Saturday, May 14, 2011

വി.എസ്. വീണ്ടും അവതരിക്കുമ്പോൾ

ബി.ആർ.പി.ഭാസ്കർ

എൽ.ഡി.എഫ്.പക്ഷ കേരളം വി.എസ്. അച്യുതാനന്ദന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ്. അതുണ്ടാകുമോ? ഉണ്ടായാൽതന്നെ മുഖ്യമന്ത്രിയായിട്ടാകുമോ പ്രതിപക്ഷനേതാവായിട്ടാകുമോ അദ്ദേഹം പുനരവതരിക്കുക? അതോ മൂന്നാമതൊരു പുതിയ രൂപത്തിലാകുമോ?

അഞ്ചു കൊല്ലം മുമ്പ് അച്യുതാനന്ദന്റെ രൂപം പാർട്ടിയുടെ മേൽക്കൂര തകർത്ത് വളരാൻ തുടങ്ങിയപ്പോൾ അതിനെ ഒതുക്കി നിർത്താൻ സി.പി.എം സംസ്ഥാനനേതൃത്വവും കേന്ദ്രനേതൃത്വവും വെവ്വേറെയും കൂട്ടായും ശ്രമിക്കുകയുണ്ടായി. പാർട്ടി നിയോഗിച്ച മന്ത്രവാദികൾക്ക് ആൾദൈവത്തെ ആവാഹിച്ച് കുടത്തിലടയ്ക്കാൻ കഴിഞ്ഞില്ല. പക്ഷെ അദ്ദേഹം തങ്ങൾക്ക് ഹിതകരമല്ലാത്ത കാര്യങ്ങൾ ചെയ്യുന്നത് തടയാൻ പാർട്ടിനേതൃത്വത്തിനായി.

വി.എസിന് തടയിടാനുള്ള ശ്രമം പതിനഞ്ചു കൊല്ലം മുമ്പെ തുടങ്ങിയതാണ്. എൽ.ഡി.എഫിന് പ്രതീക്ഷിച്ച വിജയമുണ്ടായ 1996ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ പരാജയപ്പെടുത്തിക്കൊണ്ടാണ് സ്വന്തം സഖാക്കൾ അദ്ദേഹം മുഖ്യമന്ത്രിയാകില്ലെന്ന് ഉറപ്പുവരുത്തിയത്. കൂടുതൽ ഭദ്രമായ മണ്ഡലത്തിലേക്ക് മാറി 2001ൽ വീണ്ടും നിയമസഭയിലെത്തിയപ്പോൾ ഭൂരിപക്ഷം യു.ഡി.എഫിനായതുകൊണ്ട് അദ്ദേഹത്തിന് പ്രതിപക്ഷനേതാവാകാനെ കഴിഞ്ഞുള്ളു. ആ സ്ഥാനത്തിരുന്നുകൊണ്ട് ജനകീയപ്രശ്നങ്ങളിൽ നടത്തിയ ഇടപെടലുകൾ പാർട്ടിക്കകത്തും പുറത്തുമുള്ള ആർക്കും അദ്ദേഹത്തെ തടയാനാവാത്ത സാഹചര്യം സൃഷ്ടിച്ചു.

മുഖ്യമന്ത്രിപദം നിഷേധിക്കാനാവാതെ വന്നപ്പോൾ നിയന്ത്രിച്ചു നിർത്താനായി ശ്രമം. നേതൃത്വം അദ്ദേഹത്തിന് താല്പര്യമില്ലാതിരുന്നവരെക്കൊണ്ട് മന്ത്രിസഭ നിറച്ചു. പ്രധാന വകുപ്പുകൾ അവർക്ക് നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. ആഭ്യന്തര വകുപ്പ് കിട്ടില്ലെന്നായപ്പോൾ വി.എസ്. വിജിലൻസ് വകുപ്പിനായി പിടിച്ചു നോക്കി. അത് കേന്ദ്രനേതൃത്വം തടഞ്ഞു. അങ്ങനെ അഴിമതിക്കാരെയും പെൺ‌വാണിഭക്കാരെയും കയ്യാമം വെച്ചു നടത്തിക്കുമെന്ന് പ്രഖ്യാപിച്ച വി.എസ്. പാർട്ടി ഇട്ട കയ്യാമവുമായി ഭരണം തുടങ്ങി.

വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചില പദ്ധതികൾ നടപ്പാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചത് സംസ്ഥാന സെക്രട്ടറിയും അദ്ദേഹവുമായി ദ്വന്ദയുദ്ധത്തിന് വഴിയൊരുക്കി. കേന്ദ്ര നേതൃത്വം സമദൂരം പാ;ഒച്ചുകൊണ്ട് രണ്ടു പേരേയും പോളിറ്റ്ബ്യൂറൊയിൽ നിന്ന് സസ്പെൻഡ് ചെയ്തു. അതോടെ ഏറ്റവുമധികം പാർട്ടി അംഗങ്ങളുള്ള സംസ്ഥാനത്ത് --- അന്ന് രാജ്യത്ത് ആകെയുണ്ടായിരുന്ന 9,82,155 അംഗങ്ങളിൽ 3,36,644 പേർ കേരളത്തിലും 3,21,682 പേർ പശ്ചിമ ബംഗാളിലുമായിരുന്നു -- ഒരു പോളിറ്റ്ബ്യൂറൊ അംഗമില്ലാത്ത അവസ്ഥയുണ്ടായി. (ആ ഉന്നത സമിതിയിൽ രണ്ട് മലയാളികൾ അവശേഷിച്ചെങ്കിലും അവർ ദേശീയ ആസ്ഥാനത്ത് പ്രവർത്തിക്കുന്നവരായിരുന്നു.) ഏതാനും മാസങ്ങൾക്കുശേഷം സസ്പെൻഷനുകൾ പിൻ‌വലിക്കപ്പെട്ടു. പക്ഷെ തമ്മിലടി തുടർന്നു. കേന്ദ്രനേതൃത്വം കേരളത്തിൽ നിന്ന് ഒരാളെ കൂടി പി.ബി.യിൽ എടുത്തു. മുഖ്യമന്ത്രിയെയൊ സംസ്ഥാന സെക്രട്ടറിയെയൊ മാറ്റിനിർത്തേണ്ടി വന്നാൽ പകരക്കാരനാകാൻ കൂടുതൽ യോഗ്യൻ എന്ന നിലയിലാവണം കേന്ദ്ര കമ്മിറ്റിയിൽ നേരത്തെ എത്തിയ എം.എ. ബേബിയെയും പാലോളി മുഹമ്മദ്കുട്ടിയെയും ഒഴിവാക്കി കോടിയേരി ബാലകൃഷ്ണന് സ്ഥാനക്കയറ്റം നൽകിയത്.

വി.എസിന്റെ നിരവധി അനുയായികൾ പുറത്താക്കപ്പെടുകയൊ സ്വയം പുറത്തു പോകുകയൊ ചെയ്തു. കേന്ദ്രനേതൃത്വം വിഭാഗീയതയിൽ അവലംബിച്ചിരുന്ന നിഷ്പക്ഷത ഉപേക്ഷിച്ച് സംസ്ഥാന ഘടകത്തിനുമേൽ പൂർണ്ണനിയന്ത്രണമുള്ള സെക്രട്ടറിയുടെ പിന്നിൽ നിൽ‌പായി. എന്നിട്ടും വി.എസിനെ പിടിച്ചുനിർത്താനാകാതെ വന്നപ്പോൾ അദ്ദേഹത്തെ പോളിറ്റ്ബ്യൂറോയിൽ നിന്ന് പുറത്താക്കി.

തെരഞ്ഞെടുപ്പെത്തിയപ്പോൾ ഇടതു മുന്നണിക്ക് പാർട്ടി കുടത്തിലാക്കാൻ ശ്രമിച്ച ആൾദൈവത്തെ ആശ്രയിക്കേണ്ടി വന്നു. അദ്ദേഹത്തെ മുന്നിൽ നിർത്തി മത്സരിക്കാൻ തയ്യാറായി സംസ്ഥാന സെക്രട്ടറിയുടെ അനുചരന്മാർ തന്നെ മുന്നോട്ടു വന്നു. അപ്പോഴും അദ്ദേഹത്തെ പിബി.യിൽ തീരിച്ചെടുക്കാൻ കേന്ദ്രനേതൃത്വം തയ്യാറായില്ല. അങ്ങനെനെയൊരാവശ്യം സംസ്ഥാനനേതൃത്വം ഉന്നയിച്ചതുമില്ല. ഈ സാഹചര്യത്തിൽ, പാർട്ടി അവകാശപ്പെടുന്നതുപോലെ, പതിവ് തെറ്റിച്ചുകൊണ്ട് ഭരണത്തുടർച്ച ഉണ്ടായാൽ വി.എസിനെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങൾ തയ്യാറാകുമൊ? ഭരണത്തുടർച്ച കൊണ്ടുദ്ദേശിക്കുന്നത് എൽ.ഡി.എഫിന്റെ തുടർച്ചയാണ്, വി.എസിന്റെ തുടർച്ചയല്ല, എന്ന് സംസ്ഥാന സെക്രട്ടറി ഇതിനകം വ്യക്തമായിട്ടുണ്ട്. പക്ഷെ കേന്ദ്രനേതൃത്വത്തിൽ വി.എസിന് ഇനിയു, പ്രതീക്ഷ വെച്ചു പുലർത്താം. അദ്ദേഹത്തിനെതിരെ പാർട്ടിതല നടപടികൾ എടുത്തതല്ലാതെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റുന്ന കാര്യം കഴിഞ്ഞ അഞ്ചു വർഷക്കാലത്ത് ഒരിക്കൽ പോലും അത് ആലോചിച്ചിരുന്നില്ലെന്ന് ഓർക്കുക.

വ്യക്തി പാർട്ടിക്കതീതനല്ലെന്നത് എല്ലാ പാർട്ടികളും ഉരുവിടുന്ന തത്വമാണ്. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം അത് അടിസ്ഥാനപരമായ സംഘടനാതത്വമാണ്. പക്ഷെ വി.എസ്. അച്യുതാനന്ദൻ അനുഭവിച്ച തരത്തിലുള്ള പരാധീനത കേരളത്തിൽ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കും മുമ്പുണ്ടായിട്ടില്ല. ഒരുപക്ഷെ അതിന് മറ്റാരേക്കാളും ഉത്തരവാദിത്തം അദ്ദേഹത്തിനു തന്നെയാണുള്ളത്. അദ്ദേഹം പാർട്ടിയിൽ ശക്തനും എൽ.ഡി.എഫിന്റെ കൺ‌വീനറുമായിരുന്നപ്പോഴാണ് മുഖ്യമന്ത്രിക്ക് കടിഞ്ഞാണിടുന്ന സമ്പ്രദായം തുടങ്ങിയത്. രണ്ടാം ഇ.കെ. നായനാർ മന്ത്രിസഭയുടെ കാലത്താണത്. മുഖ്യമന്ത്രിയുടെ ആഫീസിൽ കുടിയിരുത്തിയ പി.ശശിയിലൂടെയാണ് അന്ന് പാർട്ടി നേതൃത്വം അതിന്റെ അജണ്ട നടപ്പിലാക്കിയത്. നായനാർക്ക് അതൊരു പ്രശ്നമായില്ല. പക്ഷെ പാർട്ടിയുടെ അവശേഷിക്കുന്ന ഏക സ്ഥാപക നേതാവായ വി.എസിനെ നോക്കുകുത്തിയാക്കിയിട്ട് പൊളിറ്റിക്കൽ സെക്രട്ടറി വഴി കാര്യങ്ങൾ സാധിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് മന്ത്രിസഭാ യോഗങ്ങൾക്കു മുമ്പ് പാർട്ടി സെക്രട്ടേറിയറ്റ് മുഖ്യമന്ത്രിക്ക് ഉത്തരവുകൾ എഴുതിക്കൊടുക്കുന്ന രീതി നിലവിൽ വന്നു. അത്തരത്തിലുള്ള ഒരു ഭരണത്തുടർച്ചയാണോ കേരളത്തെ കാത്തിരിക്കുന്നത്?

വോട്ടർമാർ കൈക്കൊണ്ട, ഇപ്പോഴും വെളിപ്പെട്ടിട്ടില്ലാത്ത, തീരുമാനം ആ വിധിയിൽ നിന്ന് സംസ്ഥാനത്തെ രക്ഷിച്ചാലും മറ്റൊരു പ്രശ്നം സി. പി.എമ്മിന്റെ മുന്നിലുണ്ടാകും. അത് വി.എസിനെ. വീണ്ടും പ്രതിപക്ഷനേതാവാക്കണോ എന്നതാണ്.

വി.എസ്. അച്യുതാനന്ദനെ തീർച്ചയായും ഒരുത്തിയെ തോല്പിച്ച് വീണ്ടും നിയമസഭയിലെത്തിയ ഒരുത്തനായി മാത്രം കാണാനാവില്ല. തെരഞ്ഞെടുപ്പിനുശേഷം ഉപവാസ സമരത്തിൽ പങ്കെടുത്തു കൊണ്ട് നേരത്തെ തന്നെ ഇടപെട്ടിരുന്ന എൻഡോസൾഫാൻവിരുദ്ധ പ്രക്ഷോഭത്തിനു പുതുജീവൻ നൽകുക വഴി അദ്ദേഹം തന്റെ തുടർന്നുമുള്ള പ്രസക്തി വെളിപ്പെടുത്തിക്കഴിഞ്ഞു. ബഹുജനപ്രക്ഷോഭത്തിന്റെ നേതൃത്വം അദ്ദേഹത്തിൽ കേന്ദ്രീകൃതമാകുന്നെന്ന തിരിച്ചറിവാണ് സി.പി.എമ്മിനെ ആ വിഷയത്തിൽ അനാവശ്യമായ ഒരു ഹർത്താൽ ആഹ്വാനം ചെയ്യാൻ പ്രേരിപ്പിച്ചത്. അഴിമതി, പെൺ‌വാണിഭം എന്നീ ഇഷ്ടവിഷയങ്ങളിൽ വി.എസ്. ഇതുവരെ നടത്തിയിട്ടുള്ള ഇടപെടലുകൾ പരിശോധിക്കുമ്പോൾ അവയൊക്കെയും രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളായിരുന്നെന്ന് കാണാം. ചിലർ പാർട്ടിക്കകത്തു തന്നെയുള്ള എതിരാളികളാണ്. അദ്ദേഹം പിന്തുടർന്ന ഉദ്യോഗസ്ഥന്മാർ പാർട്ടിയുടെ ഔദ്യോഗിക നേതൃത്വവുമായി അടുപ്പമുണ്ടെന്ന് കരുതപ്പെടുന്നവരാണ്.

എൻഡോസൾഫാൻ പ്രശ്നത്തിലെ അദ്ദേഹത്തിന്റെ പുതിയ ഇടപെടലിനെയും കേന്ദ്രവിരുദ്ധ സമരത്തിന്റെ ഭാഗമായി കാണാമെങ്കിലും അടിസ്ഥാനപരമായി അത് കേരളം നേരിടുന്ന അതീവ ഗുരുതരമായ മാനുഷിക-പാരിസ്ഥിതിക പ്രശ്നത്തിലുള്ള ഗുണപരമായ ഇടപെടലാണ്. അതുകൊണ്ടാണ് പാർട്ടിക്ക് പുറത്തുള്ളവരെയും ആകർഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്. മുഖ്യമന്ത്രിയല്ലെങ്കിലും പ്രതിപക്ഷനേതാവല്ലെങ്കിലും പൊതുരംഗത്ത് വലിയ ദൌത്യങ്ങൾ നിർവഹിക്കാനുള്ള കഴിവ് തനിക്കുണ്ടെന്ന് വി.എസ്. അതിലൂടെ തെളിയിച്ചിരിക്കുകയാണ്.

മാധ്യമം ആഴ്ചപ്പതിപ്പ് ഈ ആഴ്ച പ്രസിദ്ധീകരിച്ച ലേഖനതിന്റെ മൂലരൂപം

9 comments:

Digital Indian said...

West Bengal is not repeated in Kerala, because there are corrective forces like VS Achuthananthan in the party. Left to themselves, the official wing would have done more damage than their counterpart in WB...

geedha said...

i think v s could again come to power with help of some coalition partners ( not mani! ) .. if 'pinarayi/cpim' permits !

AJITH PUTHIYA PURAYIL said...

Some foolish observations, which you may change or correct in your future articles, I am sure !!

BHASKAR said...

My own feeling is that UDF constituents will be willing to switch sides if Pinarayi or Kodiyeri is the LDF leader, and not VS.

ChethuVasu said...
This comment has been removed by the author.
ChethuVasu said...
This comment has been removed by the author.
ChethuVasu said...

Dear BRP,I fully agree with you on your last comment. that once VS is no more in the party command, there will be a realignment in the coalition politics in kerala. CPM leaders would fancy their chances of big winds in kerala following that

Once that happens Kerala will follow the Bengal way initial success to the new alignment, But over a period of time , the new partner will become a bigger player than CPM and will pull the plug as in west Bengal (Muslims votes moving away from CPM ). Once they switch the side back, CPM will crash just like in WB and Congress which would have been be marginalized in the process would be playing second fiddle to the the third party (just as in WB)
And in my view Muslim League is the best possible candidate for that slot.

An more important side effect of that will be the emergence of BJP into power at the center citing Kerala model of community politics as a micro model of a macro India in future.

Mark my words, What has just happened in kerala is the triggering of a much greater event in Indian history.

You can come back and assess this statement of mine after 15-20 years

"Democracy is all about demography, rest of the talk is mere hypocrisy" - Vasu

Kmvenu said...

VS seems to be a patriarchal figure that would meet the largely middle class aspirations: sort of soft hindutwa imagination of a leadership which would rather not democratically negotiate with the politics of religious minority and with class/caste/gender radicalism and such things, than keeping them under constant state surveillance and putting in a field of invisibility.

Unknown said...

achudandan is playing a dirty politics which kerala never witnessed.the so called 'vs factor' is the result of only media conspiracy.vice versa if the medias supported ummenchandy,udf could have bag 130 seats.