Monday, January 19, 2009

കേരളത്തിൽ എന്താണ് വിശ്വാസ്യതയുള്ള പൌരാവകാശ പ്രസ്ഥാനം ഇല്ലാത്തത്?

എ.പി.കുഞ്ഞാമു, ടോമി മാത്യു, സിവിക് ചന്ദ്രൻ എന്നിവരടങ്ങുന്ന പത്രാധിപസമിതിയുടെ മേൽനോട്ടത്തിൽ പ്രസിദ്ധീകരിക്കുന്ന പാഠഭേദം മാസികയുടെ പുതിയ ലക്കം (ജനുവരി 2009) മുഖപ്രസംഗത്തിൽ ഉയർത്തുന്ന ചോദ്യമാണ് മുകളിൽ കൊടുത്തിരിക്കുന്നത്.

കേരളത്തിലെ അവസ്ഥ ചർച്ച ചെയ്തുകൊണ്ട് പാഠഭേദം എഴുതുന്നു: “എൻ.ഡി.എഫിനോടും ജമാ അത്തെ ഇസ്ലാമിയോടും മാവോയിസ്റ്റുകളോടും ബന്ധപ്പെട്ടാണ്, അവരുടേ രക്ഷാകർത്തൃത്വത്തിൽ, പ്രാഥമികമായി ഈ സംഘടനകൾക്കും അവർക്ക് താല്പര്യമുള്ളവർക്കും വേണ്ടിയാണ് കേരളത്തിലെ പ്രധാനപ്പെട്ട മൂന്ന് പൌരാവകാശ സംഘങ്ങൾ പ്രവർത്തിക്കുന്നത്. “

മുംബായ് ഭീകരാക്രമണത്തത്തെ തുടർന്ന് പാസാക്കിയ കരിനിയമത്തിന്റെ പശ്ചാത്തലത്തിൽ വിശ്വാസ്യതയുള്ളൊരു മൌരാവകാശ പ്രസ്ഥാനത്തെക്കുറിച്ചുള്ള ആലോചന നമ്മെ പ്രകോപിക്കട്ടേയെന്ന നിരീക്ഷണത്തോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

ഈ ലക്കത്തിലെ ലേഖനങ്ങളിൽ ചിലത്:
മരിച്ചുപോകുന്നവർക്കുമുണ്ട് അവകാശങ്ങൾ -- സിവിക് ചന്ദ്രൻ
ശേഷനിൽനിന്ന് പഠിക്കേണ്ടിയിരുന്നത്, സുരേഷ് കുമാറിൽനിന്ന് പഠിക്കാവുന്നത് -- പി.എൻ.അശോകൻ
യൂറോപ്പ് പേടിക്കുന്നു – ടോമി മാത്യു (ലണ്ടനിൽ നിന്ന്)
കർത്താവിനെന്തിന് ഇത്രയും മണവാട്ടികൾ? -- ഡോ. എം. ഗംഗാധരൻ
തിരുസഭയെന്ന മണവാട്ടി – സിസ്റ്റർ ഡോ. ജെസ്മി
ക്രിസ്മസ് ചോദിച്ചത് -- എം.ജെ.ജോസഫ്
തൃശ്ശൂരിൽ നടന്ന നാടകോത്സവത്തിന്റെ റിപ്പോർട്ട്
സെബാസ്റ്റ്യന്റെ ഇറക്കം എന്ന കവിത
നെറ്റിൽ നിന്നെടുത്ത ‘കുമിളകൾ‘

No comments: