Friday, August 29, 2008

അജയ് ടി.ജി. തന്നെക്കുറിച്ചും തന്റെ പ്രവർത്തനത്തെക്കുറിച്ചും സംസാരിക്കുന്നു


അജയ് ടി. ജി. അദ്ദേഹം ചേരിപ്രദേശത്ത് സ്ഥാപിച്ച സ്കൂളിലെ കുട്ടികളുമൊത്ത്. ഫോട്ടൊ: ദ് ഹിന്ദു

ഛത്തിസ്ഗഢിൽ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി സിനിമാപ്രവർത്തകൻ അജയ് ടി.ജി. യെക്കുറിച്ച് ഇവിടെയും (ഛത്തിസ്ഗഢ് ജയിലിൽ കഴിയുന്ന മലയാളി സിനിമാപ്രവര്ത്തകൻ) ഇംഗ്ലീഷിലുള്ള ബ്ലോഗുകളിലും ഞാൻ പരാമർശിച്ചിരുന്നു.

വർഷങ്ങൾക്കുമുമ്പ് ഉരുക്കു നഗരമായ ഭിലായിയിലേക്ക് കുടിയേറിയ ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ മകനാണ് അജയ്. ചിത്ര പത്മനാഭൻ എന്ന പത്രപ്രവർത്തകയുമായുള്ള സംഭാഷണത്തിൽ അജയ് തന്നെക്കുറിച്ചും തന്റെ പ്രവർത്തനത്തെക്കുറിചും കൂടുതൽ വിവരങ്ങൾ നൽകുകയുണ്ടായി. റിപ്പോർട്ട് ഇന്നത്തെ ‘ഹിന്ദു’ പത്രത്തിൽ: “Documenting reality under a tarpaulin sky”.

പ്രതീക്ഷ മങ്ങുമ്പോൾ

ഇന്ത്യാ ടുഡേ മലയാളം എഡിഷന്റെ ഓഗസ്റ്റ് 27ന് പുറത്തിറങ്ങിയ സെപ്തംബര്‍ 2, 2008 ലക്കത്തിലെ (വാല്യം 19, ലക്കം 35) കവര്‍ സ്റ്റോറി കേരളത്തിലെ സി.പി.എം സംഭവവികാസങ്ങളാണ്. ‘പുതിയ തീവ്രവാദി’ എന്ന തലക്കെട്ടിലുള്ള കവര്‍ സ്റ്റോറി എഴുതിയിരിക്കുന്നത് വാരികയുടെ പ്രത്യേക ലേഖകന്‍ എം.ജി. രാധാകൃഷണൻ‍.

കവര്‍ സ്റ്റോറിയോടൊപ്പം നല്‍കാൻ, വാരിക ആവശ്യപ്പെട്ടതനുസരിച്ച്, എല്‍.ഡി.എഫ്. സര്‍ക്കാരിനെ വിലയിരുത്തിക്കൊണ്ട് ഞാന്‍ എഴുതിയ ലേഖനം ‘വീക്ഷണം’ പംക്തിയില്‍: “പ്രതീക്ഷ മങ്ങുമ്പോള്‍”, പേജ് 32.

Thursday, August 28, 2008

മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ഒരു വിഭാഗം

കഴിഞ്ഞ ദിവസം ഇവിടെ കേട്ട ഒരശരീരിയിൽ ഇങ്ങനെയുണ്ടായിരുന്നു: “കമന്റിടുന്നവരില് ആണും പെണ്ണും കെട്ടവരുണ്ടോ?“ ബൂലോക അശരീരികൾ ആണാണൊ പെണ്ണാണോ എന്ന് അന്വേഷിക്കാൻ ശ്രമിക്കാത്തതുകൊണ്ട് ഈ ചോദ്യത്തിന് ഉത്തരം പറയാൻ എനിക്കാവില്ല. എന്നാൽ വിശാല സമൂഹത്തിൽ ഒരു മൂന്നാം വിഭാഗമുണ്ട്. അവരുടെ മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ച് ഡോ. ഷോമാ ചാറ്റർജി എന്ന ഫ്രീലാൻസ് പത്രപ്രവർത്തക എഴുതിയ ഉപന്യാസം ഹ്യൂമൻ റൈറ്റ്സ് ഡിഫൻസ് എന്ന മനുഷ്യാവകാശ സംഘടന നടത്തിയ മത്സരത്തിൽ സമ്മാനം നേടിയിരിക്കുന്നു.

താല്പര്യമുള്ളവരുടെ അറിവിലേക്കായി ഇതു സംബന്ധിച്ച ഹ്യൂമൻ റൈറ്റ്സ് ഡിഫൻസിന്റെ അറിയിപ്പ് ചുവടെ ചേർക്കുന്നു:

The International Human Rights Day comes and goes every year. Human Rights activists talk of torture of under trials in police custody. They talk about human beings being subjected to medical experimentation without their conscious knowledge. They discuss socially relevant subjects like violence against women, child abuse, trafficking or exploitation of child labour in TW countries. But the lot of the community of eunuchs is largely ignored even by their own. It is also true that at every stage of their existence, their rights to live and work like normal human beings are violated with impunity.

The above is the first paragraph from Shoma A. Chatterji’s* “Eunuchs of India - Deprived of Human Rights”. With this essay she came second in Human Rights Defence's Essay competition 2008. If you like to read more from the essay, you will find it at: www.humanrightsdefence.org

Yours sincerely,

Tomas Eric Nordlander
HumanRightsDefence

*Shoma is a freelance journalist and author based in Kolkata, India. She holds a Ph.D. in History and writes prolifically on ciinema, gender issues, human rights and child rights for around ten Indian print media and electronic publications. She has authored 16 published books till date and has been writing for 30 years.

കത്തുന്ന കാശ്മീർ

ഈയാഴ്ച കേരള കൌമുദിയിലെ ‘നേർക്കാഴ്ച’ പംക്തിയിൽ കാശ്മീരിലും ജമ്മുവിലും നടക്കുന്ന അക്രമസംഭവങ്ങളുടെ വെളിച്ചത്തിൽ ജമ്മു കാശ്മീർ പ്രശ്നം പരിശോധിക്കുന്നു.

പ്രിന്റ് എഡിഷനിൽ: ആറാം പേജിൽ
ഓൺലൈൻ എഡിഷനിൽ ഫീച്ചർ വിഭാഗത്തിൽ: കത്തുന്ന കാശ്മീർ

ഇംഗ്ലീഷിൽ BHASKAR ബ്ലോഗിൽ

Wednesday, August 27, 2008

കേരളത്തിൽ ഒരു ഡൈനാമിക്ക് സമൂഹമുണ്ടാകട്ടെ

ഒരു പഴയ പോസ്റ്റിനുള്ള കമന്റിന്റെ തുടർച്ചയായി കിരൺ തോമസ് തോമ്പിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:

കമ്പ്യൂട്ടര് തകരാറുകാരണം കമന്റാന് രണ്ട് ദിവസം വൈകി. 30 ഓളം കമന്റ് വന്നത് എന്നെ അത്ഭുതപ്പെടുത്തി എന്നാല് ഒരു സംവാദത്തിന് മുതിരാതെ പതിവുപോലെ BRP വലിഞ്ഞു കളഞ്ഞു. സാരമില്ല ഇത് ഒരു സ്റ്റാറ്റിക്ക് ബ്ലോഗാളാണ് ഡൈനാമിക്ക് സ്വഭാവമുള്ള രീതിയില് സംവേദിക്കല് പുതിയ തലമുറയിലെ സമ്പ്രദായമാണല്ലോ എല്ലാവരും കാലഘട്ടത്തിനനുസ്സരിച്ച് മാറാന് നമ്മുക്ക് നിര്ബന്ധം പിടിക്കാന് കഴിയില്ല. BRP ക്ഷമിക്കുക ചരിത്രം ഓര്ക്കാതെ വീണ്ടും കമന്റിയതിന്.

പ്രിയപ്പെട്ട കിരണിന്,
മുപ്പതോളം കമന്റ് വന്നത് എന്നെ അത്ഭുതപ്പെടുത്തിയില്ല. ലക്ഷക്കണക്കിനു അംഗങ്ങളുള്ള പാർട്ടി ബ്ലോഗുകളിൽ ഇടപെടാൻ കല്പിച്ചതിന്റെ പിന്നാലെയാണല്ലൊ അത് സംഭവിച്ചത്. (ഇപ്പോൾ കമന്റിന്റെ എണ്ണം കുറച്ചുകൂടി കൂടിയിട്ടുണ്ട് പക്ഷെ കിരൺ ഉറ്റുനോക്കുന്ന ഡൈനാമിസം ഇപ്പോഴുമില്ല.) സംവാദത്തിന് ആളുകൂടുകയും ശബ്ദമുണ്ടാക്കുകയും ചെയ്താൽ മാത്രം പോരാ. പറയാൻ കാര്യങ്ങളും വേണം. മറഞ്ഞു നിന്ന് ശബ്ദമുണ്ടാക്കുന്നത് ബഹളംവെയ്ക്കലാണ്, സംവാദമല്ല.

പുതിയ തലമുറയുടെ സമ്പ്രദായത്തെപ്പറ്റി കിരൺ പറയുന്നതിനോട് പൂർണ്ണമായി യോജിക്കുന്നു. കുട്ട്യോൾക്ക് കുട്ട്യോളുടെ രീതി, എനിക്ക് എന്റേത്. പുതിയ തലമുറയിൽ കിരണിനെപ്പോലെ പേര് വെളിപ്പെടുത്തിക്കൊണ്ട് അഭിപ്രായപ്രകടനം നടത്താൻ കഴിവുള്ളവർ കൂടുതലായി ഉണ്ടാകട്ടെ. അപ്പോൾ ബൂലോകം മാത്രമല്ല കേരള സമൂഹം തന്നെ ഡൈനാമിക്കാകും.

ജനസംഖ്യാ നിയന്ത്രണ പാതയിലെ തടസങ്ങൾ

ഇൻഡോ-ഏഷ്യൻ ന്യൂസ് സർവീസിന് എഴുതിയ Bumps on Kerala's ride to zero population growth എന്ന ലേഖനം webindia123.com വെബ്സൈറ്റിൽ വായിക്കാവുന്നതാണ്.

Tuesday, August 26, 2008

ചെങ്ങറയിൽ ഭൂസമര സംരക്ഷണ വലയം

ആഗസ്റ്റ് 30നു ചെങ്ങറയിലെ സമരഭൂമിയിലേക്ക് റാലിയും ഭൂസമര സംരക്ഷണ വലയം സൃഷ്ടിക്കലും സംഘടിപ്പിക്കുന്നതാണെന്ന് ചെങ്ങറ ഭൂസമര ഐക്യദാർഢ്യ സമിതി സംസ്ഥാന കമ്മിറ്റി ജനറൽ കൺ‌വീനർ എം. ഡി. തോമസ്, പത്തനംതിട്ട ജില്ലാ സമിതി കൺ‌വീനർ ബിജോയ് ഡേവിഡ് എന്നിവർ അറിയിക്കുന്നു.

സമിതിയുടെ ഭാരവാഹികൾ: പ്രൊ. ഫിലിപ്പ് എൻ. തോമസ് (ചെയർമാൻ), സൈമൺ ജോൺ (വർക്കിങ് ചെയർമാൻ), ശ്രീരമൻ കൊയ്യോൻ, കെ. കെ. കൊച്ച്, കെ. അംബുജാക്ഷൻ, പി. രാമഭദ്രൻ (വൈസ് ചെയർമാന്മാർ), എം.ഡി. തോമസ് (ജനറൽ കൺ‌വീനർ), സണ്ണീ എം. കപ്പിക്കാട്, ജോൺസൺ തിരുവല്ല, പി.ടി.അനിൽകുമാർ, പി. പി. സന്തോഷ്, രഘു ഇരവിപേരൂർ, സി.ബി.രമണൻ (കൺ‌വീനർമാർ).

ഫോൺ:
എം. ഡി. തോമസ് 9847749641
ബിജോയ് ഡേവിഡ് 9961024658, 9745848735

കുട്ട്യോൾക്ക് രസിക്കാൻ കൂടുതൽ വക

ഷാര്‍ജയിലെ ഗള്‍ഫ് ടുഡെ പത്രം ഇന്നലെ പ്രസിദ്ധീകരിച്ച എന്റെ ലേഖനം പതിവുപോലെ KERALA LETTER ബ്ലോഗില്‍ കൊടുക്കുന്നു. രസം തേടിയെത്തിയിട്ടുള്ള കുട്ട്യോള്‍ക്കും അത് സന്തോഷകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Monday, August 25, 2008

സെതൽവാദിൽനിന്ന് പഠിച്ച പാഠം

ഈ വരികള്‍ മുന്‍പോസ്റ്റിനോടുള്ള പ്രതികരണങ്ങളുടെ കീഴില്‍ അനുബന്ധമായി ചേര്‍ക്കാമായിരുന്നു. അങ്ങനെ ചെയ്താല്‍ സന്ദര്‍ശകര്‍ക്ക് ഇത് വായിക്കാന്‍ ഒരുപാട് താഴെ മുങ്ങിപ്പോകേണ്ടിവരുമായിരുന്നു. ഇതിനോട് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കമന്റ് ഇട്ടുകഴിയുമ്പോള്‍ അത് വായിക്കാന്‍ പിന്നെയും താഴോട്ട് മുങ്ങേണ്ടി വരും. ആ ബുദ്ധിമുട്ടൊഴിവാക്കാനായി ഇതിനെ ഒരു പുതിയ പോസ്റ്റ് ആക്കുന്നു.

ഇന്ത്യയുടെ ആദ്യത്തെ അറ്റോര്‍ണി ജനറല്‍ ആയിരുന്ന പ്രശസ്ത അഭിഭാഷകന്‍ എം.സി.സെതല്‍വാദില്‍ നിന്ന് പഠിച്ച ഒരു പാഠം പങ്ക് വെയ്ക്കട്ടെ.

പത്രപ്രവര്‍ത്തകരുടെ സേവന വ്യവസ്ഥകള്‍ നിര്‍ണ്ണയിക്കുന്നതിനും കാലാകാലങ്ങളില്‍ അവരുടെ ശമ്പള സ്കെയിലുകള്‍ നിശ്ചയിക്കുന്നതിന് വേജ് ബോര്‍ഡ് രൂപീകരിക്കുന്നതിനുമുള്ള നിയമത്തിന്റെ സാധുത ചോദ്യംചെയ്തുകൊണ്ട് ചില പത്ര ഉടമകള്‍ സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ അഭിഭാഷകനെന്ന നിലയില്‍ നിയമത്തെ സാധൂകരിക്കേണ്ട ചുമതല സെതല്‍വാദിനായിരുന്നു. നിയമം നില്‍നില്‍ക്കണമെന്നത് പത്രപ്രവര്‍ത്തകരുടെ ആവശ്യമായതുകൊണ്ട് ഇന്‍ഡ്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്സ് അതിനുവേണ്ടി വാദിക്കാന്‍ മറ്റൊരു അഭിഭാഷകനെയും ഏര്‍പ്പെടുത്തിയിരുന്നു. (അത് ഹൈക്കോടതി ജഡ്ജിയും ഹിന്ദുമഹാസഭാ പ്രസിഡന്റുമായിരുന്ന എന്‍.സി.ചാറ്റര്‍ജി ആയിരുന്നു. അദ്ദേഹത്തിന്റെ മകനാണ് ലോക് സഭാ സ്പീകര്‍ സോമനാഥ് ചാറ്റര്‍ജി)

സെതല്‍വാദിന്റെ വാദം രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടു. ഓരോ ദിവസവും വാദത്തിനെടുക്കുന്ന കാര്യത്തെക്കുറിച്ച് തലേദിവസം രാത്രി പത്രപ്രവര്‍ത്തക ഫെഡറേഷന്‍ പ്രതിനിധികളുമായി അദ്ദേഹം ചര്‍ച്ച ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വാദം തുടരുന്ന സമയത്ത് (1958 ജനുവരിയില്‍) മറ്റൊരു കാര്യത്തിനായി എനിക്ക് ഡല്‍ഹിയില്‍ പോകേണ്ടിവന്നു. ഒരു ദിവസം സെതല്‍¬വാദിന്റെ വാദം കേള്‍ക്കാന്‍ ഞാന്‍ കോടതിയില്‍ പോയി. ഒരു മികച്ച പ്രകടനമാണു അവിടെ കണ്ടത്. അദ്ദേഹം വാദിച്ചുകൊണ്ടിരിക്കുമ്പോള്‍, ജീവന്‍ ലാല്‍ കപൂര്‍ എന്ന ജഡ്ജി ഒരു ചോദ്യം ചോദിച്ചു: “What about Kutchmitra?” അതിനു ഉടന്‍ മറുപടി പറയാന്‍ സെതല്‍വാദ് കൂട്ടാക്കിയില്ല. അദ്ദേഹം പറഞ്ഞു: “That rag, my lord? I shall come to that later”.

വേജ് ബോര്‍ഡ് നിശ്ചയിച്ച വേതനം നല്‍കാന്‍ പത്രസ്ഥാപനങ്ങളുടെ സാമ്പത്തികസ്ഥിതി അനുവദിക്കുന്നില്ലെന്നതായിരുന്നു പത്ര ഉടമകളുടെ ഒരു വാദം. അതിലേക്ക് സെതല്‍¬വാദ് കടക്കുമ്പോഴായിരുന്നു ജ. കപൂറിന്റെ ചോദ്യം. ഭുജ്ജില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു കൊച്ചുപത്രമാണു കച്ഛ്മിത്ര. മുംബായ്, രാജ്കോട്ട് എന്നിവിടങ്ങളില്‍നിന്നും വലിയ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഒരു ട്രസ്റ്റാണു കച്ഛ്മിത്രയും പ്രസിദ്ധീകരിച്ചിരുന്നത്. ട്രസ്റ്റ് നേരിട്ട് ഹര്‍ജി കൊടുത്താല്‍ ധനശേഷിയില്ലെന്ന വാദം നിലനില്‍ക്കില്ലെന്നതുകൊണ്ടാണ് അവര്‍ കൊച്ചു പത്രത്തിന്റെ പേരില്‍ ഹര്‍ജി കൊടുത്തത്. ആ ഘട്ടത്തില്‍ കച്ഛ്മിത്രയിലേക്ക് ശ്രദ്ധ തിരിച്ചുവിടാനുള്ള ജ. കപൂറിന്റെ ശ്രമം സെതല്‍വാദിനു ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടാണു ‘ആ പീറപത്രമോ?” എന്നു ചോദിച്ചുകൊണ്ട് അദ്ദേഹം അപ്പോള്‍ ഒഴിഞ്ഞുമാറിയത്.

അന്നു രാത്രി സെതല്‍വാദിനെ ബ്രീഫ് ചെയ്യാന്‍ പത്രപ്രവര്‍ത്തക ഫെഡറേഷന്‍ സെക്രട്ടറി ജെനറല്‍ എം. കെ. രാമമൂര്‍ത്തിയോടൊപ്പം ഞാനും പോയിരുന്നു. ജ. കപൂറിന്റെ ചോദ്യത്തെ അദ്ദേഹം ഒഴിവാക്കിയതിനെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: “ചില ജഡ്ജിമാര്‍ ഇങ്ങനെയാണ്. വക്കീല്‍ ഒരു വാദം ഉന്നയിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റെന്തെങ്കിലും എടുത്തിടും.” എന്നിട്ട് അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: “These children! They must have their fun!”.

