Wednesday, April 8, 2015

വി­വ­ര­മു­ള്ള­വ­രെ ഭ­യ­ക്കു­ന്ന ജ­ന­പ്ര­തി­നി­ധി­കൾ

ബി.ആർ.പി. ഭാസ്കർ                                                                                                                 ജനയുഗം                                                                                                                                               തി­രു­വ­ന­ന്ത­പു­രം ജി­ല്ല­യി­ലെ പ­ള്ളി­ച്ചൽ പ­ഞ്ചാ­യ­ത്ത്‌ വി­വ­രാ­വ­കാ­ശ നി­യ­മ­പ്ര­കാ­രം പ­ഞ്ചാ­യ­ത്ത്‌ പ്ര­വർ­ത്ത­നം സം­ബ­ന്ധി­ച്ച്‌ വി­വ­രം തേ­ടു­ന്ന വി വി വി­ജി­ത­യെ പൊ­തു­ശ­ല്യ­ക്കാ­രി­യാ­യി പ്ര­ഖ്യാ­പി­ക്ക­ണ­മെ­ന്ന്‌ ആ­വ­ശ്യ­പ്പെ­ട്ടു­കൊ­ണ്ട്‌ പ്ര­മേ­യം പാ­സാ­ക്കു­ക വ­ഴി വി­വ­ര­മു­ള്ള ജ­ന­ങ്ങ­ളെ ജ­ന­പ്ര­തി­നി­ധി­കൾ­ക്ക്‌ ഭ­യ­മാ­ണെ­ന്ന്‌ വ്യ­ക്ത­മാ­ക്കി­യി­രി­ക്കു­ന്നു. സ്ഥ­ല­വാ­സി­കൾ ക­ഴി­ഞ്ഞ­യാ­ഴ്‌­ച പ­ഞ്ചാ­യ­ത്ത്‌ ഓ­ഫീ­സി­നു മു­ന്നിൽ യോ­ഗം ചേർ­ന്ന്‌ പ­ഞ്ചാ­യ­ത്ത്‌ പ്ര­സി­ഡന്റി­നെ­യും മു­ഴു­വൻ അം­ഗ­ങ്ങ­ളെ­യും ജ­നാ­ധി­പ­ത്യ­വി­രു­ദ്ധ­രും ശ­ല്യ­ക്കാ­രു­മാ­യി പ്ര­ഖ്യാ­പി­ച്ചു­കൊ­ണ്ട്‌ തി­രി­ച്ച­ടി­ച്ചു.
വി­വ­രാ­വ­കാ­ശ നി­യ­മം നി­ല­വിൽ വ­ന്നി­ട്ട്‌ പ­ത്തു വർ­ഷ­മാ­കു­ന്നു. ക­ഴി­ഞ്ഞ ര­ണ്ടു­മൂ­ന്നു പ­തി­റ്റാ­ണ്ടു കാ­ല­ത്ത്‌ ലോ­ക­ത്തെ പ­ല രാ­ജ്യ­ങ്ങ­ളി­ലും അം­ഗീ­കാ­രം ല­ഭി­ച്ചി­ട്ടു­ള്ള ഒ­രു പു­തു­ത­ല­മു­റ അ­വ­കാ­ശ­മാ­ണ്‌ വി­വ­രാ­വ­കാ­ശം. ഭ­ര­ണാ­ധി­കാ­രി­കൾ എ­ന്താ­ണു ചെ­യ്യു­ന്ന­തെ­ന്ന്‌ ജ­ന­ങ്ങൾ­ക്ക്‌ അ­റി­യാൻ ക­ഴി­യു­മ്പോൾ മാ­ത്ര­മാ­ണ്‌ ജ­നാ­ധി­പ­ത്യം അർ­ത്ഥ­വ­ത്താ­കു­ന്ന­തെ­ന്ന തി­രി­ച്ച­റി­വിൽ നി­ന്നാ­ണ്‌ ഈ പു­തി­യ അ­വ­കാ­ശം ഉ­ട­ലെ­ടു­ത്ത­ത്‌. അ­ടി­സ്ഥാ­ന­പ­ര­മാ­യി അ­ത്‌ ചെ­യ്യു­ന്ന­ത്‌ സു­താ­ര്യ­ത ഉ­റ­പ്പു­വ­രു­ത്തു­ക­യാ­ണ്‌. അ­ത്‌ ഇ­ഷ്ട­പ്പെ­ടാ­ത്ത അ­ധി­കാ­രി­കൾ നി­യ­മ­ത്തെ പ­രാ­ജ­യ­പ്പെ­ടു­ത്താൻ പ­ല ത­ന്ത്ര­ങ്ങ­ളും പ്ര­യോ­ഗി­ക്കു­ന്നു­ണ്ട്‌. പ­ല കാ­ര­ണ­ങ്ങൾ പ­റ­ഞ്ഞ്‌ വി­വ­രം വൈ­കി­പ്പി­ക്കു­ക­യൊ നി­ഷേ­ധി­ക്കു­ക­യൊ ചെ­യ്യു­ന്ന­താ­ണ്‌ അ­തി­ലൊ­ന്ന്‌. തെ­റ്റാ­യ വി­വ­ര­ങ്ങൾ നൽ­കി­യ സം­ഭ­വ­ങ്ങ­ളും പു­റ­ത്തു വ­ന്നി­ട്ടു­ണ്ട്‌. അ­പ്രി­യ സ­ത്യ­ങ്ങൾ പു­റ­ത്തു കൊ­ണ്ടു­വ­രാൻ കി­ണ­ഞ്ഞു പ­രി­ശ്ര­മി­ച്ച ചി­ലർ കൊ­ല ചെ­യ്യ­പ്പെ­ട്ടി­ട്ടു­മു­ണ്ട്‌. എ­ന്നാൽ വി­വ­രം ചോ­ദി­ക്കു­ന്ന­യാ­ളെ ശ­ല്യ­ക്കാ­രി­യാ­യി പ്ര­ഖ്യാ­പി­ച്ച ഏ­ക പ­ഞ്ചാ­യ­ത്ത്‌ പ­ള്ളി­ച്ച­ലി­ലേ­താ­ണ്‌.
പ­ള്ളി­ച്ചൽ പ­ഞ്ചാ­യ­ത്ത്‌ കോൺ­ഗ്ര­സ്‌ നി­യ­ന്ത്ര­ണ­ത്തി­ലാ­ണ്‌. നി­ല­വി­ലു­ള്ള ഭ­ര­ണ­ഘ­ട­ന­യു­ടെ പിൻ­ബ­ല­മു­ള്ള പ­ഞ്ചാ­യ­ത്ത്‌ സം­വി­ധാ­നം രാ­ജീ­വ്‌ ഗാ­ന്ധി പ്ര­ധാ­ന­മ­ന്ത്രി­യാ­യി­രി­ക്കെ നി­ല­വിൽ വ­ന്ന­താ­ണ്‌. അ­തി­ന്റെ പേ­രിൽ ഊ­റ്റം കൊ­ള്ളു­ന്ന­വ­രാ­ണ്‌ കോൺ­ഗ്ര­സു­കാർ. ആ പ­ഞ്ചാ­യ­ത്ത്‌ സം­വി­ധാ­നം രൂ­പ­കൽ­പ്പ­ന ചെ­യ്‌­ത­പ്പോൾ ത­ന്നെ വി­വ­രം തേ­ടാ­നു­ള്ള പൗ­ര­ന്റെ അ­വ­കാ­ശം അം­ഗീ­ക­രി­ച്ചി­രു­ന്നു. അ­താ­യ­ത്‌ പാർ­ല­മെന്റ്‌ പൗ­രാ­വ­കാ­ശ നി­യ­മം പാ­സാ­ക്കു­ന്ന­തി­നു മു­മ്പു ത­ന്നെ പ­ഞ്ചാ­യ­ത്തു­കൾ­ക്ക്‌ പൗ­ര­ന്മാർ ആ­വ­ശ്യ­പ്പെ­ടു­ന്ന വി­വ­രം നൽ­കാ­നു­ള്ള ബാ­ധ്യ­ത ഉ­ണ്ടാ­യി­രു­ന്നു. പ­ഞ്ചാ­യ­ത്ത്‌ നി­യ­മം എ­ല്ലാ പൗ­ര­ന്മാ­രു­മ­ട­ങ്ങു­ന്ന ഗ്രാ­മ­സ­ഭ­കൾ­ക്ക്‌ വി­പു­ല­മാ­യ അ­ധി­കാ­രം നൽ­കി. എ­ന്നാൽ ജ­ന­ങ്ങ­ളു­ടെ ഉ­ദാ­സീ­ന­ത­യും അ­നൈ­ക്യ­വും മു­ത­ലെ­ടു­ത്ത്‌ അ­വ ഇ­ല്ലാ­താ­ക്കാൻ പ­ഞ്ചാ­യ­ത്ത്‌ ഭ­രി­ക്കു­ന്ന­വർ­ക്ക്‌ ക­ഴി­ഞ്ഞി­ട്ടു­ണ്ട്‌. ഈ അ­നു­ഭ­വ­ങ്ങൾ ജ­ന­ങ്ങൾ കൂ­ടു­തൽ ജാ­ഗ്ര­ത പു­ലർ­ത്തേ­ണ്ട­തി­ന്റെ ആ­വ­ശ്യ­ക­ത­യി­ലേ­ക്ക്‌ വി­രൽ ചൂ­ണ്ടു­ന്നു.
പ­ള്ളി­ച്ചൽ സം­ഭ­വ­ത്തി­ന്‌ മ­റ്റൊ­രു മാ­നം കൂ­ടി­യു­ണ്ട്‌. അ­വി­ടെ­യു­ള്ള മൂ­ക്കു­ന്നി­മ­ല പ്ര­ദേ­ശ­ത്ത്‌ പാ­റ­ഖ­ന­നം വ്യാ­പ­ക­മാ­ണ്‌. അ­തി­നെ­തി­രെ ഒ­രു കൊ­ല്ല­മാ­യി മൂ­ക്കു­ന്നി­മ­ല സം­ര­ക്ഷ­ണ സ­മി­തി­യു­ടെ ആ­ഭി­മു­ഖ്യ­ത്തിൽ ശ­ക്ത­മാ­യ ജ­ന­കീ­യ പ്ര­തി­രോ­ധ­വും ന­ട­ക്കു­ന്നു­ണ്ട്‌. പ­ഞ്ചാ­യ­ത്ത്‌ അം­ഗ­ങ്ങ­ളെ ചൊ­ടി­പ്പി­ച്ച വി­ജി­ത ആ പ്ര­തി­രോ­ധ പ്ര­വർ­ത്ത­ന­ങ്ങ­ളിൽ സ­ജീ­വ പ­ങ്കാ­ളി­ക­ളാ­യ വീ­ട്ട­മ്മ­മാ­രിൽ ഒ­രാ­ളാ­ണ്‌. വി­ജി­ത തേ­ടു­ന്ന വി­വ­ര­ങ്ങൾ പാ­റ­ഖ­ന­നം സം­ബ­ന്ധി­ച്ച തീ­രു­മാ­ന­ങ്ങ­ളി­ലെ അ­പാ­ക­ത­ക­ളും മ­റ്റ്‌ അ­ഴി­മ­തി­ക­ളും വെ­ളി­ച്ച­ത്തു കൊ­ണ്ടു­വ­രി­ക­യെ­ന്ന ല­ക്ഷ്യ­ത്തോ­ടെ­യു­ള്ള വി­വ­ര­ശേ­ഖ­ര­ണ­ത്തി­ന്റെ ഭാ­ഗ­മാ­ണ്‌. ഔ­ദ്യോ­ഗി­ക പഠ­ന­ങ്ങൾ പ­ല ക്ര­മ­ക്കേ­ടു­ക­ളും ന­ട­ന്നി­ട്ടു­ണ്ടെ­ന്ന്‌ സ്ഥി­രീ­ക­രി­ച്ചി­ട്ടു­ണ്ട്‌. പ­ക്ഷെ രാ­ഷ്ട്രീ­യ സ്വാ­ധീ­ന­ത്തിൽ അ­ന­ധി­കൃ­ത പ്ര­വർ­ത്ത­നം തു­ട­രാൻ മാ­ഫി­യ­കൾ­ക്ക്‌ ക­ഴി­യു­ന്നു. ഇ­വി­ടെ ക­ക്ഷി രാ­ഷ്ട്രീ­യ­ത്തി­ന­തീ­ത­മാ­യ ഒ­രു അ­വി­ശു­ദ്ധ കൂ­ട്ടു­കെ­ട്ടി­ന്റെ ഇ­രു­ണ്ട രൂ­പം തെ­ളി­യു­ന്നു.
