Monday, June 30, 2008

കേന്ദ്ര സര്‍ക്കാരിന്റെ പരാതിപ്പെട്ടി

ഇന്ത്യാ ഗവണ്മെന്റ് പൊതുജനങ്ങള്‍ക്ക് പരാതി രേഖപ്പെടുത്താനായി ഒരു വെബ്‌സൈറ്റ് ഉണ്ടാക്കിയിട്ടുണ്ട്.

ഇതാണ് URL: http://pgportal.gov.in/index.html

Sunday, June 29, 2008

‘ ബിട്ടീഷ് മലയാളി‘ക്കൊപ്പം ‘ഗള്‍ഫ് മലയാളി‘യും ‘അമേരിക്കന്‍ മലയാളി‘യും

ബ്രിട്ടീഷ് മലയാളികള്‍ക്കായി മലയാളത്തില്‍ ഒരു വെബ്‌സൈറ്റ് തുടങ്ങിയ വിവരം ഞാന്‍ ഫെബ്രുവരിയില്‍ ഈ ബ്ലോഗില്‍ എഴുതിയിരുന്നു.

ബ്രിട്ടീഷ് മലയാളി വെബ്‌സൈറ്റ് ഓരോ ദിവസവും 3,000 സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതായി അതിന്റെ മുഖ്യ പ്രവര്‍ത്തകനായ ഷാജന്‍ സ്കറിയ അറിയിച്ചിരിക്കുന്നു.

ഒരു ഇ-മെയില്‍ നന്ദേശത്തില്‍ ഷാജന്‍ എഴുതുന്നു:

I think British Malayali is the most successful website that addresses non-resident Malayalis. I don’t think any other site (of this kind) is attracting so many visitors. The concept has been widely accepted and now I am thinking about similar sites for Gulf Malayalis and American Malayalis.

പുതിയ സാങ്കേതികവിദ്യ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഒന്നിച്ചുവരാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. അത് പ്രയോജനപ്പെടുത്താനന്‍ മുന്നോട്ടുവരുന്ന പുതിയ തലമുറയ്ക്ക് വിജയം ആശംസിക്കുന്നു.

Friday, June 27, 2008

മനുഷ്യാവകാശങ്ങള്‍: ഒരു കൈപ്പുസ്തകം

നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍സ്, കേരള ചാപ്റ്റര്‍, മനുഷ്യാവകാശങ്ങളെ സംബന്ധിച്ച് ഒരു കൈപ്പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു.

അന്താരാഷ്ട്ര പീഡനവിരുദ്ധ ദിനം സംബന്ധിച്ച് എന്‍.സി.എച്ച്.ആര്‍.ഓയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വെച്ച് പുസ്തകത്തിന്റെ ഒരു കോപ്പി ചെങ്ങറ സമര നേതാക്കളിലൊരാളായ സെലീന പ്രക്കാനത്തിനു കൊടുത്തുകൊണ്ട് ഞാനാണ് ഔപചാരികമായി അത് പ്രകാശനം ചെയ്തത്.

മനുഷ്യാവകാശങ്ങള്‍ എന്താണ്, അവ ലംഘിക്കപ്പെടുമ്പോള്‍ എന്താണ് ചെയ്യേണ്ടത് തുടങ്ങിയ വിഷയങ്ങളില്‍ ആധികാരികമായ വിവരം നല്കുന്ന കൈപുസ്തകം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല എല്ലാ പൌരന്മാര്‍ക്കും ഏറെ പ്രയോജനം ചെയ്യും.
വില 30 രൂപ

പ്രസാധകര്‍:
National Confederation of Human Rights Organizations,
5/3274-A Bank Road,
Kozhikode 673 001.

e-mail: nchrokeralam@gmail.com
Tel 98473 20011

Thursday, June 26, 2008

പാഠപുസ്തക വിവാദം

വിവാദത്തില്‍ പെട്ടിരിക്കുന്ന ഏഴാം ക്ലാസ് സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തെക്കുറിച്ചാണ് ഈയാഴ്ച കേരള കൌമുദിയിലെ ‘നേര്‍ക്കാഴ്ച’ പംക്തിയില്‍ എഴുതുന്നത്.

പ്രിന്റ് എഡിഷനില്‍ ആറാം പേജില്‍: പാഠം പഠിക്കാതെ
ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍

ഏകദേശ ഇംഗ്ലീഷ് രൂപം Kerala Letter ബ്ലോഗില്.

അന്താരാഷ്ട്ര പീഡന വിരുദ്ധ ദിനം

ഇന്ന് (ജൂണ് 26) അന്താരാഷ്ട്ര പീഡനവിരുദ്ധ ദിനമാണ്.

ഐക്യരാഷ്ട്ര സഭയുടെ തീരുമാനപ്രകാരമാണ് 1987 മുതല്‍ ഈ ദിവസം പീഡന വിരുദ്ധ ദിനമായി ആചരിച്ചുവരുന്നത്.
കേരളത്തില്‍ 2000 മുതല്‍ മനുഷ്യാവകാശ ഏകോപന സമിതി (Confederation of Human Rights Organizations -CHRO)ഈ ദിനം ആചരിക്കുന്നു. ഒരുപക്ഷെ കേരളത്തില്‍ ഈ ദിനം മുടങ്ങാതെ ആചരിക്കുന്ന മറ്റൊരു സംഘടനയുമില്ല.

CHRO അതിന്റെ പ്രവര്ത്തനം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുകയാണ്. ഇനിമേല്‍ അത് National CHRO (NCHRO) എന്നാവും അറിയപ്പെടുക. CHRO അതോടെ NCHROയുടെ കേരളാ ഘടകമാകും.

Monday, June 23, 2008

കേരളത്തില്‍ ദലിതര്‍ക്കെതിരെ വിവേചനമുണ്ടോ?

ഇപ്പോള്‍ വിവാദവിഷയമായിട്ടുള്ള ഏഴാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്രം ടെക്സ്റ്റ് ബുക്കിലെ ഒരു പാഠം ദലിത വിഭാഗങ്ങളുടെ ദുരവസ്ഥയെക്കുറിച്ചാണ്.

മറ്റൊരു സംസ്ഥാനത്തില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ചുള്ള പത്രവാര്ത്ത ഉദ്ധരിച്ചുകൊണ്ടാണ് പുസ്തകം വിഷയം അവതരിപ്പിക്കുന്നത്. തുടര്‍ന്ന് പണ്ട് നമ്മുടെ നാട്ടിലും പലതരം വേര്‍തിരിവ് നിലന്നിരുന്നതായി അത് പറയുന്നു.
ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ ഇന്നത്തെ അവസ്ഥ പരിശോധന അര്‍ഹ്ക്കുന്നു. ഇതിന് സഹായകമാകുമെന്നതുകൊണ്ട് യൂട്യൂബിലുള്ള രണ്ട് വീഡിയൊ ക്ലിപ്പുകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു:

Caste in Kerala: Let’s assume it doesn’t exist: Part I

Caste in Kerala: Let’s assume it doesn’t exist: Part II

Grey Youth Movement എന്ന Google ഗ്രൂപ്പിലൂടെ ഈ വീഡിയോകള്‍ എന്റെ ശ്രദ്ധയില്‍പ്പെടുത്തിയ ആര്‍. പ്രകാശിന് (R.PRAKASH ) നന്ദി.

Saturday, June 21, 2008

റഷ്യയിലെ മാവോയിസ്റ്റ് പാര്‍ട്ടി

റഷ്യയില്‍ ഒരു മാവോയിസ്റ്റ് പാര്‍ട്ടിയുണ്ടെന്നറിയാമോ?

ഈയാഴ്ച നേപാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ലഭിച്ച അഭിനന്ദന സന്ദേശങ്ങളിലൊന്ന് റഷ്യന്‍ മാവോയിസ്റ്റ് പാര്‍ട്ടി അയച്ചതായിരുന്നു.

സന്ദേശത്തിന്റെ പ്രസക്ത ഭാഗം ഇങ്ങനെ:

The Russian Maoist Party (RMP) salutes the excellent and glorious Communist Party of Nepal (Maoist) and its leader, Chairman Prachanda, personally, sends you our fraternal greetings and extends to you, comrades, our warmest and sincerest congratulations on your well-deserved landslide electoral victory in the Constituent Assembly of your country. Apart from being a beacon for revolutionary and
progressive forces worldwide with the splendid example of the People’s War in Nepal and the daring theoretical contributions of Prachanda Path, your Party is also, in our opinion, the only solution domestically, the only political force capable of solving the very complicated problems faced by the peoples of your multinational country in a genuinely democratic fashion that would benefit the vast majority of the Nepalese masses and help them make serious strides along the path of class, national, regional and gender liberation.

Dar I. ZHUTAYEV,
Chairman and International Secretary,
Russian Maoist Party.

നേപാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (മാവോയിസ്റ്റ്) പ്രസിദ്ധീകരണമായ ദ് റെഡ് സ്റ്റാറിന്റെ പുതിയ ലക്കത്തില്‍നിന്നുള്ള രണ്ട് റിപ്പോര്‍ട്ടുകള്‍ BHASKAR, KERALA LETTER എന്നീ ബ്ലോഗുകളില്‍ വായിക്കാം.

Friday, June 20, 2008

പാഠഭേദം മാസികയുടെ ജൂണ് ലക്കത്തില്‍

പുതിയ ലക്കത്തിലെ വിഭവങ്ങളില്‍ ചിലത്

മലയാളത്തില്‍ ചുണക്കുട്ടികള്‍ കുറ്റിയറ്റുപോയോ? മഹാശ്വേതാ ദേവി ചോദിക്കുന്നു.

എം. ജി. ശശിയുമായി അഭിമുഖം: കെ. ഗിരീഷ്‌കുമാര്‍

വിജയ് ടെണ്ടുല്‍‌കര്‍: ഓര്‍മ

എന്തുകൊണ്ട് ആള്‍ദൈവങ്ങള്‍: സിവിക് ചന്ദ്രന്‍. “രാഷ്ട്രീയവും മതവും മനുഷ്യനെ കൈയൊഴിഞ്ഞ ഒരു മഹാശൂന്യതയിലാണ് ആള്ദൈവങ്ങള്‍ മുളച്ചുപൊന്തുന്നത്”

ഇടതിന്റെ സ്വത്വ സന്ദിഗ്ദ്ധതകള്‍: വടക്കേടത്ത് പത്മനാഭന്‍. “ബേബിയുടെ അച്ചടിവടിവുപോലെ, സുധാകരന്റെ ഞഞ്ഞ പിഞ്ഞ വായാടിത്തവും ഒരു കോമിക് റിലീഫ് പോലുമാകുന്നില്ല എന്നിടത്ത് ഈ രണ്ടു വര്‍ഷത്തെ ബാക്കിപത്രത്തില്‍ നേട്ടത്തിന്റെയും പ്രതീക്ഷയുടെയും കോളങ്ങള്‍ ശുദ്ധമേ ശൂന്യം”

സ്ത്രീകള്‍ നയിക്കുന്നതാവും ഭാവിയിലെ വിപ്ലവം: എസ്. എന്. നാഗരാജന്‍. “വ്യവസായ തൊഴിലാളികള്‍ വിപ്ലവം സാധ്യമാക്കുമെന്ന മിഥ്യാധാരണയൊക്കെ നമ്മള്‍ പണ്ടേ കയ്യൊഴിഞ്ഞു. പിന്നെ ആരാണ് നാളത്തെ വിപ്ലവത്തിന്റെ മുന്നണിയിലുണ്ടാവുക? ഞാന്‍ എത്തിയിരിക്കുന്ന നിഗമനം മനുഷ്യ ബന്ധങ്ങളുടെ സര്‍വതലങ്ങളിലും മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തിലും സ്നേഹം പുന:സ്ഥാപിക്കുന്നതിന് സ്ത്രീകള്‍ നയിക്കുന്നതായിരിക്കും ഭാവിയിലെ ഏറ്റവും വലിയ വിപ്ലവമെന്നാണ്.”

‘ആദിയില്‍ സ്ത്രീയുണ്ടായി, അവളില്‍നിന്ന് അവളുടെ പുരുഷനും’: ഡോ. ഖദീജാ മുംതാസ്. ആമീന വദൂദിന്റെ ‘ഖുര്‍¬ആന്‍ -- ഒരു പെണ്‍‌വായന’ എന്ന പുസ്തകത്തെ ആസ്പദമാക്കി.

ഇന്നവള്‍ പറയും വിധം: ഗാര്‍ഗി. ബൂലോകത്ത് സ്ത്രീകള്‍ നടത്തുന്ന ചര്‍ച്ചകളെക്കുറിച്ചുള്ള ലേഖനം.

പാഠഭേദം. കസ്റ്റംസ് റോഡ്, കോഴിക്കോട് 32.
Tel 0495-2384073, 2765783, 9946769862
e-mail: patabhedam@gmail.com

Thursday, June 19, 2008

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആഭ്യന്തര യുദ്ധങ്ങള്‍

ഈയാഴ്ച കേരള കൌമുദിയിലെ ‘നേറ്ക്കാഴ്ച’ പംക്തിയില്‍ കേരളത്തില്‍ ഇപ്പോള്‍ പലതലങ്ങളില്‍ നടക്കുന്ന സംഘട്ടനങ്ങളുടെ പ്രസക്തി പരിശോധിക്കുന്നു.
പ്രിന്റ് എഡിഷനില്‍ ആറാം പേജില്‍
ഓണ്‍‌ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍: എന്തിനീ യുദ്ധങ്ങള്‍?
ഏകദേശ ഇംഗ്ലീഷ് രൂപം Kerala Letter ബ്ലോഗില്‍

Wednesday, June 18, 2008

ഒരു സാഹിത്യ സാംസ്കാരിക മാസികയുടെ ആസന്ന മരണം

മലപ്പുറം ജില്ലയിലെ കല്‍പ്പകന്‍ചേരിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ധിഷണ സാഹിത്യ സാംസ്കാരിക മാസികയെക്കുറിച്ച് നേരത്തെ ഇവിടെ പരാമര്‍ശിച്ചിരുന്നു. അത് അന്ത്യശ്വാസം വലിയ്ക്കുകയാണ്.

ധിഷണയുടെ ജൂണ്‍ ലക്കത്തില്‍ മാനേജര്‍ എഴുതുന്നു: “ധിഷണ ഒരുലക്കംകൂടി മാത്രം.“

മനേജരുടെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍:

വരും ലക്കത്തോടെ ധിഷണ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു. അനുഭവങ്ങള്‍ തന്ന തീരുമാനം ഈവിധം മാസിക മുന്നോട്ടുകൊണ്ടുപോകേണ്ടതില്ല എന്നാണ്.

ഉള്ളത് പറഞ്ഞാലല്‍ ധിഷണയ്ക്ക് വരിക്കാരില്ല. വായനക്കാരുണ്ടെന്ന് തോന്നുന്നു. ഒന്നാം ലക്കം തൊട്ട് രണ്ടായിരം കോപ്പി തപാലിലല്‍ ഓരോ ലക്കവും പതിനായിരക്കണക്കില്‍ അക്ഷരസ്നേഹികളുടെ കൈകളില്‍ മാറി മാറി എത്തിച്ചിട്ടും വരിചേര്‍ന്നു സഹകരിച്ചവര്‍ മൂന്നക്കം തികഞ്ഞിട്ടില്ല. അടുത്ത ലക്കത്തോടെ അതും അവധി തീര്‍ന്നു നിലയ്ക്കുന്നു….

അല്പം പ്രയാസം സഹിച്ച് സാമ്പത്തികം പരിഹരിച്ച് നിലവിലുള്ള രീതിയിലല്‍ മുന്നോട്ടുപോകാന്‍ ധിഷണക്ക് കഴിയുമെങ്കിലും അനര്‍ഹര്‍ക്ക് ഇത്ര വലിയ സൌജന്യം അനുവദിക്കുന്നത് മനസ്സാക്ഷിക്കുത്തുണ്ടാക്കുന്ന കാര്യമാണല്ലൊ. അതിനാല്‍ അടുത്ത ലക്കത്തോടെ ഇനിയൊരറിയിപ്പുവരെ തല്‍കാലം നിര്‍ത്തുന്നു. തീരെ ചെറുത് ഒന്ന് വല്ലപ്പോഴുമായി വേണമെങ്കില്‍ ആവാം. വായനക്കാരുടെ അഭിപ്രായം പോലെ.

Monday, June 16, 2008

സഖിയുടെ ഭക്ഷ്യസുരക്ഷാ ചര്‍ച്ച

തിരുവനന്തപുരം ആസ്ഥാനമായുള്ള സഖി വിമന്‍സ് റിസോഴ്സ് സെന്റര് പ്രസിദ്ധീകരിക്കുന്ന സഖി മാസികയുടെ ജൂണ് ലക്കം ഭക്ഷ്യസുരക്ഷാ പ്രശ്നം വിശദമായി ചര്‍ച്ച ചെയ്യുന്നു.

പത്രാധിപക്കുറിപ്പ് ഇങ്ങനെ പറയുന്നു:

ആഗോളതലത്തിലും നമ്മുടെ നാട്ടിലും ഭക്ഷ്യസുരക്ഷയ്ക്ക് ഉണ്ടായിരിക്കുന്ന വെല്ലുവിളി വളരെ, വളരെ ഗൌരവമാണ്. പാവപ്പെട്ടവരെ, പ്രത്യേകിച്ച് സ്ത്രീകളെ ഏറ്റവുമധികം ബാധിക്കാന് പോകുന്ന ഈ പ്രശ്നത്തെക്കുറിച്ചാണ് ഈ ലക്കം സഖി ചറ്ച്ച ചെയ്യുന്നത്. ഭക്ഷ്യപ്രതിസന്ധിയുടെ കാരണങ്ങള്, മാനങ്ങള്, അവയ്ക്കെതിരെ പട്ടിണീമരണങ്ങളുടെയും കര്‍ഷക ആത്മഹത്യകളുടെയും നാടായ ആന്‍ഡ്ര പ്രദേശിലെ മേധക് ജില്ലയില് ദലിത് സ്ത്രീയുടെ മുങ്കൈയില് നടക്കുന്ന ചെറുത്തുനില്‍പ്പുകള് തുടങ്ങിയവയും ചര്‍ച്ച ചെയ്യുന്നു. ജനിതകമാറ്റം വരുത്തിയ വിത്തുകള് വഴി കാര്ഷികമേഖലയെ നിയന്ത്രിക്കാന് കുത്തകകള് നടത്തുന്ന ശ്രമത്തെപ്പറ്റി (എസ്.) ഉഷ എഴുതിയ ലേഖനവും ഏറെ ശ്രദ്ധ അറ്ഹിക്കുന്നു. സ്ത്രീകള് സ്വയംസഹായകസംഘങ്ങളായി കോ‍ാടിവരുമ്പോള്, എന്തിനാണു നാം പ്രാമുഖ്യം നല്‍കേണ്ടത് എന്ന് ചിന്തിക്കേണ്ടതുണ്ട്. വായ്പയും നിക്ഷേപവും സ്വരുകൂട്ടി ഉപഭോക്തൃ സംസ്കാരത്തിന്റെ ഭാഗമാകാനാണോ അതോ ഭക്ഷ്യരംഗത്തെ പരമാധികാരത്തിനായുള്ള പോരാട്ടത്തിന്റെ നേതൃത്വം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പാണോ വേണ്ടത് എന്ന് നാം ഗൌരവപൂര്വം ആലോചിക്കണം. കേരളത്തില് കഞ്ഞിക്കുഴി പോലെ, പച്ചക്കറിയുടെയും മറ്റും ഉല്ത്പാദനത്തില് മാതൃകാപരമായ പ്രവറ്ത്തനങ്ങള് പല പഞ്ചായത്തുകളിലും നടക്കുന്നുണ്ട്. എന്നാല് ഭക്ഷ്യധാന്യങ്ങളുടെ കൃഷിയില്, ഭക്ഷ്യരീതിയില് വരുത്താവുന്ന മാറ്റങ്ങളുടെ കാര്യത്തില് ഒക്കെ ബദല്മാതൃകകള് രൂപപ്പെടുത്തേണ്ടതുണ്ട്.

സഖി മാസികയുടെ എഡിറ്റോറിയല് ടീം അംഗങ്ങള്: ഏലിയാമ്മ വിജയന്, രെജിത ജി, രമാദേവി എല്.
മേല്‍വിലാസം:
Sakhi Women’s Resource Centre,
TC 27/1872, Convent Road,
Vanchiyoor,
Thiruvananthapuram 695035

Phone 0471-2462251, Fax 0471-2574939
E-mail: sakhi@md2.vsnl.net.in

Saturday, June 14, 2008

അജയ് ടി. ജി.

ഛത്തിസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്ത സിനിമാ നിറ്മ്മാതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അജയ് ടി. ജി.യ്ക്കുവേണ്ടി ശബ്ദമുയറ്ത്തുവാന്‍ അഭ്യ്ര്ത്ഥിക്കുന്ന ഒരു സന്ദേശം Kerala Letter കൊടുത്തിട്ടുള്ളത് കാണുക.

അജയ് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തിനെതിരായ കേസിനെ സംബന്ധിച്ച് ഛത്തിസ്ഗഡിലെ മനുഷ്യാവകാശ സംഘടനകളില്‍നിന്ന് ലഭിച്ച വിവരം ഞാന്‍ BHASKAR ബ്ലോഗില്‍ നല്‍കിയിരുന്നു.

മലയാളിയായ അജയ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ പോരാട്ടങ്ങളെ സംബന്‍ഡിച്ച് ചിത്രങ്ങള്‍ നിറ്മ്മിച്ചിട്ടുണ്ട്.

Friday, June 13, 2008

പേടിക്കുന്നവരും പേടിപ്പിക്കുന്നവരും

ഈയാഴ്ച കേരള കൌമുദിയിലെ ‘നേറ്ക്കാഴ്ച’ പംക്തിയില് ചര്ച്ച ചെയ്യുന്നത് കന്യാസ്ത്രീ വിവാദം.

പ്രിന്റ് എഡിഷനില് ആറാം പേജില്

ഓണ് ലൈന് എഡിഷനില്: http://www.keralakaumudi.com/news/061308M/feature.shtml

ഏകദേശ ഇംഗ്ലീഷ് രൂപം Kerala Letter ബ്ലോഗില്

Sunday, June 8, 2008

ചിത്രലേഖയുടെ പുനരധിവാസം ഒരു കൂട്ടായ്മയുടെ വിജയം

ചിത്രലേഖ പുനരധിവാസ കമ്മിറ്റിയുടെ ശ്രമം ഫലം കണ്ടിരിക്കുന്നു. ശനിയാഴ്ച കണ്ണൂരില് നടന്ന ചടങ്ങില് വെച്ച് സി. കെ. ജാനു ഒരു പുതിയ ഓട്ടോ ചിത്രലേഖയ്ക്ക് സമ്മാനിച്ചു. ഇതു സംബന്ഡിച്ച റിപ്പോറ്ട്ട് Kerala Letter ബ്ലോഗില് കാണാം.
കമ്മിറ്റിക്ക് ലഭിച്ച രണ്ട് സന്ദേശങ്ങള് താഴെ കൊടുക്കുന്നു:

ലജ്ജ, അഭിമാനം, വിഷാദം

ചിത്രലേഖ കേരളത്തില് ജീവിക്കുന്ന ഒരു വ്യക്തിയാണെന്ന് രാഷ്ട്രീയമായി
തെളിയിക്കപ്പെടുന്ന ദിവസമാണിന്ന്.

സ്റ്റാലിനിസ്റ്റുകളുടെയും സവര്ണ ഫാസിസ്റ്റുകളുടെയും പീഢനങ്ങള്ക്കിരയാകുന്നവര്‍ക്ക് നീതിപാലകരോ നിയമവേദികളോ നീതിപീഠങ്ങളോ തുണയാവാറില്ല. അത്തരം പ്രശ്നങ്ങള്‍ക്കു മുന്നില് പകച്ചു നില്‍ക്കുന്ന ഒരു സിവില് സമൂഹത്തെയേ കേരളം കണ്ടിട്ടുള്ളു.

ഈ രണ്ടു നൃശംസതകളോട് പൊരുതാനും ജയിക്കാനും ആര്‍ക്കും കഴിയില്ലെന്ന, പീഢിതര്‍ക്കു ഇവിടെ മറ്റു സാധ്യതകളില്ലെന്ന, വിശ്വാസത്തിനു ജനാധിപത്യകേരളം മറുപടി നല്‍കുന്ന ദിവസമാണിന്ന്. ഒരുപാടു പേറ് പ്രവര്‍ത്തിക്കാനും സഹായമെത്തിക്കാനുമില്ലായിരുന്നുവെങ്കിലും ഇങ്ങനെയും ഇവിടെ പൊരുതി ജീവിക്കാമെന്നു ഒരുപിടിയാളുകള് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

പരിമിതിയെ ഭയക്കാതെ മുന്നോട്ടു നീങ്ങിയവര്.

അവരോടൊപ്പം ഒരു നിമിഷാര്‍ദ്ധമെങ്കിലും ചേര്ന്നു നില്‍ക്കാന് കഴിഞ്ഞതില് എനിക്കൂ അഭിമാനവും ചാരിതാര്ത്ഥ്യവുമുണ്ട്.
ചെറുതല്ല ഈ വിജയം. ഒട്ടേറെ മാനങ്ങളുണ്ടിതിന്.

സോഷ്യല് ഡെമോക്രസിയുടെ ആട്ടിന് തോലിട്ടു വരുന്ന ഫാഷിസത്തെ കാണാതിരിക്കരുതെന്നു ചിത്രലേഖയുടെ അനുഭവം നമ്മോടു വിളിച്ചു പറയുന്നു.

ആഹ്ലാദമല്ല, വ്യാകുലതകളാണു പൊന്തി വരുന്നത്.

ഇതിനെ ഒരു തുടക്കമായി കാണാനാണു എനിക്കു തോന്നുന്നത്.

എങ്കിലും ഇതിനു സമാനമായ ഒന്നും നാം ഇതിനു മുന്‍പു ചെയ്തിട്ടില്ലാ എന്നത് നമ്മെ ലജ്ജിപ്പിക്കുന്നില്ലേ?
ആ ലജ്ജയില് നിന്നു തുടങ്ങുകയാണു.

ഒട്ടേറെ പോകാനുള്ളതുകൊണ്ട് ഇനി താമസിപ്പിക്കില്ലല്ലൊ നമ്മള്.

ആ യാത്രയില് ഒരുമിക്കുമ്പോള്, എല്ലാവര്ക്കും എന്റെ വിനീതമായ അഭിവാദ്യങ്ങള്.
ഡോ. ടി. ടി. ശ്രീകുമാര്

കൂട്ടായ്മയിലൂടെ ദുഷ്ടശക്തികളെ തോല്പിക്കാനാകും

ചിത്രലേഖയുടെ ഓട്ടോ തീവെച്ചു നശിപ്പിച്ച് രണ്ടര വര്‍ഷത്തിനുശേഷം വീണ്ടും തൊഴില്‍ചെയ്യാനുള്ള സാഹചര്യം ഒരുക്കാന് പുര്നരധിവാസ കമ്മിറ്റിക്ക് കഴിഞ്ഞത് വളരെയേറെ സന്തോഷം നല്‍കുന്നു. ഇതിനായി ഡൊ. ഡി. സുരേന്ദ്രനാഥിന്റെ നേതൃത്വത്തില് അക്ഷീണം പരിശ്രമിച്ച കമ്മിറ്റി അംഗങ്ങള്ക്ക് അഭിനന്ദനങ്ങള്. സമൂഹത്തിന് ഏതൊരു ദുഷ്ടശക്തിയുടെ പ്രവര്‍ത്തനത്തെയും കൂട്ടായി നേരിട്ട് തോല്പിക്കാനുള്ള കഴിവുണ്ടെന്ന് അവര് തെളിയിച്ചിരിക്കുന്നു.

ചിത്രലേഖയുടെ അനുഭവം സമകാലിക രാഷ്ട്രീയ യാഥാര്ര്ത്ഥ്യങ്ങളെക്കുറിച്ച് നമുക്ക് പലതും പറഞ്ഞുതരുന്നുണ്ട്. അടിസ്ഥാനവറ്ഗ്ഗം പ്രതീക്ഷയറ്പ്പിച്ച പ്ര്സ്ഥാനം ഒളിച്ചുപിടിക്കുന്ന ജാതീയതയും പ്രുഷമേധാവിത്വ സമീപനവും അത് പുറത്തുകൊണ്ടുവന്നിരിക്കുന്നു. രാഷ്റ്റ്രീയകക്ഷികളുടെ സമീപനങ്ങളില് ജാതീയത പലപ്പോഴും പ്രകടമാകാറുണ്ട്. മതനിരപേക്ഷകക്ഷികള് അത്തരം സമീപനം നടത്തുമ്പോള് സാധാരണയായി നാം അതിനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിട്ടുവീഴ്ചയായൊ അടവുനയമാറ്യൊ ഒക്കെയാണ് കാണുന്നത്. ഇടതുപക്ഷ യൂണിയനില്പെട്ട ആളുകള്‍ക്ക് തങ്ങളോടൊപ്പം പണിയെടുക്കാന് എത്തിയ ദലിതയുവതിയെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിക്കാനും ആക്രമിക്കാനും കഴിയുമ്പോള് പ്രശ്നം നാം കരുതുന്നതിനേക്കാള് ഗുരുതരമാണെന്ന് വ്യക്തമാണ്. താഴ്ന്ന തലങ്ങളില്പെട്ടവരുടെ പ്രവറ്ത്തനങ്ങളിലെ ദുഷ്പ്രവണതകള് ശരിയായ രാഷ്റ്റ്രീയ വിദ്യാഭ്യാസം ലഭിക്കാഞ്ഞതുമൂലമുണ്ടാകുന്ന അപഭ്രംശമായി കരുതി അവറ്ക്ക് മാപ്പ് നല്‍കാവുന്നതാണ്. എന്നാല് അവരെ തിരുത്താന് കൂട്ടാക്കാത്ത നേതാക്കന്മാര് മാപ്പറ്ഹിക്കുന്നില്ല.

ചിത്രലേഖയ്ക്ക് സര്‍വമംഗളങ്ങളും നേരുന്നു. ദുഷ്ടശക്തികള് ഇനിയും പ്രതിബന്ഡങ്ങള് സൃഷ്ടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഉള്‍ക്കരുത്തോടെ അവയെ നേരിടാന് കഴിയട്ടെ എന്നാ‍ശംസിക്കുന്നു. നല്ലവരായ ജനങ്ങളുടെ പിന്തുണയുണ്ടെന്ന ഉത്തമ വിശ്വാസത്തോടെ മുന്നോട്ടുപോവുക.
ബി. ആര്. പി. ഭാസ്കര്

Saturday, June 7, 2008

അഴിമതി റിപ്പോറ്ട്ട് ചെയ്ത ലേഖകന് കുത്തേറ്റു

കഴക്കൂട്ടം ആര്.ടി.ഓ, ആപ്പീസിലെ അഴിമതിയെക്കുറിച്ച് വെള്ളീയാഴ്ചത്തെ മലയാള മനോരമയില് ഒരു റിപ്പോര്ട്ട് ഉണ്ടായിരുന്നു. അതെഴുതിയ റിപ്പോര്ട്ടറ് രാജേന്ദ്രനെ ഗൂണ്ടകള് അന്നുതന്നെ ആക്രമിച്ചു.

കുത്തേറ്റ രാജേന്ദ്രന് ഇപ്പോള് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്.
എന്തുകൊണ്ടൊ പത്രപ്രവര്ത്തക യൂണിയന് ഇതുവരെ പ്രതികരിച്ചുകണ്ടില്ല.

Friday, June 6, 2008

ജ്യോതി തോട്ടം ടൈം മാഗസീന്റെ ഇന്ത്യന് ബ്യൂറോ ചീഫ്



അമേരിക്കന് വാര്ത്താവാരികയായ ടൈം അതിന്റെ ന്യൂ ഡല്‍ഹി ബ്യൂറോ ചീഫായി ജ്യോതി തോട്ടം എന്ന ഇന്ത്യന് വംശജയെ നിയമിച്ചിരിക്കുന്നു. അടുത്ത മാസം ഇന്ത്യയിലെത്തി ചാര്ജെടുക്കും.

ജ്യോതി ഇപ്പോള് ടൈം ആസ്ഥാനത്ത് സീനിയര് എഡിറ്ററാണ്.

ജ്യോതിയുടെ അമ്മ മലയാളിയായ നഴ്സാണ്. ജ്യോതിക്ക് മൂന്ന് വയസുള്ളപ്പോള് അവര് അമേരിക്കയിലെത്തി. ആദ്യം ന്യൂ യോര്‍ക്കിലും പിന്നീട് ടെക്സാസിലെ ഹൂസ്റ്റണിലുമായാണ് ജ്യോതി കുട്ടിക്കാലം ചിലവഴിച്ചത്.

അമേരിക്കയിലും ക്യാനഡയിലുമുള്ള ഏഷ്യന് വംശജരായ പത്രപ്രവര്ത്തകരുടെ സംഘടനയായ സൌത്ത് ഏഷ്യന് ജേറ്ണലിസ്റ്റ്സ് അസോസിയേഷന്റെ മുന് പ്രസിഡന്റാണു ജ്യോതി തോട്ടം.

Thursday, June 5, 2008

ഗോള്ഫ് ക്ലബ് പിടിച്ചെടുക്കലിനു പിന്നില്

ഗോള്ഫ് കളിക്കുന്നവരാണോ കേരളത്തിലെ പുതിയ മൂരാച്ചികള്? തിരുവനന്തപുരം ഗോള്ഫ് ക്ലബ് പിടിച്ചെടുക്കാന് സര്ക്കാര് നടത്തിയ നീക്കത്തിന്റെ പിന്നിലുള്ള കണക്കുകൂട്ടലുകള് ഇന്ന് കേരള കൌമുദിയിലെ ‘നേറ്ക്കാഴ്ച‘ പംക്തിയില് പരിശോധിക്കുന്നു.

പ്രിന്റ് എഡിഷനില് ആറാം പേജില്:ഇത്തിരി ക്ലബ് വര്ത്തമാനം

ഓണ്¬ലൈന് എഡിഷനില് ഫീച്ചര് വിഭാഗത്തില്
ഇംഗ്ലീഷ് പരിഭാഷ Kerala Letter ബ്ലോഗില്

Wednesday, June 4, 2008

സഫിയ ആക്ഷന് കമ്മിറ്റി പ്രവര്ത്തനം ശക്തിപ്പെടുത്തുന്നു

ദുരൂഹ സാഹചര്യങ്ങളില് കാണാതായ പെണ്കുട്ടിയാണ് സഫിയ. കുടക് അയ്യങ്കേരി സന്നപുടി കോട്ടയിലെ മൊയ്തുവിന്റെയും ആയിഷയുടെയും മകള്. ഒന്നര കൊല്ലം മുമ്പ് കാസര്കോട് കെ.സി.ഹംസയുടെ വീട്ടില് ജോലിക്കു പോകുമ്പോള് വയസ് പതിന്നാല്.

ഗോവയില് കരാര് പണിയുള്ള ഹംസ കൂട്ടിയെ അങ്ങോട്ടു കൊണ്ടുപോയതായി പറയപ്പെടുന്നു.

മാതാപിതാക്കള് പൊലീസില് പരാതി നല്കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. നാട്ടുകാരുടെ സഹായസഹകരണങ്ങളോടെ കാസര്കോട് നടത്തിയ സമരങ്ങള് ഫലം കണ്ടില്ല.

ജൂണ് 3, 4 തീയതികളില് കാസര്കോട് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സഫിയ ആക്ഷന് കമ്മിറ്റി തിരുവനതപുരത്ത് സെക്രട്ടേറിയറ്റിനു മുമ്പില് സംഘടിപ്പിച്ച ധര്ണ ഡോ. എന്.എ. കരിം ഉത്ഘാടനം ചെയ്തു.

കമ്മിറ്റിയുദെ പ്രവര്ത്തനം ശക്തിപ്പെടുത്തുമെന്ന് ചെയര്മാന് അമ്പലത്തറ കുഞ്ഞികൃഷ്ണന്, കണ്വീനര് വി.കെ.പി.മുഹമ്മദ് എന്നിവര് അറിയിച്ചു

ബന്ധപ്പെടാനുള്ള നമ്പരുകള്‍:
അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ 9946722979
വി.കെ.പി.മുഹമ്മദ് 9847183061

ഡി.ഡി.റ്റിയുമൊത്തുള്ള ജീവിതം

കേരളത്തിലെ ഡി.ഡി.റ്റി. ഫാക്ടറി ഉയര്‍ത്തുന്ന പ്രശ്നങ്ങളെക്കുറിച്ച് പത്രപ്രവര്‍ത്തകനായ കെ.എ.ഷാജി എഴുതിയ ഒരു ലേഖനം Countercurrents.org വിതരണം ചെയ്തിരിക്കുന്നു.

അത് അവരുദെ വെബ്സൈറ്റില്‍ കാണാവുന്നതാണ്.