Thursday, August 21, 2008

ചെങ്ങറ: ദേശാഭിമാനി ഇന്റെർനെറ്റ് ക്യാമ്പെയിനെ താറടിക്കുന്നു

ചെങ്ങറയിൽ സമരം നടത്തുന്ന ഭൂരഹിതർക്കെതിരെ സി.പി.എമ്മിന്റെ ആഭിമുഖ്യത്തിലും സർക്കാരിന്റെ രക്ഷാധികാരത്തിലും തോട്ടം തൊഴിലാളി യൂണിയനുകളുടെ പേരിലും ആഗസ്റ്റ് മൂന്നിനു ആരംഭിച്ച ഉപരോധത്തിനെതിരെ ഇന്റെർനെറ്റിലൂടെ മനുഷ്യാവകാശ സംഘടനകളും പ്രവർത്തകരും നടത്തുന്ന ക്യാമ്പെയിൻ പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നു.

ക്യാമ്പെയിനെ താറടിച്ചുകൊണ്ടുള്ള ഒരു റിപ്പോർട്ട് പാർട്ടി പത്രമായ ദേശാഭിമാനി ഇന്ന് പ്രസിദ്ധീകരിച്ചു.

സി.പി.എമ്മിന്റെ കണ്ണിൽ സമരം ചെയ്യുന്ന ഭൂരഹിതരായ ദലിതരും ആദിവാസികളും നടത്തുന്നത് കൈയ്യേറ്റമാണു. അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന മനുഷ്യാവകാശ സംഘടനകളെ കടലാസ് സംഘങ്ങളും.

ദേശാഭിമാനി വാർത്ത ഇവിടെ വായിക്കാം

വാഴുന്നോരും അടിമകളും

രണ്ടാം ഭൂപരിഷ്കരണവാദം തീവ്രവാദി വായാടിത്തമാണെന്ന പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവത്തെയും അവസരവാദികളാണ് തീവ്രവാദികളെ ഭയപ്പെടുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തെയും മുന്‍നിര്‍ത്തിയുള്ള ഒരു വിശകലനമാണ് ഈയാഴ്ച കേരള കൌമുദിയിലെ നേര്‍ക്കാഴ്ച പംക്തിയില്‍.

പ്രിന്റ് എഡിഷനില്‍ ആറാം പേജില്‍.
ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍: വാഴുന്നോരും അടിമകളും

ഏകദേശ ഇംഗ്ലീഷ് പരിഭാഷ KERALA LETTER ബ്ലോഗില്‍.

Wednesday, August 20, 2008

മെഹ്‌മൂദ് ദർവേശിന് അഞ്ജലി

ഈയിടെ ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്ന് അമേരിക്കയില്‍ അന്തരിച്ച മെഹ്‌‌മൂദ് ദര്‍വേശിനെക്കുറിച്ച് കൌണ്ടര്‍കറന്റ്സ് വിതരണം ചെയ്ത ഒരു ലേഖനത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു:

Mahmoud Darwish: the anger, the longing, the hope

ദര്‍വേശിനെ കായിക്കരയിലെ ആശാന്‍ അസോസിയേഷന്‍ രണ്ട് പതിറ്റാണ്ട് മുമ്പ് ആശാന്‍ അന്താരാഷ്ട്ര സമ്മാനത്തിനു തെരഞ്ഞെടുത്തിരുന്നു.

മൂന്ന് കൊല്ലത്തിലൊരിക്കലാണ് അസോസിയേഷന്‍ അന്താരാഷ്ട്ര സമ്മാനം നല്‍കിയിരുന്നത്. സമ്മാനത്തിന് ഒരു അറബി കവിയെ തെരഞ്ഞെടുക്കാന്‍ സഹായിക്കണമെന്ന് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന വക്കം റഷീദ് എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ ഇതിലേക്കായി രണ്ട് അറബി സാഹിത്യകാരന്മാര്‍ ഉള്‍പ്പെടുന്ന ജൂറി രൂപീകരിച്ചു. ഒ.എന്‍.വി. നിര്‍ദ്ദേശിച്ച സിറിയയില്‍ നിന്നുള്ള കവിയും മറ്റൊരു സുഹൃത്ത് നിര്‍ദ്ദേശിച്ച ഈജിപ്റ്റില്‍നിന്നുള്ള പ്രൊഫെസറുമായിരുന്നു മറ്റ് ജൂറി അംഗങ്ങള്‍. മൂന്ന് പേരുകളുള്ള പാനല്‍ തയ്യാറാക്കാന്‍ ഞാന്‍ അവരോട് അഭ്യര്‍ത്ഥിച്ചു. അറബി സാഹിത്യവുമായി പരിചയമുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ ഞാനും ഒരു പാനലുണ്ടാക്കി. പാനലുകള്‍ കൈമാരിയപ്പോള്‍ മൂന്നിലും ദര്‍വേശിന്റെ പേര്‍. അങ്ങനെ അദ്ദേഹത്തിനു സമ്മാനം നല്‍കാന്‍ ഞങ്ങള്‍ ഏകകണ്ഠേന ശുപാര്‍ശ ചെയ്തു.

നേരത്തെ ആശാന്‍ സമ്മാനത്തിന് ക്യൂബയിലെ ഒരു കവിയെ തെരഞ്ഞെടുത്തിരുന്നു. അദ്ദേഹത്തിനു യാത്ര ചെയ്യാന്‍ കഴിയാത്തതുകൊണ്ട് അന്ന് അസോസിയേഷന്റെ അധ്യക്ഷനായിരുന്ന ആര്‍. പ്രകാശം ഹവാനയില്‍ പോയി സമ്മാനം നല്‍കുകയായിരുന്നു. ദര്‍വേശിനെ സമ്മാനം സ്വീകരിക്കാന്‍ കേരളത്തില്‍ കൊണ്ടു വരുന്നതിനു ഞാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. യാസ്സര്‍ അരഫാത്തിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹവുമായി ഡല്‍ഹിയിലെ പി.എല്‍.ഒ. ആഫീസു മുഖേന ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ബെല്‍ഗ്രേഡില്‍ ചേരിചേരാ രാജ്യങ്ങക്കളുടെ ഉച്ചകോടി സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ പി.എല്‍.ഒ. പ്രതിനിധി സംഘവുമായി ബന്ധപ്പെട്ടു.അപ്പോൾ ദര്‍വേശ് പി.എല്‍.ഒ.യിലെ സ്ഥാനം ഉപേക്ഷിച്ച് പാരീസിലേക്ക് പോയതായി അവര്‍ പറഞ്ഞു.

Monday, August 18, 2008

മസനോബു ഫുകുവോക അന്തരിച്ചു

പ്രകൃതിയുമായി പൊരുത്തപ്പെടുന്ന കൃഷിയുടെ വക്താവായിരുന്ന മസനോബു ഫുകുവോക ശനിയാഴ്ച ജപ്പാനിലെ ഇയോയില്‍ അന്തരിച്ചു. അദ്ദേഹത്തിന് 95 വയസ്സായിരുന്നു.

രാസവളങ്ങളൊ കീടനാശിനികളൊ ഉപയോഗിക്കാതെയുള്ള ‘സ്വാഭാവിക കൃഷി’ (natural farming) പ്രചരിപ്പിക്കുന്നതിനായി ഫുകുവോക എഴുതിയ പുസ്തകം ‘The One-Straw Revolution’ എന്ന പേരില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.

ഇന്ത്യയില്‍ നിന്ന് ദേശികോത്തമ പുരസ്കാരവും ഫിലിപ്പീന്‍സില്‍ നിന്ന് മഗ്സേസെ സമ്മാനവും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.

ജൈവകൃഷിക്കുമപ്പുറം പോയ അദ്ദേഹത്തിന്റ് ആശയങ്ങളെക്കുറിച്ചറിയാന്‍ http://fukuokafarmingol.info/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

Sunday, August 17, 2008

മരണമില്ലാത്ത അംബേദ്കർ

തിരുവനതപുരത്തെ ഒരു സ്വകാര്യ ആശുപത്രിയായ ജി. ജി. ഹോസ്പിറ്റൽ ഉടമ ഡോ. ജി. വേലായുധൻ അവിടത്തെ പുതിയ ബ്ലോക്ക് ബി. ആർ. അംബേദ്കർ സ്മാരകമാക്കിയിരിക്കുന്നു. ഇന്ന് അവിടെ ബാബാസഹിബ് അംബേദ്കറുടെ പ്രതിമ അനാവരണം ചെയ്യപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ ഇന്നത്തെ കേരള കൌമുദിയിൽ എഴുതിയ ഒരു ലേഖനത്തിൽ ഞാൻ അംബേദ്കറുടെ പ്രസക്തി ചർച്ച ചെയ്യുന്നു.: മരണമില്ലാത്ത അംബേദ്കർ

Friday, August 15, 2008

പാഠഭേദം ആഗസ്റ്റ് ലക്കത്തിൽ

ആഗസ്റ്റ് ലക്കത്തിൽ പാഠഭേദം പല ചോദ്യങ്ങളും ഉയർത്തുന്നു. ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുന്നു.

‘ഇടതുപക്ഷം പരാജയപ്പെടുന്നതിങ്ങനെ‘ എന്ന എഡിറ്റോറിയലിൽ പാഠഭേദം ചോദിക്കുന്നു: പാർലമെന്റിനകത്തൊരു രാഷ്ട്രീയ ബലാബലത്തിൽ ഇടതുപക്ഷം മുങ്കൈ നേറ്റിയാൽപോലും അത് ധാർമികമായി മുങ്കൈ നേടുന്നില്ല. എന്തേ?

‘ഹർത്താലിനു ഒരു വാഴ്ത്തു പാട്ട്‘ എന്ന ലേഖനത്തിൽ പി. വി. മോഹനൻ: ആരു എന്തിനുവേണ്ടീ ആഹ്വാനം ചെയ്യുന്ന ബന്ധുകളും ഹർത്താലുകളും നണ്ട് കയ്യും നീട്ടി സ്വീകരിക്കുന്ന മലയാളികളുടെ മാനസികാവസ്ഥ എപ്രകാരം അപഗ്രഥിക്കപ്പെടണം?

മായാവതിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നതിനെക്കുറിച്ച് കെ. വേണു എക്ഴുതുന്നു: ദലിത് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ മായാവതിയെപ്പോലൊരാൾ പ്രധാനമന്ത്രിയാവുന്നത് ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയേയുള്ളു.

ഡോ.എസ്.ശാന്തി ചോദിക്കുന്നു: ‘നമ്മെ ആരു ഊട്ടും?

പ്രോഫഷനൽ നാടകങ്ങൾ മൂന്നാം തരംഗത്തിനൊരുങ്ങുന്നു? സംവിധായകനായ മനോജ് നാരായണനും രചയിതാവായ പ്രദീപ് കാവുന്തറയുമായി ഒരു സംഭാഷണം.

‘മൈ മദേഴ്സ് ലാപ്ടോപ്‘ സംവിധാനം ചെയ്ത രൂപേഷ് പോൾ പറയുന്നു: സിനിമക്ക് ഒരു തന്തയേ ഉള്ളു.

കെ.അരവിന്ദാക്ഷൻ എഴുതുന്നു: ഹിന്ദ് സ്വരാജ് എങ്ങനെ വായിക്കാം

ഈ ലക്കത്തിലെ മറ്റൊരാകർഷണം: മഹാശ്വേതാദേവിയുടെ നൊവലെറ്റ് ‘നൈഷദം’. വിവർത്തനം: എ.പി.കുഞ്ഞാമു. ചിത്രീകരണം: ദീപ കെ.പി.

അഷീസ് നന്ദിയുടെ ‘സെക്കുലറിസത്തിനെതിരെ ഒരു പ്രകടന പത്രിക’യുടെ പരിഭാഷ ഇതിലുണ്ട്. അത് പക്ഷെ ഈ ലക്കത്തിൽ പൂർത്തിയാകുന്നില്ല.

വില: 10 രൂപ
പാഠഭേദം, കസ്റ്റംസ് റോഡ്, കോഴിക്കോഡ്-32
ഇ-മെയിൽ: patabhedam@gmail.com

Thursday, August 14, 2008

ഇവിടെ പുലരുമൊ ഒളിമ്പിക്സ് യുഗം?

അഭിനവ് ബിന്ദ്രയുടെ ഒളിമ്പിക്സ് സ്വർണ്ണ പതക്കത്തിന്റെ വെളിച്ചത്തിൽ ഒരന്വേഷണം ഈയാഴ്ച കേരള കൌമുദിയിലെ പംക്തിയിൽ.

പ്രിന്റ് എഡിഷനിൽ ആറാം പേജിൽ.

ഓൺലൈൻ എഡിഷനിൽ ഫീച്ചർ വിഭാഗത്തിൽ: ഇവിടെ പുലരുമൊ ഒളിമ്പിക്സ് യുഗം?

ഇംഗ്ലീഷ് പരിഭാഷ BHASKAR ബ്ലോഗിൽ

Saturday, August 9, 2008

നാഷനൽ റിവ്യു: മഅദനിയുടെ മാസിക

‘നാഷനൽ റിവ്യു’ എന്ന പേരിൽ ഒരു പുതിയ മലയാള മാസിക പ്രസിദ്ധീകരണം ആരംഭിച്ചിരിക്കുന്നു. ഇതിന്റെ മുഖ്യ പത്രാധിപർ അബ്ദുൾ നാസർ മ്അദനിയാണ്.

ആദ്യലക്കത്തിലെ വിഭവങ്ങളിൽ ചിലത്”
ചരിത്രം മൻ‌മോഹൻ സിങിന് മാപ്പ് നൽകില്ല -- ഡോ. എൻ. അ. കരീം
ഒമ്പതര വർഷവും ഒരു വർഷവും – മ്അദനിയുമായി ഒരഭിമുഖസംഭാഷണം
ആറളം മറ്റൊരു മുത്തങ്ങയാകുമോ? - എം. ഗീതാനന്ദൻ

എന്റെ ഒരു ലേഖനവും ഇതിലുണ്ട്: “യു.പി.എയൊ എൻ.ഡി.എയോ?” വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിനെ മുൻ‌നിർത്തിയുള്ള ഒരു രാഷ്ട്രീയ വിശകലനമാണത്. ഇതിന്റെ പൂർണ്ണരൂപം skydrive’live.com ൽ വായിക്കാവുന്നതാണ്.

തുടർലക്കങ്ങളിൽ മ‌അദനിയുടെ ‘കനലെരിയുന്ന കഥകൾ’ ഉണ്ടാകുമെന്ന് ഒരു അറിയിപ്പിൽ കാണുന്നു.
ഒറ്റപ്രതി വില 10 രൂപാ
മാസികയുടെ മേൽ‌വിലാസം:
നാഷനൽ റിവ്യു, മസ്ജിദ് ബിൽഡിങ്, ദേശാഭിമാനി റോഡ്, കലൂർ, കൊച്ചി 682017

Friday, August 8, 2008

ബീജിങ് ഒളിമ്പിക്സ്: വർണാഭമായ തുടക്കം


ചൈനയുടെ ചരിത്രത്തിലേക്ക് വെളിച്ചം വിതറുന്ന ഉത്ഘാടനച്ചടങ്ങ് നടന്ന ‘കിളിക്കൂട്’

വെടിക്കെട്ടിനെത്തുടർന്ന് പ്രകാശമാനമായ കിളിക്കൂട്


ഉത്ഘാടനച്ചടങ്ങിൽ ഒളിമ്പിക്സ് വളയങ്ങൾ തെളിയുന്നു


ഉത്ഘാടനച്ചടങ്ങിൽ പെരുമ്പറ മുഴക്കുന്നവർ


ആയിരം നർത്തകർ താഴെ വിസ്മയം സൃഷ്ടിക്കുമ്പോൾ ഒരു ബാലിക പട്ടവുമായി മുകളിൽ

ദൂർദർശൻ ചടങ്ങ് തത്സമയം സമ്പ്രേഷണം ചെയ്തു പക്ഷെ അത് നടക്കുന്നതിനിടയിൽ വൈദ്യുതി ബോർഡ് പല തവണ ഇടങ്കോലിട്ടതുകൊണ്ട് കേരളത്തിൽ അത് മുഴുവൻ കാണാൻ ആർക്കെങ്കിലും കഴിഞ്ഞോയെന്നറിയില്ല.

Pix: Courtesy: rediffmail.com

കൂടുതൽ പടങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ചെങ്ങറ: പ്രശ്നവും പരിഹാരവും


ചെങ്ങറ സമരഭൂമി. ചിത്രം: ഭാസി (Courtesy: www.indiatogether.org)

ചെങ്ങറ സമരത്തിന്റെ ഒന്നാം വാര്‍ഷികച്ചടങ്ങില്‍ സംബന്ധിക്കാനെത്തിയ തപന്‍ ഗാംഗുലി, സി.ആര്‍. നീലകണ്ഠന്‍, ഫാ. എബ്രഹാം ജോസഫ് എന്നിവരെ പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ തോട്ടം തൊഴിലാളികള്‍ തടയുകയും അവരുടെ വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുക്കയും ചെയ്ത സംഭവത്തെ മുന്‍‌നിര്‍ത്തി ഇന്നത്തെ കേരള കൌമുദി പംക്തിയില്‍ പ്രശ്നവും പരിഹാരവും ചര്‍ച്ച ചെയ്യുന്നു.

പ്രിന്റ് എഡിഷനില്‍ ആറാം പേജില്‍

ഓണ്‍‌ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍: ചെങ്ങറ ഒരു തുടര്‍ക്കഥ

Saturday, August 2, 2008

ആൾദൈവങ്ങളുടെ സ്വന്തം നാട്

വർത്തമാനം ദിനപത്രം ‘ആൾദൈവങ്ങളുടെ സ്വന്തം നാട്’ എന്ന പേരിൽ ഒരു പ്രത്യേക പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നു. മാസികയുടെ രൂപത്തിൽ 100 പേജുകൾ.

ലേഖനങ്ങളിൽ ചിലത്:
വ്യാജസിദ്ധന്മാരെ സൃഷ്ടിക്കുന്നതും വളർത്തുന്നതും മാധ്യമങ്ങൾ -- സക്കറിയ
ഒരു ആൾദൈവത്തിന്റെ ദാരുണ അന്ത്യം –- എൻ.വി.അബ്ദുർറഹ്മാൻ
പരിഹാരം ഒന്നു മാത്രം – സി.പി.ഉമർ സുല്ലമി
ആൾദൈവങ്ങൾ ഉണ്ടാകുന്നതും ഇല്ലാതാകുന്നതും – ഡോ. ഇ.കെ.അഹ്‌മദ്കുട്ടി
ആത്മീയനേതാക്കളും പുരോഹിതന്മാരും ഇല്ലാത്ത യഥാർഥ മതം – ഡോ.ഹുസൈൻ മടവൂർ
ആൾദൈവങ്ങളുടെ കേരളഭൂമി – വി.ആർ.ജയരാജ്
ആൾദൈവ വിരുദ്ധ സമരം പാതിവഴിയിൽ അവസാനിച്ചതെങ്ങനെ? – മുജിബുർ‌റഹ്‌മാൻ കിനാലൂർ
ആൾദൈവവ്യവസായത്തിന്റെ അടിസ്ഥാനം – ശ്രീനി പട്ടത്താനം

എന്റേതായി ‘അശാന്തമാകുന്ന മനസ്സും കപട ആത്മീയതയും‘ എന്നൊരു ലേഖനവും ഇതിൽ ചേർത്തിട്ടുണ്ട്. ഇത് ഞാൻ ലേഖനമായി എഴുതുകയായിരുന്നില്ല. പത്രത്തിന്റെ ഒരു ലേഖകൻ എന്നോട് സംസാരിച്ചശേഷം ഞാൻ പറഞ്ഞ കാര്യങ്ങൾ ലേഖന രൂപത്തിലാക്കുകയായിരുന്നു.

ഈ പ്രത്യേക പതിപ്പിന്റെ വില 15 രൂപയാണ്.

വർത്തമാനം ദിനപ്പത്രമായി കോഴിക്കോട്, കൊച്ചി, ദോഹ എന്നിവിടങ്ങളിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെടുന്നു.
മേൽ‌വിലാസം: വർത്തമാനം, ചാലപ്പുറം, കോഴിക്കോട് 673002
ഫോൺ 0495-2304555
Email: official@varthamanam.com