Wednesday, October 8, 2014

വൈകുന്ന കോടതി നടപടികൾ

ബി.ആർ.പി. ഭാസ്കർ

നീ­തി വൈ­കു­മ്പോൾ നീ­തി നി­ഷേ­ധി­ക്ക­പ്പെ­ടു­ന്നു എ­ന്ന ചൊ­ല്ല്‌ സ­ത്യ­മാ­ണെ­ന്ന­തി­ന്‌ നി­ര­വ­ധി തെ­ളി­വു­കൾ ന­മ്മു­ടെ മു­ന്നി­ലു­ണ്ട്‌. കോ­യ­മ്പ­ത്തൂർ സ്‌­ഫോ­ട­ന­ക്കേ­സ്‌ പ്ര­തി­യാ­യി പ­ത്തു കൊ­ല്ല­ത്തോ­ളം ജാ­മ്യ­വും പ­രോ­ളും നി­ഷേ­ധി­ക്ക­പ്പെ­ട്ട്‌ ജ­യി­ലിൽ ക­ഴി­ഞ്ഞ­ശേ­ഷം കു­റ്റ­വി­മു­ക്ത­നാ­ക്ക­പ്പെ­ട്ട അ­ബ്‌­ദുൾ നാ­സർ മ്‌­അ­ദ­നി­യു­ടെ അ­നു­ഭ­വം അ­തി­ലൊ­ന്നാ­ണ്‌. അ­തി­നു ശേ­ഷം മ­റ്റൊ­രു സ്‌­ഫോ­ട­ന­ക്കേ­സിൽ ബം­ഗ­ളൂ­രു പൊ­ലീ­സ്‌ അ­ദ്ദേ­ഹ­ത്തെ അ­റ­സ്റ്റു ചെ­യ്‌­തു. ആ കേ­സി­ലെ ന­ട­പ­ടി­കൾ പ­രി­ശോ­ധി­ക്കു­മ്പോൾ അ­തി­ലും തീർ­പ്പു­ണ്ടാ­കാൻ ഏ­റെ കാ­ല­മെ­ടു­ക്കു­മെ­ന്ന്‌ ഉ­റ­പ്പി­ച്ച്‌ പ­റ­യാ­നാ­കും. ഇ­ത്ത­വ­ണ മ്‌­അ­ദ­നി­ക്ക്‌ അ­നാ­രോ­ഗ്യം പ­രി­ഗ­ണി­ച്ച്‌ ചി­കി­ത്സ­ക്കാ­യി ചെ­റി­യ കാ­ല­യ­ള­വി­ലേ­ക്ക്‌ ജാ­മ്യം നൽ­കാ­നു­ള്ള സ­ന്മ­ന­സ്‌ സു­പ്രിം കോ­ട­തി കാ­ട്ടി­യി­ട്ടു­ണ്ട്‌.

ഏ­താ­നും കൊ­ല്ല­ങ്ങ­ളാ­യി സു­പ്രീം കോ­ട­തി ചീ­ഫ്‌ ജ­സ്റ്റി­സു­മാർ കെ­ട്ടി­ക്കി­ട­ക്കു­ന്ന കേ­സു­ക­ളു­ടെ എ­ണ്ണം കു­റ­യ്‌­ക്കാ­നു­ള്ള ശ്ര­മ­ത്തി­ലാ­ണ്‌. പ­ക്ഷെ സ്ഥി­തി­ഗ­തി­യിൽ കാ­ര്യ­മാ­യ മാ­റ്റം ഇ­തു­വ­രെ ഉ­ണ്ടാ­യി­ട്ടി­ല്ല. ജൂൺ 2012ൽ കേ­സ്‌ കു­ടി­ശി­ക 61,716 ആ­യി­രു­ന്നു. അ­ക്കൊ­ല്ലം സെ­പ്‌­തം­ബ­റിൽ അ­ത്‌ 63,749 ആ­യും അ­തി­ന­ടു­ത്ത സെ­പ്‌­തം­ബ­റിൽ 67,243 ആ­യും ഉ­യർ­ന്നു. ഇ­ക്കൊ­ല്ലം സെ­പ്‌­തം­ബ­റിൽ കു­ടി­ശി­ക 65,414 ആ­യി ചു­രു­ങ്ങി. ഈ നേ­രി­യ കു­റ­വ്‌ വ­ലി­യ ആ­ശ്വാ­സ­ത്തി­ന്‌ വ­ക നൽ­കു­ന്ന­ത­ല്ല.

പ­ല കേ­സു­ക­ളി­ലും മ­നു­ഷ്യ­രു­ടെ ജീ­വൻ കു­ടു­ങ്ങി­ക്കി­ട­ക്കു­ന്നു. കു­പ്ര­സി­ദ്ധ­മാ­യ സൂ­ര്യ­നെ­ല്ലി കേ­സ്‌ ഇ­തി­ന്‌ ഉ­ദാ­ഹ­ര­ണ­മാ­ണ്‌. പെൺ­വാ­ണി­ഭ­ക്കാ­രു­ടെ കൈ­ക­ളിൽ പെ­ടു­മ്പോൾ 16 വ­യ­സു മാ­ത്രം പ്രാ­യ­മു­ണ്ടാ­യി­രു­ന്ന കു­ട്ടി 18 കൊ­ല്ല­ത്തി­നു­ശേ­ഷ­വും നീ­തി­പീഠ­ത്തി­ന്റെ അ­വ­സാ­ന വാ­ക്കി­നാ­യി കാ­ത്തി­രി­ക്കു­ക­യാ­ണ്‌. സർ­ക്കാർ 1999ൽ അ­തി­വേ­ഗ കോ­ട­തി­ക്കു വി­ട്ട കേ­സാ­ണി­ത്‌. ആ കോ­ട­തി 2000ൽ വി­ചാ­ര­ണ പൂർ­ത്തി­യാ­ക്കി ശി­ക്ഷ വി­ധി­ച്ചു. അ­തി­വേ­ഗ­ത അ­വി­ടെ അ­വ­സാ­നി­ച്ചു. ജ­നു­വ­രി 2005ൽ ഹൈ­ക്കോ­ട­തി ഒ­രു പ്ര­തി­യൊ­ഴി­കെ എ­ല്ലാ­വ­രെ­യും വെ­റു­തെ­വി­ട്ടു. അ­തി­നെ­തി­രാ­യ സർ­ക്കാ­രി­ന്റെ അ­പ്പീൽ ഊ­ഴം കാ­ത്തു കി­ട­ക്കു­മ്പോ­ഴാ­ണ്‌ 2012 ഡി­സം­ബ­റിൽ ഡൽ­ഹി ബ­സിൽ കൂ­ട്ട­ബ­ലാ­ത്സം­ഗം ന­ട­ന്ന­തും ജ­നാ­ധി­പ­ത്യ മ­ഹി­ളാ ഫെ­ഡ­റേ­ഷൻ ഈ കേ­സി­ന്റെ കാ­ര്യം സു­പ്രീം കോ­ട­തി­യു­ടെ ശ്ര­ദ്ധ­യിൽ പെ­ടു­ത്തി­യ­തും. കോ­ട­തി ഉ­ടൻ ത­ന്നെ അ­ത്‌ പ­രി­ഗ­ണ­ന­യ്‌­ക്കെ­ടു­ക്കു­ക­യും ഹൈ­ക്കോ­ട­തി വി­ധി അ­സ്ഥി­ര­പ്പെ­ടു­ത്തി­യ­ശേ­ഷം പു­നർ­വി­ചാ­ര­ണ­യ്‌­ക്ക്‌ കേ­സ്‌ തി­രി­ച്ച­യ­ക്കു­ക­യും ചെ­യ്‌­തു. വീ­ണ്ടും കേ­സ്‌ പ­രി­ഗ­ണി­ച്ച ഹൈ­ക്കോ­ട­തി നേ­ര­ത്തെ വെ­റു­തെ വി­ട്ട 24 പേർ കു­റ്റം ചെ­യ്‌­ത­താ­യി ക­ണ്ടെ­ത്തി.

ചി­ല കേ­സു­ക­ളിൽ ഒ­രു വ­ലി­യ സ്ഥാ­പ­ന­ത്തി­ന്റെ ഭാ­വി­യാ­കും കു­ടു­ങ്ങി­ക്കി­ട­ക്കു­ന്ന­ത്‌. ഇ­പ്പോൾ സു­പ്രീം കോ­ട­തി­യു­ടെ പ­രി­ഗ­ണ­ന­യി­ലി­രി­ക്കു­ന്ന ശ്രീ­പ­ത്മ­നാ­ഭ­സ്വാ­മി ക്ഷേ­ത്രം സം­ബ­ന്ധി­ച്ച കേ­സ്‌ അ­ത്ത­ര­ത്തി­ലു­ള്ള ഒ­ന്നാ­ണ്‌. തി­രു­വി­താം­കൂ­റി­ലെ അ­വ­സാ­ന മ­ഹാ­രാ­ജാ­വാ­യി­രു­ന്ന ശ്രീ­ചി­ത്തി­ര­തി­രു­നാൾ ബാ­ല­രാ­മ­വർ­മ്മ­യു­ടെ പിൻ­ഗാ­മി­യെ­ന്ന നി­ല­യിൽ 1991ൽ ക്ഷേ­ത്ര­ഭ­ര­ണം ഏ­റ്റെ­ടു­ത്ത ഉ­ത്രാ­ടം തി­രു­നാൾ മാർ­ത്താ­ണ്ഡ­വർ­മ്മ നി­ല­വ­റ­കൾ തു­റ­ന്ന്‌ അ­വി­ടെ­യു­ള്ള വ­സ്‌­തു­ക്ക­ളു­ടെ ഫോ­ട്ടോ എ­ടു­ക്കാൻ തീ­രു­മാ­നി­ച്ച­പ്പോൾ വി­ല­പി­ടി­പ്പു­ള്ള വ­സ്‌­തു­ക്ക­ളു­ടെ ഭ­ദ്ര­ത­യെ കു­റി­ച്ച്‌ ആ­ശ­ങ്ക തോ­ന്നി­യ ടി പി സു­ന്ദ­ര­രാ­ജൻ എ­ന്ന ഭ­ക്തൻ 2007ൽ കോ­ട­തി­യെ സ­മീ­പി­ക്കു­ക­യും സ്‌­റ്റേ സ­മ്പാ­ദി­ക്കു­ക­യും ചെ­യ്‌­തു. ആ വി­ധി­ക്കെ­തി­രെ മാർ­ത്താ­ണ്ഡ­വർ­മ്മ ഹൈ­ക്കോ­ട­തി­യിൽ അ­പ്പീൽ നൽ­കി. മ­ഹാ­രാ­ജാ­വെ­ന്ന നി­ല­യി­ലാ­ണ്‌ ക്ഷേ­ത്ര­ത്തി­ന്റെ ചു­മ­ത­ല ശ്രീ­ചി­ത്തി­ര തി­രു­നാ­ളിൽ നി­ക്ഷി­പ്‌­ത­മാ­യ­തെ­ന്നും മ­ഹാ­രാ­ജാ­വ­ല്ലാ­ത്ത മർ­ത്താ­ണ്ഡ­വർ­മ്മ­യ്‌­ക്ക്‌ ക്ഷേ­ത്ര­ഭ­ര­ണം ഏ­റ്റെ­ടു­ക്കാൻ അ­വ­കാ­ശ­മു­ണ്ടാ­യി­രു­ന്നി­ല്ലെ­ന്നും ഹൈ­ക്കോ­ട­തി ക­ണ്ടെ­ത്തി. ചി­ത്തി­ര തി­രു­നാ­ളി­നു­ശേ­ഷം മ­ഹാ­രാ­ജാ­വി­ല്ലാ­ത്ത­തി­നാൽ ക്ഷേ­ത്ര­ത്തി­ന്റെ ഉ­ട­മ­സ്ഥാ­വ­കാ­ശം സർ­ക്കാ­രിൽ നി­ക്ഷി­പ്‌­ത­മാ­യെ­ന്നും മ­ത­നി­ര­പേ­ക്ഷ സർ­ക്കാർ നി­യ­മ­നിർ­മാ­ണ­ത്തി­ലൂ­ടെ അ­തി­ന്റെ ന­ട­ത്തി­പ്പി­നാ­യി ട്ര­സ്റ്റോ ഉ­ചി­ത­മാ­യ മ­റ്റെ­ന്തെ­ങ്കി­ലും സം­വി­ധാ­ന­മോ ഉ­ണ്ടാ­ക്ക­ണ­മെ­ന്നും അത് നിർ­ദേ­ശി­ച്ചു. മാർ­ത്താ­ണ്ഡ­വർ­മ്മ അ­തി­നെ­തി­രെ സു­പ്രിം കോ­ട­തി­യെ സ­മീ­പി­ച്ചു.

ഹൈ­ക്കോ­ട­തി വി­ധി വ­ന്ന­ത്‌ 2011ലാ­ണ്‌. ക­ഴി­ഞ്ഞ മൂ­ന്നു വർ­ഷ­ത്തി­നി­ട­യിൽ സു­പ്രീം കോ­ട­തി കേ­സ്‌ പ­ല ത­വ­ണ പ­രി­ഗ­ണ­ന­യ്‌­ക്കെ­ടു­ത്തെ­ങ്കി­ലും അ­ടി­സ്ഥാ­ന വി­ഷ­യ­ത്തി­ലേ­ക്ക്‌ ഇ­നി­യും ക­ട­ന്നി­ട്ടി­ല്ല. ക­ല­വ­റ­കൾ തു­റ­ന്ന്‌ വ­സ്‌­തു­വ­ക­ക­ളു­ടെ പ­ട്ടി­ക ത­യാ­റാ­ക്കാൻ കോ­ട­തി ഉ­ത്ത­ര­വി­ട്ടു. വ­ലി­യ ആ­പ­ത്തു­ണ്ടാ­കു­മെ­ന്നു പ­റ­ഞ്ഞു­കൊ­ണ്ട്‌ മാർ­ത്താ­ണ്ഡ­വർ­മ്മ ര­ണ്ട്‌ നി­ല­വ­റ­കൾ തു­റ­ക്കു­ന്ന­തി­നെ എ­തിർ­ത്തു. അ­ക്കാ­ര്യ­ത്തിൽ പി­ന്നീ­ട്‌ തീ­രു­മാ­ന­മെ­ടു­ക്കാ­മെ­ന്ന്‌ കോ­ട­തി തീ­രു­മാ­നി­ച്ചു. തു­റ­ന്നു പ­രി­ശോ­ധി­ച്ച­വ­യി­ലെ വ­സ്‌­തു­ക്ക­ളു­ടെ മൂ­ല്യ­ത്തെ കു­റി­ച്ചു­ള്ള വാർ­ത്ത­കൾ ലോ­ക­ശ്ര­ദ്ധ പി­ടി­ച്ചു­പ­റ്റി. മുൻ സോ­ളി­സി­റ്റർ ജ­ന­റൽ ഗോ­പാൽ സു­ബ്ര­ഹ്മ­ണ്യം അ­മി­ക്ക­സ്‌ ക്യൂ­റി­യെ­ന്ന നി­ല­യിൽ ക്ഷേ­ത്ര­കാ­ര്യ­ങ്ങൾ പഠി­ച്ച്‌ കോ­ട­തി­ക്ക്‌ വി­വ­ര­ങ്ങൾ നൽ­കി­ക്കൊ­ണ്ടി­രി­ക്കു­ന്നു. കോ­ട­തി നിർ­ദേ­ശ­പ്ര­കാ­രം മുൻ ഓ­ഡി­റ്റർ ജ­ന­റൽ വി­നോ­ദ്‌ റാ­യ്‌ ക്ഷേ­ത്ര­ക്ക­ണ­ക്കു­കൾ ഓ­ഡി­റ്റ്‌ ചെ­യ്‌­തു­കൊ­ണ്ടി­രി­ക്കു­ന്നു. ഇ­തി­നി­ടെ മാർ­ത്താ­ണ്ഡ­വർ­മ്മ­യു­ടെ മ­ര­ണ­ത്തെ തു­ടർ­ന്ന്‌ മൂ­ലം തി­രു­നാൾ രാ­മ­വർ­മ്മ മുൻ രാ­ജ­കു­ടും­ബ­ത്തി­ലെ ത­ല­വ­നാ­യി. ക്ഷേ­ത്ര­ഭ­ര­ണ­ത്തിൽ ക്ര­മ­ക്കേ­ടു­കൾ ന­ട­ക്കു­ന്ന­താ­യി അ­മി­ക്ക­സ്‌ ക്യൂ­റി റി­പ്പോർ­ട്ടു ചെ­യ്‌­ത­തി­നെ തു­ടർ­ന്ന്‌ കോ­ട­തി മൂ­ലം തി­രു­നാ­ളി­നെ ക്ഷേ­ത്ര­സ്ഥാ­നി­യാ­യി നി­ല­നിർ­ത്തി­ക്കൊ­ണ്ട്‌ ഭ­ര­ണ­ച്ചു­മ­ത­ല ഡി­സ്‌­ട്രി­ക്‌­ട്‌ ജ­ഡ്‌­ജി­യെ ഏൽ­പ്പി­ച്ചു. തു­റ­ന്നാൽ അ­പ­ക­ട­മു­ണ്ടാ­കു­മെ­ന്ന്‌ മുൻ രാ­ജ­കു­ടും­ബം പ­റ­യു­ന്ന നി­ല­വ­റ­കൾ ആ കു­ടും­ബ­ത്തി­ലെ അം­ഗ­ങ്ങൾ ത­ന്നെ ഒ­ന്നി­ല­ധി­കം ത­വ­ണ തു­റ­ന്നി­ട്ടു­ള്ള­താ­യി വി­നോ­ദ്‌ റാ­യ്‌ ക­ണ്ടെ­ത്തി­യി­ട്ടു­ണ്ട്‌.

ഇ­പ്പോൾ ക്ഷേ­ത്രം സം­ബ­ന്ധി­ച്ച്‌ ഒ­രു വി­വാ­ദം ഉ­യർ­ന്നി­ട്ടു­ണ്ട്‌. മൂ­ലം തി­രു­നാൾ വ­രു­മ്പോൾ മ­റ്റു­ഭ­ക്ത­രെ­യും ക­ട­ത്തി­വി­ടു­ന്നെ­ന്നും ഇ­ത്‌ ആ­ചാ­ര­ത്തി­ന്‌ വി­രു­ദ്ധ­വും അ­ദ്ദേ­ഹ­ത്തി­ന്‌ അ­പ­മാ­ന­ക­ര­വു­മാ­ണെ­ന്നും ത­ന്ത്രി പ­രാ­തി­പ്പെ­ട്ട­ത്രെ. അ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ ഡി­സ്‌­ട്രി­ക്‌­ട്​‍്‌ ജ­ഡ്‌­ജി അ­ഡ്‌­മി­നി­സ്‌­ട്രേ­റ്റ­റിൽ നി­ന്ന്‌ വി­ശ­ദീ­ക­ര­ണം തേ­ടി­യ­താ­യി മാ­ധ്യ­മ­ങ്ങൾ റി­പ്പോർ­ട്ടു ചെ­യ്യു­ന്നു. ശ്രീ­ചി­ത്തി­ര­തി­രു­നാൾ ക്ഷേ­ത്ര­ത്തിൽ വ­രു­മ്പോൾ മ­റ്റു­ള്ള­വർ­ക്ക്‌ പ്ര­വേ­ശ­നം നി­ഷേ­ധി­ച്ചി­രു­ന്നെ­ങ്കിൽ അ­ത്‌ അ­ദ്ദേ­ഹം സ്ഥാ­നി­യാ­യ­തു­കൊ­ണ്ടാ­വി­ല്ല, മ­ഹാ­രാ­ജാ­വ്‌ ആ­യി­രു­ന്ന­തു­കൊ­ണ്ടാ­ക­ണം. ഉ­ത്രാ­ടം തി­രു­നാ­ളി­ന്റെ കാ­ല­ത്തും ആ രീ­തി തു­ടർ­ന്നെ­ങ്കിൽ അ­ത്‌ തെ­റ്റാ­യി­രു­ന്നു. ഏ­താ­യാ­ലും അ­ങ്ങ­നെ­യൊ­രു കീ­ഴ്‌­ന­ട­പ്പു­ണ്ടെ­ങ്കിൽ ത­ന്നെ­യും അ­തെ­ങ്ങ­നെ ക്ഷേ­ത്രാ­ചാ­ര­ത്തി­ന്റെ ഭാ­ഗ­മാ­കും? വി­ശ്വാ­സ­വും ആ­രാ­ധ­നാ­ക്ര­മ­വു­മാ­യി ഒ­രു