Sunday, May 3, 2015

എം.പി. നാരായണപിള്ളയുടെ രോഗം സാഹിത്യത്തിൽ നിന്ന് മറ്റ് വല്ല ഉന്മാദത്തിലേക്കും തിരിയാഞ്ഞതെന്ത്?




കറന്റ് ബുക്സ്, തൃശ്ശൂർ, 1969 മേയിൽ പ്രസിദ്ധീകരിച്ച അന്തിക്കൂട്ട് എം.പി. നാരായണപിള്ളയുടെ രണ്ടാമത്തെ കഥാസമാഹാരമാണ്. അതിന്റെ ഉപക്രമത്തിൽ കഥാകൃത്ത് ഇങ്ങനെ എഴുതി:

ഇതെന്റെ രണ്ടാമത്തെ* പുസ്തകമാണ്.

പക്ഷെ ആദ്യകാലങ്ങളിൽ എഴുതിയ രണ്ടു കഥകൾ ഇതിലാണ് പ്രസിദ്ധീകരിക്കുന്നത്; കള്ളൻ, അന്തിക്കൂട്ട് എന്നീ കഥകൾ. ഇതിൽ കള്ളൻ എന്റെ ആദ്യത്തെ കഥയാണ്. ആദ്യം  പ്രസിദ്ധീകരിച്ചതും പ്രായപൂർത്തിയായതിനുശേഷം ആദ്യം എഴുതിയതും.

അതുകൊണ്ടീ കഥയോട് എനിക്കല്പം കൂടുതൽ പ്രേമം തോന്നുകയെന്നത് സ്വാഭാവികമാണ്; ക്ഷന്തവ്യവുമാണ്. എഴുതിത്തീർക്കാൻ രണ്ടു മാസം വേണ്ടിവന്നു. തിരിച്ചയക്കുമോയെന്ന ഭയം കൊണ്ട് ഞാനിത് പോക്കറ്റിലിട്ടുകൊണ്ടു നടക്കുകയായിരുന്നു. അന്നിത് പ്രസിദ്ധീകരണത്തിനയക്കാൻ എന്നെ നിർബന്ധിച്ചതും എനിക്കതിനുവേണ്ട ധൈര്യം ഉണ്ടാക്കിത്തന്നതുമായ ഒരാളുണ്ട്: ബാബു രാജേന്ദ്രപ്രസാദ് ഭാസ്കർ. ആ ചെറിയ സഹായം –പ്രചോദനം അല്ലെങ്കിൽ പുഷ് – വളരെ വിലയേറിയതായിരുന്നു എന്ന് ഇന്നെനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. കാരണം അന്നാ പുഷ് കിട്ടിയില്ലെങ്കിൽ ഈ കഥ പ്രസിദ്ധീകരണത്തിനയക്കില്ലായിരുന്നു. അറിയാതെ ഒരു ദിവസം മുണ്ടലക്കുന്ന വെളുത്തേടത്തി യമുനയിൽ ഇതടിച്ചു നനച്ചേനേ. എന്റെ രോഗം സാഹിത്യത്തിൽനിന്ന് മറ്റുവല്ല ഉന്മാദത്തിലേക്കും തിരിഞ്ഞേക്കാമായിരുന്നു!

എം.പി. നാരായണപിള്ള
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌---------------------------------------------------------------------------------------------------------------------
*ആദ്യത്തെ പുസ്തകം ‘മുരുകൻ എന്ന പാമ്പാട്ടി’, കറന്റ് ബുക്സ്, തൃശ്ശൂർ.


1 comment:

PARABRAHMA said...

Sir,You were a wonderful inspiration to your dear "Nanappan ".