ക­ഴി­ഞ്ഞ ന­വം­ബ­റി­ലാ­ണ്‌ പ­ഞ്ചാ­യ­ത്ത്‌ വി­ജി­ത­ക്കെ­തി­രാ­യ പ്ര­മേ­യം പാ­സാ­ക്കി­യ­ത്‌. പ്ര­മേ­യം ഐ­ക­ക­ണ്‌­ഠ്യേ­ന­യാ­ണ്‌ പാ­സാ­ക്കി­യ­തെ­ന്ന്‌ പ­റ­യ­പ്പെ­ടു­ന്നു. എ­ന്നാൽ പ്ര­മേ­യം സ­മി­തി­യിൽ അ­വ­ത­രി­പ്പി­ക്ക­പ്പെ­ട്ടി­ല്ലെ­ന്നും അ­വ­ത­രി­പ്പി­ച്ചു പാ­സാ­ക്കി­യ­താ­യി രേ­ഖ­ക­ളിൽ എ­ഴു­തി­ച്ചേർ­ക്കു­ക­യാ­യി­രു­ന്നെ­ന്നും പ്ര­തി­പ­ക്ഷം അ­വ­കാ­ശ­പ്പെ­ടു­ന്നു. ഈ വാ­ദം മു­ഖ­വി­ല­യ്‌­ക്ക്‌ എ­ടു­ക്കാ­നാ­വി­ല്ല. ഏ­താ­നും ദി­വ­സ­ങ്ങൾ­ക്കു മു­മ്പ്‌ ഒ­രു ചാ­നൽ റി­പ്പോർ­ട്ടു ചെ­യ്‌­ത­പ്പോ­ഴാ­ണ്‌ ഇ­ങ്ങ­നെ­യൊ­രു പ്ര­മേ­യം പാ­സാ­യ­താ­യി പൊ­തു­സ­മൂ­ഹം അ­റി­ഞ്ഞ­ത്‌. നാ­ല­ഞ്ചു മാ­സം മു­മ്പ്‌ രേ­ഖ­യിൽ പ്ര­മേ­യം വ്യാ­ജ­മാ­യി എ­ഴു­തി­ച്ചേർ­ത്ത വി­വ­രം ചാ­ന­ലിൽ കൂ­ടി­യാ­ണ്‌ പ­ഞ്ചാ­യ­ത്തി­ലെ പ്ര­തി­പ­ക്ഷാം­ഗ­ങ്ങ­ളും അ­റി­ഞ്ഞ­തെ­ന്ന്‌ വി­ശ്വ­സി­ക്കാൻ പ്ര­യാ­സ­മു­ണ്ട്‌. പ്ര­മേ­യം വി­വാ­ദ­മാ­കു­ന്ന­തു വ­രെ അ­തി­നൊ­പ്പം സ­ഞ്ച­രി­ക്കാൻ പ്ര­തി­പ­ക്ഷ­വും ത­യ്യാ­റാ­യി­രു­ന്നു എ­ന്നാ­ണ്‌ സാ­ഹ­ച­ര്യ­ങ്ങ­ളിൽ നി­ന്ന്‌ മ­ന­സി­ലാ­ക്കാ­നാ­കു­ന്ന­ത്‌. അ­തി­നു­ശേ­ഷം പ്ര­തി­പ­ക്ഷം പ്ര­മേ­യ­ത്തി­നെ­തി­രെ സർ­ക്കാ­രി­നെ സ­മീ­പി­ക്കു­ക­യും സർ­ക്കാർ അ­ത്‌ മ­ര­വി­പ്പി­ച്ചു­കൊ­ണ്ട്‌ ഉ­ത്ത­ര­വി­റ­ക്കു­ക­യും ചെ­യ്‌­തു.
വി­ജി­ത­യെ ശ­ല്യ­ക്കാ­രി­യാ­യി പ്ര­ഖ്യാ­പി­ക്കാ­നു­ള്ള അ­ധി­കാ­രം പ­ഞ്ചാ­യ­ത്തി­നി­ല്ല. ആ കൃ­ത്യം വി­വ­രാ­വ­കാ­ശ ക­മ്മി­ഷൻ ചെ­യ്യ­ണ­മെ­ന്നാ­ണ്‌ പ്ര­മേ­യ­ത്തിൽ ആ­വ­ശ്യ­പ്പെ­ട്ടി­ട്ടു­ള്ള­ത്‌. ആ ക­മ്മി­ഷ­നും അ­തി­നു­ള്ള അ­ധി­കാ­ര­മി­ല്ലെ­ന്ന­താ­ണ്‌ വാ­സ്‌­ത­വം. നി­ര­ന്ത­രം അ­നാ­വ­ശ്യ­മാ­യി വ്യ­വ­ഹാ­ര­ത്തിൽ ഏർ­പ്പെ­ടു­ന്ന­യാ­ളെ `ശ­ല്യ­ക്കാ­ര­നാ­യ വ്യ­വ­ഹാ­രി` ആ­യി കോ­ട­തി­കൾ അ­പൂർ­വ­മാ­യാ­ണെ­ങ്കി­ലും പ്ര­ഖ്യാ­പി­ക്കാ­റു­ണ്ട്‌. ആ അ­റി­വി­ന്റെ വെ­ളി­ച്ച­ത്തിൽ അ­ൽ­പ്പ­മാ­ത്ര­മാ­യ നി­യ­മ­പ­രി­ജ്ഞാ­ന­മു­ള്ള ആ­രു­ടെ­യൊ കു­രു­ട്ടു മ­ന­സിൽ ഉ­ദി­ച്ച ആ­ശ­യ­മാ­ണ്‌ പ്ര­മേ­യ­ത്തി­ലു­ള്ള­ത്‌. പ­ഞ്ചാ­യ­ത്ത്‌ പ്ര­മേ­യം വി­വ­രാ­വ­കാ­ശ ക­മ്മി­ഷ­ന്‌ അ­യ­ച്ചു കൊ­ടു­ത്തോ എ­ന്ന്‌ വ്യ­ക്ത­മ­ല്ല. ചാ­നൽ വാർ­ത്ത­യെ തു­ടർ­ന്ന്‌ മാ­ധ്യ­മ­ങ്ങൾ ബ­ന്ധ­പ്പെ­ട്ട­പ്പോൾ വി­ജി­ത പ­രാ­തി­പ്പെ­ട്ടാൽ വി­ഷ­യം പ­രി­ശോ­ധി­ക്കു­മെ­ന്ന്‌ മു­ഖ്യ വി­വ­രാ­വ­കാ­ശ ക­മ്മി­ഷ­ണർ സി­ബി മാ­ത്യൂ­സ്‌ പ­റ­യു­ക­യു­ണ്ടാ­യി. പ­ഞ്ചാ­യ­ത്തിൽ നി­ന്ന്‌ പ്ര­മേ­യം ല­ഭി­ച്ചി­രു­ന്നെ­ങ്കിൽ അ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ അ­ദ്ദേ­ഹം ഉ­ചി­ത­മാ­യ ന­ട­പ­ടി­യെ­ടു­ക്കേ­ണ്ട­താ­യി­രു­ന്നു.
പ­ഞ്ചാ­യ­ത്ത്‌ പ്ര­മേ­യം പാ­സാ­ക്കു­ക­യും അ­ത്‌ വി­വ­രാ­വ­കാ­ശ ക­മ്മി­ഷ­ന്‌ അ­യ­ക്കാ­തി­രി­ക്കു­ക­യും ചെ­യ്‌­തെ­ങ്കിൽ പ്ര­സി­ഡന്റി­ന്റെ സ­മീ­പ­നം സ­ത്യ­സ­ന്ധ­മാ­യി­രു­ന്നി­ല്ലെ­ന്ന നി­ഗ­മ­ന­ത്തിൽ എ­ത്തേ­ണ്ടി വ­രും. വി ടി ബ­ല­റാം എം­എൽ­എ പ­ഞ്ചാ­യ­ത്ത്‌ ന­ട­പ­ടി­യെ പ­ര­സ്യ­മാ­യി വി­മർ­ശി­ച്ചി­ട്ടു­ണ്ട്‌. എ­ന്നാൽ ഇ­ക്കാ­ര്യ­ത്തിൽ പ്ര­തി­ക­രി­ക്കാൻ ചു­മ­ത­ല­യു­ള്ള കെ­പി­സി­സി അ­ധ്യ­ക്ഷൻ വി എം സു­ധീ­രൻ ഒ­ന്നും പ­റ­ഞ്ഞ­താ­യി അ­റി­വി­ല്ല. പാർ­ട്ടി­യു­ടെ മ­ദ്യ­ന­യം ന­ട­പ്പാ­ക്കാ­നു­ള്ള ചു­മ­ത­ല­യെ കു­റി­ച്ച്‌ പാർ­ട്ടി നി­യ­ന്ത്ര­ണ­ത്തി­ലു­ള്ള പ­ഞ്ചാ­യ­ത്തു­ക­ളെ അ­ടു­ത്ത കാ­ല­ത്ത്‌ അ­ദ്ദേ­ഹം ഓർ­മ്മി­പ്പി­ക്കു­ക­യു­ണ്ടാ­യി. പാ­റ­ഖ­ന­നം, വി­വ­രാ­വ­കാ­ശ നി­യ­മം തു­ട­ങ്ങി­യ വി­ഷ­യ­ങ്ങൾ കൈ­കാ­ര്യം ചെ­യ്യു­ന്ന കാ­ര്യ­ത്തി­ലും മാർ­ഗ­നിർ­ദ്ദേ­ശം നൽ­കു­ന്ന­തി­നെ കു­റി­ച്ച്‌ അ­ദ്ദേ­ഹം ചി­ന്തി­ക്ക­ണം. -- ജനയുഗം, ഏപ്രിൽ 8, 2015

No comments: