Friday, May 7, 2010

കിനാലൂരിൽ കണ്ടത് പൊലീസിന്റെ വിശ്വരൂപം




കിനാലൂരിലെ കിരാതമായ പൊലീസ് നടപടിയുടെ രണ്ട് ദൃശ്യങ്ങൾ

ഇന്നലത്തെ തപാലിൽ എനിക്ക് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഒരു കത്ത് കിട്ടി. രണ്ട് വർഷമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനമൈത്രി പൊലീസ് പരിപാടിയുടെ അവലോകനം അടങ്ങുന്ന “സ്മരണാർത്ഥപ്പതിപ്പിന്റെ കോപ്പി അയച്ചുകൊണ്ടും അതേക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞുകൊണ്ടും നിരവധി പേർക്കയച്ച ഒരു കത്തായിരുന്നു എനിക്കും കിട്ടിയത്.

സ്മരണാർത്ഥപ്പതിപ്പ് മറിച്ചു നോക്കിയപ്പോൾ അദ്ദേഹത്തിന്റെ സന്ദേശം കണ്ടു. അതിൽ അദ്ദേഹം ഇങ്ങനെ എഴുതിയിരിക്കുന്നു: “ഒരു ജനാധിപത്യ രാജ്യത്ത് പൊലീസിന്റെ പ്രവർത്തനശൈലി പൂർണ്ണമായും ജനാധിപത്യപരമായിരിക്കണം. എന്നാൽ നിർഭാഗ്യവശാൽ പലപ്പോഴും ഭരണകൂടത്തിന്റെ മർദ്ദനോപകരണമായി പ്രവർത്തിക്കുക വഴി പൊലീസ് ജനവിരുദ്ധമായി മാറുന്നു. ഈ പ്രവണത ഇല്ലാതാക്കാൻ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത് പൊലീസിന്റെ സമൂഹ്യമായ ഇടപെടൽ വർദ്ധിപ്പിക്കുക എന്നതാണ്. കമ്മ്യൂണിറ്റി പൊലീസിങിന്റെ സാധ്യതകൾ മനസ്സിലാക്കിക്കൊണ്ട്, ജസ്റ്റിസ് കെ. ടി. തോമസ് കമ്മിഷന്റെ ചുവട് പിടിച്ച് ജനമൈത്രി സുരക്ഷാ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിന്റെ പശ്ചാത്തലമിതാണ്.“

ജനമൈത്രി സുരക്ഷാ പദ്ധതി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു എന്നാണ് ഇതു സംബന്ധിച്ച് സമൂഹത്തിന്റെ വിവിധതലങ്ങളിൽ‌പ്പെട്ടവരുടെ പ്രരികരണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്” എന്ന് അദ്ദേഹം തുടർന്ന് പറയുന്നു.

വാർത്തയുടെ സമയമായതുകൊണ്ട് സ്മരണാർത്ഥപ്പതിപ്പ് മാറ്റിവെച്ചിട്ട് ടെലിവിഷൻ സ്വിച്ച് ഓൺ ചെയ്തു. അപ്പോൾ അവിടെ കിനാലൂരിൽ നിന്നുള്ള ദൃശ്യങ്ങൾ കണ്ടു. ജനഹൃദയങ്ങളിൽ സ്ഥാനം അർഹിക്കുന്ന ഒരു സേനയിലെ അംഗങ്ങളായിരുന്നില്ല അവയിൽ.

മന്ത്രി എം. വിജയകുമാറിന്റെ വാക്കുകൾ വാർത്തയിൽ കേട്ടു. ആഭ്യന്ത്രര വകുപ്പിന്റെ താൽക്കാലിക ചുമതലയുള്ള മന്ത്രി എന്നാണ് ന്യൂസ് റീഡർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. എന്ന്, എന്തിന് അദ്ദേഹത്തിന് ആ വകുപ്പിന്റെ ചുമതല നൽകിയെന്ന് റിപ്പോർട്ട് വ്യക്തമാക്കിയില്ല. കിനാലൂർ സംഭവത്തെക്കുറിച്ച് തനിക്ക് ഒരു വിവരവും കിട്ടിയിട്ടില്ല എന്നാണ് വിജയകുമാർ പറഞ്ഞത്.

പക്ഷെ വ്യവസായ മന്ത്രി എളമരം കരിമിന്റെ കയ്യിൽ ഒരുപാട് വിവരമുണ്ടായിരുന്നു. അവിടെ റോഡ് സർവ്വേ പരിപാടി തടസ്സപ്പെടുത്തിയത് പുറത്തുനിന്നു വന്നവരായിരുന്നു എന്ന് കരിം പറഞ്ഞു.
നാട്ടുകാരല്ലാത്തവർ പ്രതിഷേധിച്ചാൽ പൊലീസിന് അവരെ തല്ലിച്ചതക്കാമെന്ന ധാരണ ഈ മന്ത്രിക്കുണ്ടെന്ന് തോന്നുന്നു.

ഇല്ലാത്ത വ്യവസായമേഖലയിലേക്ക് ധൃതിയിൽ നാലുവരി പാത ഉണ്ടാക്കാൻ ശ്രമിക്കുന്ന കരിമിന് ഇക്കാര്യത്തിലുള്ള താല്പര്യം വിശദമായ അന്വേഷണം അർഹിക്കുന്നു.

കിനാലൂരിലെ കിരാതമായ പൊലീസ് നടപടിയിൽ പ്രതിഫലിക്കുന്നത് കോടിയേരി ബാലകൃഷ്ണൻ ജനമൈത്രിയിൽ പുതപ്പിച്ചു നിർത്തിയിരിക്കുന്ന പൊലീസിന്റെ വിശ്വരൂപമാണ്. പൊലീസ് പരിശീലന സംവിധാനത്തിന്റെ ദൌർബല്യം അവിടെ പ്രകടമായി. പൊലീസുകാർ പ്രകടനക്കാർക്കെതിരെ കല്ലേറ് നടത്തുമ്പോൾ അവർക്ക് ലഭിച്ച പരിശീലനം ഡി.വൈ.എഫ്.ഐ-യൂത്ത് കോൺഗ്രസ്സ് തലത്തിനപ്പുറത്തേക്ക് വളരാൻ അവരെ സഹായിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കേണ്ടത്.

39 comments:

TbM said...

Hon.BRP, i found this blog while googling news related Kinaloor police atrocity.

It doesn't need my certification that your blogs help to spread these type of human right violation and to make people aware.

But, sadly your blog looks very ugly and cluttered.
I offer my help to make it good. because I alarm it may make at least a milli chance to keep people away.

I know you have been blogging for around 4 years.


I'm Thalha, a Btech student from calicut

if will be blessed to help, please use my email

Anonymous said...

എല്ലാ പത്രങ്ങളും ജനങ്ങള്‍ക്കു നേരെ പോലീസ് കൈയ്യേറ്റം എന്ന് എഴുതിയപ്പോള്‍ ദേശാധിമാനി എഴുതിയത് കോണ്‍ഗ്രസ്, ബിജെപി, സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഒത്തൊരുമിച്ച് പോലീസിനെ അക്രമിച്ചു എന്നാണ്. ഒരു വെടിക്ക് അഞ്ചാറു പക്ഷി.!!
അല്ല ദേശാഭിമാനി വായിച്ചിട്ട് ഏതെങ്കിലും ഒരു സഖാവ് മറ്റ് ഏതെങ്കിലും പത്രം നോക്കിയാല്‍ അത് മാധ്യമസിന്‍ഡിക്കേറ്റ് ആണെന്ന വിശ്വസിക്കുന്നതില്‍ തെറ്റുണ്ടോ?

ജനശക്തി said...

മാതൃഭൂമി ആദ്യ ദിവസം എഴുതിയത് ഇങ്ങനെ.

"സമരക്കാരെ അറസ്റ്റുചെയ്ത് നീക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രകടനമായെത്തിയ സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് സര്‍വെ തടഞ്ഞു. തുടര്‍ന്ന് പൊലീസ് ഇവരോട് അറസ്റ്റുവരിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ പൊലീസിനെതിരെ ചാണകമേറുണ്ടായി. അതോടെ ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കാന്‍ പൊലീസ് ശ്രമിച്ചു. പ്രകോപിതരായ സമരക്കാര്‍ പ്രതിരോധിച്ചുനിന്നു. ഏറെ നേരം ഉന്തുംതള്ളുമുണ്ടായി. അതിനിടെയാണ് പൊലീസിനെതിരെ കല്ലേറ് വന്നത്. തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ശക്തമായ കല്ലേറാണുണ്ടായത്. ഇതില്‍ ഡിവൈഎസ്പിയടക്കം 25 പൊലീസുകാര്‍ക്ക് സാരമായി പരിക്കേറ്റതോടെ മുന്നില്‍ കണ്ടവരെയെല്ലാം അവര്‍ ക്രൂരമായി മര്‍ദിച്ചു''.

വ്യവസായം വേണ്ടെന്നോ?

-: നീരാളി :- said...

ഹാ ഹാ... ജനശക്തിക്കിപ്പോള്‍ മാതൃഭൂമി വാര്‍ത്ത മാതൃകാ വാര്‍ത്ത.

അവനവന്‍ കാര്യത്തിന്‌ എന്തുണ്ട്‌ ന്യായീകരണം എന്ന തിരച്ചിലിനിടയില്‍ സ്വയം നാറിപ്പോവുന്നു സഖാക്കള്‍....

ജനശക്തിക്ക്‌,

സ്ഥലം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നപ്പോള്‍ തന്നെ ഫാരിസ്‌ അബൂബക്കറിന്‌ സൈറ്റ്‌ പ്ലാന്‍ നല്‍കി ചുറ്റുപാടുമുള്ള പ്രദേശം ചുളുവിലക്ക്‌ ഒപ്പിച്ചെടുക്കാന്‍ അവസരമൊരുക്കിക്കൊടുത്തതില്‍ തുടങ്ങുന്നു പാര്‍ട്ടിയുടെടേയും ശിങ്കിടികളുടേയും കളി. അന്നു തുടങ്ങി പാര്‍്‌ട്ടി കാല്‍ പന്തുകള്‍ക്ക്‌ ലക്ഷങ്ങള്‍ സംഭാവന കി്‌ട്ടിതുടങ്ങി..... പി.ടി. ഉഷയെ ക്ഷണിച്ച്‌ അസൗകര്യങ്ങള്‍ ഏറെയുള്ള പ്രദേശത്ത്‌ കുടിയിരുത്തി... അവര്‍ക്കും നല്‍കി ലക്ഷങ്ങള്‍.... തൊഴില്‍ ലഭിക്കുമെന്നൊക്കെയുള്ള സ്ഥിരം ഭരണകൂട വാഗ്‌ദാനങ്ങള്‍ ഏറെ കേട്ടതല്ലെ നമ്മുടെ ജനത. ഉദാഹരണങ്ങള്‍ കേരളീയന്റെ മുന്നില്‍ തന്നെ ഏറെയുണ്ടല്ലൊ.

'ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധി' എന്ന്‌ ഏറെ വിളിച്ചുകൂവിയ പോലീസ്‌ ഇന്ന്‌ സഖാക്കള്‍ക്ക്‌ പഥ്യമായി മാറിയതിന്‌ കാരണം അനര്‍ഹമായ പണമൊഴുക്കു തന്നെ.

ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സും ഒട്ടും പിന്നിലല്ലാത്തതുകൊണ്ടും അവര്‍ നമ്മെ കൈവിട്ടോ എന്ന പരിഭവം 'ജനശക്തി'ക്കേറെയുണ്ടിപ്പോള്‍.....


സഖാവേ, പൊതുമേഖലയില്‍ എല്ലാം വേണമെന്നും സ്വകാര്യമേഖലയെ തകര്‍ക്കണമെന്നുമൊക്കെയുള്ള കമ്മ്യൂണിസ്റ്റ്‌ പ്രകടനപരതയൊക്കെ മാറ്റി വെച്ചത്‌ നന്നായി. പക്ഷേ അതു പണ്ട്‌ ഇഎംഎസ്സ്‌ തന്നെ തുടങ്ങി കഴിഞ്ഞിരുന്നു എന്ന്‌ ഏറ്റു പറഞ്ഞത്‌ നന്നായി. കേരളത്തിലെ പ്രകൃതി വിഭവങ്ങള്‍, ദളിതനും അധ:കൃതനും ഉപജീവനത്തിനുപയോഗിച്ച മുള ക്വീന്റലിന്‌ ഒരു രൂപക്ക്‌ ബിര്‍ളക്ക്‌ നല്‍കിയെന്ന ഏറ്റു പറച്ചില്‍ നന്നായി. ..... ചരിത്രത്തിന്റെ ഓരോ ഇളിച്ചു നോട്ടങ്ങള്‍...

കുറേ ചെരുപ്പു കമ്പനിക്കാര്‍ക്ക്‌, അവര്‍ക്ക്‌ സ്വ്വന്തമായി ഭൂമി കണ്ടെത്താനും വ്യവസായം ആരംഭിക്കാനുമുള്ള അവസരം ഇന്നിവിടെ നിലനില്‍ക്കെ തന്നെ സര്‍ക്കാറെന്തിനാണ്‌ ഇങ്ങിനെ ? ഗ്രാമവാസികളെയും കര്‍ഷകരേയും അടിച്ചമര്‍ത്തിയും ദ്രോഹിച്ചും ... ? സംഗതിയുടെ കിടപ്പ്‌ അതൊന്നുമല്ലല്ലൊ സഖാവേ......

Unknown said...

ദയവു ചെയ്തു ഇരകളോട് വേദാന്തം വിളമ്പരുത്. കുറെ അഭിപ്രായങൽ ഞാൻ വായിച്ചു.കരീം സർ പറയുന്നു നാട്ടുകാരുമായി ചർച്ച നടത്തിയെന്നു.ചർച്ച നടത്തി പോലും, ആരൊക്കെ പങ്കെടുത്തു ആ ചർച്ചയിൽ? നാട്ടുകാരെന്നു പറഞ്ഞു ഉൾപ്പെടുത്തിയത് cpm നു
കോറസ് പാടുന്നവരെ മാത്രം. പിന്നെ റോഡിനു സ്ഥലം കൊടുക്കമെന്നു പറഞ്ഞു പോസ്റ്റർ ഒട്ടിച്ചവരുടെ കാര്യം, വമ്പൻ പണക്കാരും രിയൽ എസ്റ്റേറ്റ് രങത്തുല്ലവരുമാണു അതിൽ ഭൂരിഭാഗവും, മറ്റുള്ള ചിലർ അവരെ പിണക്കാൻ ഭയമുള്ളവരും, സർവ്വെ നടക്കുന്നതിനു 2 ദിവസം മുമ്പ് നാട്ടുകാർ റോഡിനനുകൂലമാണെന്ന് കാണിക്കാൻ കാട്ടിക്കൂട്ടിയ വ്രിത്തികെട്ട പ്രചരണമായിരുന്നു അത്. പിന്നെ റോഡിനു സ്ഥലം പോകുന്നവർ മാത്രമല്ല അതിനെ എതിർക്കുന്നവർ. റോഡ് 50 മീറ്ററല്ല 200 മീറ്ററായാലും എന്റെ ഒരു തരി മണ്ണ് പോലും പോവില്ല. ഞാൻ കോൺഗ്രസ്സിന്റെയൊ, ബി ജെ പി യുടെയൊ ഒന്നും അനുഭാവി പോലുമല്ല മറിച്ച് ഇടതു പക്ഷത്തെ പിന്തുണക്കുന്ന ഒരാളുമാണു. പക്ഷെ ഇതു പ്രശ്നം വേറെയാണു. ഒരായുസ്സിന്റെ അധ്വാനം കൊണ്ട് ഉണ്ടാക്കിയ ഒരു തുണ്ട് ഭൂമിയും അതിലെ കൂരയും, വ്യക്തമായ ഒരു രൂപരേഖ പോലുമില്ലാത്ത ഒരു പദ്ദതിയ്ക്കു തീറെഴുതി കൊടുക്കാൻ പറഞ്ഞാൽ, അത് വകവെച്ചു കൊടുക്കാൻ ഒരല്പം പ്രയാസമുണ്ട്.കരീം സർ ഉറപ്പു കൊടുക്കുന്നുണ്ട് ഇങനെ കൂടിയൊഴിപ്പിക്കപ്പെടുന്നവർക്ക് വാരിക്കോരി ഏതാണ്ടൊക്കെ കൊടുക്കുമെന്ന്.ആർക്കൊക്കെയാണു സർ ഇതു വരെ കൊടുത്തത്, മൂലമ്പള്ളിക്കാർ ഇപ്പൊഴും സിക്രട്ടറിയേറ്റ് പടിക്കൽത്തന്നെയില്ലെ? ഈ ഡയലോഗല്ലാതെ നിയമപ്രകാരം കോടതി വഴി enforce ചെയ്യിക്കാവുന്ന ഒരു കരാർ ഇവരുമായി ഒപ്പിടാൻ സർക്കാറിനു ധൈര്യമുണ്ടോ? ഇവിടെ പല ഉൾപ്രദേശങളിലെക്കും മതിയായ റോഡ് സൌകര്യമില്ലാത്തപ്പോഴാണു വമ്പന്മാർക്കു വേണ്ടി കോടിക്കണക്കിനു രൂപ ചെലവക്ഴിച്ചു റോഡുണ്ടാക്കുന്നത്. എന്തിനു വേണ്ടി? നടക്കുമെന്ന് ഒരുറപ്പുമില്ലാത്ത ഒരു പദ്ദതിയ്ക്കു വേണ്ടിയോ? പിന്നെ വികസനം വന്നാൽ ആർക്കു ലാഭമുണ്ടാകുമെന്നാണു സർ പറയുന്നത്? രിയൽ എസ്റ്റേറ്റുകാർക്കോ? സാധാരണ നാട്ടുകാർക്ക് എന്തു ഗുണമാണുണ്ടാവുക എന്നൊന്നു പറഞ്ഞു തരണം. ഇവിടെ കേരളത്തിൽ എത്ര പദ്ദതികളുണ്ട് തദ്ദേശീയരായ ആളുകൾക്ക് തൊഴിൽ നൽകുന്നത്? പിന്നെ വല്ല കുഴികുഴിക്കാനൊ, ചുമട് താങാനൊ അല്ലെങ്കിൽ ഒരു ചായക്കട നടത്താനൊ ഉള്ള അവസരം, അതിവിടെ അല്ലാതെ തന്നെയുണ്ട് സർ.
പിന്നെ പുതിയ റോഡ് തന്നെ വേണമെന്നു എന്താണിത്ര നിർബന്ധം? ഇപ്പോൾ നിലവിലുള്ള കോഴിക്കോട്- ബാലുശ്ശേരി റോഡ് വീതി കൂട്ടാൻ ഇതിന്റെ പകുതി പണം മതിയാകും.അതാണെങ്കിൽ ഏറെക്കുറെ നേർ റോഡാണുതാനും.അതുപോര എന്നാർക്കാണിത്ര വാശി? ഒരു കള്ളം പറഞ്ഞുതുടങിയാൽ‌പ്പിന്നെ രക്ഷയില്ല സാർ, 100ഉം 1000ഉം കള്ളം പിന്നെ ഉണ്ടാക്കിയാലും സത്യം അങിനെ തന്നെയുണ്ടാകും.അതിനെ നശിപ്പിക്കാനാവില്ല. പിന്നെ അവസാനമായി മുതലെടിപ്പുകാരോടൊരു വാക്ക്- ഇതു നിങൾക്കുള്ള മുന്നറിയിപ്പു കൂടിയാണു. വെടക്കാക്കി തനിക്കാക്കമെന്ന ചിന്ത വേണ്ട

ജിപ്പൂസ് said...

വന്ന വഴികളെല്ലാം മറന്ന് കൊടി വെച്ച കാറിനുള്ളിലേക്ക് സഖാക്കന്മാരെ പിടിച്ചിരുത്തിയ പാവം ജനങ്ങളേയും വിസ്മരിച്ച് എങ്ങോട്ടാ സഖാക്കളേ കുതി കുത്തിയുള്ള ഈ പാച്ചില്‍ ?

Unknown said...

ഭരണത്തിന്റെ അവസാനനാളുകളിലെ വെപ്രാളമാണ് സര്‍വ്വത്ര കാണുന്നത്. പക്ഷെ എന്ത് ചെയ്യാം അടുത്ത അഞ്ച് വര്‍ഷം ഭരിച്ച് വീണ്ടും ബാക്കിയുള്ളതെല്ലാം കൈയ്യിട്ട് വാരാന്‍ കോംഗ്രസ്സുകാര്‍ ഇവറ്റകള്‍ക്ക് വഴി സുഗമമാക്കിക്കൊടുക്കും. കേരളത്തിന് മോചനമില്ല. ജനാധിപത്യത്തിന് ഇങ്ങനെയും ദുഷിക്കാന്‍ കഴിയും.

Manikandan said...

അങ്ങേയറ്റം നിന്ദ്യവും അപലപനീയവുമാണ് കിനാലൂരിലെ പോലീസ് നടപടി. ഒരു വര്‍ഷത്തിനകം പുനരധിവസിപ്പിക്കും എന്ന് കൊട്ടിഘോഷിച്ചുകൊണ്ട് അധികാരത്തിന്റെ ബലത്തില്‍ ധാര്‍ഷ്ട്യത്തില്‍ മൂലമ്പള്ളിയില്‍ നിന്നും പിടിച്ചിറക്കിയ കുടുംബങ്ങളെ ഇതുവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. എന്തിന് സുനാനിയുടെ പേരില്‍ നിരാലംബരായ ജനതയുടെ ചിത്രം വെച്ച് ഈ ലോകത്തിന്റെ ഏതെല്ലാം കോണില്‍ നിന്നും കഴിഞ്ഞ രണ്ടു സര്‍ക്കാരുകളും പണം പിരിച്ചു. ഇന്നും ആ പണം സര്‍ക്കാര്‍ നടപ്പാക്കേണ്ട പല പദ്ധതികള്‍ക്കുമായി വകമാറ്റി ചെലവൊഴിക്കുന്നു. സുനാമിയില്‍ വീടും കിടപ്പാടവും നഷ്ടപ്പെട്ട നിരവധി ആളുകള്‍ ഇന്നും അഭയാര്‍ത്ഥി ക്യാം‌പുകളില്‍ കഴിയുന്നു. പണ്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിനു വേണ്ടി സ്ഥലമെടുത്തപ്പോള്‍ കര്‍ഷകരുടെ തൊഴില്‍ നഷ്ടപ്പെടുമെന്നും തന്റെ ശവത്തിലൂടെയല്ലാതെ ഇവിടെ വിമാനമിറങ്ങില്ലെന്നും പ്രസംഗിച്ച സഖാവ് രണ്ടു വട്ടം ആ കമ്പനിയുടെ ചെയര്‍മാനായി. എന്നിട്ടും അന്ന് സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് വിമാനത്താവളത്തില്‍ വാഗ്ദാനം ചെയ്ത ജോലി നല്‍കാന്‍ കഴിഞ്ഞോ. ഇന്നും ആ ജോലിക്കു വേണ്ടി അലയുന്നവര്‍ ബാക്കിയുണ്ട്. ഇപ്പോള്‍ സഖാവ് എളമരം കരീമിന്റെ വാഗ്ദാനവും അവശ്വസിക്കാന്‍ കാരണം ഈ മുന്‍ അനുഭവങ്ങള്‍ തന്നെ.

കിരണ്‍ തോമസ് തോമ്പില്‍ said...

അപ്പോള്‍ ഒരു സംശയം മാത്രം നാളേ വ്യവസായ വികസനത്തിന്‌ ഒരു സര്‍വ്വേ പോലും നടത്താന്‍ കേരളത്തില്‍ സാധ്യമല്ല. കിനാലൂരില്‍ 300 ഏക്കര്‍ വ്യവസായ ആവശ്യത്തിനുള്ള ഭൂമി ഉണ്ട് ഇനി ഒരു 2000 ഏക്കര്‍ എസ്റ്റേറ്റും ആരെയും ഒഴിപ്പാക്കതെ ഏറ്റെടുക്കാം അവിടെക്ക് പരമാവധി 45 മീറ്റര്‍ വീതിയുള്ള റോഡ് പണിയാന്‍ മാത്രമെ കുടിയൊഴിപ്പിക്കല്‍ വേണ്ടതുള്ളൂ. കുടിയൊഴിപ്പിക്കാന്‍ തുടങ്ങിയിട്ട് പോലുമില്ല്ല. റോഡിന്‌ സര്‍വ്വേ നടത്തുമ്പോള്‍ തന്നെ സോളിഡാരിറ്റിക്കാരുടെ നേതൃത്വത്തില്‍ ചാണക വെള്ളം തളിയും കല്ലേറും അടി കൊള്ളലും. ഇത് ഒരു തുടക്കം മാത്രം നാളേ കേരളം മുഴുവന്‍ കാല കാലം വ്യാപിക്കാന്‍ പോകുന്ന ഒരു സമരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്. സര്‍വ്വേ കഴിഞ്ഞാലല്ലേ സ്ഥലം ഏറ്റെടുക്കൂ സര്‍വ്വേയെ വേണ്ട എന്ന് വച്ചാല്‍ മതിയല്ലോ പിന്നെ എന്ത് പേടിക്കാന്‍.

നമുക്കെന്തിന്‌ വ്യവസായങ്ങള്‍ രാവിലെ പത്രം വായിച്ചിരുന്നാല്‍പ്പോരെ കേരളത്തിലെ ജോലി ഒക്കെ ഒരു ജോലിയാണോ വിദേശത്തൊക്കെ പോയാലല്ലേ ഒരു ഗുമ്മുള്ളൂ. ഇതാണ്‌ ഇപ്പോഴത്തെ സ്റ്റൈല്‍.

ജനശക്തി said...

കിരണ്‍,

വിപ്ലവ വായാടികള്‍ വികസനചരിത്രം പഠിക്കണം എന്ന പോസ്റ്റില്‍ എളമരം കരീം മറ്റിടങ്ങളിലും “നടപ്പാക്കാന്‍ കഴിയുമോ എന്ന പരിശോധനക്കുപോലും അനുവദിക്കില്ല എന്ന മട്ടിലാണ് എതിര്‍പ്പ് വരുന്നത്“ എന്ന് വ്യക്തമായി പറയുന്നുണ്ട്. ഇതേ ആളുകള്‍ തന്നെ കേരളത്തില്‍ വികസനമില്ല എന്ന മുറവിളിയുമായി നാളെ വരികയും ചെയ്യും.

നീരാളി,

ഇടതുപക്ഷത്തിനെതിരായി തുടര്‍ച്ചയായ നുണപ്രചരണങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നതും, അതില്‍ വരുന്ന വാര്‍ത്തകള്‍ വേദവാക്യം പോലെ എടുത്തുദ്ധരിക്കുന്നതുമായ മാതൃഭൂമി പോലും ആദ്യ ദിവസം എഴുതിയത് മുകളില്‍ പറഞ്ഞ രീതിയിലായിരുന്നു. കാര്യം മനസ്സിലായി എന്ന് കരുതുന്നു.

സ്ത്രീകളെയും കുട്ടികളെയും മുന്നില്‍ നിര്‍ത്തി പിറകില്‍ നിന്ന് കളിക്കുന്നവരെ തിരിച്ചറിയേണ്ടതുമുണ്ട്.

-: നീരാളി :- said...

എന്തു വ്യവസായങ്ങളാണാവോ വിപ്ലവ 'സഹാക്കള്‍' മാറി മാറി വരുന്ന അഞ്ചുവര്‍ഷങ്ങളിലായി കേരളത്തില്‍ നടപ്പിലാക്കിയത്‌. ഉള്ളത്‌ കട്ടു മുടിച്ചും, നശിപ്പിച്ചും ചരിത്രം രചിച്ചവരല്ലെ നിങ്ങള്‍. പേരിന്‌ പൂട്ടിയത്‌ തുടങ്ങി എന്നാണെങ്കില്‍, എപ്പോഴാണാവോ ഈ തുടക്കം എന്നതും ചരിത്രം തന്നെ. പാര്‍ട്ടിക്കു വെളിയില്‍ ആരെങ്കിലും എന്തെങ്കിലും സ്ഥാപനം തുടങ്ങിയാല്‍ എന്താണ്‌ നിങ്ങളുടെ നിലപാടുകളും നടപടികളും ? പാര്‍ട്ടിക്ക്‌ അധീനതയിലുള്ളതുമാത്രം മതിയെന്ന നിലപാടില്‍ ഇന്നും മാറ്റമൊന്നും വന്നിട്ടില്ല. ഇത്തരം താല്‍പര്യങ്ങളുടെ കഥകള്‍ കോഴിക്കോട്ടുകാരന്‌ എളുപ്പം മനസ്സിലാവുന്നതാണ്‌. കോഴിക്കോട്ടെ പ്രധാന വ്യവസായ സ്ഥാപനമായ കോംട്രസ്‌റ്റിന്റെ ഉള്ളറക്കഥകള്‍ എല്ലാം വെളിവായിപോയില്ലെ സഖാവെ, സ്വന്തം കീശ വീര്‍പ്പിക്കുക, സ്വന്തം സാമ്രാജ്യവും അളും അരങ്ങും നിലനിര്‍ത്തിവെക്കുക എന്നതിനപ്പുറം എന്തു സാമൂഹികപരതയും വികസനതാല്‍പര്യവുമാണ്‌ നിങ്ങള്‍ക്കുള്ളത്‌ ?

എന്തിന്‌, വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രധാന ഘടകമാവേണ്ട സിവില്‍ സര്‍വ്വീസ്‌, നിതിനിര്‍വ്വഹണ മേഖല തുടങ്ങിയവയൊക്കെ എത്ര പ്രാകൃതവും, അഴിമതി നിറഞ്ഞതുമാണ്‌ സഖാവേ... ? കേരളത്തില്‍ ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും സിപിഎം അനുഭാവികളായിട്ടും എന്തുകൊണ്ട്‌ അഴിമതി നിറഞ്ഞ ചളിക്കുളമായി ആ മേഘല മാറി ? ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ കുറേ സ്ഥലങ്ങള്‍ അക്വയര്‍ ചെയ്‌ത്‌ ചെരുപ്പ്‌ കമ്പനി തുടങ്ങിയാല്‍ വികസനമാവുമോ ? വികസനമെന്നത്‌ വ്യവസായ വികസനം മാത്രമല്ലെന്ന്‌ കാറല്‍ മാര്‍ക്‌സ്‌ വീണ്ടും വന്ന്‌ അവതരിച്ച്‌ പഠിപ്പിക്കണമോ ആവോ ?

ഷൈജൻ കാക്കര said...

എന്റെ പോസ്റ്റിൽ നിന്ന്‌

http://georos.blogspot.com/2010/05/blog-post_11.html

വികസനം വരണമെന്ന കാര്യത്തിൽ നാമെല്ലാവരും ഒരേ അഭിപ്രായക്കാരാണ്‌ പക്ഷെ...

ആരുടെ വികസനം?
വികസനം എങ്ങനെ?
പദ്ധതികൾ സുതാര്യമായാണോ അവതരിപ്പിക്കുന്നത്‌?
ഭുമാഫിയ ഇവിടെയും അവരുടെ തന്ത്രങ്ങൾ നെയ്തെടുക്കുന്നുണ്ടോ?
ഭരിക്കുന്നവരുടെ യഥാർത്ഥ ലക്ഷ്യമെന്താണ്‌?
വികസനത്തിന്റെ ദോഷങ്ങൾ നേരിട്ട്‌ അനുഭവിക്കുന്ന ജനങ്ങളെ ഭരണവർഗ്ഗം വിശ്വാസത്തിലെടുക്കുന്നുണ്ടോ?
ഇതിന്‌ മുൻപ്‌ സർക്കാർ ഏറ്റെടുത്ത സ്ഥലങ്ങൾ ഇതിനകം ഉപയോഗിക്കപ്പെട്ടിട്ടുണ്ടോ?
കുടിയൊഴുപ്പിക്കപ്പെട്ടവർക്ക്‌ അർഹമായ അവകാശങ്ങൾ ലഭിച്ചിട്ടുണ്ടോ?
പണക്കാരുടെ മേഖലയിൽ ഒരു കുടിയൊഴുപ്പിക്കൽ നടക്കുന്നുണ്ടോ? ഇല്ലെങ്ങിൽ എന്തുകൊണ്ട്?

ഇങ്ങനെ നൂറായിരം വിഷയങ്ങളിൽ നാം തർക്കിക്കുന്നു, കൂടുതലും പാർട്ടി തിരിഞ്ഞ്‌ ശണ്ഠകൂടുന്നു, പക്ഷെ ഫലം വല്ലതും?

redcorr said...

"കിനാലൂരിൽ മനുഷ്യാവകാശ ലംഘനം നടന്നതായി പ്രാഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടില്ല"
- മനുഷ്യാവകാശ കമീഷൻ അംഗം കെ ഇ ഗംഗാധരൻ

"കിനാലൂരിൽ കരുതിക്കൂട്ടി പ്രശ്നങ്ങളുണ്ടാക്കാൻ പുറമേ നിന്ന്‌ വന്ന സ്തീകൾ ചെന്നു തല്ലു വാങ്ങുകയായിരുന്നു"
- വനിതാ കമ്മീഷൻ അധ്യക്ഷ ഡി ശ്രീദേവി

"ആരെയും കുടിയൊഴിപ്പിക്കാത്ത രീതിയിൽ റോഡ്‌ നിർമാണം സാധ്യമാണെന്നിരിക്കെ അതു പരിഗണിക്കാതെ നിർദിഷ്ട നാലുവരിപ്പാതയുമായി മുന്നോട്ടു പോവുന്ന മന്ത്രിയുടെ നീക്കം ദുരൂഹമാണ്‌. പരിക്ക്‌ പറ്റിയ സ്ത്രീകളും കുട്ടികളുമടക്കം പലരും പോലിസ്‌ മർദ്ദനം പേടിച്ചു ചികിൽസ തേടാൻ പോലും കഴിയാത്ത അവസ്ഥയിലാണ്‌. ഭൂരിഭാഗം വീടുകളിലും പോലീസ്‌ നായാട്ടു പേടിച്ച്‌ പുരുഷന്മാരില്ലാത്ത സ്ഥിതിയാണുള്ളത്‌"
- സംഭവ സ്ഥലം സന്ദർശിച്ച സ്വതന്ത്ര മനുശ്യാവകാശ സംഘം

പോലീസ്‌ സ്ത്രീകളെയും കുട്ടികളെയും തല്ലിയോടിക്കുന്ന്തിന്റെ ദ്ര്ശ്യങ്ങളും വിവരണവും മാധ്യമങ്ങൾ മുഴുവൻ റിപ്പോർട്ട്‌ ച്ചെയ്യുന്നു.

നാം എന്താനു മനസ്സിലാക്കേണ്ടതു?

മനുഷ്യാവകാശ കമീഷനും വനിതാ കമ്മീഷനും പറഞ്ഞതോ?
അതോ നമ്മളെല്ലാം നേരിൽക്കണ്ട, കേട്ടറിഞ്ഞ യാഥാർത്ഥ്യമോ?

ആയിരം കിനാലൂരിനെക്കാൾ ഭീകരമാണു നീതിക്കുവേണ്ടി നിലകൊള്ളേണ്ട സ്ഥപനങ്ങള ഭരണകൂടം വിലകൊടുത്തു വാങ്ങുന്ന അവസ്ത്ഥ!


.

കിരണ്‍ തോമസ് തോമ്പില്‍ said...

ശാന്ത സമരം നടത്തിയ സ്ത്രീകളേയും കുട്ടികളെയും അല്ലല്ലോ പോലീസ് തല്ലി ഓടിച്ചത്. ആക്രമണ സമരം നടത്തിയവരെ അല്ലേ. ഇതിലും എത്ര ഭീകരമായി വിദ്യാര്‍ത്ഥി സമരങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്നു. അന്നൊക്കെ എന്ത് മനുഷ്യാവകാശ പ്രശ്നങ്ങളാണ്‌ ഉണ്ടായത്. അന്നൊക്കെ അതെല്ലാം പൊതു സമൂഹത്തിന്‌ അക്രമണ സമരങ്ങള്‍ മാത്രം. നമുക്ക് മാതൃഭൂമി റിപ്പോര്‍ട്ട് തന്നെ പരിശോധിക്കാം


വ്യാഴാഴ്ച രാവിലെ പത്തോടെ കിനാലൂര്‍ വ്യവസായകേന്ദ്രത്തിനു സമീപത്താണ് സമരക്കാര്‍ സര്‍വേ നടപടി തടഞ്ഞത്. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഘര്‍ഷമുണ്ടായത്. പ്രകടനമായെത്തിയ സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് സര്‍വേ തടഞ്ഞു. തുടര്‍ന്ന് പോലീസ് ഇവരോട് അറസ്റ്റ് വരിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ പോലീസിനെതിരെ ചാണകമേറുണ്ടായി. അതോടെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കാന്‍ പോലീസ് ശ്രമിച്ചു. പ്രകോപിതരായ സമരക്കാര്‍ പ്രതിരോധിച്ചുനിന്നു. ഏറെനേരം ഉന്തും തള്ളുമുണ്ടായി.

അതിനിടെയാണ് പോലീസിനെതിരെ കല്ലേറ് വന്നത്. തുടര്‍ന്ന് പോലീസ് ലാത്തി വീശി. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ റോഡില്‍ അടിയേറ്റുവീണു. ചിതറിയോടിയ സമരക്കാര്‍ പോലീസിനുനേരെ കല്ലേറ് നടത്തി. പോലീസ് തിരിച്ചു കല്ലെറിഞ്ഞതോടൊപ്പം സമരക്കാര്‍ക്കുനേരെ ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ശക്തമായ കല്ലേറാണുണ്ടായത്. ഇതില്‍ ഡിവൈ. എസ്.പി.യടക്കം 25 പോലീസുകാര്‍ക്ക് സാരമായി പരിക്കേറ്റതോടെ മുന്നില്‍ കണ്ടവരെയെല്ലാം അവര്‍ ക്രൂരമായി മര്‍ദിച്ചു. വീടുകളിലേക്കും പറമ്പുകളിലേക്കും കയറിപ്പോലും പോലീസുകാര്‍ നാട്ടുകാരെ അടിക്കുകയായിരുന്നു. സമരക്കാരുടെ കൂടെയെത്തിയ ചെറിയ കുട്ടികള്‍ക്കും സംഘര്‍ഷം കണ്ട് ഭയന്നോടിയ നാട്ടുകാര്‍ക്കും മര്‍ദനമേറ്റു. അമ്മമാരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞതിനാണ് പത്തുവയസ്സുകാരായ രണ്ടു കുട്ടികള്‍ക്ക് പോലീസിന്റെ ലാത്തിയടിയേറ്റത്.

കിരണ്‍ തോമസ് തോമ്പില്‍ said...

ഇനി അടുത്തത് ഇന്നത്തെ മാതൃഭൂമി റിപ്പോര്‍ട്ടില്‍ വന്ന കിനാലൂര്‍ സംഘര്‍ഷം: 'സോളിഡാരിറ്റി'യുടെ ആസൂത്രിത ശ്രമമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
ഇതില്‍ ശ്രദ്ധിക്കേണ്ട ചില ഭാഗങ്ങള്‍

1)സമരക്കാരുടെ പിറകില്‍നിന്ന് കല്ലെറിഞ്ഞതും പോലീസിന്റെ ദേഹത്തൊഴിക്കാന്‍ ചാണകം കൊണ്ടുവന്നതും സോളിഡാരിറ്റി പ്രവര്‍ത്തകരാണെന്ന് മുതിര്‍ന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2) അറസ്റ്റ് ചെയ്ത് സമരക്കാരെ നീക്കം ചെയ്യുന്നതിനിടെ ഒരുകൂട്ടം ചെറുപ്പക്കാര്‍ പിറകില്‍നിന്ന് കല്ലെറിയുകയായിരുന്നു. കല്ലെറിഞ്ഞശേഷം അവര്‍ പിന്‍വലിഞ്ഞു. ലാത്തിച്ചാര്‍ജില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കാതിരുന്നത് ഇതിനു തെളിവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

3)സമരത്തിനുവന്ന രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ഭൂരിഭാഗം പേര്‍ക്കും സമരത്തിനിടെ സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രണത്തെക്കുറിച്ച് അറിയില്ലായിരുന്നു. സ്ത്രീകളെയും കുട്ടികളെയും മുന്നില്‍നിര്‍ത്തി സമരം ചെയ്തത് ശ്രദ്ധയാകര്‍ഷിക്കാനായിരുന്നു.

ഇവിടെ നടന്നത് കുടിയൊഴിപ്പിക്കലൊന്നുമല്ല വെറും സര്‍വ്വേ മാത്രം. അതിനെ പാവം ജനങ്ങളെ മുന്നില്‍ നിര്‍ത്തി ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ കളിച്ച കളിയില്‍ സമരത്തിനിറങ്ങിയവര്‍ അടി കൊണ്ടു. അങ്ങനെ അല്ലായിരുന്നു എങ്കില്‍ സമരക്കാര്‍ക്ക് വേണ്ടി സാംസ്ക്കാരിക നായകന്‍മാര്‍ ഓരിയിടെണ്ട സമയം എന്നേ അതിക്രമിച്ചു

redcorr said...

മുകളിൽ ഉദ്ധരിച്ചത്‌ പത്ര വാർത്തയാണെങ്കിൽ അതു റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടാവുക സംഭവിച്ചത്‌ എന്തെന്നു വ്യക്തമാവുന്നതിനു മുൻപായിരിക്കും.
അല്ലെങ്കിൽ ദേശാഭിമാനി കടലാസിൽ വന്നതായിരിക്കും

കിരണ്‍ തോമസ് തോമ്പില്‍ said...

ഇതാ ഈ മാതൃഭൂമി വാര്‍ത്ത വായിക്കൂ

redcorr said...

രഹസ്യന്യേഷണ റിപ്പോട്ട്‌ എന്നു പറയുന്നതുകൊണ്ടു ഉദ്ദേശിക്കുന്നതുതന്നെ ശുദ്ധ അസംബന്ധം എന്നാണു

അതാവട്ടെ, പോലീസിനെപ്പോലെ ഭരണകൂടതിന്റെ മട്ടൊരു ചട്ടുകവും!

മനുഷ്യവകാശ കമ്മീഷനെയും വനിതാക്കമ്മീഷനെയും വരേ വിലകൊടുത്തു വാങ്ങവുന്നിടത്തു മറ്റെന്താണു പാടില്ലാത്തത്‌?

redcorr said...

ഇന്നത്തെ വാര്‍ത്ത എന്നു പറഞ്ഞു കൊടുത്തിരിക്കുന്നതു തന്നെ കണ്ടില്ലേ?

അതിലൊരെണ്ണം 09/05/10 നു പ്രസിദ്ധീകരിച്ചതു മറ്റത്‌ 07/05/10 നും!!!

സഖാവ്‌ മൂന്നു ദിവസ്ം പിറകിലാണല്ലോ?!! :)-

വാദങ്ങള്‍ക്കു വസ്തുതകളുടെ പിന്‍ബലമില്ലതാവുമ്പൊള്‍ ചിലരിങ്ങനെയാണു!

ജനശക്തി said...

കിരണേ,

കിരണ്‍ എന്ത് വാര്‍ത്ത നല്‍കിയാലും, വസ്തുതകള്‍ മുന്നോട്ട് വെച്ചാലും കാര്യമില്ല. ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചെന്ന് പ്രചരിപ്പിക്കുമെന്നും,റോഡിനു വീതി 100 മീറ്റര്‍ എന്ന് പ്രചരിപ്പിക്കുമെന്നും ഒക്കെ. വസ്തുതകള്‍ ഒന്നും പറയാനില്ലെങ്കില്‍, ഉടനെ ‘വിലക്ക് വാങ്ങപ്പെടുന്ന ഭരണകൂടസ്ഥാപനങ്ങളെക്കുറിച്ചാവും‘ വായ്ത്താരി. എന്നാല്‍ അത് തെളിയിക്കുമോ? ഇല്ല. കിരണ്‍ തെളിയിച്ചോണം. ഞങ്ങള്‍ ഇങ്ങനെ ഓരോരോ ഭാവനാവിലാസങ്ങള്‍ വിളമ്പും. കിരണ്‍ അത് വേണമെങ്കില്‍ തെറ്റെന്ന് തെളിയിക്ക്. അല്ല പിന്നെ.

ഈ സ്വതന്ത്രമനുഷ്യാവകാശക്കമ്മീഷനെത്ര മാത്രം സ്വതന്ത്രനാണെന്നുള്ളത് ചോദിക്കാന്‍ പാടില്ലാത്ത ചോദ്യമാണോ ആവോ? നിഷ്പക്ഷ മാധ്യമങ്ങള്‍ എത്രത്തോളം നിഷ്പക്ഷരാണെന്ന് കണ്ടുകൊണ്ടിരിക്കുകയല്ലേ നാം. ഇടതുപക്ഷത്തിനെതിരെ തുടര്‍ച്ചയായി നുണപ്രചരണത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന മാതൃഭൂമി വാര്‍ത്ത കോട്ട് ചെയ്താല്‍ അത് വസ്തുതകള്‍ വെച്ച് നിഷേധിക്കാതെ ‘സഖാക്കന്മാര്‍ക്കിപ്പോള്‍ മാതൃഭൂമി നല്ല പത്രമായോ’ എന്ന തമാശിക്കലല്ലെ നടക്കുന്നത്. മാതൃഭൂമി പോലും അങ്ങിനെ റിപ്പോര്‍ട്ട് ചെയ്തെന്നാണ് പറഞ്ഞതെന്ന് മനസ്സിലാകാതെ ആയിരിക്കാന്‍ ഇടയില്ല ഇത്.

കിരണ്‍ തോമസ് തോമ്പില്‍ said...

മാധ്യമത്തിലോ മംഗളത്തിലോ ഒഴികെ ഏതെങ്കിലും പത്രത്തില്‍ മാതൃഭൂമി വാര്‍ത്തക്ക് വിരുദ്ധമായി ഏതെങ്കിലും ഒരു ദിവസം യാതൊരു പ്രകോപനവുമില്ലാതെയാണ്‌ പോലീസ് അതിക്രമം ഉണ്ടായതെന്ന് പറയാമോ? സമരക്കാര്‍ പോലീസിനെ ആദ്യം ചാണകം എറിയുകയും പിന്നീട് കല്ലെറിയുകയും ചെയ്തില്ല എന്ന് തെളിയിക്കാമോ .

-: നീരാളി :- said...

കേരളത്തിലിന്നോളം സംഘടനകള്‍ നയിച്ച സമരങ്ങളും അതിനെതിരായ പോലീസ്‌ നടപടികളുടെ തുടക്കവും പരിശോധിച്ചാല്‍ ഇങ്ങിനെ ചില കല്ലേറുകളുടെ കഥ എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടു തന്നെ സഖാക്കള്‍ കഴിഞ്ഞ കാലങ്ങളില്‍ കാണിച്ച കഴുതകണ്ണിരൂകളും, പല 'രക്തസാക്ഷിത്വ ' ങ്ങളുടെയും ഉള്ളറകള്‍ വെളിവാക്കപ്പെടുന്ന തരത്തിലുള്ളതാണ്‌ കിരണിന്റെയും മറ്റും അഭിപ്രായങ്ങളുടെ അടിയൊഴുക്കുകള്‍. അതിവിടേയും സംഭവിച്ചിരിക്കാം.

ഏതെങ്കിലും 'അവന്‍മാര്‍' ചെയ്‌ത തെറ്റിന്‌ അതറിയാവുന്ന പോലീസൂകാര്‍ എന്തിനു നാട്ടുകാരെ തല്ലിച്ചതച്ചു. അങ്ങിനെയൊരു സംഭവം കിരണിന്റെ മാതൃഭൂമി ലേഖകന്‌ കാണാന്‍ കഴിഞ്ഞെങ്കില്‍ പോലീസിനും കാണാമല്ലൊ. അവരെ തിരഞ്ഞു പിടിച്ചു കൈകാര്യം ചെയ്യുകയല്ലെ വേണ്ടത്‌. വീണ്ടും കിരണ്‍ പറയുന്നു "ശാന്തസമരം നടത്തിയ സ്‌ത്രീകളേയും കുട്ടികളേയും അല്ലല്ലൊ പോലീസ്‌ തല്ലിയതെന്ന്‌ " ഇതാണ്‌ കള്ളത്തരം.

ബിആര്‍പി പറഞ്ഞതുപോലെ നമ്മുടേ പോലീസ്‌ ജനകീയ പോലീസല്ലെ. എന്തുകൊണ്ടു ജനങ്ങളെ ഓടിച്ചിട്ടു തല്ലി. ? കല്ലെറിഞ്ഞു എന്നതാണോ ന്യായീകരണം ? വീടുകളില്‍ പോലും കയറിയിറങ്ങി നിരങ്ങാന്‍ ശ്രമം നടത്തിയില്ലെ പോലീസൂകാര്‍ ? എല്ലാ സമരങ്ങളിലും ചിലരുടെ പക്ഷത്തുനിന്നും ഏറ്റുമുട്ടലിന്റെ ശ്രമങ്ങള്‍ ഉണ്ടാവും.

നിങ്ങള്‍ പറയുന്ന വെറുമൊരു സര്‍വ്വേക്ക്‌ എന്തിന്‌ ഇത്രയധികം പോലീസിനെ അണിനിരത്തി ?

ജനവിരുദ്ധമെന്ന്‌ തോന്നുന്ന സര്‍വ്വെ ജനം തടയും. തടയാതിരിക്കണമെങ്കില്‍ കാര്യങ്ങള്‍ ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം അതാണ്‌ ആധുനിക ജനാധിപത്യ രീതികള്‍. (അതിന്‌ ബോദ്ധ്യപ്പെടുത്താവുന്നത്ര കാര്യങ്ങളൊന്നും അവിടെ വരാന്‍ പോവുന്നില്ലല്ല. വെറും മണ്ണു കച്ചവടമല്ലാതെ) അല്ലാതെ ഇങ്ങിനെ ആരൊക്കെയോ ചാണകമെറിഞ്ഞു അതുകൊണ്ട്‌ പോലീസ്‌ പാവം നാട്ടുകാരെ പൊതിരെ തല്ലി എന്ന തരത്തിലുള്ള ന്യായീകരണമല്ല വേണ്ടത്‌.

എന്തു സംശയം, മാതൃഭൂമിയേ കോട്ടു ചെയ്യുന്നതിലൂടെ നമുക്കാവശ്യമുള്ള വാര്‍ത്തകള്‍ മാത്രം ശരിയെന്ന മട്ടിലുള്ള സഖാക്കളുടെ തന്ത്രം വെളിവാക്കപ്പെടുകയാണിവിടെ. "മാതൃഭൂമി പോലും" എന്നല്ല മാതൃഭൂമി റിപ്പോര്‍ട്ടറെ മുഴുവനായും മുഖവിലക്കെടുത്ത്‌ വിശദീകരിക്കുകയാണ്‌ കിരണ്‍.

കിരണ്‍ തോമസ് തോമ്പില്‍ said...

നാലു തവണ സര്‍വ്വെ നടത്താന്‍ ശ്രമിച്ചത് തടഞ്ഞതുകൊണ്ടാണ്‌ സര്‍വ്വേ നടത്താന്‍ പോലീസ് എത്തിയത്. ഇത് ഞാന്‍ പറഞ്ഞതല്ല ആ വാര്‍ത്തയില്‍ തന്നെ ഉള്ളതാണ്‌. അത് ഇങ്ങനെ വായിക്കുക


നേരത്തേ ഗൂഗിള്‍ സര്‍വേ സംവിധാനം ഉപയോഗിച്ച് റോഡിനായി സര്‍വേ നടത്തിയിട്ടുണ്ട്. വിശദമായ സര്‍വേ നടത്താനുള്ള ശ്രമമാണ് കിനാലൂരില്‍ തടസ്സപ്പെട്ടത്. നാലുതവണ സര്‍വേ തടഞ്ഞതിനെത്തുടര്‍ന്ന് ശക്തമായ പോലീസ് സന്നാഹവുമായി കെ.എസ്.ഐ.ഡി.സി., ഇന്‍കല്‍ ഉദ്യോഗസ്ഥര്‍ വീണ്ടും സര്‍വേക്കെത്തുകയായിരുന്നു.

പോലീസുകാര്‍ക്ക് തലല്‍ കിട്ടി അത് സമരക്കാരുടെ സൈഡില്‍ നിന്നാണ്‌ വന്നത്. അതിനാല്‍ സ്വാഭാവികമായും ആ വശത്തെക്ക് അടി വരും. പിന്നെ സമരക്കാരെ ചതിക്കാന്‍ സോളിഡാരിറ്റിക്കാരന്‍ ചെയ്തതാകാം. പക്ഷെ പോലീസിന്റെ ദൃഷ്റ്റിയില്‍ ഇത് സമരക്കാരുടെ ഭാഗത്ത് നിന്നുള്ള പ്രകോപനമാണ്‌. അവര്‍ തിരിച്ചടിച്ചു. തിരിച്ചടിക്കാന്‍ പാടില്ല എന്നതാണ്‌ യുക്തി എങ്കില്‍ പിന്നെ പോലീസ് വേണ്ടല്ലോ. എവിടെ എന്ത് പ്രോജക്റ്റ് വന്നാലും അവിടെ ആരെങ്കിലും കാണും എതിര്‍പ്പുമായി. സോളിഡാരിക്കാരന്മാരെപ്പൊലെ ഉള്ളവര്‍ അവര്‍ക്ക് പിന്‍തുണ കൊടുത്താല്‍ ഒപ്പം മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്നാല്‍ ഇനി ഒരു സ്ഥലമെടുപ്പും ഇവിടെ നടക്കില്ല. എല്ലാവരും ഗള്‍ഫിലോ അന്യസംസ്ഥാനത്തോ പോയി ജോലി ചെയ്താല്‍ മതി എന്നാണ്‌ എങ്കില്‍ നമുക്ക് എല്ലാ വികസന പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്മം. പിന്നെ തമിഴ്‌നാടിനെ നോക്കൂ കര്‍ണ്ണാടകയെ നോക്കൂ ഗുജറാത്തിനെ നോക്കൂ എന്നൊക്കെപ്പറഞ്ഞ് വികസന മുതലക്കണ്ണീര്‍ പൊഴിക്കരുത്

മാധ്യമം പത്രം ഒഴികെ മറ്റാരും സമരക്കാര്‍ കല്ലെറിഞ്ഞില്ല എന്ന് പറഞ്ഞിട്ടില്ല.സോളിഡാരിറ്റിക്കാരന്റെ പത്രം അത് പറയില്ല. വിഷ്വല്‍ മീഡീയക്കാര്‍ മുഴുവന്‍ ഇത് റിപ്പോര്‍ട്റ്റ് ചെയ്തതാണ്‌. പക്ഷെ ഇപ്പോള്‍ പോലീസ് തല്ലുന്നത് മാത്രമേ കാണിക്കുന്നുള്ളൂ എന്നേ ഉള്ളൂ. മാതൃഭൂമി അല്ലതെ മറ്റെത് പത്രം ക്വാട്ട് ചെയ്താലും ഈ വിഷയത്തില്‍ വിശ്വാസീയത് കുറയും എന്നതിനാലാണ്‌ അത് ക്വാട്ട് ചെയ്തത്
പിന്നെ കല്ലെറിഞ്ഞത് കാണാതെ ചാണകം എറിഞ്ഞത് മാത്രം കാണുന്നത് എന്തുകൊണ്ടാണാവോ? ഇനി കല്ലെറിഞ്ഞത് സി.പി.എം കാരാണ്‌ എന്ന് ഹൈപ്പോത്തീസീസ് ഇതുവരെ ആരും ഇറക്കിയിട്റ്റില്ലാത്തതിനാല്‍ ത് ഒന്ന് പരീക്ഷിക്കാവുന്നതാണ്‌

ജനശക്തി said...

കിനാലൂര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഭാഗം ഒന്ന്

ജനശക്തി said...

കിനാലൂരിലേക്ക് നാലുവരിപ്പാത പണിയുന്നത് വ്യവസായ വളര്‍ച്ചാകേന്ദ്രത്തിനടുത്ത് എസ്റ്റേറ്റ് ഭൂമി വാങ്ങിക്കൂട്ടിയ ഭൂമാഫിയകളെ സഹായിക്കാനാണെന്ന ആരോപണം ഉമ്മന്‍ചാണ്ടിയെ തിരിഞ്ഞുകൊത്തുന്നു. വ്യവസായവകുപ്പ് ഏറ്റെടുത്ത 309 ഏക്കര്‍ ഭൂമിക്കടുത്തുള്ള 1750 ഏക്കറോളം ഭൂമി 558 കര്‍ഷകര്‍ വിലകൊടുത്ത് വാങ്ങിയതാണെന്നും ഇതിന്റെ രജിസ്ട്രേഷന്‍ കാര്യങ്ങള്‍ക്ക് ഒന്നരവര്‍ഷമായി മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്നത് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയാണെന്നും കര്‍ഷകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭൂമി വാങ്ങിയവരുടെയെല്ലാം പേരുകള്‍ ഹൈക്കോടതിയിലുണ്ടെന്നും സംശയമുണ്ടെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എല്ലാ രേഖകളും കൈമാറാമെന്നും ഇവര്‍ വ്യക്തമാക്കി.

ഭൂമി വില്‍പ്പന: മധ്യസ്ഥനായത് ഉമ്മന്‍ചാണ്ടിയാണെന്ന് കര്‍ഷകര്‍

-: നീരാളി :- said...

നാലുവരി പാത അനാവശ്യമാണെന്ന്‌ ചെരുപ്പു കമ്പനിയുടമ സഖാവ്‌ വികെസി പറയുന്നു.

ജനശക്തി ചൂണ്ടിക്കാട്ടുന്ന കര്‍ഷക സംഘടനയും പറയുന്നു റോഡ്‌ വേണ്ടേന്ന്‌.


ജനങ്ങളെ കുടിയിറക്കാതെ മറ്റ വഴികളിലൂടെ റോഡു നിര്‍മ്മിക്കാമെന്ന്‌ സമരം ചെയ്യുന്നവര്‍ തന്നെ പറയുന്നു. എന്തു കൊണ്ടു ചെവി കൊള്ളുന്നില്ല.

വികസനം എന്നത്‌ അഞ്ചു സെന്റുകാരന്റെ തലക്കു മുകളില്‍ വീഴുന്ന ഇടിത്തീയാവരുത്‌.

എല്ലാ വികസന പ്രവര്‍ത്തനങ്ങളും വമ്പന്‍മാരെ തൊടാതെ പോവുന്നതെന്തുകൊണ്ട്‌ ?
( ഉദാഹരണങ്ങള്‍ വേണോ ? കോഴിക്കോട്‌ സ്‌ിറ്റിയില്‍ തന്നെ നോക്കിയാല്‍ മതി. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കോഴിക്കോട്ടെ അലക്കുകാരെ മുഴുവനെ പറിച്ചെറിച്ച്‌ മുതലക്കുളത്തിന്റെ മുമ്പിലെ റോഡിന്‌ വീതി വര്‍ദ്ധിപ്പിച്ചു. സിറ്റിയില്‍ തന്നെ ഇത്രയധികം വീതിയില്‍ റോഡ്‌ മറ്റെവിടേയും ഇല്ല. തൊട്ടടുത്തുള്ള സ്‌റ്റാര്‍ ഹോട്ടലിനു വേണ്ടിയായിരുന്നു ആ പാപ പ്രവര്‍ത്തി ചെയ്‌തതത്‌. മറ്റൊരു ഉദാഹരണം നോക്കൂ, സി.എച്ച്‌്‌. ഓവര്‍ബ്രഡ്‌ജിനെ കീഴെയുള്ള റോഡിന്റെ അത്രയും വീതി കുറഞ്ഞ റോഡ്‌ കോഴിക്കോട്‌ സ്‌ിറ്റിയില്‍ മറ്റൊരിടത്തും ഇല്ല. അതിന്റെയും കാരണം മറ്റൊന്നല്ല)



മൃഷ്ടാന്നം ഭൂജിച്ചും ഫാരീസിനെ പോലുള്ള വമ്പന്‍മാരെ താങ്ങിയും അഹന്ത കാട്ടുന്ന കിരണിനെ പോലുള്ളവര്‍ക്ക്‌ അതൊന്നും മനസ്സിലാവില്ല.


കേരളത്തിലെ വികസനം എന്നതിനെക്കുറിച്ച്‌ ഈയുള്ളവന്‍ തൊട്ടു മുമ്പൊരു കമന്റില്‍ സൂചിപ്പിച്ചിരുന്നു. അതൊന്നകൂടി വായിക്കൂ സഖാക്കളെ... കള്ളത്തരങ്ങള്‍ ആവര്‍ത്തിച്ചാല്‍ സത്യമാവില്ല.

(ജനശക്തിക്കൊക്കെ ആകെ പ്രശ്‌നം ഉമ്മന്‍ചാണ്ടിയേപോലുള്ളവരാണ്‌. ജനങ്ങള്‍ക്കതല്ല.)

ജനശക്തി said...

ഒരു നുണപ്രചരണത്തിന്റെ കൂടി സത്യാവസ്ഥ.
പി ടി ഉഷയുടെ സ്കൂള്‍ സന്ദര്‍ശിച്ചതിനും പിണറായിക്ക് പഴി

നീരാളി,

ഭൂമാഫിയ എന്നൊക്കെ ആവര്‍ത്തിക്കുന്ന പോസ്റ്റ് താങ്കളിട്ടിരുന്നല്ലോ. അതല്ല എന്ന് കര്‍ഷക സംഘം പറഞ്ഞത് താങ്കള്‍ കാണത്തതോ കണ്ടീല്ലെന്ന് നടിക്കുന്നതോ? 100 മീറ്റര്‍ വീതി എന്ന പ്രചരണവും പൊളിഞ്ഞല്ലോ അല്ലേ? കിരണ്‍ വിശദമായി തന്നെ മറ്റു കാര്യങ്ങളും എഴുതിയിട്ടുണ്ട്. റോഡിനായി വന്ന നിര്‍ദ്ദേശങ്ങളില്‍ ചിലവു കുറഞ്ഞതും, ഏറ്റവും കുറച്ച് കുടിയൊഴിപ്പിക്കല്‍ വേണ്ടി വരുന്നതും ആണ് ഇപ്പോഴത്തേത് എന്നത് എത്ര തവണ ആവര്‍ത്തിക്കണമാവോ? പിന്നെ മൃഷ്ടാന്നവും ഭോജനവുമൊന്നും മറുപടി അര്‍ഹിക്കുന്നില്ല എന്ന കാര്യം താങ്കള്‍ക്ക് തന്നെ അറിയാവുന്നതാണല്ലോ. പൊതുമേഖലാ സ്ഥാപനങ്ങളില്‍ എത്രയെണ്ണം ഇടതുപക്ഷം ലാഭത്തിലാക്കി എന്നതൊക്കെ ഒന്ന് മനസ്സിരുത്തി വായിക്കുക. വികസനത്തെക്കുറിച്ചുള്ള അവരുടെയും താങ്കളുടെ പാര്‍ട്ടിയുടെയും നിലപാടുകള്‍ തമ്മിലുള്ള വ്യത്യാസം പിടി കിട്ടും.

-: നീരാളി :- said...

ഭൂമാഫിയ എന്നത്‌ ഒരു പക്ഷേ ഇന്നു, തെളിയിക്കാന്‍ കഴിഞ്ഞേക്കില്ല. കള്ളന്‍മാര്‍ ആദ്യം ശ്രമിക്കുക തെളിവുകള്‍ നശിപ്പിക്കാനാണല്ലൊ. പ്രത്യേകിച്ചും അധികാരവും സ്വാധീനവും പണവും ഉള്ളവര്‍. എന്നാല്‍ കാലം അതു തെളിയിക്കും.

ഈ അധികാരത്തിന്റേയും പണത്തിന്റേുയം സ്വാധീനത്തിന്റെയും മാസ്‌മരികതക്കു മുമ്പില്‍ മനുഷ്യാവാകാശ കമ്മീഷനും വനിതാ കമ്മീഷനും ഓച്ഛാനിച്ചതിലപ്പുറം കര്‍ഷക സംഘത്തില്‍ നിന്നും കൂടുതലെന്തു പ്രതീക്ഷിക്കാന്‍ ?

ഏറ്റെവും കുറച്ച്‌ കുടിയൊഴിപ്പിക്കല്‍ എന്നതൊക്കെ വാസ്‌തവവിരുദ്ധമാണെന്ന്‌ പ്രദേശവാസികള്‍ പറയുന്നു. റോഡിനുള്ള വീതി കുറക്കുക എന്നതാണ്‌ ആദ്യം ചെയ്യേണ്ടത്‌.

ലാഭക്കണക്കുകള്‍ എളുപ്പത്തില്‍ നമുക്ക്‌ നഷ്ടത്തിലാക്കാം, ഭരണമൊന്നു മാറട്ടെ....

redcorr said...
This comment has been removed by the author.
redcorr said...

തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ നിലനില്‍പ്പിനായുള്ള പോരാട്ടം ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്.....

വീഡിയോ ദ്രിശ്യം കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ബഹുമാനപ്പെട്ട മന്ത്രി എളമരം കരീമിന്റെ റിയാലിറ്റി ഷോ

പോലീസുകാരുടെ അടിയേറ്റ്‌ വീണു തലപൊട്ടി ചോരയൊലിക്കുന്ന കൈതച്ചാലില്‍ അബ്ദുറഹ്മാനെ പാര്‍ട്ടി പൊതു വെദിയില്‍ കൊണ്ടുവന്നു സമരക്കാരാണു എന്നെ തല്ലിയതെന്നു പറയിപ്പിക്കനുള്ള വിഫല ശ്രമം!
പോലീസ്‌ അബ്ദുറഹ്മാനെ ഊടിച്ചിട്ടു തല്ലുനതും. അബ്ദുറഹ്മാന്‍ പിന്നീട്‌ cpm വേദിയില്‍ ചൊല്ലിപടിപ്പിച്ച കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നതും....

വീഡിയോ ദ്രിശ്യം കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

.
.

അനില്‍@ബ്ലൊഗ് said...

redcorr പറഞ്ഞത് നോക്കൂ..
പോലീസുകാരുടെ അടിയേറ്റ്‌ വീണു തലപൊട്ടി ചോരയൊലിക്കുന്ന കൈതച്ചാലില്‍ അബ്ദുറഹ്മാനെ

നല്ല തമാശ തന്നെ.
പോലീസിനെക്കണ്ട് ഓടി വീണത് കല്‍ക്കെട്ടിന്റ് മൂലയില്‍, അങ്ങിനെയാണ് തലപൊട്ടിയതെന്ന് ഇന്ത്യാവിഷന്‍ കണ്ടവര്‍ക്കെല്ലാം അറിയാം. അതിപ്പോള്‍ എന്തായി? !!!

ജനശക്തി said...

വികസനം തകര്‍ക്കാന്‍ ആക്രമണം - കിനാലൂര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഭാഗം 2

redcorr said...

അനില്‍,
"...പോലീസുകാരുടെ അടിയേറ്റ്‌ വീണു തലപൊട്ടി ചോരയൊലിക്കുന്ന കൈതച്ചാലില്‍ അബ്ദുറഹ്മാനെ..."
എന്നത് ഞാന്‍ തന്നെ തിരുത്തുന്നു.
പോലീസുകാര്‍ തല്ലാന്‍ വേണ്ടി പിറകെ ഓടിയപ്പോള്‍ വീണു തലപൊട്ടി. അത് തന്നെയാണ് ഞാന്‍ മുകളില്‍ ലിങ്ക് ചെയ്ത വീഡിയോയും പറയുന്നത്.
പക്ഷെ പ്രശ്നം അതല്ലല്ലോ..?!
സമരക്കാര്‍ കല്ല് എറിഞ്ഞാണ് തല പൊട്ടിയതെന്നു അദ്ദേഹത്തെ കൊണ്ട് പറയിക്കുകയും (സത്യം അതല്ല) ഒടുവില്‍ ആ ഫോട്ടോ പ്രസിദ്ദീകരിച്ച അന്നത്തെ മനോരമ (ഞാന്‍ മനോരമയുടെ ആളല്ല കേട്ടോ ..) പത്രം എടുത്തുയര്‍ത്തി നമ്മുടെ വ്യവസായ മന്ത്രി ശ്രീമാന്‍ കരീം ജനങ്ങളോട് പറയ്വാ
".... കിനാലൂര്‍ സംഭവത്തിനെ മൊത്തം എപ്പിസോഡിലെ പ്രചാരണത്തിന്റെ പൊള്ളത്തരം വെളിച്ചത് കാണിക്കുന്നതാണ് ഈ ഒരൊറ്റ സംഭവം.... ഇത് മാത്രം മതി യഥാര്‍ത്ഥത്തില്‍ എന്താണ് അവിടെ നടന്നത് എന്താണ് പ്രചരണം എന്ന് മനസ്സിലാക്കാന്‍..."
ഒരു വിജയ ഭാവമായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത് അപ്പോള്‍
എന്താണ് സംഭവിച്ചത് എന്ന് നേരില്‍ കണ്ട ജനങ്ങളെ അദ്ദേഹം മറന്നു. പോട്ടെ. പക്ഷെ , ദ്രിശ്യങ്ങള്‍ ലൈവായി ഒപ്പിയെടുത്ത ചാനല്‍ ക്യാമറകളെ മറന്നലെങ്ങനാ സഖാവേ?. അവര്‍ വെറുതെ വിടുമോ?
അവര്‍ ആവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്തു അബ്ദുറഹ്മാനെ പോലീസ് ഓടിച്ചിട്ടു തല്ലാന്‍ ശ്രമിക്കുന്നതും അദ്ദേഹം വീണു തലപൊട്ടി ചോരയോലിക്കുന്നതും... എന്തിനു..? ഗ്രില്‍ അടച്ച് അകത്തിരിക്കുന്ന വീട്ടിലെ സ്ത്രീകളോടും കുട്ടികളോടുംവരെ തെറിവിളിയും ആക്രോശവും നടത്തുന്നതും ഒക്കെ...

ഇത് രണ്ടും കണ്ട ജനങ്ങള്‍ പറഞ്ഞു
യഥാര്‍ത്ഥത്തില്‍ ഇത് മാത്രം മതി എന്താണ് അവിടെ നടന്നത് എന്താണ് സി.പി.എം. പ്രച്ചരിപിക്കാന്‍ ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കാന്


ശരിയാണ്,
കള്ളങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള വെപ്രാളത്തിനിടയില്‍ ആര്‍ക്കും കാഴ്ച്ചനഷ്ടപ്പെടും
നട്ടുച്ച നേരത്ത് സഖാവ് ഇത് അര്‍ദ്ധരാത്രിയാനെന്നുപറഞ്ഞാല്‍ അന്ധമായ പാര്‍ട്ടി വിധേയതമുള്ള അപൂര്‍വ്വം ചില അണികളേ അത് വിശ്വസിക്കാന്‍ കാണൂ. പിന്നെ ശിങ്കിടികളും.

സി.പി.ഐ.എം ഇപ്പോഴും ഒരു കമ്മ്യുനിസ്റ്റ് ‌ പാര്‍ട്ടിയാണെന്ന് ധരിച്ചു വെച്ചവരുണ്ട്! പാവം.... നമുക്കവരോട് സഹതപിക്കാം...


പണ്ടെങ്ങോ മുതലാളിമാര്‍ക്ക് വില്‍പ്പന നടത്തിയ ലക്ഷണമൊത്ത ഒരു പ്രൈവറ്റ് ലിമിറ്റെഡ് കോര്‍പ്പറേറ്റ് കമ്പനിയാണ് സി പി ഐ എം

പണം. പണമാണ് എല്ലാം!!


.

Unknown said...

Redcorr തിരുത്തിയത് മാതൃകയായി.
മാധ്യമങ്ങള്‍ ഒരിക്കലും കാണിക്കാത്ത മാതൃക.

എന്നിരിക്കിലും ആ വീഡിയോ ദൃശ്യത്തിന്റെ ലിങ്കിടുമ്പോള്‍ അതില്‍ ഇല്ലാത്ത കാര്യം - “പോലീസുകാരുടെ അടിയേറ്റ്‌ വീണു തലപൊട്ടി ചോരയൊലിക്കുന്ന കൈതച്ചാലില്‍ അബ്ദുറഹ്മാനെ...“- ആധികാരികമെന്നവണ്ണം എഴുതുമ്പോള്‍ നുണപ്രചരണത്തിന്റെ നിലവിലുള്ള മാതൃക തന്നെയാണ് തെളിയുന്നത്.

അനില്‍@ബ്ലോഗ് അത് ചൂണ്ടിക്കാട്ടിയില്ലായിരുന്നെങ്കില്‍ അതങ്ങിനെ തന്നെ കിടക്കുമായിരുന്നു. ലിങ്ക് ക്ലിക്ക് ചെയ്യാന്‍ താല്പര്യമില്ലാത്ത വായനക്കാര്‍ അത് വിശ്വസിക്കുകയും ചെയ്യുമായിരുന്നു. വേറെ ചില സ്ഥലത്ത് വേറെ ചില ആളുകള്‍ ഇട്ട ലിങ്കും വീഡിയോയും തിരുത്താതെ കിടപ്പുണ്ട്.

ഈ ദൃശ്യങ്ങള്‍ അന്നു നടന്ന മുഴുവന്‍ സംഭവത്തില്‍ ഏഷ്യാനെറ്റിനു താല്പര്യമുള്ള ഭാഗം മാത്രം. തനിക്ക് ഏറില്‍ പരിക്കേറ്റു എന്ന് അബ്ദുള്‍ റഹിമാന്‍ പറയുന്നത് നുണയാണെന്ന് ഇതില്‍ നിന്ന് താങ്കളെങ്ങനെ അനുമാനിക്കുന്നു?

ഏഷ്യാനെറ്റ് പറയുന്നത് ആവര്‍ത്തിക്കുകയാണോ?

അദ്ദേഹം ആ വീടിന്റെ മുന്‍ വശത്ത് നില്‍ക്കുന്നത് ഏറ് കിട്ടിക്കഴിഞ്ഞശേഷം ആയിരിക്കാം. തലപൊട്ടിയിട്ടും ഉണ്ടാകും. തുടര്‍ന്ന് അവിടെക്ക് വരുന്ന പോലീസ് വിരട്ടിയപ്പോള്‍ ഓടിയ അദ്ദേഹം വീഴുകയും ആ മുറിവ് വലുതാകുകയും ചെയ്തതായിക്കൂടേ?

ചോര വന്നു എന്നത് ഏറ് കിട്ടിയില്ല എന്നതിനുള്ള തെളിവേ അല്ല. ദൃശ്യം മുഴുവന്‍ നോക്കിയാലും അദ്ദേഹത്തെ പോലീസ് തല്ലുന്നില്ലെന്ന് മാത്രമല്ല, വീണതിനു ശേഷം അദ്ദേഹം പോലീസുകാരുടെ ഇടയിലേക്ക് തന്നെ പോകുന്നുമുണ്ട്..ആരും ഒന്നും ചെയ്യുന്നില്ല.

ക്യാമറക്ക് മുന്നിലേക്ക് ആദ്യം ഓടി വരുന്ന അദ്ദേഹത്തിന്റെ മുഖമോ ഒന്നും വ്യക്തവും അല്ലല്ലോ? . മുറിവുണ്ടായിരുന്നോ ഇല്ലയോ എന്നത് ഈ ദൃശ്യത്തില്‍ നിന്ന് വ്യക്തം അല്ല. അത്യാവശ്യം തരികിട ഏഷ്യാനെറ്റ് കാണിച്ചതാണെങ്കിലോ?

ഒരു സംഘര്‍ഷ മേഖലയില്‍ പോലീസ് ആക്രോശിക്കുന്നത് അത്ര വലിയ സംഭവം ഒന്നു മല്ല.

Unknown said...

ദേശാഭിമാനിയിൽ കണ്ടത്

അബ്ദുറഹിമാന്‍ ആണയിടുന്നു; പൊലീസ് തല്ലിയിട്ടില്ല

സ്വന്തം ലേഖകന്‍

കോഴിക്കോട്: പൊലീസ് അടിച്ചുപരിക്കേല്‍പ്പിച്ചെന്ന് മനോരമ ഒന്നാം പേജില്‍ ചിത്രസഹിതം കഥയെഴുതിയ കൈതച്ചാലില്‍ അബ്ദുറഹിമാന്‍ ബാലുശേരിയിലെ വിശദീകരണയോഗത്തില്‍ പുരുഷാരത്തിനുമുന്നില്‍ തന്നെ സമരക്കാരാണ് മര്‍ദിച്ചതെന്ന് പറഞ്ഞിട്ടും ഏഷ്യാനെറ്റും ഇന്ത്യാവിഷനും ജയ്ഹിന്ദുമടക്കമുള്ള ചാനലുകള്‍ക്ക് വിശ്വാസമായില്ല. ബുദ്ധിയുള്ളവര്‍ ഈ സമരത്തില്‍ പങ്കെടുക്കില്ലെന്ന് അബ്ദുറഹിമാന്‍ പറഞ്ഞിട്ടും ഒരു പത്രത്തിലും ചാനലിലും അത് കണ്ടില്ല. 'റേഷന്‍കടയില്‍ അരി വാങ്ങാന്‍ പോയതായിരുന്നു. സമരക്കാരുടെ ബഹളംകണ്ട് ഓടിയപ്പോള്‍ ഒരു വീടിന്റെ ചുമരിലിടിച്ചാണ് തല പൊട്ടിയത്. അല്ലാതെ പൊലീസ് അടിച്ചതല്ല'-ജനക്കൂട്ടത്തോട് അബ്ദുറഹിമാന്‍ പറഞ്ഞു. എന്നിട്ടും ചാനലുകള്‍ക്ക് വാശി, അവര്‍ പടച്ചുവിടുന്ന ദൃശ്യങ്ങളേ ജനം വിശ്വസിക്കാവൂ.

redcorr said...

"ക്യാമറക്ക് മുന്നിലേക്ക് ആദ്യം ഓടി വരുന്ന അദ്ദേഹത്തിന്റെ മുഖമോ ഒന്നും വ്യക്തവും അല്ലല്ലോ..."
കാഴ്ച്ചക്കുരവ് (അന്ധമായ പാര്‍ടി വിധേയത്തം ) കൊണ്ട് സാദ്യമാല്ലയിരിക്കാം
പക്ഷെ, 'മുഖം വ്യക്തമല്ലാത്ത ' ആ വ്യക്തി തന്നെയാണ് അവിടെ വീഴുന്നത് എന്ന് കാര്യം ഉറപ്പല്ലേ?
വീണതിനു ശേഷം അദ്ദേഹം(അബ്ദുറഹ്മാന്‍) പോലീസുകാരുടെ ഇടയിലേക്ക് തന്നെ പോകുന്നുമുണ്ട് എന്ന് സമ്മതിക്കുന്നുണ്ടല്ലോ (പോലീസ് അദ്ദേഹത്തെ ഒന്നും ചെയ്തില എന്ന് സ്ഥാപിക്കാന്‍ വേണ്ടിയെങ്കിലും)
പിന്നെന്തിനാണ് ആദ്യം ഓടിവരുന്നത്‌ അദ്ദേഹം തന്നെയാണ് എന്ന് സമ്മതിക്കാന്‍ മടി?
"... അദ്ദേഹം ആ വീടിന്റെ മുന്‍ വശത്ത് നില്‍ക്കുന്നത് ഏറ് കിട്ടിക്കഴിഞ്ഞശേഷം ആയിരിക്കാം"
"... വിരട്ടിയപ്പോള്‍ ഓടിയ അദ്ദേഹം വീഴുകയും ആ മുറിവ് വലുതാകുകയും ചെയ്തതായിക്കൂടേ?"

എന്തൊക്കെ കണ്ടെത്തലുകളാണാവോ...
ഇനിയെങ്ങാനും ഓടുന്ന സമയത്ത് അദ്ദേഹത്തിന്റെമേല്‍ തെങ്ങിന്‍ മണ്ടേന്നു കരിക്ക് വീണതാകുമോ?
ചാനലുകാര്‍ അവര്‍ക്ക് താല്പര്യമില്ലാത്ത ഈ ഭാഗം വെട്ടിമാറ്റിയതായിക്കൂടെ? :)-
വിശദമായ ഒരു ഗവേഷണത്തിനുള്ള സാധ്യത കാണുന്നുണ്ട് അല്ലെ?!!!


"...ഈ ദൃശ്യങ്ങള്‍ അന്നു നടന്ന മുഴുവന്‍ സംഭവത്തില്‍ ഏഷ്യാനെറ്റിനു താല്പര്യമുള്ള ഭാഗം മാത്രം.."
അവര്‍ക്ക് അവരുടെ താല്പര്യങ്ങള്‍ കണ്ടേക്കാം. എന്നുവച്ച്, ഒരു പച്ചയായ ലൈവ് ഫുട്ടെജിനു നേരെ കണ്ണടക്കാന്‍ പറ്റുമോ?
(ഏഷ്യാനെറ്റ് മാത്രമല്ലല്ലോ കൈരളി ഒഴികെ മറ്റെല്ലാവരും പബ്ലിഷ് ചെയ്തില്ലേ )

Let me conclude the talks by quoting kunjumon
" whenever a stinging comment or report appears the pseudo leftists suddenly jumping into the scene.this deceptive attempt is not to protect the left ideologies but for "His favor".whenever one continuously repeat him as leftist remember he will be a extreme rightist."


.

അനില്‍@ബ്ലൊഗ് said...

തന്നെ തല്ലിയത് സമരക്കാരാണെന്ന് ഒരാള്‍ പറഞ്ഞാല്‍ അത് വിശ്വസിക്കുകയോ‌വിശ്വസിക്കാതിരിക്കുകയോ ചെയ്യാം.
പക്ഷെ ഇദ്ദേഹം തിരിച്ചാണ് പറഞ്ഞിരുന്നതെങ്കില്‍ എന്താവുമായിരുന്നു മീഡിയ കവറേജ്? !!
ചുരുങ്ങിയ പക്ഷം ഇയാളെ പോലീസ് ഓടിച്ചിട്ട് തല്ലി എന്ന നുണപ്രചാരണം അവസാനിപ്പിക്കുന്നതിനെങ്കിലും ഈ സംഭവം ഉപകരിച്ചല്ലോ അതു മതി.

Manikandan said...

ഈ വാര്‍ത്ത ആദ്യം കണ്ടപ്പോള്‍ മുതല്‍ കൂടുതല്‍ കാണിച്ചിരുന്നത് ഈ വ്യക്തിയുടെ ചോരയൊലിപ്പിക്കുന്ന മുഖം ആണ്. അന്ന് അദ്ദേഹം തല്ലീ തല്ല്ലീ നമ്മളെ തല്ലിയതാണേ എന്ന് പോലീസിനെ ചൂണ്ടി പറയുന്നുണ്ടായിരുന്നു. അതു കേട്ട പോലീസ് ഇയാളോട് കയര്‍ക്കുന്നതും കണ്ടു. ഇയാള്‍ ഇരുന്നിരുന്ന വീട്ടിലെ സ്ത്രീ മാദ്ധ്യമങ്ങളോട് പറഞ്ഞത് “പോലീസ് ബാപ്പയെ തല്ലി. പിന്നെ എന്നോട് അടച്ചിട്ട വാതില്‍ തുറക്കാന്‍ പറഞ്ഞു. അകത്ത് ഓടിക്കയറിയവരെ പുറത്തേക്ക് വിട്ടയക്കാന്‍ പറഞ്ഞു. നമ്മടെ നാട്ടുകാരെ പുറത്തുവിടാന്‍ കഴിയില്ലെന്ന ഞാനും പറഞ്ഞു” പിന്നീട് കേട്ടു കണ്ടാലറിയാവുന്ന നൂറ്റിയന്‍‌പതോളം പേര്‍ക്കെതിരെ ജാമ്മ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി വധശ്രമത്തിന് പോലീസ് കേസെടുത്തു എന്ന്. പഴയ തങ്കമണി മുതല്‍ ഇപ്പോള്‍ കിനാലൂര്‍ വരെ അങ്ങനെ ഓര്‍മ്മയില്‍ തെളിയുന്ന ‘വിശ്വരൂപങ്ങള്‍’ നിരവധി. അബ്ദുറഹ്‌മാന്‍ ഇതലപ്പുറവും പറഞ്ഞില്ലങ്കിലേ അത്ഭുതമുള്ളു. ഈ ഭരണത്തില്‍ തന്നെ ആശാന്‍ മുതല്‍ സുരാജ് വരെ പഴിപറഞ്ഞ പോലീസിനു ഇക്കാര്യത്തില്‍ വല്ല്യേട്ടന്റെ നല്ല സര്‍ട്ടിഫിക്കറ്റ് കിട്ടയതില്‍ സന്തോഷിക്കാം. പക്ഷെ സാമാന്യ ജനത്തെ സംബന്ധിച്ചിടത്തോളം ആ മുഖം അല്പം കൂടെ ഭീകരമായെന്ന് ഞാന്‍ കരുതുന്നു.

ജനശക്തി said...

ബുദ്ധിജീവികളും മനുഷ്യാവകാശക്കാരും ചാനല്‍ വിദഗ്ദരും മാധ്യമസിംഹങ്ങളും കാണാന്‍ മറന്ന വെള്ളാരം കുന്നിലെ ആദിവാസി ചെറുത്തുനില്‍പ്പിനെപ്പറ്റി..

വയനാട്ടില്‍ ജനകീയ ചെറുത്തുനില്‍പ്പ്