Wednesday, November 5, 2014

ന­വോ­ത്ഥാ­ന­പാ­ത­യി­ലേ­ക്ക്‌

ബി.ആർ.പി. ഭാസ്കർ
യു­വ­മോർ­ച്ച പ്ര­വർ­ത്ത­കർ സ­ദാ­ചാ­ര­ത്തി­ന്റെ പേ­രിൽ ന­ട­ത്തി­യ ഗൂ­ണ്ടാ­യി­സ­ത്തി­നെ­തി­രാ­യ പ്ര­തി­ഷേ­ധ­മെ­ന്ന നി­ല­യിൽ ഒ­രു ഫേ­സ്‌­ബു­ക്ക്‌ കൂ­ട്ടാ­യ്‌­മ ന­വം­ബർ 2ന്‌ കൊ­ച്ചി­യിൽ ചും­ബ­ന­സ­മ­ര­ത്തി­ന്‌ ആ­ഹ്വാ­നം ചെ­യ്‌­ത­പ്പോൾ കു­റെ ചെ­റു­പ്പ­ക്കാ­രു­ടെ ഒ­രു അ­രാ­ഷ്ട്രീ­യ പ­രി­പാ­ടി­യാ­യി മാ­ത്ര­മെ പ­ല­രും അ­തി­നെ ക­ണ്ടു­ള്ളു. എ­ന്നാൽ സം­ഘാ­ട­ക­രു­ടെ­യും എ­തി­രാ­ളി­ക­ളു­ടെ­യും ക­ണ­ക്കു­കൂ­ട്ട­ലു­ക­ളെ മ­റി­ക­ട­ന്നു­കൊ­ണ്ട്‌ അ­ത്‌ കേ­ര­ള സ­മൂ­ഹ­ത്തി­ന്റെ ഗ­തി നിർ­ണ­യി­ക്കാൻ പ­ര്യാ­പ്‌­ത­മാ­യ ഒ­രു സം­ഭ­വ­മാ­യി മാ­റി.
രാ­ഷ്‌­ട്രീ­യ കൊ­ടി­ക്കീ­ഴി­ല­ല്ലാ­തെ­യു­ള്ള സ­മ­ര­ങ്ങ­ളെ അ­വ­ഗ­ണി­ക്കു­ക­യാ­ണ്‌ രാ­ഷ്‌­ട്രീ­യ­ക­ക്ഷി­കൾ സാ­ധാ­ര­ണ ചെ­യ്യു­ന്ന­ത്‌. ചും­ബ­ന­സ­മ­ര­ത്തി­നു യു­വാ­ക്കൾ­ക്കി­ട­യിൽ വ­ലി­യ പി­ന്തു­ണ ല­ഭി­ച്ച­ത്‌ വി­വി­ധ ക­ക്ഷി­ക­ളിൽ­പെ­ട്ട യു­വ­നേ­താ­ക്ക­ളെ അ­നു­കൂ­ല നി­ല­പാ­ടെ­ടു­ക്കാൻ പ്രേ­രി­പ്പി­ച്ചു. ചി­ല ക­ക്ഷി­ക­ളു­ടെ യു­വ­നി­ര­ക­ളിൽ അ­ത്‌ പി­ളർ­പ്പു­മു­ണ്ടാ­ക്കി. അ­തേ­സ­മ­യം സ­മ­ര­ത്തെ എ­തിർ­ക്കു­ന്നി­ല്ലെ­ന്ന്‌ പ­റ­യാൻ ബി­ജെ­പി നേ­തൃ­ത്വം നിർ­ബ­ന്ധി­ത­മാ­വു­ക­യും ചെ­യ്‌­തു. പ­ക്ഷെ അ­വർ കു­ട്ടി­പ്പ­ട്ടാ­ള­ത്തെ നി­യ­ന്ത്രി­ക്കാൻ കൂ­ട്ടാ­ക്കി­യി­ല്ല.
ചും­ബ­ന­സ­മ­രം നി­രോ­ധി­ക്ക­ണ­മെ­ന്ന്‌ ചി­ലർ ആ­വ­ശ്യ­പ്പെ­ട്ടെ­ങ്കി­ലും സർ­ക്കാ­രോ കോ­ട­തി­യോ അ­തി­നു ത­യ്യാ­റാ­യി­ല്ല. സ­മ­രം ന­ട­ത്താ­നു­ള്ള പൗ­ര­ന്റെ അ­വ­കാ­ശം നി­ഷേ­ധി­ക്കി­ല്ലെ­ന്നും സം­ഘർ­ഷ­മു­ണ്ടാ­യാൽ മാ­ത്രം ഇ­ട­പെ­ടു­മെ­ന്നും പൊ­ലീ­സ്‌ കോ­ട­തി­യെ അ­റി­യി­ച്ചു. എ­ന്നാൽ ആ ഉ­റ­പ്പു പാ­ലി­ക്കാ­തെ അ­ക്ര­മി­കൾ­ക്ക്‌ സ­മ­ര­ഭൂ­മി­ലെ­ത്തി അ­ഴി­ഞ്ഞാ­ടാൻ അ­വ­സ­രം നൽ­കു­ക­യും സ­മ­ര­ക്കാ­രെ അ­വി­ടെ­യെ­ത്തും മു­മ്പ്‌ ക­സ്റ്റ­ഡി­യി­ലെ­ടു­ക്കു­ക­യു­മാ­ണ്‌ പൊ­ലീ­സ്‌ ചെ­യ്‌­ത­ത്‌.
കേ­ര­ളം ചും­ബ­ന­സ­മ­ര­ത്തി­ന്റെ പേ­രിൽ ര­ണ്ടു ചേ­രി­ക­ളാ­യി തി­രി­ഞ്ഞ­പ്പോൾ ലോ­ക­ത്തി­ന്റെ ശ്ര­ദ്ധ സം­സ്ഥാ­ന­ത്ത്‌ പ­തി­ഞ്ഞു. ക­മ്മ്യൂ­ണി­സ്റ്റ്‌ പാർ­ട്ടി 1957ൽ അ­ധി­കാ­ര­ത്തി­ലേ­റി­യ­പ്പോ­ഴാ­ണ്‌ സം­സ്ഥാ­നം മു­മ്പ്‌ ഇ­തു­പോ­ലെ ശ്ര­ദ്ധാ­കേ­ന്ദ്ര­മാ­യ­ത്‌. തെ­ക്കൻ തി­രു­വി­താം­കൂ­റിൽ ഒ­രു നൂ­റ്റാ­ണ്ടു മു­മ്പ്‌ ആ­രം­ഭി­ച്ച്‌ വ­ട­ക്കോ­ട്ട്‌ വ്യാ­പി­ച്ച സാ­മൂ­ഹ്യ­വി­പ്ള­വ­മാ­ണ്‌ കേ­ര­ള­ത്തെ ഇ­ത­ര­പ്ര­ദേ­ശ­ങ്ങ­ളെ പി­ന്ത­ള്ളാ­നും കാ­ല­ക്ര­മ­ത്തിൽ വി­ക­സി­ത രാ­ജ്യ­ങ്ങൾ­ക്ക്‌ സ­മാ­ന­മാ­യ സാ­മൂ­ഹി­ക നി­ല­വാ­രം നേ­ടാ­നും പ്രാ­പ്‌­ത­മാ­ക്കി­യ­ത്‌. അ­തു ത­ന്നെ­യാ­ണ്‌ ക­മ്മ്യൂ­ണി­സ്റ്റ്‌ പാർ­ട്ടി­യെ വ­ളർ­ത്തി­യ­തും. ശ്രീ­നാ­രാ­യ­ണൻ ഉ­ഴു­തു മ­റി­ച്ച മ­ണ്ണിൽ വി­ത്തു പാ­കി­യാ­ണ്‌ ത­ങ്ങൾ വി­ജ­യം കൊ­യ്‌­ത­തെ­ന്ന്‌ ഇ­ട­തു നേ­താ­ക്കൾ ത­ന്നെ പ­റ­ഞ്ഞി­ട്ടു­ണ്ട്‌. പ­ക്ഷെ കേ­ര­ള­ത്തെ ശ്രീ­നാ­രാ­യ­ണൻ വി­ഭാ­വ­ന ചെ­യ്‌­ത ത­ര­ത്തി­ലു­ള്ള മാ­തൃ­കാ­സ്ഥാ­ന­മാ­ക്കാൻ രാ­ഷ്ട്രീ­യ അ­ന­ന്ത­രാ­വ­കാ­ശി­കൾ­ക്കാ­യി­ല്ല.
പാ­ട­ത്തു പ­ണി­യെ­ടു­ക്കു­ന്ന തൊ­ഴി­ലാ­ളി­ക­ളെ ഒ­ഴി­വാ­ക്കി­ക്കൊ­ണ്ട്‌ ഭൂ­മി­യു­ടെ ഉ­ട­മ­സ്ഥാ­വ­കാ­ശം ഇ­ട­നി­ല­ക്കാർ­ക്ക്‌ കൈ­മാ­റു­ക വ­ഴി ആ­ദ്യ ക­മ്മ്യൂ­ണി­സ്റ്റ്‌ സർ­ക്കാർ സാ­മൂ­ഹ്യ­വി­പ്ള­വ­ത്തെ പൂർ­ണ്ണ ഫ­ല­പ്രാ­പ്‌­തി­യി­ലെ­ത്തി­ക്കാ­നു­ള്ള അ­വ­സ­രം ന­ഷ്ട­പ്പെ­ടു­ത്തി. രാ­ഷ്‌­ട്രീ­യ എ­തി­രാ­ളി­ക­ളും ജാ­തി­മ­ത സം­ഘ­ട­ന­ക­ളും ചേർ­ന്നു ന­ട­ത്തി­യ `വി­മോ­ച­ന` സ­മ­രം ന­വീ­ക­ര­ണ പ്ര­സ്ഥാ­ന­ങ്ങൾ പി­ന്നോ­ട്ടു ത­ള്ളി­യ പി­ന്തി­രി­പ്പൻ ശ­ക്തി­ക­ളു­ടെ തി­രി­ച്ചു­വ­ര­വി­നു ക­ള­മൊ­രു­ക്കി. അ­ധി­കാ­രം നേ­ടാ­നും നി­ല­നിർ­ത്താ­നും രാ­ഷ്ട്രീ­യ ക­ക്ഷി­കൾ അ­വ­യു­മാ­യി സ­ന്ധി ചെ­യ്‌­ത ച­രി­ത്ര­മാ­ണ്‌ പി­ന്നീ­ടു­ള്ള അ­ഞ്ച­ര പ­തി­റ്റാ­ണ്ടു കാ­ല­ത്തി­നു പ­റ­യാ­നു­ള്ള­ത്‌.
തു­ടർ­ച്ച­യാ­യി വ­ഞ്ചി­ക്ക­പ്പെ­ട്ട­തി­നെ തു­ടർ­ന്ന്‌ നാ­ലു മാ­സ­മാ­യി നീ­തി ആ­വ­ശ്യ­പ്പെ­ട്ടു­കൊ­ണ്ട്‌ സെ­ക്ര­ട്ടേ­റി­യ­റ്റി­നു മു­മ്പിൽ നിൽ­ക്കു­ന്ന ആ­ദി­വാ­സി­ക­ളാ­ണ്‌ സ­ന്ധി­രാ­ഷ്ട്രീ­യ­ത്തി­ന്റെ ദു­രി­തം ഏ­റ്റ­വു­മ­ധി­കം ഏ­റ്റു­വാ­ങ്ങി­യ­ത്‌. ഉ­പ­ജീ­വ­ന­ത്തി­നാ­വ­ശ്യ­മാ­യ ഭൂ­മി­ക്കാ­യി അ­രി­പ്പ­യി­ലും ചെ­ങ്ങ­റ­യി­ലും ആ­റ­ള­ത്തും സ­മ­രം ചെ­യ്യു­ന്ന ദ­ലി­ത­രും മ­റ്റ്‌ ഭൂ­ര­ഹി­ത­രും അ­തി­ന്റെ ഇ­ര­ക­ളിൽ പെ­ടു­ന്നു.
രാ­ഷ്‌­ട്രീ­യ ക­ക്ഷി­കൾ അ­വ­ഗ­ണി­ച്ച­തി­ന്റെ ഫ­ല­മാ­യി ന­വോ­ത്ഥാ­ന­മാ­യി വി­ക­സി­ച്ച സാ­മൂ­ഹ്യ ന­വീ­ക­ര­ണ പ­രി­പാ­ടി­കൾ നി­ല­ച്ചു. അ­തോ­ടെ തു­ട­ച്ചു നീ­ക്ക­പ്പെ­ട്ട അ­നാ­ചാ­ര­ങ്ങൾ ഒ­ന്നൊ­ന്നാ­യി തി­രി­ച്ചു വ­ന്നു. കേ­ര­ളം പി­ന്തി­രി­ഞ്ഞോ­ടു­ക­യാ­ണെ­ന്ന്‌ സാ­മൂ­ഹ്യ­ഗ­തി­കൾ നി­രീ­ക്ഷി­ക്കു­ന്ന­വർ മ­ന­സി­ലാ­ക്കി­യി­ട്ടു കു­റ­ച്ചു കാ­ല­മാ­യി. ഇ­പ്പോൾ രാ­ഷ്ട്രീ­യ ക­ക്ഷി­ക­ളും അ­ത്‌ തി­രി­ച്ച­റി­ഞ്ഞി­ട്ടു­ണ്ട്‌. ഈ പ­ശ്ചാ­ത്ത­ല­ത്തിൽ നോ­ക്കു­മ്പോൾ ചും­ബ­ന­സ­മ­രം ജീർ­ണി­ച്ച കേ­ര­ള­ത്തി­ന്റെ ഭാ­വി­യെ കു­റി­ച്ച്‌ പ്ര­തീ­ക്ഷ­ക്ക്‌ വ­ക നൽ­കു­ന്ന ഒ­ന്നാ­ണ്‌. പു­തി­യ ത­ല­മു­റ­യ്‌­ക്കു സ­മൂ­ഹ­ത്തെ ന­വോ­ത്ഥാ­ന പാ­ത­യി­ലേ­ക്ക്‌ തി­രി­ച്ചു­കൊ­ണ്ടു­പോ­കാ­നു­ള്ള ക­ഴി­വു­ണ്ടെ­ന്ന്‌ അ­ത്‌ തെ­ളി­യി­ച്ചി­രി­ക്കു­ന്നു.
ന­വീ­ക­ര­ണ പ്ര­സ്ഥാ­ന­ങ്ങൾ ഉ­ട­ലെ­ടു­ത്ത­ത്‌ വി­ഭ­ജി­ച്ചു നി­ന്ന സ­മൂ­ഹ­ത്തി­ലാ­ണ്‌. ഓ­രോ വി­ഭാ­ഗ­ത്തിൽ നി­ന്നും യു­വ­നേ­താ­ക്കൾ ഉ­യർ­ന്നു വ­ന്നു. ജാ­തീ­യ­മാ­യ വി­വേ­ച­ന­ത്തെ അ­വ­ഗ­ണി­ച്ചു­കൊ­ണ്ട്‌ അ­ന്ത­സോ­ടും ആ­ത്മാ­ഭി­മാ­ന­ത്തോ­ടും ജീ­വി­ക്കാൻ ആ­ഹ്വാ­നം ചെ­യ്‌­ത വൈ­കു­ണ്ഠ­സ്വാ­മി­യെ അ­റ­സ്റ്റു ചെ­യ്‌­തു തി­രു­വ­ന­ന്ത­പു­ര­ത്തു കൊ­ണ്ടു­വ­രു­മ്പോൾ പ്രാ­യം 30 വ­യ­സ്‌. സം­സ്‌­കാ­ര­ത്തി­ന്റെ സൂ­ക്ഷി­പ്പു­കാ­രു­ടെ അ­പേ­ക്ഷ­യെ തു­ടർ­ന്നാ­ണ്‌ മ­ഹാ­രാ­ജാ­വ്‌ അ­റ­സ്റ്റി­നു ഉ­ത്ത­ര­വ്‌ നൽ­കി­യ­ത്‌.
ശ്രീ­നാ­രാ­യ­ണ­ഗു­രു 1888 ൽ അ­രു­വി­പ്പു­റ­ത്ത്‌ ശി­വ­പ്ര­തി­ഷ്ഠ ന­ട­ത്തു­മ്പോൾ വ­യ­സ്‌ 33. സ­വർ­ണ മേ­ധാ­വി­ത്വം ആ ന­ട­പ­ടി­യെ ചോ­ദ്യം ചെ­യ്‌­തു. സ­ഹോ­ദ­രൻ അ­യ്യ­പ്പൻ മി­ശ്ര­ഭോ­ജ­നം സം­ഘ­ടി­പ്പി­ച്ച­ത്‌ 28-​‍ാം വ­യ­സിൽ. സം­സ്‌­കാ­ര­ത്തി­ന്റെ സൂ­ക്ഷി­പ്പു­കാർ അ­ദ്ദേ­ഹ­ത്തി­ന്‌ പു­ല­യൻ എ­ന്ന സ്ഥാ­ന­പ്പേർ നൽ­കി. അ­യ്യൻ­കാ­ളി വി­ല്ലു­വ­ണ്ടി യാ­ത്ര­യും വി­ജ­യ­ക­ര­മാ­യ കർ­ഷ­ക­ത്തൊ­ഴി­ലാ­ളി സ­മ­ര­വും ന­ട­ത്തി­യ­ത്‌ 45 വ­യ­സി­നു മു­മ്പ്‌. ഇ­തൊ­ക്കെ ന­ട­ക്കു­മ്പോൾ ആർ­എ­സ്‌­എ­സ്‌ ഉ­ണ്ടാ­യി­രു­ന്നി­ല്ല. പ­ക്ഷെ മാ­റ്റം ആ­വ­ശ്യ­പ്പെ­ടു­ന്ന­വ­രെ അ­ടി­ച്ച­മർ­ത്താൻ പാ­ര­മ്പ­ര്യ­വാ­ദി­കൾ ക­ച്ച­മു­റു­ക്കി­യി­റ­ങ്ങി. ചാ­ന­ലു­ക­ളി­ല്ലാ­തി­രു­ന്ന­തു­കൊ­ണ്ട്‌ ദൃ­ശ്യ­ങ്ങൾ ല­ഭ്യ­മ­ല്ലെ­ങ്കി­ലും അ­ന്ന­ത്തെ സം­ഭ­വ­ങ്ങൾ ചാ­ന്നാർ ല­ഹ­ള, നാ­യ­രീ­ഴ­വ ല­ഹ­ള, പു­ല­യ­ല­ഹ­ള എ­ന്നി­ങ്ങ­നെ­യു­ള്ള പേ­രു­ക­ളിൽ ഔ­ദ്യോ­ഗി­ക­രേ­ഖ­ക­ളി­ലു­ണ്ട്‌.
ഫ്യൂ­ഡൽ ജീർ­ണ­ത­യി­ലാ­ണ്ടി­രു­ന്ന ന­മ്പൂ­തി­രി സ­മു­ദാ­യ­ത്തെ ഉ­ദ്ധ­രി­ക്കാൻ `അ­ടു­ക്ക­ള­യിൽ നി­ന്ന്‌ അ­ര­ങ്ങ­ത്തേ­യ്‌­ക്ക്‌` എ­ന്ന നാ­ട­ക­വു­മാ­യി വി ടി ഭ­ട്ട­തി­രി­പ്പാ­ടും കു­ടും­ബ വ്യ­വ­സ്ഥ ഉ­ട­ച്ചു­വാർ­ക്കാൻ മ­ന്ന­ത്ത്‌ പ­ത്മ­നാ­ഭ­പി­ള്ള­യും എ­ത്തി­യ­തും യൗ­വ­ന­ത്തിൽ ത­ന്നെ. അ­വർ­ക്കും സം­സ്‌­കാ­ര­ത്തി­ന്റെ സൂ­ക്ഷി­പ്പു­കാ­രു­ടെ എ­തിർ­പ്പു നേ­രി­ടേ­ണ്ടി വ­ന്നു.
ആ­ദ്യ ഘ­ട്ട­ത്തിൽ ഭ­ര­ണ­കൂ­ടം എ­ല്ലാ പ­രി­ഷ്‌­ക­ര­ണ പ്ര­സ്ഥാ­ന­ങ്ങൾ­ക്കും എ­തി­രെ പാ­ര­മ്പ­ര്യ­വാ­ദി­കൾ­ക്കൊ­പ്പ­മാ­ണ്‌ നി­ല­കൊ­ണ്ട­ത്‌. എ­ന്നാൽ പി­ന്നീ­ട്‌ അ­വർ­ക്ക്‌ നി­ല­പാ­ട്‌ മാ­റ്റേ­ണ്ടി വ­ന്നു. വൈ­ക്കം സ­ത്യ­ഗ്ര­ഹ­കാ­ല­ത്ത്‌ ഇ­ണ്ടം­തു­രു­ത്തി ന­മ്പൂ­തി­രി­യു­ടെ ഗൂ­ണ്ട­കൾ (ഗാ­ന്ധി­ജി തി­രു­വി­താം­കൂർ പൊ­ലീ­സ്‌ മേ­ധാ­വി­ക്കെ­ഴു­തി­യ ക­ത്തിൽ ഉ­പ­യോ­ഗി­ച്ച­ത്‌ `ഗൂ­ണ്ട­കൾ` എ­ന്ന വാ­ക്കു ത­ന്നെ) പൊ­ലീ­സു­കാർ നോ­ക്കി­നിൽ­ക്കെ­യാ­ണ്‌ സ­ത്യ­ഗ്ര­ഹി­ക­ളെ ത­ട­ഞ്ഞു­നിർ­ത്തി ചു­ണ്ണാ­മ്പു കൊ­ണ്ട്‌ ക­ണ്ണെ­ഴു­തി­യ­ത്‌. ആ പാ­ര­മ്പ­ര്യം ഞാ­യ­റാ­ഴ്‌­ച കൊ­ച്ചി­യി­ലും പ്ര­ക­ട­മാ­യി.
കോ­ഴി­ക്കോ­ട്ട്‌ സ­ദാ­ചാ­ര പൊ­ലീ­സ്‌ ച­മ­ഞ്ഞ­ത്‌ ഹൈ­ന്ദ­വ സം­ഘ­ട­നാ പ്ര­വർ­ത്ത­ക­രാ­യി­രു­ന്നു. എ­ന്നാൽ ചും­ബ­ന­സ­മ­രം മു­സ്‌­ലിം സ­മൂ­ഹ­ത്തി­ലെ സ­ദാ­ചാ­ര പൊ­ലീ­സി­നെ­യും വി­റ­ളി­പി­ടി­പ്പി­ച്ചു. മ­ത­സ്‌­പർ­ദ്ധ തൽ­ക്കാ­ല­ത്തേ­ക്കു മ­റ­ന്നു­കൊ­ണ്ട്‌ അ­വർ സ­മ­രം ആ­ഹ്വാ­നം ചെ­യ്‌­ത മ­തേ­ത­ര കൂ­ട്ടാ­യ്‌­മ­ക്കെ­തി­രെ ഒ­ന്നി­ച്ചു. സോ­ഷ്യൽ മീ­ഡി­യ­യിൽ ന­ട­ന്ന സം­വാ­ദ­ങ്ങ­ളിൽ ഇ­രു­കൂ­ട്ട­രും നി­ര­ന്ത­രം ചോ­ദി­ച്ച ഒ­രു ചോ­ദ്യം നി­ങ്ങൾ നി­ങ്ങ­ളു­ടെ മ­ക­ളെ­യും സ­ഹോ­ദ­രി­യെ­യും മ­റൈൻ ​‍്രെഡെ­വിൽ കൊ­ണ്ടു­വ­രു­മോ എ­ന്നാ­യി­രു­ന്നു. മ­ക­നെ­യും സ­ഹോ­ദ­ര­നെ­യും കൊ­ണ്ടു­വ­രു­മോ എ­ന്ന്‌ അ­വർ ചോ­ദി­ച്ചി­ല്ല. സ­മ­ര­ത്തെ പു­രു­ഷാ­ധി­പ­ത്യ­ത്തി­നെ­തി­രാ­യ വെ­ല്ലു­വി­ളി­യാ­യാ­ണ്‌ അ­വർ ക­ണ്ട­തെ­ന്ന്‌ ആ ചോ­ദ്യം വ്യ­ക്ത­മാ­ക്കി. ശ്രീ­നാ­രാ­യ­ണ­ന്റെ­യും വി ടി­യു­ടെ­യും മു­സ്‌­ലിം ന­വോ­ത്ഥാ­ന നാ­യ­ക­നാ­യ വ­ക്കം മൗ­ല­വി­യു­ടെ­യും പ്ര­വർ­ത്ത­ന­ങ്ങ­ളിൽ സ്‌­ത്രീ­മു­ന്നേ­റ്റ­ത്തി­ന്‌ വ­ലി­യ സ്ഥാ­ന­മു­ണ്ടാ­യി­രു­ന്നു. അ­വ ല­ക്ഷ്യ­പ്രാ­പ്‌­തി­യി­ലെ­ത്തി­യി­രു­ന്നെ­ങ്കിൽ കേ­ര­ള­ത്തി­ലെ സ്‌­ത്രീ­കൾ­ക്ക്‌ തു­ല്യ­ത നേ­ടാ­നാ­കു­മാ­യി­രു­ന്നു.
ഇ­ട­തു­പ­ക്ഷം സ­മ­ര­ത്തോ­ട്‌ സ്വീ­ക­രി­ച്ച സ­മീ­പ­നം ക്രി­യാ­ത്മ­ക­മാ­യി­രു­ന്നു. എ­ന്നാൽ അ­തു കേ­വ­ലം അ­ട­വു ന­യ­മാ­യി­രു­ന്നോ എ­ന്ന ചോ­ദ്യം അ­പ്ര­സ­ക്ത­മ­ല്ല. ഈ സ­മ­രം സൃ­ഷ്ടി­ച്ച ഉ­ണർ­വ്‌ നി­ല­നിർ­ത്താ­നും അ­തി­ന്റെ ഊർ­ജ്ജം ഉ­പ­യോ­ഗി­ച്ച്‌ സ­മൂ­ഹ­ത്തെ ആ­രോ­ഗ്യ­ക­ര­മാ­യ രീ­തി­യിൽ മു­ന്നോ­ട്ടു കൊ­ണ്ടു­പോ­കാ­നു­മു­ള്ള ഭാ­രി­ച്ച ഉ­ത്ത­ര­വാ­ദി­ത്വം ഇ­ത്‌ സം­ഘ­ടി­പ്പി­ച്ച­വർ­ക്കും അ­തി­നു പി­ന്തു­ണ നൽ­കി­യ­വർ­ക്കു­മു­ണ്ട്‌.അ­വർ ജ­ന­ങ്ങ­ളു­ടെ പ്ര­തീ­ക്ഷ­ക്കൊ­ത്തു­യ­ര­ണം. (ജനയുഗം, നവംബർ 5, 2014)

1 comment:

[RajeshPuliyanethu, said...

കേരളചരിത്രത്തിൽ സുവർണ്ണ ലിബികളിൽ എഴുതിവെച്ചിരിക്കുന്ന മഹത്തായ വിപ്ലവസമരങ്ങളെ ചുംബന സമരത്തോട് താരതമ്യം ചെയ്ത് വിലയിരുത്തുന്നത് ചരിത്രത്തെയും പഴയകാല വിപ്ലവ- സാംസ്ക്കാരിക നവോഥാന നായകരെയും അപമാനിക്കുന്നതിന് കാരണമാകുന്നതാണ്... യുവമോർച്ചാ, ആർ. സ്. സ്, ബി. ജെ. പി, ഹിന്ദു സംഘടനാ വിരോധം മാത്രം നിഴലിപ്പിച്ചു നിർത്തി ചുമ്പന സമരത്തിന് അനുകൂലമായി തട്ടിക്കൂട്ടിയ ലേഖനം എന്ന് വായിക്കുന്ന ആർക്കും മനസ്സിലാകുന്നതാണ്....