ബ­ന്ധ­വു­മി­ല്ലാ­ത്ത കാ­ര്യ­ങ്ങ­ളെ ആ­ചാ­ര­ത്തി­ന്റെ ഭാ­ഗ­മാ­യി കാ­ണാ­നാ­വി­ല്ല. മ­റ്റ്‌ ഭ­ക്ത­രു­ടെ സാ­ന്നി­ധ്യം ത­നി­ക്ക്‌ അ­പ­മാ­ന­ക­ര­മാ­ണെ­ന്ന്‌ മൂ­ലം തി­രു­നാൾ പ­റ­ഞ്ഞി­ട്ടു­ണ്ടോ എ­ന്ന­റി­യി­ല്ല. അ­ങ്ങ­നെ­യൊ­രു ധാ­ര­ണ അ­ദ്ദേ­ഹ­ത്തി­നു­ണ്ടെ­ങ്കിൽ രാ­ജാ­വ­ല്ലാ­ത്ത അ­ദ്ദേ­ഹം അ­ങ്ങ­നെ ക­രു­തു­ന്ന­ത്‌ ശ­രി­യ­ല്ലെ­ന്ന്‌ അ­ദ്ദേ­ഹ­ത്തോ­ട്‌ പ­റ­യ­ണം. കൊ­ട്ടാ­ര­ത്തി­നും അ­മ്പ­ല­ത്തി­നും പു­റ­ത്തു­ള്ള ജീ­വി­ത­ത്തെ­ക്കു­റി­ച്ച്‌ നേ­രി­ട്ട്‌ അ­റി­വു­ള്ള അ­ദ്ദേ­ഹ­ത്തി­ന്‌ അ­ത്‌ മ­ന­സി­ലാ­ക്കാൻ തീർ­ച്ച­യാ­യും ക­ഴി­യും.
സു­പ്രിം കോ­ട­തി ഈ കേ­സ്‌ കൈ­കാ­ര്യം ചെ­യ്യു­ന്ന രീ­തി പ­രി­ശോ­ധി­ക്കു­മ്പോൾ കേ­സു കു­ടി­ശി­ക കൂ­ടു­ന്ന­തി­ന്റെ ഒ­രു കാ­ര­ണം ജ­ഡ്‌­ജി­മാർ അ­വ­രു­ടെ മു­ന്നിൽ കൊ­ണ്ടു­വ­ന്നി­ട്ടി­ല്ലാ­ത്ത കാ­ര്യ­ങ്ങ­ളിൽ ഇ­ട­പെ­ട്ട്‌ സ­മ­യം ചെ­ല­വ­ഴി­ക്കു­ന്ന­താ­ണെ­ന്ന്‌ കാ­ണാ­നാ­കും. ക്ഷേ­ത്ര­ത്തി­ന്റെ ഭ­ര­ണാ­ധി­കാ­രം ആർ­ക്കാ­ണെ­ന്ന നി­യ­മ പ്ര­ശ്‌­ന­ത്തിൽ തീർ­പ്പു ക­ൽ­പി­ച്ചാൽ ആ ഭ­ര­ണാ­ധി­കാ­രി ചെ­യ്യേ­ണ്ട കാ­ര്യ­ങ്ങ­ളാ­ണ്‌ കോ­ട­തി നേ­രി­ട്ടും നി­ര­വ­ധി ഉ­യർ­ന്ന ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ­യും മുൻ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ­യും ഗോ­പാൽ സു­ബ്ര­ഹ്മ­ണ്യ­ത്തി­ന്റെ­യു­മൊ­ക്കെ സ­ഹാ­യ­ത്തോ­ടെ­യും ചെ­യ്‌­തു കൊ­ണ്ടി­രി­ക്കു­ന്ന­ത്‌. (ജനയുഗം, ഒക്ടോബർ 8, 2014)

No comments: