയ്ത പ്രസംഗത്തിന്റെ ഏകദേശരൂപം)
Tuesday, January 31, 2012
മാതൃഭൂമി ആഴ്ചപ്പതിപ്പിനുവേണ്ടി പ്രീജിത്ത് രാജ് നടത്തിയ അഭിമുഖസംഭാഷണത്തിന്റെ റിപ്പോർട്ട്
Sunday, January 29, 2012
ഇത് ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധത
ബി.ആർ.പി. ഭാസ്കർ
മുസ്ലിം ലീഗുകാരും പത്രപ്രവർത്തകരുമടക്കം 258 മുസ്ലിംകളുടെ ഇമെയിൽ ഐ.ഡി. പരിശോധിക്കാനും സർവീസ് ദാതാക്കളിൽ നിന്നും ലോഗ്-ഇൻ വിവരങ്ങളും മറ്റും ശേഖരിക്കാനും പൊലീസിന്റെ ഇന്റലിജൻസ് വിഭാഗം ഏതാനും മാസം മുമ്പ് സ്പെഷ്യൽ ബ്രാഞ്ചിനോട് ആവശ്യപ്പെട്ടെന്ന വിജു വി. നായരുടെ റിപ്പോർട്ട് ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ആ റിപ്പോർട്ട് അടങ്ങിയ മാധ്യമം ആഴ്ചപ്പതിപ്പും ദിനപത്രവും പുറത്തുവന്ന ദിവസം അത് സത്യമല്ലെന്ന് പറയാൻ സർക്കാരിന് കഴിഞ്ഞില്ല. മുഖ്യമന്ത്രി വാർത്തയെക്കുറിച്ച് അന്വേഷിക്കുവാൻ ഉത്തരവിട്ടെന്നു മാത്രമാണ് അന്ന് പുറപ്പെടുവിച്ച പത്രക്കുറിപ്പ് പറഞ്ഞത്. പൊലീസ് ഇമെയിൽ ചോർത്തുന്നെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും “ആരുടെയെങ്കിലും ഇമയിൽ ചോർത്തുകയൊ ചോർത്താൻ ഏതെങ്കിലും ഏജൻസിക്ക് സർക്കാരൊ പൊലീസൊ നിർദ്ദേശം നൽകുകയൊ ചെയ്തിട്ടില്ല” എന്നും പറഞ്ഞുകൊണ്ട് അടുത്ത ദിവസമാണ് ഡി.ജി.പി. പത്രക്കുറിപ്പിറക്കിയത്.
മാധ്യമം റിപ്പോർട്ടിലെ വെളിപ്പെടുത്തൽ ശരിയാണൊ അല്ലയൊ എന്നന്വേഷിക്കാൻ മറ്റ് പ്രമുഖ പത്രങ്ങൾ കൂട്ടാക്കിയില്ല. സെൻസേഷണലിസത്തിൽ അഭിരമിക്കുന്ന പത്രമുത്തശ്ശി ഈ വാർത്തയിൽ നിറഞ്ഞുനിന്ന സംഭ്രമജനക സാധ്യതകൾ പാടെ അവഗണിച്ചു. അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടെന്ന വിവരം പോലും എളുപ്പം വായനക്കാരന്റെ ശ്രദ്ധയിൽ പെടാത്ത തരത്തിലാണ് മുഖ്യധാരാ പത്രങ്ങൾ നൽകിയത്. ഡി.ജി.പിയുടെ ഔപചാരികനിഷേധം കിട്ടിയപ്പോൾ മുത്തശ്ശിയുടെ ശങ്ക അല്പം ശമിക്കുകയും വിഷയം ഒന്നാം പേജിലെത്തുകയും ചെയ്തു. ചാനലുകളിലും ശങ്ക പ്രകടമായിരുന്നു. ആദ്യ ദിവസം ഒരു ചാനൽ മാത്രമാണ് വിഷയം ചർച്ചക്കെടുത്തത്. ആടുത്ത ദിവസം കൂടുതൽ പേർ അതിന് തയ്യാറായി.
യു.ഡി.എഫ്. സർക്കാരിനെ ആക്രമിക്കാൻ ലഭിക്കുന്ന അവസരം ഒരിക്കലും പാഴാക്കാത്ത എൽ.ഡി.എഫും അതിനെ നയിക്കുന്ന സി.പി.എമ്മും നിശ്ശബ്ദത പാലിച്ചു. വിജു വി. നായർ റിപ്പോർട്ട് ചെയ്ത പൊലീസ് നടപടി യു.ഡി.എഫ്. കാലത്ത് നടന്നതാണെങ്കിലും സമാന സംഭവങ്ങൾ മുൻഭരണകൂടത്തിന്റെ കാലത്തും നടന്നിരുന്നതുകൊണ്ടാവണം അതിനെക്കുറിച്ച് ഒന്നും പറയാൻ അവർക്ക് കഴിയാഞ്ഞത്. രണ്ടാം ദിവസം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ഇമെയിൽ ചോർത്തലിനെ അപലപിച്ചു. ലാവ്‌ലിൻ കരാർ ഉൾപ്പെടെ പല കാര്യങ്ങളിലും തന്റെ അറിവോടെ പാർട്ടി എടുത്ത പല തീരുമാനങ്ങളെയും അദ്ദേഹം തള്ളിപ്പറഞ്ഞിട്ടുള്ളതുകൊണ്ട് അദ്ദേഹത്തിന്റെ അഭിപ്രായം പാർട്ടിയുറ്റേതാണെന്ന് ഉരപ്പാക്കാനാവില്ല. .
വാർത്തയിലെ അടിസ്ഥാന വസ്തുത -- 250ൽപരം മുസ്ലിംകളുടെ ഇമെയിൽ ഐ.ഡിയും ലോഗ്-ഇൻ വിവരങ്ങളും ശേഖരിക്കാൻ ഇന്റലിജൻസ് വിഭാഗം നൽകിയ നിർദ്ദേശം -- ഡി.ജി.പി യുടെ പത്രക്കുറിപ്പും നിഷേധിക്കുന്നില്ല. അതിന്റെ അടിസ്ഥാനത്തിൽ ഇമെയിൽ ചോർത്തുകയൊ ചോർത്താൻ ആരോടെങ്കിലും ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നെ അദ്ദേഹം പറയുന്നുള്ളു. ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെ ഇമെയിൽ കത്തിടപാടുകൾ പരിശോധിക്കാൻ മാത്രമല്ല അവരുടെ പേരിൽ മറ്റുള്ളവർക്ക് സന്ദേശങ്ങൾ അയക്കുവാനും പൊലീസിന് കഴിയുമെന്ന് വിജു വി. നായർ ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങനെയുള്ള പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും തികച്ചും നിർദ്ദോഷമായ പതിവ് അന്വേഷണം മാത്രമാണ് നടക്കുന്നതെന്നും സ്ഥാപിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
പൊലീസ് മനസ് പ്രവർത്തിക്കുന്നതെങ്ങനെയാണെന്നറിയുന്നവർക്ക് ഡി.ജി.പിയുടെ വിശദീകരണം മുഖവിലയ്ക്കെടുക്കാൻ കഴിയില്ല. ഈ വിഷയത്തിലുള്ള ഒരു അനുഭവം രേഖപ്പെടുത്തട്ടെ. ഞാൻ 1952ൽ മദിരാശിയിലെത്തി ഹിന്ദുവിൽ പത്രപ്രവർത്തനജീവിതം ആരംഭിച്ചപ്പോൾ കോളെജിൽ ഒപ്പമുണ്ടായിരുന്ന ഒരു സ്നേഹിതനും അവിടെയെത്തി --കേന്ദ്ര ഇന്റലിജൻസ് ഏജൻസിയിലെ ഉദ്യോഗസ്ഥനായി. ഒരു ദിവസം അദ്ദേഹം സഹായാഭ്യർത്ഥനയുമായി എന്നെ വന്നുകണ്ടു. വിദേശ ക്രൈസ്തവ മിഷനറിമാരുടെ വരവ് തടയാനുള്ള നീക്കത്തെ എതിർക്കുന്ന ഒരു കത്ത് മെയിൽ പത്രം ഏതാനും ദിവസം മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. എഴുതിയയാളിന്റെ പേര് കൊടുത്തിരുന്നില്ല. സ്ഥലപ്പേര് കൊടുത്തിരുന്നതുകൊണ്ട് ആൾ നെല്ലൂരിലാണെന്ന് മാത്രം അറിയാം. കത്തെഴുതിയത് ആരാണെന്ന് കണ്ടുപിടിക്കാൻ ഡൽഹിയിലുള്ള മേലാവ് മദ്രാസ് ആപ്പീസിനോടാവശ്യപ്പെട്ടു. മദ്രാസിലെ മേലാവ് ദൌത്യം എന്റെ സ്നേഹിതനെ ഏല്പിച്ചു.
എഴുതിയ ആൾ ആവശ്യപ്പെടുമ്പോൾ പേര് രഹസ്യമായി സൂക്ഷിക്കാനുള്ള ബാധ്യത പത്രത്തിനുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഈ ദൌത്യം നിർവഹിക്കാനായില്ലെങ്കിൽ ഏജൻസിയിലെ തന്റെ ഭാവി ഇരുളടഞ്ഞതാകുമെന്ന് അദ്ദേഹവും പറഞ്ഞു. മെയിൽ പത്രത്തിലെ ആരെയെങ്കിലും പരിചയപ്പെടുത്തിക്കൊടുക്കണമെന്ന ആവശ്യം ഞാൻ നിരസിച്ചപ്പോൾ അദ്ദേഹത്തിന്റെ പൊലീസ് മനസ് മറ്റൊരു വഴിക്ക് സഞ്ചരിച്ചു. കത്തെഴുതിയ ആളുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നെന്നും താല്പര്യമുണ്ടെങ്കിൽ ഇങ്ങോട്ട് ബന്ധപ്പെടാനായി തന്റെ മേൽവിലാസം അദ്ദേഹത്തിന് അയച്ചു കൊടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മെയിൽ പത്രാധിപർക്ക് എഴുതിയാലോ എന്ന് അദ്ദേഹം ചോദിച്ചു. പത്രാധിപർ തന്റെ കത്ത് അയാൾക്ക് അയച്ചുകൊടുക്കും. അപ്പോൾ മൌണ്ട് റോഡ് പോസ്റ്റ് ആപ്പിസിന്റെ സഹായത്തോടെ നെല്ലൂരേക്കുള്ള എല്ലാ കത്തുകളും പരിശോധിച്ച് അയാളുടെ പേരും മേൽവിലാസവും കണ്ടെത്താനാകും.
ഇപ്പോൾ ആന്ധ്ര പ്രദേശിന്റെ ഭാഗമായ നെല്ലൂർ അന്ന് മദ്രാസ് സംസ്ഥാനത്തിലായിരുന്നു. മദ്രാസ് പട്ടണത്തിന്റെ തൊട്ടു വടക്കുള്ള ജില്ലയുടെ ആസ്ഥാനമാണ് നെല്ലൂർ. അവിടെ നിന്നുള്ള ധാരാളം ആളുകൾ മദ്രാസിലുണ്ടാകും. വിദേശ മിഷനറിമാരോട് അനുഭാവമുള്ള നെല്ലൂർകാരൻ ആരാണെന്നറിയാൻ പൊലീസുകാർ പോസ്റ്റ് ആപ്പിസിലിരുന്ന് അങ്ങോട്ടേക്കുള്ള എല്ലാ കത്തുകളും പൊട്ടിച്ചുവായിക്കുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. “എന്ത് ഭ്രാന്താണിത്?” ഞാൻ പൊട്ടിത്തെറിച്ചു. “എനിക്കത് ചെയ്യാം,” സ്നേഹിതൻ പറഞ്ഞു: മറ്റാരോ മുഖേന മെയിൽ പത്രത്തിന്റെ ന്യൂസ് എഡിറ്ററുമായി ബന്ധം സ്ഥാപിച്ച് കത്തെഴുതിയ ആളിന്റെ പേരും മേൽവിലാസവും മനസിലാക്കാൻ കഴിഞ്ഞതുകൊണ്ട് അദ്ദേഹം നെല്ലൂർ ബന്ധമുള്ള ലക്ഷക്കണക്കിനാളുകളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയില്ല.
പൊലീസിന്റെ നോട്ടപ്പുള്ളികളായ 268 പേരിൽ 258ഉം മുസ്ലിംകളാണെന്നതും അക്കൂട്ടത്തിൽ എം.പി.യും ലീഗ് നേതാക്കളും പത്രപ്രവർത്തകരുമുണ്ടെന്നതും ചിലരെ അസ്വസ്ഥരാക്കുകയും മറ്റ് ചിലരെ ഒരുപക്ഷെ സന്തുഷ്ടരാക്കുകയും ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു. നിരോധിക്കപ്പെട്ട സിമി എന്ന മുസ്ലിം യുവജന സംഘടനയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് നോട്ടപ്പുള്ളികളുടെ ലിസ്റ്റ് ഉണ്ടായതെന്ന് ഒരു വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു. ഇത് ശരിയാണെങ്കിൽ ലിസ്റ്റിലെ ബഹുഭൂരിപക്ഷം പേരും മുസ്ലിംകളായത് സ്വാഭാവികമാണ്. അപ്പോൾ അതിന്റെ മാത്രം അടിസ്ഥാനത്തിൽ പൊലീസ് നടപടിയെ മുസ്ലിംവിരുദ്ധനീക്കമായി വ്യാഖ്യാനിക്കാനാകില്ല. മുസ്ലിം ലീഗിന് നിർണ്ണായക സ്വാധീനമുള്ള യു.ഡി.എഫ്. സർക്കാരിൽ എങ്ങനെയാണ് മുസ്ലിംവിരുദ്ധത ആരോപിക്കാനാവുക? പക്ഷെ ലീഗിന് അനഭിമതരായ മുസ്ലിം സംഘടനകളുണ്ട്. അവർക്കെതിരെ നീക്കങ്ങളുണ്ടാകുന്ന സാഹചര്യം പൂർണ്ണമായും തള്ളിക്കളയാനാവില്ല. പൊലീസിന്റെ അന്വേഷണത്തിലുള്ള ഒരു വ്യക്തിയിൽ നിന്ന് ലഭിച്ച 268 ഇമെയിൽ ഐ.ഡികളാണ് ലിസ്റ്റിലുള്ളതെന്ന് ഡി.ജി.പി.വെളിപ്പെടുത്തിയ സ്ഥിതിക്ക് അതിൽ വി.ഐ.പി.കൾ ഉൾപ്പെടുന്നതിനെ കുറ്റപ്പെടുത്താനാവില്ല. ഒരാൾ കുറ്റകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി വിവരം ലഭിച്ചാൽ എം.പി.യൊ ഭരണകക്ഷി അംഗമൊ ആണെന്നതുകൊണ്ട് അയാളെ അന്വേഷണപരിധിയിൽ നിന്ന് ഒഴിവാക്കാൻ പാടില്ലല്ലൊ.. .
ലിസ്റ്റിലുള്ളവരുടെ ഇമെയിൽ ഐ.ഡിയും ലോഗ്-ഇൻ വിവരങ്ങളും തേടിയിറങ്ങുമ്പോൾ അവർ കുറ്റകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നുവെന്ന് ന്യായമായി സംശയിക്കാൻ പോരുന്ന വസ്തുതകൾ പൊലീസിന്റെ പക്കലുണ്ടായിരുന്നൊ എന്നതാണ് പരിഗണനയർഹിക്കുന്ന വിഷയം. അന്വേഷണത്തിലിരിക്കുന്ന ഒരാൾ ഇമെയിൽ ബന്ധം പുലർത്തിയിരുന്നുവെന്നതിന്റെ മാത്രം അടിസ്ഥാനത്തിൽ പൊലീസ് വലിയൊരു വല വിരിക്കുന്നത് നന്നെ ചെറുപ്പത്തിൽ കൈവന്ന, അഥവാ കൈവന്നെന്ന് കരുതിയ, അധികാരത്തിന്റെ അഹന്തയിൽ എന്റെ സ്നേഹിതൻ 60 കൊല്ലം മുമ്പ് ആവിഷ്കരിച്ചതുപോലെയുള്ള ഒരു ഭ്രാന്തൻ പദ്ധതിയാണ്. ലാഘവബുദ്ധിയോടെ ജനങ്ങളുടെ സ്വകാര്യതയിൽ നുഴഞ്ഞുകയറാൻ ജനാധിപത്യ വ്യവസ്ഥയിൽ പൊലീസിന് അധികാരമില്ല...
സിമിക്കെതിരായ ആരോപണങ്ങൾ തീർച്ചയായും ഗുരുതരമായവയാണ്. പക്ഷെ അവയുടെ അടിസ്ഥാനത്തിലുള്ള പൊലീസ് നടപടികൾ വിലയിരുത്തുമ്പോൾ മറ്റ് ചില വസ്തുതകളും ഓർക്കേണ്ടതുണ്ട്. അമേരിക്കയിൽ 2001ലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ലോകമൊട്ടുക്ക് തീവ്രവാദവിരുദ്ധവികാരം ഉയർന്ന ഘട്ടത്തിൽ കേന്ദ്ര സർക്കാർ നിരോധിച്ച സംഘടനയാണ് സിമി. അന്നു മുതൽ ഇന്നുവരെ ഓരോ രണ്ട് കൊല്ലത്തിലും നിരോധനം പുതുക്കിവരുന്നു. നിരോധനം ചോദ്യം ചെയ്തുകൊണ്ട് അതിന്റെ അദ്ധ്യക്ഷൻ നൽകിയ ഹർജി പത്ത് കൊല്ലം കഴിഞ്ഞിട്ടും തീർപ്പാകാതെ സുപ്രീം കോടതിയിൽ കിടക്കുകയാണ്. നിരോധന ഉത്തരവിന്റെ സാധുത പരിശോധിക്കാൻ ഹൈക്കോടതി ജഡ്ജിയുടെ അദ്ധ്യക്ഷതയിലുള്ള സമിതിയുണ്ട്. നാലാമത്തെ സിമി നിരോധന ഉത്തരവ് പരിശോധിച്ച ഡൽഹി ജഡ്ജി നിരോധനം സാധൂകരിക്കാൻ മതിയായ തെളിവുകൾ ഹാജരാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് 2008ൽ അത് റദ്ദാക്കി. കേന്ദ്ര സർക്കാർ ഉടൻ തന്നെ സുപ്രീം കോടതിയെ സമീപിച്ച് സമ്പാദിച്ച സ്റ്റേയുടെ ബലത്തിലാണ് ഇപ്പോൾ നിരോധനം തുടരുന്നത്. പാകിസ്ഥാൻ ചാര സംഘടനയായ ഐ.എസ്.ഐ, ബിൽ ലാഡന്റെ അൽ ഖ്വൈദ, രാജ്യത്തു നടന്ന പല സ്ഫോടനങ്ങളുടെയും പിന്നിലുള്ളതെന്ന് പറയപ്പെടുന്ന ഇൻഡ്യൻ മുജാഹിദീൻ എന്നിവയുമായൊക്കെ സിമിക്ക് ബന്ധമുണ്ടെന്ന് കേന്ദ്ര സർക്കാർ ആരോപിക്കുന്നു. എന്നാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കുറ്റം ചുമത്തി കോടതികളിലെത്തിച്ച അറുപതിൽ പരം സിമി പ്രവർത്തകർ, തെളിവിന്റെ അഭാവത്തിൽ, ഇതിനകം കുറ്റവിമുക്തരാക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തിൽ ആരോപണങ്ങൾ നിരത്താനല്ലാതെ അവ കോടതികളിൽ തെളിയിക്കാൻ പൊലീസിന്`കഴിയുന്നില്ല.
വിവരം ശേഖരിക്കാൻ ഉത്തരവു നൽകിയതല്ലാതെ, ഡി.ജി.പി. അവകാശപ്പെടുന്നതുപോലെ ഇമെയിൽ ചോർത്തുകയൊ ചോർത്താൻ ആവശ്യപ്പെടുകയൊ ചെയ്തിട്ടില്ലെങ്കിൽകൂടി പൊലീസ് നടപടി അപലപനീയവും അപകടകരവുമാണ്. കാരണം രാഷ്ട്രീയനേതൃത്വത്തെ പ്രീണിപ്പിക്കാൻ അധികാരം ദുർവിനിയോഗം ചെയ്യാൻ മടിയില്ലാത്ത ഉദ്യോഗസ്ഥന്മാർ പൊലീസിലുണ്ട്. ഇന്റർനെറ്റിലൂടെ തെറ്റായ വിവരം പ്രചരിപ്പിച്ചതിന്റെ പേരിൽ വിദേശത്ത് ജോലി ചെയ്യുന്ന ഒരാളെ വിക്രമിയായ പൊലീസുദ്യോഗസ്ഥൻ നാട്ടിൽ കൊണ്ടു വന്ന കഥ നമുക്കറിവുള്ളതാണ്. രാജ്യത്തിന്റെ സുരക്ഷ അപകടപ്പെടുത്താനിടയുള്ള എന്തെങ്കിലും പ്രവർത്തനത്തിൽ ഏർപ്പെട്ടതിന്റെ പേരിലായിരുന്നില്ല അത്. പിണറായി വിജയന്റേതെന്ന് പറഞ്ഞു മറ്റാരുടെയൊ വീടിന്റെ പടം ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ചതാണ് അയാൾ ചെയ്ത ഭീകരകൃത്യം.
ഇന്റലിജൻസ് വിഭാഗം വിവരം തേടിയ 268 ഇമെയിൽ വിലാസങ്ങളിൽ മുസ്ലിംകളുടേതൊ മുസ്ലിംകളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടേതൊ ആയ 258 എണ്ണം വെളിപ്പെടുത്തിയ മാധ്യമം മറ്റ് പത്ത് വിലാസങ്ങൾ വെളിപ്പെടുത്താതിരുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടനൽകിയതായും ഇതേക്കുറിച്ച് വിശദമായ അന്വേഷണത്തിന് നിർദ്ദേശം നൽകിയതായും ഡി.ജി.പി. പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു. അടുത്ത ദിവസം മുഖ്യമന്ത്രി ഒരുപടികൂടി മുന്നോട്ടു പോയി സാമുദായികസ്പർദ്ധ വളർത്താൻ മാധ്യമം ശ്രമിച്ചതായി കുറ്റപ്പെടുത്തി. വ്യക്തികൾക്കെന്നപോലെ പാർട്ടികൾക്കും മാധ്യമങ്ങൾക്കും ജാതിയും മതവുമുള്ള നാടാണിത്. സാമുദായിക താല്പര്യങ്ങൾ അവയുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കും. പ്രസിദ്ധീകരിക്കുന്ന 258 മുസ്ലിം വിലാസങ്ങൾ കൂടാതെ 10 വിലാസങ്ങൽ കൂടി പൊലീസ് പട്ടികയിലുണ്ടെന്ന് മാധ്യമം റിപ്പോർട്ട് വ്യക്തമായി പറയുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ആരോപണം തീരെ ദുർബലമായ തലത്തിലാണ് നിൽക്കുന്നത്. (മാധ്യമം ആഴ്ചപ്പതിപ്പ്,ലക്കം 728, ജനുവരി 30, 2012)
മുസ്ലിം ലീഗുകാരും പത്രപ്രവർത്തകരുമടക്കം 258 മുസ്ലിംകളുടെ ഇമെയിൽ ഐ.ഡി. പരിശോധിക്കാനും സർവീസ് ദാതാക്കളിൽ നിന്നും ലോഗ്-ഇൻ വിവരങ്ങളും മറ്റും ശേഖരിക്കാനും പൊലീസിന്റെ ഇന്റലിജൻസ് വിഭാഗം ഏതാനും മാസം മുമ്പ് സ്പെഷ്യൽ ബ്രാഞ്ചിനോട് ആവശ്യപ്പെട്ടെന്ന വിജു വി. നായരുടെ റിപ്പോർട്ട് ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ആ റിപ്പോർട്ട് അടങ്ങിയ മാധ്യമം ആഴ്ചപ്പതിപ്പും ദിനപത്രവും പുറത്തുവന്ന ദിവസം അത് സത്യമല്ലെന്ന് പറയാൻ സർക്കാരിന് കഴിഞ്ഞില്ല. മുഖ്യമന്ത്രി വാർത്തയെക്കുറിച്ച് അന്വേഷിക്കുവാൻ ഉത്തരവിട്ടെന്നു മാത്രമാണ് അന്ന് പുറപ്പെടുവിച്ച പത്രക്കുറിപ്പ് പറഞ്ഞത്. പൊലീസ് ഇമെയിൽ ചോർത്തുന്നെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും “ആരുടെയെങ്കിലും ഇമയിൽ ചോർത്തുകയൊ ചോർത്താൻ ഏതെങ്കിലും ഏജൻസിക്ക് സർക്കാരൊ പൊലീസൊ നിർദ്ദേശം നൽകുകയൊ ചെയ്തിട്ടില്ല” എന്നും പറഞ്ഞുകൊണ്ട് അടുത്ത ദിവസമാണ് ഡി.ജി.പി. പത്രക്കുറിപ്പിറക്കിയത്.
മാധ്യമം റിപ്പോർട്ടിലെ വെളിപ്പെടുത്തൽ ശരിയാണൊ അല്ലയൊ എന്നന്വേഷിക്കാൻ മറ്റ് പ്രമുഖ പത്രങ്ങൾ കൂട്ടാക്കിയില്ല. സെൻസേഷണലിസത്തിൽ അഭിരമിക്കുന്ന പത്രമുത്തശ്ശി ഈ വാർത്തയിൽ നിറഞ്ഞുനിന്ന സംഭ്രമജനക സാധ്യതകൾ പാടെ അവഗണിച്ചു. അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടെന്ന വിവരം പോലും എളുപ്പം വായനക്കാരന്റെ ശ്രദ്ധയിൽ പെടാത്ത തരത്തിലാണ് മുഖ്യധാരാ പത്രങ്ങൾ നൽകിയത്. ഡി.ജി.പിയുടെ ഔപചാരികനിഷേധം കിട്ടിയപ്പോൾ മുത്തശ്ശിയുടെ ശങ്ക അല്പം ശമിക്കുകയും വിഷയം ഒന്നാം പേജിലെത്തുകയും ചെയ്തു. ചാനലുകളിലും ശങ്ക പ്രകടമായിരുന്നു. ആദ്യ ദിവസം ഒരു ചാനൽ മാത്രമാണ് വിഷയം ചർച്ചക്കെടുത്തത്. ആടുത്ത ദിവസം കൂടുതൽ പേർ അതിന് തയ്യാറായി.
യു.ഡി.എഫ്. സർക്കാരിനെ ആക്രമിക്കാൻ ലഭിക്കുന്ന അവസരം ഒരിക്കലും പാഴാക്കാത്ത എൽ.ഡി.എഫും അതിനെ നയിക്കുന്ന സി.പി.എമ്മും നിശ്ശബ്ദത പാലിച്ചു. വിജു വി. നായർ റിപ്പോർട്ട് ചെയ്ത പൊലീസ് നടപടി യു.ഡി.എഫ്. കാലത്ത് നടന്നതാണെങ്കിലും സമാന സംഭവങ്ങൾ മുൻഭരണകൂടത്തിന്റെ കാലത്തും നടന്നിരുന്നതുകൊണ്ടാവണം അതിനെക്കുറിച്ച് ഒന്നും പറയാൻ അവർക്ക് കഴിയാഞ്ഞത്. രണ്ടാം ദിവസം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ഇമെയിൽ ചോർത്തലിനെ അപലപിച്ചു. ലാവ്‌ലിൻ കരാർ ഉൾപ്പെടെ പല കാര്യങ്ങളിലും തന്റെ അറിവോടെ പാർട്ടി എടുത്ത പല തീരുമാനങ്ങളെയും അദ്ദേഹം തള്ളിപ്പറഞ്ഞിട്ടുള്ളതുകൊണ്ട് അദ്ദേഹത്തിന്റെ അഭിപ്രായം പാർട്ടിയുറ്റേതാണെന്ന് ഉരപ്പാക്കാനാവില്ല. .
വാർത്തയിലെ അടിസ്ഥാന വസ്തുത -- 250ൽപരം മുസ്ലിംകളുടെ ഇമെയിൽ ഐ.ഡിയും ലോഗ്-ഇൻ വിവരങ്ങളും ശേഖരിക്കാൻ ഇന്റലിജൻസ് വിഭാഗം നൽകിയ നിർദ്ദേശം -- ഡി.ജി.പി യുടെ പത്രക്കുറിപ്പും നിഷേധിക്കുന്നില്ല. അതിന്റെ അടിസ്ഥാനത്തിൽ ഇമെയിൽ ചോർത്തുകയൊ ചോർത്താൻ ആരോടെങ്കിലും ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നെ അദ്ദേഹം പറയുന്നുള്ളു. ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് വ്യക്തികളുടെ ഇമെയിൽ കത്തിടപാടുകൾ പരിശോധിക്കാൻ മാത്രമല്ല അവരുടെ പേരിൽ മറ്റുള്ളവർക്ക് സന്ദേശങ്ങൾ അയക്കുവാനും പൊലീസിന് കഴിയുമെന്ന് വിജു വി. നായർ ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങനെയുള്ള പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും തികച്ചും നിർദ്ദോഷമായ പതിവ് അന്വേഷണം മാത്രമാണ് നടക്കുന്നതെന്നും സ്ഥാപിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
പൊലീസ് മനസ് പ്രവർത്തിക്കുന്നതെങ്ങനെയാണെന്നറിയുന്നവർക്ക് ഡി.ജി.പിയുടെ വിശദീകരണം മുഖവിലയ്ക്കെടുക്കാൻ കഴിയില്ല. ഈ വിഷയത്തിലുള്ള ഒരു അനുഭവം രേഖപ്പെടുത്തട്ടെ. ഞാൻ 1952ൽ മദിരാശിയിലെത്തി ഹിന്ദുവിൽ പത്രപ്രവർത്തനജീവിതം ആരംഭിച്ചപ്പോൾ കോളെജിൽ ഒപ്പമുണ്ടായിരുന്ന ഒരു സ്നേഹിതനും അവിടെയെത്തി --കേന്ദ്ര ഇന്റലിജൻസ് ഏജൻസിയിലെ ഉദ്യോഗസ്ഥനായി. ഒരു ദിവസം അദ്ദേഹം സഹായാഭ്യർത്ഥനയുമായി എന്നെ വന്നുകണ്ടു. വിദേശ ക്രൈസ്തവ മിഷനറിമാരുടെ വരവ് തടയാനുള്ള നീക്കത്തെ എതിർക്കുന്ന ഒരു കത്ത് മെയിൽ പത്രം ഏതാനും ദിവസം മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. എഴുതിയയാളിന്റെ പേര് കൊടുത്തിരുന്നില്ല. സ്ഥലപ്പേര് കൊടുത്തിരുന്നതുകൊണ്ട് ആൾ നെല്ലൂരിലാണെന്ന് മാത്രം അറിയാം. കത്തെഴുതിയത് ആരാണെന്ന് കണ്ടുപിടിക്കാൻ ഡൽഹിയിലുള്ള മേലാവ് മദ്രാസ് ആപ്പീസിനോടാവശ്യപ്പെട്ടു. മദ്രാസിലെ മേലാവ് ദൌത്യം എന്റെ സ്നേഹിതനെ ഏല്പിച്ചു.
എഴുതിയ ആൾ ആവശ്യപ്പെടുമ്പോൾ പേര് രഹസ്യമായി സൂക്ഷിക്കാനുള്ള ബാധ്യത പത്രത്തിനുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഈ ദൌത്യം നിർവഹിക്കാനായില്ലെങ്കിൽ ഏജൻസിയിലെ തന്റെ ഭാവി ഇരുളടഞ്ഞതാകുമെന്ന് അദ്ദേഹവും പറഞ്ഞു. മെയിൽ പത്രത്തിലെ ആരെയെങ്കിലും പരിചയപ്പെടുത്തിക്കൊടുക്കണമെന്ന ആവശ്യം ഞാൻ നിരസിച്ചപ്പോൾ അദ്ദേഹത്തിന്റെ പൊലീസ് മനസ് മറ്റൊരു വഴിക്ക് സഞ്ചരിച്ചു. കത്തെഴുതിയ ആളുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നെന്നും താല്പര്യമുണ്ടെങ്കിൽ ഇങ്ങോട്ട് ബന്ധപ്പെടാനായി തന്റെ മേൽവിലാസം അദ്ദേഹത്തിന് അയച്ചു കൊടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മെയിൽ പത്രാധിപർക്ക് എഴുതിയാലോ എന്ന് അദ്ദേഹം ചോദിച്ചു. പത്രാധിപർ തന്റെ കത്ത് അയാൾക്ക് അയച്ചുകൊടുക്കും. അപ്പോൾ മൌണ്ട് റോഡ് പോസ്റ്റ് ആപ്പിസിന്റെ സഹായത്തോടെ നെല്ലൂരേക്കുള്ള എല്ലാ കത്തുകളും പരിശോധിച്ച് അയാളുടെ പേരും മേൽവിലാസവും കണ്ടെത്താനാകും.
ഇപ്പോൾ ആന്ധ്ര പ്രദേശിന്റെ ഭാഗമായ നെല്ലൂർ അന്ന് മദ്രാസ് സംസ്ഥാനത്തിലായിരുന്നു. മദ്രാസ് പട്ടണത്തിന്റെ തൊട്ടു വടക്കുള്ള ജില്ലയുടെ ആസ്ഥാനമാണ് നെല്ലൂർ. അവിടെ നിന്നുള്ള ധാരാളം ആളുകൾ മദ്രാസിലുണ്ടാകും. വിദേശ മിഷനറിമാരോട് അനുഭാവമുള്ള നെല്ലൂർകാരൻ ആരാണെന്നറിയാൻ പൊലീസുകാർ പോസ്റ്റ് ആപ്പിസിലിരുന്ന് അങ്ങോട്ടേക്കുള്ള എല്ലാ കത്തുകളും പൊട്ടിച്ചുവായിക്കുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. “എന്ത് ഭ്രാന്താണിത്?” ഞാൻ പൊട്ടിത്തെറിച്ചു. “എനിക്കത് ചെയ്യാം,” സ്നേഹിതൻ പറഞ്ഞു: മറ്റാരോ മുഖേന മെയിൽ പത്രത്തിന്റെ ന്യൂസ് എഡിറ്ററുമായി ബന്ധം സ്ഥാപിച്ച് കത്തെഴുതിയ ആളിന്റെ പേരും മേൽവിലാസവും മനസിലാക്കാൻ കഴിഞ്ഞതുകൊണ്ട് അദ്ദേഹം നെല്ലൂർ ബന്ധമുള്ള ലക്ഷക്കണക്കിനാളുകളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയില്ല.
പൊലീസിന്റെ നോട്ടപ്പുള്ളികളായ 268 പേരിൽ 258ഉം മുസ്ലിംകളാണെന്നതും അക്കൂട്ടത്തിൽ എം.പി.യും ലീഗ് നേതാക്കളും പത്രപ്രവർത്തകരുമുണ്ടെന്നതും ചിലരെ അസ്വസ്ഥരാക്കുകയും മറ്റ് ചിലരെ ഒരുപക്ഷെ സന്തുഷ്ടരാക്കുകയും ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു. നിരോധിക്കപ്പെട്ട സിമി എന്ന മുസ്ലിം യുവജന സംഘടനയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് നോട്ടപ്പുള്ളികളുടെ ലിസ്റ്റ് ഉണ്ടായതെന്ന് ഒരു വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു. ഇത് ശരിയാണെങ്കിൽ ലിസ്റ്റിലെ ബഹുഭൂരിപക്ഷം പേരും മുസ്ലിംകളായത് സ്വാഭാവികമാണ്. അപ്പോൾ അതിന്റെ മാത്രം അടിസ്ഥാനത്തിൽ പൊലീസ് നടപടിയെ മുസ്ലിംവിരുദ്ധനീക്കമായി വ്യാഖ്യാനിക്കാനാകില്ല. മുസ്ലിം ലീഗിന് നിർണ്ണായക സ്വാധീനമുള്ള യു.ഡി.എഫ്. സർക്കാരിൽ എങ്ങനെയാണ് മുസ്ലിംവിരുദ്ധത ആരോപിക്കാനാവുക? പക്ഷെ ലീഗിന് അനഭിമതരായ മുസ്ലിം സംഘടനകളുണ്ട്. അവർക്കെതിരെ നീക്കങ്ങളുണ്ടാകുന്ന സാഹചര്യം പൂർണ്ണമായും തള്ളിക്കളയാനാവില്ല. പൊലീസിന്റെ അന്വേഷണത്തിലുള്ള ഒരു വ്യക്തിയിൽ നിന്ന് ലഭിച്ച 268 ഇമെയിൽ ഐ.ഡികളാണ് ലിസ്റ്റിലുള്ളതെന്ന് ഡി.ജി.പി.വെളിപ്പെടുത്തിയ സ്ഥിതിക്ക് അതിൽ വി.ഐ.പി.കൾ ഉൾപ്പെടുന്നതിനെ കുറ്റപ്പെടുത്താനാവില്ല. ഒരാൾ കുറ്റകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി വിവരം ലഭിച്ചാൽ എം.പി.യൊ ഭരണകക്ഷി അംഗമൊ ആണെന്നതുകൊണ്ട് അയാളെ അന്വേഷണപരിധിയിൽ നിന്ന് ഒഴിവാക്കാൻ പാടില്ലല്ലൊ.. .
ലിസ്റ്റിലുള്ളവരുടെ ഇമെയിൽ ഐ.ഡിയും ലോഗ്-ഇൻ വിവരങ്ങളും തേടിയിറങ്ങുമ്പോൾ അവർ കുറ്റകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നുവെന്ന് ന്യായമായി സംശയിക്കാൻ പോരുന്ന വസ്തുതകൾ പൊലീസിന്റെ പക്കലുണ്ടായിരുന്നൊ എന്നതാണ് പരിഗണനയർഹിക്കുന്ന വിഷയം. അന്വേഷണത്തിലിരിക്കുന്ന ഒരാൾ ഇമെയിൽ ബന്ധം പുലർത്തിയിരുന്നുവെന്നതിന്റെ മാത്രം അടിസ്ഥാനത്തിൽ പൊലീസ് വലിയൊരു വല വിരിക്കുന്നത് നന്നെ ചെറുപ്പത്തിൽ കൈവന്ന, അഥവാ കൈവന്നെന്ന് കരുതിയ, അധികാരത്തിന്റെ അഹന്തയിൽ എന്റെ സ്നേഹിതൻ 60 കൊല്ലം മുമ്പ് ആവിഷ്കരിച്ചതുപോലെയുള്ള ഒരു ഭ്രാന്തൻ പദ്ധതിയാണ്. ലാഘവബുദ്ധിയോടെ ജനങ്ങളുടെ സ്വകാര്യതയിൽ നുഴഞ്ഞുകയറാൻ ജനാധിപത്യ വ്യവസ്ഥയിൽ പൊലീസിന് അധികാരമില്ല...
സിമിക്കെതിരായ ആരോപണങ്ങൾ തീർച്ചയായും ഗുരുതരമായവയാണ്. പക്ഷെ അവയുടെ അടിസ്ഥാനത്തിലുള്ള പൊലീസ് നടപടികൾ വിലയിരുത്തുമ്പോൾ മറ്റ് ചില വസ്തുതകളും ഓർക്കേണ്ടതുണ്ട്. അമേരിക്കയിൽ 2001ലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ലോകമൊട്ടുക്ക് തീവ്രവാദവിരുദ്ധവികാരം ഉയർന്ന ഘട്ടത്തിൽ കേന്ദ്ര സർക്കാർ നിരോധിച്ച സംഘടനയാണ് സിമി. അന്നു മുതൽ ഇന്നുവരെ ഓരോ രണ്ട് കൊല്ലത്തിലും നിരോധനം പുതുക്കിവരുന്നു. നിരോധനം ചോദ്യം ചെയ്തുകൊണ്ട് അതിന്റെ അദ്ധ്യക്ഷൻ നൽകിയ ഹർജി പത്ത് കൊല്ലം കഴിഞ്ഞിട്ടും തീർപ്പാകാതെ സുപ്രീം കോടതിയിൽ കിടക്കുകയാണ്. നിരോധന ഉത്തരവിന്റെ സാധുത പരിശോധിക്കാൻ ഹൈക്കോടതി ജഡ്ജിയുടെ അദ്ധ്യക്ഷതയിലുള്ള സമിതിയുണ്ട്. നാലാമത്തെ സിമി നിരോധന ഉത്തരവ് പരിശോധിച്ച ഡൽഹി ജഡ്ജി നിരോധനം സാധൂകരിക്കാൻ മതിയായ തെളിവുകൾ ഹാജരാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് 2008ൽ അത് റദ്ദാക്കി. കേന്ദ്ര സർക്കാർ ഉടൻ തന്നെ സുപ്രീം കോടതിയെ സമീപിച്ച് സമ്പാദിച്ച സ്റ്റേയുടെ ബലത്തിലാണ് ഇപ്പോൾ നിരോധനം തുടരുന്നത്. പാകിസ്ഥാൻ ചാര സംഘടനയായ ഐ.എസ്.ഐ, ബിൽ ലാഡന്റെ അൽ ഖ്വൈദ, രാജ്യത്തു നടന്ന പല സ്ഫോടനങ്ങളുടെയും പിന്നിലുള്ളതെന്ന് പറയപ്പെടുന്ന ഇൻഡ്യൻ മുജാഹിദീൻ എന്നിവയുമായൊക്കെ സിമിക്ക് ബന്ധമുണ്ടെന്ന് കേന്ദ്ര സർക്കാർ ആരോപിക്കുന്നു. എന്നാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കുറ്റം ചുമത്തി കോടതികളിലെത്തിച്ച അറുപതിൽ പരം സിമി പ്രവർത്തകർ, തെളിവിന്റെ അഭാവത്തിൽ, ഇതിനകം കുറ്റവിമുക്തരാക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തിൽ ആരോപണങ്ങൾ നിരത്താനല്ലാതെ അവ കോടതികളിൽ തെളിയിക്കാൻ പൊലീസിന്`കഴിയുന്നില്ല.
വിവരം ശേഖരിക്കാൻ ഉത്തരവു നൽകിയതല്ലാതെ, ഡി.ജി.പി. അവകാശപ്പെടുന്നതുപോലെ ഇമെയിൽ ചോർത്തുകയൊ ചോർത്താൻ ആവശ്യപ്പെടുകയൊ ചെയ്തിട്ടില്ലെങ്കിൽകൂടി പൊലീസ് നടപടി അപലപനീയവും അപകടകരവുമാണ്. കാരണം രാഷ്ട്രീയനേതൃത്വത്തെ പ്രീണിപ്പിക്കാൻ അധികാരം ദുർവിനിയോഗം ചെയ്യാൻ മടിയില്ലാത്ത ഉദ്യോഗസ്ഥന്മാർ പൊലീസിലുണ്ട്. ഇന്റർനെറ്റിലൂടെ തെറ്റായ വിവരം പ്രചരിപ്പിച്ചതിന്റെ പേരിൽ വിദേശത്ത് ജോലി ചെയ്യുന്ന ഒരാളെ വിക്രമിയായ പൊലീസുദ്യോഗസ്ഥൻ നാട്ടിൽ കൊണ്ടു വന്ന കഥ നമുക്കറിവുള്ളതാണ്. രാജ്യത്തിന്റെ സുരക്ഷ അപകടപ്പെടുത്താനിടയുള്ള എന്തെങ്കിലും പ്രവർത്തനത്തിൽ ഏർപ്പെട്ടതിന്റെ പേരിലായിരുന്നില്ല അത്. പിണറായി വിജയന്റേതെന്ന് പറഞ്ഞു മറ്റാരുടെയൊ വീടിന്റെ പടം ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ചതാണ് അയാൾ ചെയ്ത ഭീകരകൃത്യം.
ഇന്റലിജൻസ് വിഭാഗം വിവരം തേടിയ 268 ഇമെയിൽ വിലാസങ്ങളിൽ മുസ്ലിംകളുടേതൊ മുസ്ലിംകളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടേതൊ ആയ 258 എണ്ണം വെളിപ്പെടുത്തിയ മാധ്യമം മറ്റ് പത്ത് വിലാസങ്ങൾ വെളിപ്പെടുത്താതിരുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടനൽകിയതായും ഇതേക്കുറിച്ച് വിശദമായ അന്വേഷണത്തിന് നിർദ്ദേശം നൽകിയതായും ഡി.ജി.പി. പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു. അടുത്ത ദിവസം മുഖ്യമന്ത്രി ഒരുപടികൂടി മുന്നോട്ടു പോയി സാമുദായികസ്പർദ്ധ വളർത്താൻ മാധ്യമം ശ്രമിച്ചതായി കുറ്റപ്പെടുത്തി. വ്യക്തികൾക്കെന്നപോലെ പാർട്ടികൾക്കും മാധ്യമങ്ങൾക്കും ജാതിയും മതവുമുള്ള നാടാണിത്. സാമുദായിക താല്പര്യങ്ങൾ അവയുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കും. പ്രസിദ്ധീകരിക്കുന്ന 258 മുസ്ലിം വിലാസങ്ങൾ കൂടാതെ 10 വിലാസങ്ങൽ കൂടി പൊലീസ് പട്ടികയിലുണ്ടെന്ന് മാധ്യമം റിപ്പോർട്ട് വ്യക്തമായി പറയുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ആരോപണം തീരെ ദുർബലമായ തലത്തിലാണ് നിൽക്കുന്നത്. (മാധ്യമം ആഴ്ചപ്പതിപ്പ്,ലക്കം 728, ജനുവരി 30, 2012)
Monday, January 23, 2012
വേട്ടക്കാരായി മാറുന്ന മാധ്യമങ്ങൾ: സക്കറിയ
Sunday, January 22, 2012
മാദ്ധ്യമസംരക്ഷണത്തിൽ വളരുന്ന പ്രതിലോമത
ബി.ആർ.പി.ഭാസ്കർ
ഇന്ത്യയിൽ മാദ്ധ്യമങ്ങൾക്കും മാദ്ധ്യമപ്രവർത്തകർക്കുമൂള്ള സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം ഭരണഘടന പൌരന്മാർക്ക് ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവുമാണ്. അതായത് ഉടമകൾക്കൊ മാദ്ധ്യമ പ്രവർത്തകർക്കൊ മാത്രമായി നൽകപ്പെട്ടിട്ടുള്ള മാദ്ധ്യമസ്വാതന്ത്ര്യം ഇവിടെയില്ല. സാമൂഹികസ്ഥാപനങ്ങളെന്ന നിലയിൽ സമൂഹത്തിന്റെ പൊതുതാല്പര്യങ്ങൾ സംരക്ഷിക്കാനുള്ള ചുമതല മാദ്ധ്യമങ്ങൾക്കുണ്ട്. അതുകൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ പ്രതിഫലിക്കുന്ന ഇടങ്ങളാകാൻ അവയ്ക്കു കഴിയണം.
പത്രധർമ്മമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സ്വതന്ത്ര മാദ്ധ്യമങ്ങൾ പൊതുചർച്ചകൾക്കുള്ള വേദികളായി പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ്. മലയാള മാദ്ധ്യമങ്ങൾ പൊതുവിൽ ഗുരുതരമായ വീഴ്ചയാണ് ഇക്കാര്യത്തിൽ വരുത്തിക്കൊണ്ടിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളം സാമൂഹ്യ പരിഷ്കർത്താക്കളുടെ ശ്രമഫലമായി കഴിഞ്ഞ നൂറ്റാണ്ടിൽ വമ്പിച്ച പുരോഗതി നേടി ലോകത്തെ അത്ഭുതപ്പെടുത്തുകയുണ്ടായി. ആ മാറ്റം സാദ്ധ്യമാക്കുന്നതിൽ വലിയ പങ്കാണ് പത്രങ്ങൾ വഹിച്ചത്. ഇന്നത്തെ പല മുൻനിരപത്രങ്ങളുടെയും സ്ഥാപകർ ആ പ്രക്രിയയിൽ നേരിട്ട് പങ്കാളികളാവുകയും ചെയ്തിരുന്നു. ആ കാലഘട്ടത്തിൽ നാട് കൈവരിച്ച ചില നേട്ടങ്ങൾ ഇപ്പോൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ പ്രകടമായ തെളിവാണ് ഫ്യൂഡൽ-ജാതിമത ശക്തികളുടെ തിരിച്ചുവരവ്. പരിഷ്കർത്താക്കൾ ജന്മം നൽകിയ പത്രങ്ങൾ ഇന്ന് ഈ പ്രക്രിയയിൽ പങ്കാളികളാണ്.
പ്രതിലോമശക്തികളെ മാദ്ധ്യമങ്ങൾ രണ്ട് രീതിയിൽ സഹായിക്കുന്നു – അവരുടെ കുഴലൂത്തുകാരായി പ്രവർത്തിച്ചുകൊണ്ടും അവർക്കെതിരെ നിലകൊള്ളുന്നവരുടെ ശബ്ദം തമസ്കരിച്ചുകൊണ്ടും. പത്രങ്ങൾ ജനപിന്തുണയുള്ള സംഘടനകളെ പ്രീണിപ്പിക്കുന്നതിനെ വിപണനതന്ത്രത്തിന്റെ ഭാഗമായി കാണാവുന്നതാണ്. ചില്ലറ അക്രമപ്രവർത്തങ്ങളല്ലാതെ ശ്രദ്ധാർഹമായ ഒരു പ്രവർത്തനവും നടത്താത്ത ഒരു ചെറിയ വർഗ്ഗീയ സംഘടനക്ക് ഏറെ സ്ഥലപരിമിതി അനുഭവിക്കുന്ന വലിയ പത്രം അർഹിക്കുന്നതിലുമധികം സ്ഥലം പതിവായി നൽകുന്നത് കണ്ടപ്പോൾ എന്തടിസ്ഥാനത്തിലാണ് അതിന് ഇത്രയേറെ പ്രാധാന്യം കല്പിക്കുന്നതെന്ന് ഞാൻ ഒരു മുതിർന്ന പത്രപ്രവർത്തകനോട് ചോദിച്ചു. അവർക്ക് ശല്യം ചെയ്യാനുള്ള കഴിവുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശല്യം ചെയ്യാൻ കഴിവുള്ള സംഘടനയെ പത്രം സഹായിക്കുന്നത് ഈവിധത്തിൽ അതിന് പ്രചാരം നൽകിക്കൊണ്ട് മാത്രമല്ല. ആ സംഘടനയെ വിമർശിക്കുന്ന പ്രസ്താവങ്ങൾ ഒഴിവാക്കിക്കൊണ്ടും അതിനെ സഹായിക്കുന്നു. വിമർശനം നടത്തുന്നത് അതിനേക്കാൾ കൂടുതൽ ശല്യം ചെയ്യാൻ കഴിവുണ്ടെന്ന് പത്രം കരുതുന്ന സംഘടനയാണെങ്കിൽ മാത്രമെ അത് വെളിച്ചം കാണുകയുള്ളു.
ഇപ്പോൾ കേരളസമൂഹത്തിൽ പ്രകടമാകുന്ന രാജഭക്തി ഉദ്ദീപിപ്പിച്ചതിൽ പത്രങ്ങൾക്ക് പങ്കുണ്ട്. ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ ചരമത്തോടെ തിരുവിതാംകൂർ രാജപരമ്പര അവസാനിച്ചെന്ന വസ്തുത തിരിച്ചറിഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ അനുജൻ മാർത്താണ്ഡവർമ്മ മഹാരാജാവാകാൻ ശ്രമിച്ചില്ല. എന്നാൽ മഹാരാജാവിന്റെ നിയന്ത്രണത്തിലായിരുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം ഏറ്റെടുക്കാനായി അദ്ദേഹം പുരോഹിതന്മാരുടെ സഹായത്തോടെ ശ്രീപത്മനാഭദാസൻ എന്ന സ്ഥാനപ്പേര് ഏറ്റെടുത്തു. പത്രങ്ങൾ അതുകൊണ്ട് തൃപ്തരായില്ല. അവർ അദ്ദേഹത്തെ മഹാരാജാവ് എന്ന് വിശേഷിപ്പിച്ചു. അക്കാലത്ത് ഏഷ്യാനെറ്റിൽ സക്കറിയായുമൊത്ത് നടത്തിയിരുന്ന പത്രവിശേഷം പംക്തിയിൽ ഇത് ശരിയല്ലെന്ന് ഞാൻ രണ്ട് തവണ പറഞ്ഞശേഷം മലയാള മനോരമ അതു മതിയാക്കി. പക്ഷെ മാതൃഭൂമിയും കേരള കൌമുദിയും പിന്നെയും കുറേക്കാലം അദ്ദേഹത്തെ മഹാരാജാവ് എന്ന് വിളിച്ചു. തിരുവിതാംകൂറിൽ രാജവാഴ്ച നിലനിന്ന കാലത്ത് ആരംഭിച്ച പത്രമെന്ന നിലയിൽ കൌമുദിക്ക് രാജഭക്തിയുണ്ടാകുന്നത് മനസിലാക്കാവുന്നതാണ്. മലബാറിൽ ജന്മം കൊണ്ട, സ്വാതന്ത്ര്യസമര പാരമ്പര്യമുള്ള മാതൃഭൂമിയെ ആ പാത പിന്തുടരാൻ പ്രേരിപ്പിച്ചതെന്താണ്? പതിറ്റാണ്ടുകൾക്ക് മുമ്പ് കോട്ടയത്തു നിന്ന് കോഴിക്കോട്ട് ചെന്നപ്പോൾ മനോരമ തീയ്യ, മുസ്ലിം സമുദായങ്ങളിലും കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്ത് ചെന്നപ്പോൾ മാതൃഭൂമി ഹിന്ദുക്കളിലുമാണ് കണ്ണൂ നട്ടിരുന്നത്. തിരുവിതംകൂറിലെ ഒരു വലിയ വിഭാഗം ജനങ്ങളിൽ രാജഭക്തി അവശേഷിക്കുന്നെന്ന വിശ്വാസം മാതൃഭൂമിയെ സ്വാധീനിച്ചു. തങ്ങൾക്ക് മറ്റ് പത്രങ്ങളേക്കാൾ രാജഭക്തിയുണ്ടെന്ന് ബോധ്യപ്പെടുത്താനായി അതിന്റെ ശ്രമം.
മഹാരാജാവ് വിളി വിട്ടെങ്കിലും രാജഭക്തി വളർത്തുന്നതിൽ നിന്ന് പത്രങ്ങൾ പിന്തിരിഞ്ഞില്ല. അതിന് തടസമാകാവുന്ന ചിന്തകളെ അവർ ശ്രദ്ധാപൂർവ്വം ഒഴിവാക്കുന്നു. മാർത്താണ്ഡവർമ്മയുടെ ഒരു ലേഖനത്തോടെയാണ് മലയാള മനോരമ ശ്രീചിത്തിര തിരുനാളിന്റെ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 75ആം വാർഷികം കുറിച്ചത്. ലേഖനത്തിൽ വസ്തുതാപരമല്ലാത്ത ചില പരാമർശങ്ങളുണ്ടായിരുന്നു. അത് ചൂണ്ടിക്കാട്ടി ഡോ. എസ്. ഷാജി പത്രാധിപർക്ക് കത്തെഴുതി. മനോരമ അത് പ്രസിദ്ധീകരിക്കാൻ കൂട്ടാക്കിയില്ല.
“ശ്രീനാരായണഗുരു എല്ലാ അമ്പലങ്ങളും അവർണ്ണർക്ക് തുറന്നു കൊടുക്കാൻ ആവശ്യപ്പെട്ടു“ എന്ന മാർത്താണ്ഡ വർമ്മ എഴുതിയിരുന്നു. എവിടെ, ആരോടാണ് ഗുരു ഇങ്ങനെ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കണമെന്ന് ഡോ.ഷാജി കത്തിൽ ആവശ്യപ്പെട്ടിരുന്നു. പത്രം അത് തമസ്കരിച്ചതിന്റെ ഫലമായി മാർത്താണ്ഡവർമ്മ നടത്തിയ പരാമർശം സത്യമാണെന്ന ധാരണ അതിന്റെ വലിയ വായനാസമൂഹത്തിൽ നിലനിൽക്കുന്നുണ്ടാവണം.
മനോരമ പ്രസിദ്ധീകരിക്കാൻ മടിച്ച വസ്തുതകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഷാജി എഴുതിയ ലേഖനം എസ്.എൻ.ഡി.പി. യോഗത്തിന്റെ ഉടമസ്ഥതയിലുള്ള ‘യോഗനാദം’ പ്രസിദ്ധീകരിച്ചു. ആ ലേഖനത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് തമസ്കരിച്ച ഒരു പ്രതികരണത്തെക്കുറിച്ചും അദ്ദേഹം പരാമർശിക്കുകയുണ്ടായി. ശ്രീനാരായണ ഗുരുകുലം അധിപതിയായ മുനി നാരായണപ്രസാദുമായി പി.കെ. ശ്രീകുമാർ നടത്തിയ അഭിമുഖ സംഭാഷണം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. കുമാരനാശാന്റെ പ്രജാസഭാ പ്രസംഗങ്ങളും മറ്റും വായിച്ചാൽ തലപെരുക്കുമെന്നും അദ്ദേഹത്തിലുള്ള ഈഴവത്വത്തിന്റെ നാറ്റം പിടിച്ച വാക്കുകൾ അതിലുണ്ടെന്നുമുള്ള മുനിയുടെ പ്രസ്താവത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ഷാജി ആഴ്ചപ്പതിപ്പിന് കത്തെഴുതിയത്. ആശാന്റെ കവിതകളും ലേഖനങ്ങളും പ്രസംഗങ്ങളും ആഴത്തിൽ പഠിച്ചിട്ടുള്ള ഷാജി മുനിക്ക് തലപെരുക്കലും നാറ്റവും അനുഭവപ്പെട്ടത് ആശാന്റെ കൃതികൾ മുഴുവനും വായിക്കാനുള്ള ക്ഷമയില്ലാതെ പോയതുകൊണ്ടാണെന്ന്, മിതമായ ഭാഷയിൽ, രേഖപ്പെടുത്തി.
ശ്രീനാരായണധർമ്മം മനസിലാക്കാതെ അദ്ദേഹത്തെ വൈദികപാരമ്പര്യത്തിന്റെ തൊഴുത്തിൽ കെട്ടാൻ ശ്രമിക്കുന്നവരിലൊരാളാണ് മുനി നാരായണപ്രസാദ്. ശ്രീനാരായണൻ ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്തതും അദ്ദേഹത്തെ അറിയാൻ കഴിഞ്ഞിട്ടുള്ള ഒരാൾക്ക് ഒരിക്കലും ഉപയോഗിക്കാനാവാത്തതുമായ ഭാഷയാണ് മുനി ഉപയോഗിക്കുന്നത്. ഏതാനും മാസം മുമ്പ് ശ്രീനാരായണധർമ്മത്തെ ആസ്പദമാക്കി സിംലയിൽ സംഘടിക്കപ്പെട്ട സെമിനറിൽ പ്രഭാഷണം നടത്താനെത്തിയപ്പോൾ അദ്ദേഹം “നിങ്ങൾ ശൂദ്രനാണ്, ഞാൻ ബ്രാഹ്മണനാണ്’ എന്ന് തന്നോട് പറഞ്ഞതായി മറ്റൊരു പ്രഭാഷകനായ ഡോ. മോഹൻ ഗോപാൽ അവിടെവെച്ചു തന്നെ വെളിപ്പെടുത്തുകയുണ്ടായി. ശ്രീനാരായണൻ അവകാശപ്പെടാഞ്ഞ ബ്രാഹ്മണത്വമാണ് മുനി അവകാശപ്പെടുന്നത്!
ഒരു ഘട്ടത്തിൽ ചിന്നസ്വാമി എന്നറിയപ്പെട്ടിരുന്ന ആശാൻ പിന്നീട് ഗൃഹസ്ഥജീവിതം നയിച്ചെങ്കിലും ഒരിക്കലും ശ്രീനാരായണന്റെ ശിഷ്യനല്ലാതായില്ല. ഗുരുവിന്റെ ജീവിതകാലത്തു തന്നെ അദ്ദേഹം ബോട്ടപകടത്തിൽപെട്ടു മരിച്ചു. ആശാൻ കവിതകളും ലേഖനങ്ങളും എഴുതുകയും പ്രജാസഭയിൽ പ്രസംഗിക്കുകയും ചെയ്ത കാലത്ത് ജീവിച്ചിരുന്ന ഗുരുവിന് അനുഭപ്പെടാഞ്ഞ നാറ്റം മുനിയുടെ മൂക്കിൽ തട്ടിയെങ്കിൽ അതുത്ഭവിച്ചത് ആശാനിൽ നിന്നല്ല, ശ്രീനാരായണധർമ്മത്തിനു പുറത്തെവിടെയൊ നിന്ന് അദ്ദേഹം ഉൾക്കൊണ്ട ആശയങ്ങളിൽ നിന്നാണ്. അവയുടെ യഥാർത്ഥ ഉറവിടം വൈദിക ബ്രാഹ്മണ പാരമ്പര്യമാണ്. മുനിയുടെ വങ്കത്തത്തെ തുറന്നുകാട്ടാനുള്ള ശ്രമം മാതൃഭൂമി തമസ്കരിച്ചത് ബോധപൂർവ്വമാണെങ്കിൽ അതിനെ ശ്രീനാരായണന്റെ ആശയങ്ങളെ വക്രീകരിക്കുന്നവരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായെ കാണാനാവൂ.
ബോധപൂർവ്വമൊ അല്ലാതെയൊ വൈദികപാരമ്പര്യത്തെ മഹത്ത്വവത്കരിക്കാനുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പ്രവണത അനുഭത്തിലൂടെ എനിക്കും ബോധ്യപ്പെട്ടിട്ടുള്ളതാണ്. പതിവായി താല്പര്യര്യപൂർവം വായിക്കുന്ന അതിലെ ചരിത്രപഥം പംക്തിയിൽ എം. ജയരാജ് “ബ്രാഹ്മണർതന്നെ പൂജാകർമ്മങ്ങൾ നിർവഹിക്കണമെന്ന നിർബന്ധബുദ്ധിയുള്ളവരാണ് ഭൂരിപക്ഷം ഹൈന്ദവ ദൈവങ്ങളെങ്കിലും“ എന്ന് എഴുതിക്കണ്ടപ്പോൾ ഏത് ദൈവങ്ങൾക്കാണ് അങ്ങനെ ശാഠ്യമുള്ളതെന്ന ചോദ്യം എന്റെ മനസിലുദിച്ചു. അങ്ങനെ നിർബന്ധബുദ്ധിയുള്ള ഒരു ദൈവത്തെയും ഞാൻ കണ്ടില്ല. ദൈവങ്ങൾക്ക് അങ്ങനെയൊരു നിർബന്ധബുദ്ധിയുണ്ടെന്നത് ബ്രാഹ്മണർ പറഞ്ഞുപരത്തുന്നതും ആശ്രിതർ അന്ധമായി വിശ്വസിക്കുന്നതുമായ ഒരു കെട്ടുകഥയാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പത്രാധിപർക്ക് ഞാനൊരു കത്തെഴുതി. പൂജ വൈദികസമൂഹത്തിന്റെ പാരമ്പര്യമായ സാഹചര്യവും അതിൽ ഞാൻ പരിശോധിച്ചു. ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കാതിരുന്ന ആ കത്തിൽ നിന്ന് ഏതാനും ഖണ്ഡികകൾ ഇവിടെ പകർത്തുന്നു:
“വൈദികസമൂഹത്തിന്റെ ആദിമഗ്രന്ഥമായ ഋഗ്വേദത്തിൽ പൂജയില്ല. അത് രചിക്കപ്പെടുന്ന കാലത്ത് പൂജയായിരുന്നില്ല, ഹോമമായിരുന്നു ആ വിഭാഗത്തിന്റെ ആരാധനാരീതി. ഹോമത്തിൽ തീ കൂട്ടി എണ്ണയൊഴിച്ചിട്ട് അർപ്പിക്കാനുള്ള സാധനങ്ങൾ അതിലേക്കെറിയുകയാണ് ചെയ്യുന്നത്. ഓരോ വസ്തുവും വീഴുമ്പോൾ തീ ആളിക്കത്തുന്നു. അഗ്നി ഭഗവാൻ തീനാളങ്ങളിലൂടെ അർപ്പിതവസ്തുക്കൾ ഇന്ദ്രൻ, വരുണൻ തുടങ്ങിയ ഇഷ്ടദേവതകൾക്ക് എത്തിച്ചു കൊടുക്കുകയാണെന്ന് വൈദികർ വിശ്വസിച്ചു. അഥവാ അവർ മറ്റുള്ളവരെ അങ്ങനെ വിശ്വസിപ്പിച്ചു
“പൂജയെക്കുറിച്ചുള്ള ആദ്യ പരാമർശങ്ങൾ ബൌദ്ധസാഹിത്യത്തിലും രണ്ടായിരത്തോളം കൊല്ലം മുമ്പ് രചിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന തമിഴ് സംഘകൃതികളിലുമാണുള്ളത്. പൂജയിൽ പൂവൊ മറ്റ് വസ്തുക്കളൊ ഇഷ്ടദേവതകൾക്കു സമർപ്പിക്കപ്പെടുന്നു. പൂ (പൂവ്), ചെയ് (ചെയ്യുക) എന്ന തമിഴ് വാക്കുകൾ ചേർന്നാണ് പൂജ എന്ന വാക്കുണ്ടായതെന്നാണ് പണ്ഡിതന്മാർ പറയുന്നത്. സംഘകാലത്ത് തമിഴകത്തിൽ വൈദിക പാരമ്പര്യത്തിൽ പെടുന്ന ആളുകളുണ്ടായിരുന്നുവെന്ന് ആ കൃതികളിൽ നിന്ന് മനസിലാക്കാം. എന്നാൽ പൂജാദികർമ്മങ്ങൾ നടത്തിയിരുന്നത് അവരല്ല, പിൽക്കാലത്ത് സാമൂഹികമായി പിന്തള്ളപ്പെട്ട പാണൻമാർ തുടങ്ങിയവരായിരുന്നു.
“വൈദിക സമൂഹം എന്ന് എങ്ങനെയാണ് ആധിപത്യം സ്ഥാപിച്ച് പൂജാദി കർമ്മങ്ങൾ നടത്താനുള്ള അവകാശം കൈക്കലാക്കിയതെന്ന് കൃത്യമായി പറയാനാവില്ല. സാധാരണഗതിയിൽ വിജയികളാണ് ചരിത്രം സൃഷ്ടിക്കുന്നത്. എന്നാൽ വൈദിക സമൂഹം വസ്തുതകൾ രേഖപ്പെടുത്തുന്നതിനു പകരം തങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും ദൈവദത്തമാണെന്ന് വരുത്തിത്തീർക്കാനായി കള്ളക്കഥകൾ മെനയുകയാണ് ചെയ്തത്. അങ്ങനെ ആദിയും അന്തവുമില്ലാത്ത സനാതന ധർമ്മം എന്ന സങ്കല്പം അവർ അവതരിപ്പിച്ചു. ലോകാരംഭം മുതൽ നിലവിലുണ്ടായിരുന്നതും പിൽക്കാലത്ത് വൈദികരുടെ പൂർവ്വികർ ധ്യാനിച്ച് വീണ്ടെടുത്തതുമായ അപൌരുഷേയമായ മന്ത്രങ്ങൾ അടങ്ങുന്നതാണ് വേദങ്ങൾ എന്ന സിദ്ധാന്തം ഉടലെടുത്തു. വിശ്വാസത്തിന്റെ ഭാഗമായി ഇത്തരം കെട്ടുകഥകൾ ചോദ്യം ചെയ്യാതെ സ്വീകരിക്കാൻ ജനങ്ങൾ നിർബന്ധിതരുമായി.
“എന്നാൽ വേദേതിഹാസങ്ങളിൽ നിന്നു പല ചരിത്രവസ്തുതകളും വായിച്ചെടുക്കാൻ കഴിയും. ഉദാഹരണത്തിന് ഋഗ്വേദ കാലത്ത് അതിന്റെ സ്രഷടാക്കളേക്കാൾ മെച്ചപ്പെട്ട നിലയിൽ നഗരവാസികളായ വൈദികേയിതര സമൂഹങ്ങളുണ്ടായിരുന്നു. അവരുടെ പട്ടണങ്ങളെ നശിപ്പിക്കണേ, അവരുടെ പശുക്കളെ ഞങ്ങൾക്ക് തരണേ എന്നൊക്കെയുള്ള പ്രാർത്ഥനകളാണ് ചില സൂക്തങ്ങളിലുള്ളത്. അതിനെയൊക്കെ വേദപണ്ഡിതന്മാർ ഇന്ന് ഉദാത്തമായ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. ഈ വ്യാഖ്യാനങ്ങൾ പതിന്നാലാം നൂറ്റാണ്ടിൽ ഉണ്ടായവയാണ്. അക്കാലത്ത്, ഭാഷയിൽ മാറ്റമുണ്ടായതിന്റെ ഫലമായി വൈദികർ അർത്ഥമറിയാതെ മന്ത്രങ്ങൾ ഉരുവിടുകയായിരുന്നു. അർത്ഥമറിയാതെ മന്ത്രം ചൊല്ലിയിട്ടു കാര്യമില്ലെന്ന് ചിലരും അർത്ഥമറിയേണ്ട കാര്യമില്ലെന്ന് മറ്റ് ചിലരും വാദിച്ചു. വിവാദങ്ങൾക്ക് അറുതി വരുത്താനായി വിജയനഗര സാമ്രാജ്യത്തിലെ മന്ത്രിയായിരുന്ന സായണൻ തയ്യാറാക്കിയതാണ് ഇപ്പോൾ പ്രചാരത്തിലുള്ള ഋഗ്വേദ വ്യാഖ്യാനം. മലയാള പരിഭാഷ തയ്യാറാക്കിയ ഒ.എം.സി. നമ്പൂതിരിപ്പാട് താൻ സായണനെയാണ് ആശ്രയിക്കുന്നതെന്ന് അതിൽതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. വേദകാലത്തിനു ശേഷം വികസിച്ചതും ഉപനിഷത്തുകളിൽ തിളങ്ങുന്നതുമായ ആദ്ധ്യാത്മിക വിജ്ഞാനത്തിന്റെ വെളിച്ചത്തിലാണ് സായണൻ സൂക്തങ്ങൾ വ്യാഖ്യാനിച്ചത്. വൈദിക സമൂഹവും ഇതരസമൂഹങ്ങളും തമ്മിൽ പല നൂറ്റാണ്ടു കാലം നടന്ന സമ്പർക്കങ്ങളിലൂടെ രൂപപ്പെട്ടവയാണ് ഉപനിഷത്തിലെ ആശയങ്ങൾ. വൈദിക സമൂഹം സമ്പൂർണ്ണ ആധിപത്യം സ്ഥാപിച്ചശേഷം, മറ്റുള്ളവരുടെ സംഭാവന മറച്ചുകൊണ്ട്, അവ തങ്ങളുടെ ബൌധികസമ്പത്താക്കുകയായിരുന്നെന്ന് ന്യായമായും അനുമാനിക്കാം.
“പുരാണേതിഹാസങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ മറ്റ് ചില ചരിത്ര വസ്തുതകൾ കൂടി തെളിയും. ഇന്ന് വ്യാപകമായി ആരാധിക്കപ്പെടുന്ന ദേവതകളെയെല്ലാം അവിടെ കാണാം. വേദങ്ങളിൽ അവരെ എളുപ്പത്തിൽ കണ്ടെത്താനാവില്ല. ചിലർ അവയിൽ പരാമർശിക്കപ്പെടുന്നതേയില്ല. ചിലർ ചെറിയ കഥാപാത്രങ്ങൾ മാത്രമാണ്. കൃഷ്ണൻ ശത്രുപക്ഷക്കാരനായാണ് പ്രത്യക്ഷപ്പെടുന്നത്. ശിവന് നാലാം വേദമായ അഥർവത്തിൽ വലിയ സ്ഥാനമുണ്ട്. എന്നാൽ ഹോമത്തിലൂടെ ആരാധിക്കപ്പെടുന്ന ഒരു ദേവനല്ല. ചില പ്രാചീന കൃതികൾ മൂന്ന് വേദങ്ങളെ കുറിച്ചെ പറയുന്നുള്ളു. അതിന്റെ അടിസ്ഥാനത്തിൽ അഥർവം വേദേയിതര സമൂഹത്തിന്റേതാണെന്നും പിൽക്കാലത്ത് അതിന് വേദപദവി നൽകപ്പെടുകയായിരുന്നുവെന്നും പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്വന്തം ആരാധനാമൂർത്തികളെ ഉപേക്ഷിച്ചുകൊണ്ടും മറ്റ് ഭാരതീയ സമൂഹങ്ങളുടെ ആരാധനാമൂർത്തികളെ ഏറ്റെടുത്തുകൊണ്ടുമാണ് വൈദിക സമൂഹം ആധിപത്യം സ്ഥാപിച്ചതെന്ന് ഇത് സൂചിപ്പിക്കുന്നു.
“പല നൂറ്റാണ്ടുകളെടുത്താണ് വൈദിക സമൂഹം ഉപഭൂഖണ്ഡത്തിലാകെ ആധിപത്യം സ്ഥാപിച്ചത്. ഇന്നും വൈദികപാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാർ അഭിമാനത്തോടെ ചൂണ്ടിക്കാട്ടുന്ന മനുസ്മൃതിയും അർത്ഥശാസ്ത്രം പോലുള്ള ചില പഴയ കൃതികളും അതിന് അവർ അവലംബിച്ച മാർഗ്ഗങ്ങൾ മനസിലാക്കാൻ സഹായിക്കുന്നവയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബീഹാറിലെ ഒരു ഗോത്രത്തിനു മേൽ വൈദിക സമൂഹം ആധിപത്യം സ്ഥപിച്ചതെങ്ങനെയെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആരാധനാലയം മാറിയില്ല, ആരാധനാമൂർത്തി മാറിയില്ല. മാറിയത് പൂജാരി മാത്രം. ആദിവാസി പൂജാരിയെ മാറ്റി ബ്രാഹ്മണൻ അയാളുടെ ജോലി ഏറ്റെടുത്തു.
“വൈദിക സമൂഹം മറ്റ് സമൂഹങ്ങളുടെ ചരിത്രം വ്യാപകമായി തമസ്കരിച്ചതിന്റെ ഫലമായി സിന്ധുതട സംസ്കാരത്തെ കുറിച്ചും അശോക ചക്രവർത്തിയെ കുറിച്ചും വളരെക്കാലം ഭാരതീയർ അജ്ഞരായിരുന്നു. അശോകൻ പത്തൊമ്പതാം നൂറ്റാണ്ടിലും സിന്ധുതട സംസ്കാരം ഇരുപതാം നൂറ്റാണ്ടിലുമാണ് വീണ്ടെടുക്കപ്പെട്ടത്. രണ്ടും സാധ്യമാക്കിയത് വിദേശാധിപത്യമാണെന്നത് ലജ്ജയോടെ ഓർക്കേണ്ട വസ്തുതയാണ്.”.
ആഴ്ചപ്പതിപ്പിൽനിന്നുണ്ടായതിനു സമാനമായ അനുഭവം മാതൃഭൂമി ദിനപത്രത്തിൽ നിന്നുമുണ്ടായി. എം.എഫ്. ഹുസൈന് രാജാ രവിവർമ പുരസ്കാരം നൽകാനുള്ള എൽ.ഡി.എഫ്. സർക്കാർ തീരുമാനം വിവാദമായതിന്റെ ഫലമായാണെന്നു തോന്നുന്നു യു.ഡി.എഫ്. സർക്കാർ പുരസ്കാരം കേരളീയ ചിത്രകാരന്മാർക്കായി പരിമിതപ്പെടുത്താൻ തീരുമാനിക്കുകയുണ്ടായി. ആ തീരുമാനം ഉചിതമല്ലെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി. പരമേശ്വരൻ പറഞ്ഞതായി മാതൃഭൂമിയിൽ വായിച്ചു. ആ അഭിപ്രായത്തോടുള്ള യോജിപ്പ് അറിയിച്ചുകൊണ്ടും ഹുസൈൻ ഇന്ത്യ വിടാനുണ്ടായ സാഹചര്യത്തെ കുറിച്ച് പരമേശ്വരൻ പറഞ്ഞത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടും ഞാൻ പത്രാധിപർക്ക് ഒരു കത്തയച്ചു.
മാതൃഭൂമി തമസ്കരിച്ച ആ കത്തിലെ ഏതാനും വരികൾ ഇങ്ങനെ: “ഹുസൈൻ രാഷ്ട്രമൊട്ടാകെ രൂക്ഷമായ വിമർശനത്തിനു പാത്രമായിരുന്നെന്നും ഭാരതീയ സംസ്കാരത്തെ അവഹേളിക്കാൻ ചിത്രകലാപാടവം വിനിയോഗിച്ചതുകൊണ്ടാണ് രാജ്യം വിടേണ്ടി വന്നതെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവം അർദ്ധസത്യം എന്ന വിശേഷണം പോലും അർഹിക്കുന്നില്ല. പരമേശ്വരൻ പിന്തുടരുന്ന പ്രത്യശാസ്ത്രത്തിന്റെ സ്വാധീനത്തിൽ പെട്ടവർ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കീഴ്കോടതികളിൽ അദ്ദേഹം സൂചിപ്പിക്കുന്ന തരത്തിലുള്ള ആക്ഷേപങ്ങൾ ഉന്നയിച്ചുകൊണ്ട് ഹുസൈനെതിരെ രണ്ടായിരത്തില്പരം കേസുകൾ ഫയൽ ചെയ്തതിന്റെ ഫലമായി ശിഷ്ടജീവിതം കോടതി വരാന്തകളിൽ കഴിയേണ്ട അവസ്ഥയുണ്ടായതുകൊണ്ടാണ് വന്ദ്യവയോധികനായ കലാകാരൻ ഇന്ത്യ വിട്ടത്. ആദ്യം ഫയൽ ചെയ്ത കേസുകളെല്ലാം ഹുസൈന്റെ അഭ്യർത്ഥനപ്രകാരം സുപ്രീം കോടതി ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. ആ കോടതി ആക്ഷേപങ്ങളിൽ കഴമ്പില്ലെന്നു പറഞ്ഞുകൊണ്ട് അവ തള്ളി. സുപ്രീം കോടതി ആ വിധി ശരിവെക്കുകയും ചെയ്തു. എന്നിട്ടും ഹിന്ദുത്വവാദികൾ ഹുസൈനെതിരായ പ്രവർത്തനം തുടർന്നു. അവർ അദ്ദേഹത്തിന്റെ ചിത്രങ്ങൾ നശിപ്പിക്കുകയും ജീവനു ഭീഷണി ഉയർത്തുകയും ചെയ്തു. സംഘടനകളുടെ പേരുകളിൽ രാഷ്ട്രീയ, ഭാരതീയ തുടങ്ങിയ വിശേഷണങ്ങൾ ഉള്ളതുകൊണ്ട് അവരുടെ വികാരം രാഷ്ട്രത്തിന്റെ വികാരമാകുന്നില്ല, അവരുടെ സങ്കല്പത്തിലുള്ള സാംസ്കാരം ഭാരതീയ സംസ്കാരം ആകുന്നുമില്ല. അവർക്ക് ആക്ഷേപകരമായ ചില ചിത്രങ്ങൾ ഹുസൈൻ പത്തൊ പതിനഞ്ചൊ കൊല്ലം മുമ്പ് വരച്ചവയായിരുന്നു. അവക്കെതിരായി വൈകിയുണ്ടായ വികാരപ്രകടത്തിനു പിന്നിൽ സംഘടിതശക്തികൾ പ്രവർത്തിച്ചിരുന്നുവെന്ന് വ്യക്തം.
“ഹിന്ദുത്വ ചിന്താഗതിക്കാരായ രണ്ടു പേർ സമർപ്പിച്ച ഹർജിയിൽ കേരള ഹൈക്കോടതി താൽക്കാലിക സ്റ്റേ നൽകിയതുകൊണ്ടാണ് രവിവർമ പുരസ്കാരം ഹുസൈന് നൽകാനാവാഞ്ഞത്. സ്റ്റേ നീക്കിക്കിട്ടാൻ കോടതിയെ സമീപിക്കാനുള്ള ധാർമികധൈര്യം പുരസ്കാരം പ്രഖ്യാപിച്ച എൽ.ഡി.എഫ് സർക്കാരിനുണ്ടായില്ല. ഇപ്പോഴത്തെ സർക്കാരിനും അതില്ല. ഹർജിക്കാരൊ എതിർകക്ഷികളൊ വിചാരണ ആവശ്യപ്പെടാത്തതുകൊണ്ട് കേസ് കോടതിയിൽ പൊടിപിടിച്ചു കിടക്കുന്നു.”
ഇത്തരം വസ്തുതകൾ ആളുകൾ അറിഞ്ഞാൽ തകർന്നു വീഴാവുന്നത്ര ദുർബലമല്ല ഹിന്ദു മതം. പക്ഷെ മതവികാരത്തെ സാമൂഹികമൊ രാഷ്ട്രീയമൊ ആയ താല്പര്യങ്ങൾക്കായി ചൂഷണം ചെയ്യുന്നതിന് പ്രതിലോമശക്തികൾ ആശ്രയിക്കുന്ന കെട്ടുകഥകൾ പൊളിഞ്ഞുവീണെന്നിരിക്കും. -- മാധ്യമം ആഴ്ചപ്പതിപ്പ്, ലക്കം 727, ജനുവരി 23, 2012
ഇന്ത്യയിൽ മാദ്ധ്യമങ്ങൾക്കും മാദ്ധ്യമപ്രവർത്തകർക്കുമൂള്ള സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം ഭരണഘടന പൌരന്മാർക്ക് ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവുമാണ്. അതായത് ഉടമകൾക്കൊ മാദ്ധ്യമ പ്രവർത്തകർക്കൊ മാത്രമായി നൽകപ്പെട്ടിട്ടുള്ള മാദ്ധ്യമസ്വാതന്ത്ര്യം ഇവിടെയില്ല. സാമൂഹികസ്ഥാപനങ്ങളെന്ന നിലയിൽ സമൂഹത്തിന്റെ പൊതുതാല്പര്യങ്ങൾ സംരക്ഷിക്കാനുള്ള ചുമതല മാദ്ധ്യമങ്ങൾക്കുണ്ട്. അതുകൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ പ്രതിഫലിക്കുന്ന ഇടങ്ങളാകാൻ അവയ്ക്കു കഴിയണം.
പത്രധർമ്മമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സ്വതന്ത്ര മാദ്ധ്യമങ്ങൾ പൊതുചർച്ചകൾക്കുള്ള വേദികളായി പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ്. മലയാള മാദ്ധ്യമങ്ങൾ പൊതുവിൽ ഗുരുതരമായ വീഴ്ചയാണ് ഇക്കാര്യത്തിൽ വരുത്തിക്കൊണ്ടിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളം സാമൂഹ്യ പരിഷ്കർത്താക്കളുടെ ശ്രമഫലമായി കഴിഞ്ഞ നൂറ്റാണ്ടിൽ വമ്പിച്ച പുരോഗതി നേടി ലോകത്തെ അത്ഭുതപ്പെടുത്തുകയുണ്ടായി. ആ മാറ്റം സാദ്ധ്യമാക്കുന്നതിൽ വലിയ പങ്കാണ് പത്രങ്ങൾ വഹിച്ചത്. ഇന്നത്തെ പല മുൻനിരപത്രങ്ങളുടെയും സ്ഥാപകർ ആ പ്രക്രിയയിൽ നേരിട്ട് പങ്കാളികളാവുകയും ചെയ്തിരുന്നു. ആ കാലഘട്ടത്തിൽ നാട് കൈവരിച്ച ചില നേട്ടങ്ങൾ ഇപ്പോൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ പ്രകടമായ തെളിവാണ് ഫ്യൂഡൽ-ജാതിമത ശക്തികളുടെ തിരിച്ചുവരവ്. പരിഷ്കർത്താക്കൾ ജന്മം നൽകിയ പത്രങ്ങൾ ഇന്ന് ഈ പ്രക്രിയയിൽ പങ്കാളികളാണ്.
പ്രതിലോമശക്തികളെ മാദ്ധ്യമങ്ങൾ രണ്ട് രീതിയിൽ സഹായിക്കുന്നു – അവരുടെ കുഴലൂത്തുകാരായി പ്രവർത്തിച്ചുകൊണ്ടും അവർക്കെതിരെ നിലകൊള്ളുന്നവരുടെ ശബ്ദം തമസ്കരിച്ചുകൊണ്ടും. പത്രങ്ങൾ ജനപിന്തുണയുള്ള സംഘടനകളെ പ്രീണിപ്പിക്കുന്നതിനെ വിപണനതന്ത്രത്തിന്റെ ഭാഗമായി കാണാവുന്നതാണ്. ചില്ലറ അക്രമപ്രവർത്തങ്ങളല്ലാതെ ശ്രദ്ധാർഹമായ ഒരു പ്രവർത്തനവും നടത്താത്ത ഒരു ചെറിയ വർഗ്ഗീയ സംഘടനക്ക് ഏറെ സ്ഥലപരിമിതി അനുഭവിക്കുന്ന വലിയ പത്രം അർഹിക്കുന്നതിലുമധികം സ്ഥലം പതിവായി നൽകുന്നത് കണ്ടപ്പോൾ എന്തടിസ്ഥാനത്തിലാണ് അതിന് ഇത്രയേറെ പ്രാധാന്യം കല്പിക്കുന്നതെന്ന് ഞാൻ ഒരു മുതിർന്ന പത്രപ്രവർത്തകനോട് ചോദിച്ചു. അവർക്ക് ശല്യം ചെയ്യാനുള്ള കഴിവുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശല്യം ചെയ്യാൻ കഴിവുള്ള സംഘടനയെ പത്രം സഹായിക്കുന്നത് ഈവിധത്തിൽ അതിന് പ്രചാരം നൽകിക്കൊണ്ട് മാത്രമല്ല. ആ സംഘടനയെ വിമർശിക്കുന്ന പ്രസ്താവങ്ങൾ ഒഴിവാക്കിക്കൊണ്ടും അതിനെ സഹായിക്കുന്നു. വിമർശനം നടത്തുന്നത് അതിനേക്കാൾ കൂടുതൽ ശല്യം ചെയ്യാൻ കഴിവുണ്ടെന്ന് പത്രം കരുതുന്ന സംഘടനയാണെങ്കിൽ മാത്രമെ അത് വെളിച്ചം കാണുകയുള്ളു.
ഇപ്പോൾ കേരളസമൂഹത്തിൽ പ്രകടമാകുന്ന രാജഭക്തി ഉദ്ദീപിപ്പിച്ചതിൽ പത്രങ്ങൾക്ക് പങ്കുണ്ട്. ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ ചരമത്തോടെ തിരുവിതാംകൂർ രാജപരമ്പര അവസാനിച്ചെന്ന വസ്തുത തിരിച്ചറിഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ അനുജൻ മാർത്താണ്ഡവർമ്മ മഹാരാജാവാകാൻ ശ്രമിച്ചില്ല. എന്നാൽ മഹാരാജാവിന്റെ നിയന്ത്രണത്തിലായിരുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം ഏറ്റെടുക്കാനായി അദ്ദേഹം പുരോഹിതന്മാരുടെ സഹായത്തോടെ ശ്രീപത്മനാഭദാസൻ എന്ന സ്ഥാനപ്പേര് ഏറ്റെടുത്തു. പത്രങ്ങൾ അതുകൊണ്ട് തൃപ്തരായില്ല. അവർ അദ്ദേഹത്തെ മഹാരാജാവ് എന്ന് വിശേഷിപ്പിച്ചു. അക്കാലത്ത് ഏഷ്യാനെറ്റിൽ സക്കറിയായുമൊത്ത് നടത്തിയിരുന്ന പത്രവിശേഷം പംക്തിയിൽ ഇത് ശരിയല്ലെന്ന് ഞാൻ രണ്ട് തവണ പറഞ്ഞശേഷം മലയാള മനോരമ അതു മതിയാക്കി. പക്ഷെ മാതൃഭൂമിയും കേരള കൌമുദിയും പിന്നെയും കുറേക്കാലം അദ്ദേഹത്തെ മഹാരാജാവ് എന്ന് വിളിച്ചു. തിരുവിതാംകൂറിൽ രാജവാഴ്ച നിലനിന്ന കാലത്ത് ആരംഭിച്ച പത്രമെന്ന നിലയിൽ കൌമുദിക്ക് രാജഭക്തിയുണ്ടാകുന്നത് മനസിലാക്കാവുന്നതാണ്. മലബാറിൽ ജന്മം കൊണ്ട, സ്വാതന്ത്ര്യസമര പാരമ്പര്യമുള്ള മാതൃഭൂമിയെ ആ പാത പിന്തുടരാൻ പ്രേരിപ്പിച്ചതെന്താണ്? പതിറ്റാണ്ടുകൾക്ക് മുമ്പ് കോട്ടയത്തു നിന്ന് കോഴിക്കോട്ട് ചെന്നപ്പോൾ മനോരമ തീയ്യ, മുസ്ലിം സമുദായങ്ങളിലും കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്ത് ചെന്നപ്പോൾ മാതൃഭൂമി ഹിന്ദുക്കളിലുമാണ് കണ്ണൂ നട്ടിരുന്നത്. തിരുവിതംകൂറിലെ ഒരു വലിയ വിഭാഗം ജനങ്ങളിൽ രാജഭക്തി അവശേഷിക്കുന്നെന്ന വിശ്വാസം മാതൃഭൂമിയെ സ്വാധീനിച്ചു. തങ്ങൾക്ക് മറ്റ് പത്രങ്ങളേക്കാൾ രാജഭക്തിയുണ്ടെന്ന് ബോധ്യപ്പെടുത്താനായി അതിന്റെ ശ്രമം.
മഹാരാജാവ് വിളി വിട്ടെങ്കിലും രാജഭക്തി വളർത്തുന്നതിൽ നിന്ന് പത്രങ്ങൾ പിന്തിരിഞ്ഞില്ല. അതിന് തടസമാകാവുന്ന ചിന്തകളെ അവർ ശ്രദ്ധാപൂർവ്വം ഒഴിവാക്കുന്നു. മാർത്താണ്ഡവർമ്മയുടെ ഒരു ലേഖനത്തോടെയാണ് മലയാള മനോരമ ശ്രീചിത്തിര തിരുനാളിന്റെ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 75ആം വാർഷികം കുറിച്ചത്. ലേഖനത്തിൽ വസ്തുതാപരമല്ലാത്ത ചില പരാമർശങ്ങളുണ്ടായിരുന്നു. അത് ചൂണ്ടിക്കാട്ടി ഡോ. എസ്. ഷാജി പത്രാധിപർക്ക് കത്തെഴുതി. മനോരമ അത് പ്രസിദ്ധീകരിക്കാൻ കൂട്ടാക്കിയില്ല.
“ശ്രീനാരായണഗുരു എല്ലാ അമ്പലങ്ങളും അവർണ്ണർക്ക് തുറന്നു കൊടുക്കാൻ ആവശ്യപ്പെട്ടു“ എന്ന മാർത്താണ്ഡ വർമ്മ എഴുതിയിരുന്നു. എവിടെ, ആരോടാണ് ഗുരു ഇങ്ങനെ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കണമെന്ന് ഡോ.ഷാജി കത്തിൽ ആവശ്യപ്പെട്ടിരുന്നു. പത്രം അത് തമസ്കരിച്ചതിന്റെ ഫലമായി മാർത്താണ്ഡവർമ്മ നടത്തിയ പരാമർശം സത്യമാണെന്ന ധാരണ അതിന്റെ വലിയ വായനാസമൂഹത്തിൽ നിലനിൽക്കുന്നുണ്ടാവണം.
മനോരമ പ്രസിദ്ധീകരിക്കാൻ മടിച്ച വസ്തുതകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഷാജി എഴുതിയ ലേഖനം എസ്.എൻ.ഡി.പി. യോഗത്തിന്റെ ഉടമസ്ഥതയിലുള്ള ‘യോഗനാദം’ പ്രസിദ്ധീകരിച്ചു. ആ ലേഖനത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് തമസ്കരിച്ച ഒരു പ്രതികരണത്തെക്കുറിച്ചും അദ്ദേഹം പരാമർശിക്കുകയുണ്ടായി. ശ്രീനാരായണ ഗുരുകുലം അധിപതിയായ മുനി നാരായണപ്രസാദുമായി പി.കെ. ശ്രീകുമാർ നടത്തിയ അഭിമുഖ സംഭാഷണം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. കുമാരനാശാന്റെ പ്രജാസഭാ പ്രസംഗങ്ങളും മറ്റും വായിച്ചാൽ തലപെരുക്കുമെന്നും അദ്ദേഹത്തിലുള്ള ഈഴവത്വത്തിന്റെ നാറ്റം പിടിച്ച വാക്കുകൾ അതിലുണ്ടെന്നുമുള്ള മുനിയുടെ പ്രസ്താവത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ഷാജി ആഴ്ചപ്പതിപ്പിന് കത്തെഴുതിയത്. ആശാന്റെ കവിതകളും ലേഖനങ്ങളും പ്രസംഗങ്ങളും ആഴത്തിൽ പഠിച്ചിട്ടുള്ള ഷാജി മുനിക്ക് തലപെരുക്കലും നാറ്റവും അനുഭവപ്പെട്ടത് ആശാന്റെ കൃതികൾ മുഴുവനും വായിക്കാനുള്ള ക്ഷമയില്ലാതെ പോയതുകൊണ്ടാണെന്ന്, മിതമായ ഭാഷയിൽ, രേഖപ്പെടുത്തി.
ശ്രീനാരായണധർമ്മം മനസിലാക്കാതെ അദ്ദേഹത്തെ വൈദികപാരമ്പര്യത്തിന്റെ തൊഴുത്തിൽ കെട്ടാൻ ശ്രമിക്കുന്നവരിലൊരാളാണ് മുനി നാരായണപ്രസാദ്. ശ്രീനാരായണൻ ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്തതും അദ്ദേഹത്തെ അറിയാൻ കഴിഞ്ഞിട്ടുള്ള ഒരാൾക്ക് ഒരിക്കലും ഉപയോഗിക്കാനാവാത്തതുമായ ഭാഷയാണ് മുനി ഉപയോഗിക്കുന്നത്. ഏതാനും മാസം മുമ്പ് ശ്രീനാരായണധർമ്മത്തെ ആസ്പദമാക്കി സിംലയിൽ സംഘടിക്കപ്പെട്ട സെമിനറിൽ പ്രഭാഷണം നടത്താനെത്തിയപ്പോൾ അദ്ദേഹം “നിങ്ങൾ ശൂദ്രനാണ്, ഞാൻ ബ്രാഹ്മണനാണ്’ എന്ന് തന്നോട് പറഞ്ഞതായി മറ്റൊരു പ്രഭാഷകനായ ഡോ. മോഹൻ ഗോപാൽ അവിടെവെച്ചു തന്നെ വെളിപ്പെടുത്തുകയുണ്ടായി. ശ്രീനാരായണൻ അവകാശപ്പെടാഞ്ഞ ബ്രാഹ്മണത്വമാണ് മുനി അവകാശപ്പെടുന്നത്!
ഒരു ഘട്ടത്തിൽ ചിന്നസ്വാമി എന്നറിയപ്പെട്ടിരുന്ന ആശാൻ പിന്നീട് ഗൃഹസ്ഥജീവിതം നയിച്ചെങ്കിലും ഒരിക്കലും ശ്രീനാരായണന്റെ ശിഷ്യനല്ലാതായില്ല. ഗുരുവിന്റെ ജീവിതകാലത്തു തന്നെ അദ്ദേഹം ബോട്ടപകടത്തിൽപെട്ടു മരിച്ചു. ആശാൻ കവിതകളും ലേഖനങ്ങളും എഴുതുകയും പ്രജാസഭയിൽ പ്രസംഗിക്കുകയും ചെയ്ത കാലത്ത് ജീവിച്ചിരുന്ന ഗുരുവിന് അനുഭപ്പെടാഞ്ഞ നാറ്റം മുനിയുടെ മൂക്കിൽ തട്ടിയെങ്കിൽ അതുത്ഭവിച്ചത് ആശാനിൽ നിന്നല്ല, ശ്രീനാരായണധർമ്മത്തിനു പുറത്തെവിടെയൊ നിന്ന് അദ്ദേഹം ഉൾക്കൊണ്ട ആശയങ്ങളിൽ നിന്നാണ്. അവയുടെ യഥാർത്ഥ ഉറവിടം വൈദിക ബ്രാഹ്മണ പാരമ്പര്യമാണ്. മുനിയുടെ വങ്കത്തത്തെ തുറന്നുകാട്ടാനുള്ള ശ്രമം മാതൃഭൂമി തമസ്കരിച്ചത് ബോധപൂർവ്വമാണെങ്കിൽ അതിനെ ശ്രീനാരായണന്റെ ആശയങ്ങളെ വക്രീകരിക്കുന്നവരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായെ കാണാനാവൂ.
ബോധപൂർവ്വമൊ അല്ലാതെയൊ വൈദികപാരമ്പര്യത്തെ മഹത്ത്വവത്കരിക്കാനുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പ്രവണത അനുഭത്തിലൂടെ എനിക്കും ബോധ്യപ്പെട്ടിട്ടുള്ളതാണ്. പതിവായി താല്പര്യര്യപൂർവം വായിക്കുന്ന അതിലെ ചരിത്രപഥം പംക്തിയിൽ എം. ജയരാജ് “ബ്രാഹ്മണർതന്നെ പൂജാകർമ്മങ്ങൾ നിർവഹിക്കണമെന്ന നിർബന്ധബുദ്ധിയുള്ളവരാണ് ഭൂരിപക്ഷം ഹൈന്ദവ ദൈവങ്ങളെങ്കിലും“ എന്ന് എഴുതിക്കണ്ടപ്പോൾ ഏത് ദൈവങ്ങൾക്കാണ് അങ്ങനെ ശാഠ്യമുള്ളതെന്ന ചോദ്യം എന്റെ മനസിലുദിച്ചു. അങ്ങനെ നിർബന്ധബുദ്ധിയുള്ള ഒരു ദൈവത്തെയും ഞാൻ കണ്ടില്ല. ദൈവങ്ങൾക്ക് അങ്ങനെയൊരു നിർബന്ധബുദ്ധിയുണ്ടെന്നത് ബ്രാഹ്മണർ പറഞ്ഞുപരത്തുന്നതും ആശ്രിതർ അന്ധമായി വിശ്വസിക്കുന്നതുമായ ഒരു കെട്ടുകഥയാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പത്രാധിപർക്ക് ഞാനൊരു കത്തെഴുതി. പൂജ വൈദികസമൂഹത്തിന്റെ പാരമ്പര്യമായ സാഹചര്യവും അതിൽ ഞാൻ പരിശോധിച്ചു. ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കാതിരുന്ന ആ കത്തിൽ നിന്ന് ഏതാനും ഖണ്ഡികകൾ ഇവിടെ പകർത്തുന്നു:
“വൈദികസമൂഹത്തിന്റെ ആദിമഗ്രന്ഥമായ ഋഗ്വേദത്തിൽ പൂജയില്ല. അത് രചിക്കപ്പെടുന്ന കാലത്ത് പൂജയായിരുന്നില്ല, ഹോമമായിരുന്നു ആ വിഭാഗത്തിന്റെ ആരാധനാരീതി. ഹോമത്തിൽ തീ കൂട്ടി എണ്ണയൊഴിച്ചിട്ട് അർപ്പിക്കാനുള്ള സാധനങ്ങൾ അതിലേക്കെറിയുകയാണ് ചെയ്യുന്നത്. ഓരോ വസ്തുവും വീഴുമ്പോൾ തീ ആളിക്കത്തുന്നു. അഗ്നി ഭഗവാൻ തീനാളങ്ങളിലൂടെ അർപ്പിതവസ്തുക്കൾ ഇന്ദ്രൻ, വരുണൻ തുടങ്ങിയ ഇഷ്ടദേവതകൾക്ക് എത്തിച്ചു കൊടുക്കുകയാണെന്ന് വൈദികർ വിശ്വസിച്ചു. അഥവാ അവർ മറ്റുള്ളവരെ അങ്ങനെ വിശ്വസിപ്പിച്ചു
“പൂജയെക്കുറിച്ചുള്ള ആദ്യ പരാമർശങ്ങൾ ബൌദ്ധസാഹിത്യത്തിലും രണ്ടായിരത്തോളം കൊല്ലം മുമ്പ് രചിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന തമിഴ് സംഘകൃതികളിലുമാണുള്ളത്. പൂജയിൽ പൂവൊ മറ്റ് വസ്തുക്കളൊ ഇഷ്ടദേവതകൾക്കു സമർപ്പിക്കപ്പെടുന്നു. പൂ (പൂവ്), ചെയ് (ചെയ്യുക) എന്ന തമിഴ് വാക്കുകൾ ചേർന്നാണ് പൂജ എന്ന വാക്കുണ്ടായതെന്നാണ് പണ്ഡിതന്മാർ പറയുന്നത്. സംഘകാലത്ത് തമിഴകത്തിൽ വൈദിക പാരമ്പര്യത്തിൽ പെടുന്ന ആളുകളുണ്ടായിരുന്നുവെന്ന് ആ കൃതികളിൽ നിന്ന് മനസിലാക്കാം. എന്നാൽ പൂജാദികർമ്മങ്ങൾ നടത്തിയിരുന്നത് അവരല്ല, പിൽക്കാലത്ത് സാമൂഹികമായി പിന്തള്ളപ്പെട്ട പാണൻമാർ തുടങ്ങിയവരായിരുന്നു.
“വൈദിക സമൂഹം എന്ന് എങ്ങനെയാണ് ആധിപത്യം സ്ഥാപിച്ച് പൂജാദി കർമ്മങ്ങൾ നടത്താനുള്ള അവകാശം കൈക്കലാക്കിയതെന്ന് കൃത്യമായി പറയാനാവില്ല. സാധാരണഗതിയിൽ വിജയികളാണ് ചരിത്രം സൃഷ്ടിക്കുന്നത്. എന്നാൽ വൈദിക സമൂഹം വസ്തുതകൾ രേഖപ്പെടുത്തുന്നതിനു പകരം തങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും ദൈവദത്തമാണെന്ന് വരുത്തിത്തീർക്കാനായി കള്ളക്കഥകൾ മെനയുകയാണ് ചെയ്തത്. അങ്ങനെ ആദിയും അന്തവുമില്ലാത്ത സനാതന ധർമ്മം എന്ന സങ്കല്പം അവർ അവതരിപ്പിച്ചു. ലോകാരംഭം മുതൽ നിലവിലുണ്ടായിരുന്നതും പിൽക്കാലത്ത് വൈദികരുടെ പൂർവ്വികർ ധ്യാനിച്ച് വീണ്ടെടുത്തതുമായ അപൌരുഷേയമായ മന്ത്രങ്ങൾ അടങ്ങുന്നതാണ് വേദങ്ങൾ എന്ന സിദ്ധാന്തം ഉടലെടുത്തു. വിശ്വാസത്തിന്റെ ഭാഗമായി ഇത്തരം കെട്ടുകഥകൾ ചോദ്യം ചെയ്യാതെ സ്വീകരിക്കാൻ ജനങ്ങൾ നിർബന്ധിതരുമായി.
“എന്നാൽ വേദേതിഹാസങ്ങളിൽ നിന്നു പല ചരിത്രവസ്തുതകളും വായിച്ചെടുക്കാൻ കഴിയും. ഉദാഹരണത്തിന് ഋഗ്വേദ കാലത്ത് അതിന്റെ സ്രഷടാക്കളേക്കാൾ മെച്ചപ്പെട്ട നിലയിൽ നഗരവാസികളായ വൈദികേയിതര സമൂഹങ്ങളുണ്ടായിരുന്നു. അവരുടെ പട്ടണങ്ങളെ നശിപ്പിക്കണേ, അവരുടെ പശുക്കളെ ഞങ്ങൾക്ക് തരണേ എന്നൊക്കെയുള്ള പ്രാർത്ഥനകളാണ് ചില സൂക്തങ്ങളിലുള്ളത്. അതിനെയൊക്കെ വേദപണ്ഡിതന്മാർ ഇന്ന് ഉദാത്തമായ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. ഈ വ്യാഖ്യാനങ്ങൾ പതിന്നാലാം നൂറ്റാണ്ടിൽ ഉണ്ടായവയാണ്. അക്കാലത്ത്, ഭാഷയിൽ മാറ്റമുണ്ടായതിന്റെ ഫലമായി വൈദികർ അർത്ഥമറിയാതെ മന്ത്രങ്ങൾ ഉരുവിടുകയായിരുന്നു. അർത്ഥമറിയാതെ മന്ത്രം ചൊല്ലിയിട്ടു കാര്യമില്ലെന്ന് ചിലരും അർത്ഥമറിയേണ്ട കാര്യമില്ലെന്ന് മറ്റ് ചിലരും വാദിച്ചു. വിവാദങ്ങൾക്ക് അറുതി വരുത്താനായി വിജയനഗര സാമ്രാജ്യത്തിലെ മന്ത്രിയായിരുന്ന സായണൻ തയ്യാറാക്കിയതാണ് ഇപ്പോൾ പ്രചാരത്തിലുള്ള ഋഗ്വേദ വ്യാഖ്യാനം. മലയാള പരിഭാഷ തയ്യാറാക്കിയ ഒ.എം.സി. നമ്പൂതിരിപ്പാട് താൻ സായണനെയാണ് ആശ്രയിക്കുന്നതെന്ന് അതിൽതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. വേദകാലത്തിനു ശേഷം വികസിച്ചതും ഉപനിഷത്തുകളിൽ തിളങ്ങുന്നതുമായ ആദ്ധ്യാത്മിക വിജ്ഞാനത്തിന്റെ വെളിച്ചത്തിലാണ് സായണൻ സൂക്തങ്ങൾ വ്യാഖ്യാനിച്ചത്. വൈദിക സമൂഹവും ഇതരസമൂഹങ്ങളും തമ്മിൽ പല നൂറ്റാണ്ടു കാലം നടന്ന സമ്പർക്കങ്ങളിലൂടെ രൂപപ്പെട്ടവയാണ് ഉപനിഷത്തിലെ ആശയങ്ങൾ. വൈദിക സമൂഹം സമ്പൂർണ്ണ ആധിപത്യം സ്ഥാപിച്ചശേഷം, മറ്റുള്ളവരുടെ സംഭാവന മറച്ചുകൊണ്ട്, അവ തങ്ങളുടെ ബൌധികസമ്പത്താക്കുകയായിരുന്നെന്ന് ന്യായമായും അനുമാനിക്കാം.
“പുരാണേതിഹാസങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ മറ്റ് ചില ചരിത്ര വസ്തുതകൾ കൂടി തെളിയും. ഇന്ന് വ്യാപകമായി ആരാധിക്കപ്പെടുന്ന ദേവതകളെയെല്ലാം അവിടെ കാണാം. വേദങ്ങളിൽ അവരെ എളുപ്പത്തിൽ കണ്ടെത്താനാവില്ല. ചിലർ അവയിൽ പരാമർശിക്കപ്പെടുന്നതേയില്ല. ചിലർ ചെറിയ കഥാപാത്രങ്ങൾ മാത്രമാണ്. കൃഷ്ണൻ ശത്രുപക്ഷക്കാരനായാണ് പ്രത്യക്ഷപ്പെടുന്നത്. ശിവന് നാലാം വേദമായ അഥർവത്തിൽ വലിയ സ്ഥാനമുണ്ട്. എന്നാൽ ഹോമത്തിലൂടെ ആരാധിക്കപ്പെടുന്ന ഒരു ദേവനല്ല. ചില പ്രാചീന കൃതികൾ മൂന്ന് വേദങ്ങളെ കുറിച്ചെ പറയുന്നുള്ളു. അതിന്റെ അടിസ്ഥാനത്തിൽ അഥർവം വേദേയിതര സമൂഹത്തിന്റേതാണെന്നും പിൽക്കാലത്ത് അതിന് വേദപദവി നൽകപ്പെടുകയായിരുന്നുവെന്നും പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്വന്തം ആരാധനാമൂർത്തികളെ ഉപേക്ഷിച്ചുകൊണ്ടും മറ്റ് ഭാരതീയ സമൂഹങ്ങളുടെ ആരാധനാമൂർത്തികളെ ഏറ്റെടുത്തുകൊണ്ടുമാണ് വൈദിക സമൂഹം ആധിപത്യം സ്ഥാപിച്ചതെന്ന് ഇത് സൂചിപ്പിക്കുന്നു.
“പല നൂറ്റാണ്ടുകളെടുത്താണ് വൈദിക സമൂഹം ഉപഭൂഖണ്ഡത്തിലാകെ ആധിപത്യം സ്ഥാപിച്ചത്. ഇന്നും വൈദികപാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാർ അഭിമാനത്തോടെ ചൂണ്ടിക്കാട്ടുന്ന മനുസ്മൃതിയും അർത്ഥശാസ്ത്രം പോലുള്ള ചില പഴയ കൃതികളും അതിന് അവർ അവലംബിച്ച മാർഗ്ഗങ്ങൾ മനസിലാക്കാൻ സഹായിക്കുന്നവയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബീഹാറിലെ ഒരു ഗോത്രത്തിനു മേൽ വൈദിക സമൂഹം ആധിപത്യം സ്ഥപിച്ചതെങ്ങനെയെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആരാധനാലയം മാറിയില്ല, ആരാധനാമൂർത്തി മാറിയില്ല. മാറിയത് പൂജാരി മാത്രം. ആദിവാസി പൂജാരിയെ മാറ്റി ബ്രാഹ്മണൻ അയാളുടെ ജോലി ഏറ്റെടുത്തു.
“വൈദിക സമൂഹം മറ്റ് സമൂഹങ്ങളുടെ ചരിത്രം വ്യാപകമായി തമസ്കരിച്ചതിന്റെ ഫലമായി സിന്ധുതട സംസ്കാരത്തെ കുറിച്ചും അശോക ചക്രവർത്തിയെ കുറിച്ചും വളരെക്കാലം ഭാരതീയർ അജ്ഞരായിരുന്നു. അശോകൻ പത്തൊമ്പതാം നൂറ്റാണ്ടിലും സിന്ധുതട സംസ്കാരം ഇരുപതാം നൂറ്റാണ്ടിലുമാണ് വീണ്ടെടുക്കപ്പെട്ടത്. രണ്ടും സാധ്യമാക്കിയത് വിദേശാധിപത്യമാണെന്നത് ലജ്ജയോടെ ഓർക്കേണ്ട വസ്തുതയാണ്.”.
ആഴ്ചപ്പതിപ്പിൽനിന്നുണ്ടായതിനു സമാനമായ അനുഭവം മാതൃഭൂമി ദിനപത്രത്തിൽ നിന്നുമുണ്ടായി. എം.എഫ്. ഹുസൈന് രാജാ രവിവർമ പുരസ്കാരം നൽകാനുള്ള എൽ.ഡി.എഫ്. സർക്കാർ തീരുമാനം വിവാദമായതിന്റെ ഫലമായാണെന്നു തോന്നുന്നു യു.ഡി.എഫ്. സർക്കാർ പുരസ്കാരം കേരളീയ ചിത്രകാരന്മാർക്കായി പരിമിതപ്പെടുത്താൻ തീരുമാനിക്കുകയുണ്ടായി. ആ തീരുമാനം ഉചിതമല്ലെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ പി. പരമേശ്വരൻ പറഞ്ഞതായി മാതൃഭൂമിയിൽ വായിച്ചു. ആ അഭിപ്രായത്തോടുള്ള യോജിപ്പ് അറിയിച്ചുകൊണ്ടും ഹുസൈൻ ഇന്ത്യ വിടാനുണ്ടായ സാഹചര്യത്തെ കുറിച്ച് പരമേശ്വരൻ പറഞ്ഞത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടും ഞാൻ പത്രാധിപർക്ക് ഒരു കത്തയച്ചു.
മാതൃഭൂമി തമസ്കരിച്ച ആ കത്തിലെ ഏതാനും വരികൾ ഇങ്ങനെ: “ഹുസൈൻ രാഷ്ട്രമൊട്ടാകെ രൂക്ഷമായ വിമർശനത്തിനു പാത്രമായിരുന്നെന്നും ഭാരതീയ സംസ്കാരത്തെ അവഹേളിക്കാൻ ചിത്രകലാപാടവം വിനിയോഗിച്ചതുകൊണ്ടാണ് രാജ്യം വിടേണ്ടി വന്നതെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവം അർദ്ധസത്യം എന്ന വിശേഷണം പോലും അർഹിക്കുന്നില്ല. പരമേശ്വരൻ പിന്തുടരുന്ന പ്രത്യശാസ്ത്രത്തിന്റെ സ്വാധീനത്തിൽ പെട്ടവർ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കീഴ്കോടതികളിൽ അദ്ദേഹം സൂചിപ്പിക്കുന്ന തരത്തിലുള്ള ആക്ഷേപങ്ങൾ ഉന്നയിച്ചുകൊണ്ട് ഹുസൈനെതിരെ രണ്ടായിരത്തില്പരം കേസുകൾ ഫയൽ ചെയ്തതിന്റെ ഫലമായി ശിഷ്ടജീവിതം കോടതി വരാന്തകളിൽ കഴിയേണ്ട അവസ്ഥയുണ്ടായതുകൊണ്ടാണ് വന്ദ്യവയോധികനായ കലാകാരൻ ഇന്ത്യ വിട്ടത്. ആദ്യം ഫയൽ ചെയ്ത കേസുകളെല്ലാം ഹുസൈന്റെ അഭ്യർത്ഥനപ്രകാരം സുപ്രീം കോടതി ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. ആ കോടതി ആക്ഷേപങ്ങളിൽ കഴമ്പില്ലെന്നു പറഞ്ഞുകൊണ്ട് അവ തള്ളി. സുപ്രീം കോടതി ആ വിധി ശരിവെക്കുകയും ചെയ്തു. എന്നിട്ടും ഹിന്ദുത്വവാദികൾ ഹുസൈനെതിരായ പ്രവർത്തനം തുടർന്നു. അവർ അദ്ദേഹത്തിന്റെ ചിത്രങ്ങൾ നശിപ്പിക്കുകയും ജീവനു ഭീഷണി ഉയർത്തുകയും ചെയ്തു. സംഘടനകളുടെ പേരുകളിൽ രാഷ്ട്രീയ, ഭാരതീയ തുടങ്ങിയ വിശേഷണങ്ങൾ ഉള്ളതുകൊണ്ട് അവരുടെ വികാരം രാഷ്ട്രത്തിന്റെ വികാരമാകുന്നില്ല, അവരുടെ സങ്കല്പത്തിലുള്ള സാംസ്കാരം ഭാരതീയ സംസ്കാരം ആകുന്നുമില്ല. അവർക്ക് ആക്ഷേപകരമായ ചില ചിത്രങ്ങൾ ഹുസൈൻ പത്തൊ പതിനഞ്ചൊ കൊല്ലം മുമ്പ് വരച്ചവയായിരുന്നു. അവക്കെതിരായി വൈകിയുണ്ടായ വികാരപ്രകടത്തിനു പിന്നിൽ സംഘടിതശക്തികൾ പ്രവർത്തിച്ചിരുന്നുവെന്ന് വ്യക്തം.
“ഹിന്ദുത്വ ചിന്താഗതിക്കാരായ രണ്ടു പേർ സമർപ്പിച്ച ഹർജിയിൽ കേരള ഹൈക്കോടതി താൽക്കാലിക സ്റ്റേ നൽകിയതുകൊണ്ടാണ് രവിവർമ പുരസ്കാരം ഹുസൈന് നൽകാനാവാഞ്ഞത്. സ്റ്റേ നീക്കിക്കിട്ടാൻ കോടതിയെ സമീപിക്കാനുള്ള ധാർമികധൈര്യം പുരസ്കാരം പ്രഖ്യാപിച്ച എൽ.ഡി.എഫ് സർക്കാരിനുണ്ടായില്ല. ഇപ്പോഴത്തെ സർക്കാരിനും അതില്ല. ഹർജിക്കാരൊ എതിർകക്ഷികളൊ വിചാരണ ആവശ്യപ്പെടാത്തതുകൊണ്ട് കേസ് കോടതിയിൽ പൊടിപിടിച്ചു കിടക്കുന്നു.”
ഇത്തരം വസ്തുതകൾ ആളുകൾ അറിഞ്ഞാൽ തകർന്നു വീഴാവുന്നത്ര ദുർബലമല്ല ഹിന്ദു മതം. പക്ഷെ മതവികാരത്തെ സാമൂഹികമൊ രാഷ്ട്രീയമൊ ആയ താല്പര്യങ്ങൾക്കായി ചൂഷണം ചെയ്യുന്നതിന് പ്രതിലോമശക്തികൾ ആശ്രയിക്കുന്ന കെട്ടുകഥകൾ പൊളിഞ്ഞുവീണെന്നിരിക്കും. -- മാധ്യമം ആഴ്ചപ്പതിപ്പ്, ലക്കം 727, ജനുവരി 23, 2012
Monday, January 2, 2012
ബഹുജന മിത്രം മാസിക
ബഹുജന മിത്രം എന്ന പേരിൽ ഒരു മലയാള മാസിക പ്രസിദ്ധീകരണം ആരംഭിച്ചിരിക്കുന്നതായി അഡ്വ. സജി കെ. ചേരമൻ അറിയിക്കുന്നു. അദ്ദേഹമാണ് പത്രാധിപർ.
ജനുവരി ഒന്നിന് കോട്ടയത്ത് സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ആദ്യ ലക്കം പ്രകാശനം ചെയ്യപ്പെട്ടു.
ബാബാസാഹിബ് അംബേദ്കറുടേയും ദാദാസാഹിബ് കാൻഷിറാമിന്റെയും സന്ദേശങ്ങൾ കേരളത്തിലെ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയാണ് മാസികയുടെ ലക്ഷ്യമെന്ന് പത്രാധിപർ പറയുന്നു.
ലോകമെമ്പാടുമുള്ള സുഹൃത്തുക്കൾ വാർത്തയും ലേഖനങ്ങളും അയച്ചുകൊടുത്ത് കേരളത്തിലെ ഉറങ്ങുന്ന ബഹുജനങ്ങളെ ഉണർത്താൻ സഹായിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
അഡ്വ. സജി കെ. ചേരമൻ ആവശ്യപ്പെട്ടതനുസരിച്ച് മാസികയുടെ പ്രകാശനവേളയിൽ ഞാൻ അയച്ചുകൊടുത്ത സന്ദേശത്തിന്റെ പൂർണ്ണരൂപം ചുവടെ കൊടുക്കുന്നു:
“കപടമുദ്രാവാക്യങ്ങളുയർത്തി പല നൂറ്റാണ്ടുകാലം ആധിപത്യം പുലർത്തിയ പാരമ്പര്യമാണ് ഇന്ത്യയിലെ ഭരണവർഗ്ഗത്തിന്റേത്. ലോകാസമസ്താ സുഖിനോ ഭവന്തു, വാസുദൈവ കുടുംബകം എന്നിങ്ങനെയുള്ള വാക്യങ്ങളിലൂടെ സമത്വസുന്ദരമായ വ്യവസ്ഥ എന്ന സങ്കല്പത്തെ ഉയർത്തിപ്പിടിക്കുകയും അതേസമയം ഭൂരിപക്ഷം ജനങ്ങളെയും അജ്ഞതയിലും അടിമത്വത്തിലും തളച്ചിടുകയും ചെയ്യുന്ന സമീപനം പിന്തുടർന്നുകൊണ്ട് അവർ ‘വിഭജിച്ചു ഭരിക്കുക’ എന്ന തത്വം ലോകത്തിലാദ്യമായി ഈ ഉപഭൂഖണ്ഡത്തിൽ വിജയകരമായി നടപ്പിലാക്കി. അതിന്റെ ഫലമായി സമൂഹം ദുർബലമാവുകയും വിദേശീയാക്രമണങ്ങളെ ചെറുക്കാനുള്ള കരുത്ത് അതിന് ഇല്ലാതാവുകയും ചെയ്തു. വെള്ളക്കാരുടെ കീഴിൽ അവരും വിവേചനത്തിന് വിധേയരായപ്പോൾ ബഹുജനങ്ങളെ തങ്ങളോടൊപ്പം നിർത്തേണ്ടതിന്റെ ആവശ്യകത ഉപരിവർഗ്ഗം മനസിലാക്കി.
“സ്വാതന്ത്ര്യപ്രാപ്തിക്കുശേഷമുള്ള 65 കൊല്ലത്തെ സംഭവവികാസങ്ങൾ പരിശോധിക്കുമ്പോൾ ചരിത്രത്തിന്റെ ആവർത്തനം വ്യക്തമായി കാണാം. ഒരു ജനാധിപത്യവ്യവസ്ഥക്കു രൂപം നൽകിക്കൊണ്ടും സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ അത്യുന്നതമായ സങ്കല്പങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ടും ഭൂരിപക്ഷം ജനവിഭാഗങ്ങളെയും അധികാരത്തിന്റെ അകത്തളത്തിനു പുറത്ത് തളച്ചിടുന്ന സമീപനമാണ് ഉപരിവർഗ്ഗം സ്വീകരിച്ചിട്ടുള്ളത്.
“ഭരണഘടന നിലവിൽ വന്ന് ആറര പതിറ്റാണ്ടുകൾക്കുശേഷവും അത് വാഗ്ദാനം ചെയ്യുന്ന സാമൂഹിക സാമ്പത്തിക രാഷ്ട്രീയ നീതി ഒരു മരീചികയായി തുടരുന്നു. സാമൂഹികമായി പിന്തള്ളപ്പെട്ടവരെ ഉയർത്തിക്കൊണ്ടുവന്ന് തുല്യതയും തുല്യാവസരങ്ങളും ഉറപ്പിക്കാനായി വിഭാവനം ചെയ്യപ്പെട്ട സംവരണ സംവിധാനം അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു.
“സംവരണവിരോധികൾ നിരന്തരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ഇത് എത്രകാലം തുടരും? ആ ചോദ്യത്തിന് ലളിതമായ ഉത്തരം കൊടുക്കാവുന്നതാണ്: തുല്യതയും തുല്യാവസരങ്ങളും യാഥാർത്ഥ്യമാകും വരെ.
“തുല്യതയും തുല്യാവസരങ്ങളും ഇന്നും ലഭിക്കാത്ത ഭൂരിപക്ഷം ജനത സംവരണവിരോധികളോടും ഒരു ചോദ്യം ചോദിക്കുന്നുണ്ട്: ആറര പതിറ്റാണ്ടുകൾക്കു ശേഷവും ഞങ്ങൾക്ക് തുല്യത ലഭിക്കാത്തതെന്താണ്? ഈ ചോദ്യത്തിനും ലളിതമായ ഉത്തരമുണ്ട്: ഉപരിവർഗ്ഗത്തിന് ആധിപത്യമുള്ള രാഷ്ട്രീയ സാമ്പത്തിക സമൂഹിക സംവിധാനങ്ങൾ സംവരണത്തെ പരാജയപ്പെടുത്താൻ നിരന്തരം ശ്രച്ചുകൊണ്ടിരിക്കുന്നു.
“ജനനസാഹചര്യങ്ങൾ ചിലർക്ക് അനുകൂലമായ അവസ്ഥ സൃഷ്ടിക്കുന്നു. ചിലർക്ക് പ്രതികൂലമായ അവസ്ഥയും. പ്രതികൂല സാഹചര്യങ്ങളിൽ ജനിച്ചവർ അവയുടെ കെടുതികളിൽ നിന്ന് മോചനം തേടാൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്. അനുകൂല സാഹചര്യങ്ങളിൽ ജനിച്ചവർ അവ പ്രദാനം ചെയ്യുന്ന ഗുണങ്ങൾ നിലനിർത്താൻ ശ്രമിക്കുന്നതും അതുപോലെതന്നെ സ്വാഭാവികമാണ്. പക്ഷെ രണ്ടും തമ്മിൽ ഒരു വലിയ വ്യത്യാസമുണ്ട്. ആദ്യത്തേത് തുല്യതക്കുവേണ്ടിയുള്ള, സാമൂഹ്യ നീതിക്കുവേണ്ടിയുള്ള ശ്രമമാണ്. രണ്ടാമത്തേത് തുല്യത നിഷേധിക്കാനുള്ള, സാമൂഹ്യനീതി നിഷേധിക്കാനുള്ള ശ്രമമാണ്.
“സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന നിങ്ങൾക്ക് എന്റെ അഭിവാദ്യങ്ങൾ.”
ജനുവരി ഒന്നിന് കോട്ടയത്ത് സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ആദ്യ ലക്കം പ്രകാശനം ചെയ്യപ്പെട്ടു.
ബാബാസാഹിബ് അംബേദ്കറുടേയും ദാദാസാഹിബ് കാൻഷിറാമിന്റെയും സന്ദേശങ്ങൾ കേരളത്തിലെ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയാണ് മാസികയുടെ ലക്ഷ്യമെന്ന് പത്രാധിപർ പറയുന്നു.
ലോകമെമ്പാടുമുള്ള സുഹൃത്തുക്കൾ വാർത്തയും ലേഖനങ്ങളും അയച്ചുകൊടുത്ത് കേരളത്തിലെ ഉറങ്ങുന്ന ബഹുജനങ്ങളെ ഉണർത്താൻ സഹായിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
അഡ്വ. സജി കെ. ചേരമൻ ആവശ്യപ്പെട്ടതനുസരിച്ച് മാസികയുടെ പ്രകാശനവേളയിൽ ഞാൻ അയച്ചുകൊടുത്ത സന്ദേശത്തിന്റെ പൂർണ്ണരൂപം ചുവടെ കൊടുക്കുന്നു:
“കപടമുദ്രാവാക്യങ്ങളുയർത്തി പല നൂറ്റാണ്ടുകാലം ആധിപത്യം പുലർത്തിയ പാരമ്പര്യമാണ് ഇന്ത്യയിലെ ഭരണവർഗ്ഗത്തിന്റേത്. ലോകാസമസ്താ സുഖിനോ ഭവന്തു, വാസുദൈവ കുടുംബകം എന്നിങ്ങനെയുള്ള വാക്യങ്ങളിലൂടെ സമത്വസുന്ദരമായ വ്യവസ്ഥ എന്ന സങ്കല്പത്തെ ഉയർത്തിപ്പിടിക്കുകയും അതേസമയം ഭൂരിപക്ഷം ജനങ്ങളെയും അജ്ഞതയിലും അടിമത്വത്തിലും തളച്ചിടുകയും ചെയ്യുന്ന സമീപനം പിന്തുടർന്നുകൊണ്ട് അവർ ‘വിഭജിച്ചു ഭരിക്കുക’ എന്ന തത്വം ലോകത്തിലാദ്യമായി ഈ ഉപഭൂഖണ്ഡത്തിൽ വിജയകരമായി നടപ്പിലാക്കി. അതിന്റെ ഫലമായി സമൂഹം ദുർബലമാവുകയും വിദേശീയാക്രമണങ്ങളെ ചെറുക്കാനുള്ള കരുത്ത് അതിന് ഇല്ലാതാവുകയും ചെയ്തു. വെള്ളക്കാരുടെ കീഴിൽ അവരും വിവേചനത്തിന് വിധേയരായപ്പോൾ ബഹുജനങ്ങളെ തങ്ങളോടൊപ്പം നിർത്തേണ്ടതിന്റെ ആവശ്യകത ഉപരിവർഗ്ഗം മനസിലാക്കി.
“സ്വാതന്ത്ര്യപ്രാപ്തിക്കുശേഷമുള്ള 65 കൊല്ലത്തെ സംഭവവികാസങ്ങൾ പരിശോധിക്കുമ്പോൾ ചരിത്രത്തിന്റെ ആവർത്തനം വ്യക്തമായി കാണാം. ഒരു ജനാധിപത്യവ്യവസ്ഥക്കു രൂപം നൽകിക്കൊണ്ടും സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ അത്യുന്നതമായ സങ്കല്പങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ടും ഭൂരിപക്ഷം ജനവിഭാഗങ്ങളെയും അധികാരത്തിന്റെ അകത്തളത്തിനു പുറത്ത് തളച്ചിടുന്ന സമീപനമാണ് ഉപരിവർഗ്ഗം സ്വീകരിച്ചിട്ടുള്ളത്.
“ഭരണഘടന നിലവിൽ വന്ന് ആറര പതിറ്റാണ്ടുകൾക്കുശേഷവും അത് വാഗ്ദാനം ചെയ്യുന്ന സാമൂഹിക സാമ്പത്തിക രാഷ്ട്രീയ നീതി ഒരു മരീചികയായി തുടരുന്നു. സാമൂഹികമായി പിന്തള്ളപ്പെട്ടവരെ ഉയർത്തിക്കൊണ്ടുവന്ന് തുല്യതയും തുല്യാവസരങ്ങളും ഉറപ്പിക്കാനായി വിഭാവനം ചെയ്യപ്പെട്ട സംവരണ സംവിധാനം അട്ടിമറിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു.
“സംവരണവിരോധികൾ നിരന്തരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ഇത് എത്രകാലം തുടരും? ആ ചോദ്യത്തിന് ലളിതമായ ഉത്തരം കൊടുക്കാവുന്നതാണ്: തുല്യതയും തുല്യാവസരങ്ങളും യാഥാർത്ഥ്യമാകും വരെ.
“തുല്യതയും തുല്യാവസരങ്ങളും ഇന്നും ലഭിക്കാത്ത ഭൂരിപക്ഷം ജനത സംവരണവിരോധികളോടും ഒരു ചോദ്യം ചോദിക്കുന്നുണ്ട്: ആറര പതിറ്റാണ്ടുകൾക്കു ശേഷവും ഞങ്ങൾക്ക് തുല്യത ലഭിക്കാത്തതെന്താണ്? ഈ ചോദ്യത്തിനും ലളിതമായ ഉത്തരമുണ്ട്: ഉപരിവർഗ്ഗത്തിന് ആധിപത്യമുള്ള രാഷ്ട്രീയ സാമ്പത്തിക സമൂഹിക സംവിധാനങ്ങൾ സംവരണത്തെ പരാജയപ്പെടുത്താൻ നിരന്തരം ശ്രച്ചുകൊണ്ടിരിക്കുന്നു.
“ജനനസാഹചര്യങ്ങൾ ചിലർക്ക് അനുകൂലമായ അവസ്ഥ സൃഷ്ടിക്കുന്നു. ചിലർക്ക് പ്രതികൂലമായ അവസ്ഥയും. പ്രതികൂല സാഹചര്യങ്ങളിൽ ജനിച്ചവർ അവയുടെ കെടുതികളിൽ നിന്ന് മോചനം തേടാൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്. അനുകൂല സാഹചര്യങ്ങളിൽ ജനിച്ചവർ അവ പ്രദാനം ചെയ്യുന്ന ഗുണങ്ങൾ നിലനിർത്താൻ ശ്രമിക്കുന്നതും അതുപോലെതന്നെ സ്വാഭാവികമാണ്. പക്ഷെ രണ്ടും തമ്മിൽ ഒരു വലിയ വ്യത്യാസമുണ്ട്. ആദ്യത്തേത് തുല്യതക്കുവേണ്ടിയുള്ള, സാമൂഹ്യ നീതിക്കുവേണ്ടിയുള്ള ശ്രമമാണ്. രണ്ടാമത്തേത് തുല്യത നിഷേധിക്കാനുള്ള, സാമൂഹ്യനീതി നിഷേധിക്കാനുള്ള ശ്രമമാണ്.
“സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന നിങ്ങൾക്ക് എന്റെ അഭിവാദ്യങ്ങൾ.”
Labels:
B.R.Ambedkar,
Bahujana Mithram,
Kanshi Ram,
Saji K. Cheraman
Subscribe to:
Posts (Atom)



