Thursday, May 22, 2008

രക്ഷ കിട്ടാതെ ഭകഷ്യ സുരക്ഷ

ഭകഷ്യ സുരക്ഷ പദ്ധതി തര്‍ക്കത്തിലെ രാഷ്ട്രീയ കണക്കുകൂട്ടലുകളാണ് ഈ ആഴ്ച കേരള കൌമുദിയിലെ 'നേര്‍ക്കാഴ്ച' പംക്തിയില്‍ പരിശോധിക്കുന്നത്.

പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍
ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍

ഏകദേശ ഇംഗ്ലീഷ് പരിഭാഷ Kerala Letter ബ്ലോഗില്‍.

Monday, May 19, 2008

ആരാണവരെ മാവോയിസ്റ്റുകളാക്കിയത്?

നേപാളില്‍ പഠിക്കുന്ന ഒരു ഫിലിപ്പിനോ വിദ്യാര്ത്ഥി മാവോയിസ്റ്റുകളുടെ വിജയത്തിനു കവികള്‍ നല്കിയ സംഭാവന വിലയിരുത്തുന്നു. ലേഖനം BHASKAR ബ്ലോഗില്‍.

Thursday, May 15, 2008

സാമൂഹികനീതിയില്‍ ഇരട്ടത്താപ്പ്

കേരള കൌമുടിയിലെ 'നേര്‍ക്കാഴ്ച' പംക്തിയില്‍ ഈയാഴ്ച ഈ വിഷയമാണ് കൈകാര്യം ചെയ്യുന്നത്.

പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍

ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍: ഇരട്ടത്താപ്പ്

ഇംഗ്ലീഷില്‍ Kerala Letter ബ്ലോഗില്‍

Wednesday, May 14, 2008

ഭരണകൂട ഭീകരതയ്ക്കെതിരായ കണ്‍വെന്‍ഷന്‍

എ. വാസു ചെയര്‍മാന്‍ ആയുള്ള കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒരു ജനകീയ കണ്‍വെന്‍ഷന്‍ മെയ് 20നു കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്നതാണ്. 'മാവോയിസ്റ്റുള്‍ക്കും മുസ്ലിം ജനതയ്ക്കുമെതിരായ ഭരണകൂടഭീകരതയെ ചെറുക്കുക' എന്നതാണ് പ്രമേയം.

അബ്ദുള്‍ നാസര്‍ മഅദനി കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്യും. പി. സി. ജോര്‍ജ്ജ് എം.എല്‍.എ, ഡോ. എ. കെ. രാമകൃഷ്ണന്‍, പ്രൊ. പി. കോയ, ഡോ. എം. ഗംഗാധരന്‍, എം. എന്‍. രാവുണ്ണി, പി. എ. പൌരന്‍ ഡോ. പി. ഗീത, വി. പി. സുഹ്ര തുടങ്ങിയവര്‍ പ്രസംഗിക്കും.

ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം (ശ്രേയസ്, തെക്കുംഭാഗം, തൃപ്പൂണിത്തുറ) 'ചുവരെഴുത്തുകള്‍' എന്ന പേരില്‍ ഒരു ചെറിയ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു.

കേരളത്തില്‍ സമീപകാലത്തുണ്ടായ ഭരണവര്‍ഗ്ഗ അതിക്രമങ്ങളുടെ രാഷ്ട്രീയ സാഹചര്യം വിശകലനം ചെയ്യാനുള്ള ശ്രമം എന്ന നിലയിലാണ് അത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. രണ്ടു ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗത്തില്‍ കെ. പി. സേതുനാഥ്, ദ്ര. അബ്ദുള്‍ സലാം, ബ്രൂണോ ജോര്‍ജ്ജ്, പി. എ. പൌരന്‍, എം. എന്‍. രാവുണ്ണി എന്നിവരുടെ ലേഖനങ്ങള്‍ക്കൊപ്പം ഒരു വാരിക നേരത്തെ പ്രസിദ്ധീകരിച്ച എന്‍റെ ഒരു ലേഖനവും. രണ്ടാം ഭാഗത്തില്‍ അഡ്വക്കേറ്റുമാരായ കെ. എസ്. മധുസൂദനന്‍, തുശാര്‍ നിര്‍മല്‍ സാരഥി, പി. ചന്ദ്രശേഖരന്‍ എന്നിവരുടെ ലേഖനങ്ങള്‍. കൂടാതെ ഗ്രോ വാസുവും പി. ഗോവിന്ദന്‍കുട്ടിയുമായുള്ള അഭിമുഖങ്ങള്‍.

സംഭാവന 20 രൂപ.

Monday, May 12, 2008

Sunday, May 11, 2008

പ്ലാച്ചിമട: കേരളീയം പ്രത്യേക പതിപ്പ്

കേരളീയത്തിന്‍റെ ഏപ്രില്‍ ലക്കം ഒരു പ്രത്യേക പതിപ്പാണ്. വിഷയം പ്ലാച്ചിമട സമരം. അതിഥി പത്രാധിപര്‍: ടി. ടി. ശ്രീകുമാര്‍.

പത്രാധിപക്കുറിപ്പില്‍ ശ്രീകുമാര്‍ പറയുന്നു: 'ഈ സമരതോദ് സിവില്‍ സമൂഹത്തിനു ബാധ്യതകളുണ്ട്. മയിലമ്മ മുതല്‍ നൂറു കണക്കിനാളുകളുടെ ത്യാഗങ്ങളുടെയും സഹനങ്ങളുടെയും നേട്ടങ്ങള്‍ എല്ലാവര്‍ക്കും ഉള്ളതാണ്.'

ലേഖനങ്ങളില്‍ ചിലത്:

അഭിമുഖങ്ങള്‍ - വിളയോടി വേണുഗോപാല്‍, എന്‍. പി. ജോണ്‍സന്‍.

സിവില്‍ സമൂഹത്തെ പുനസൃഷ്ടിക്കാന്‍ - സി. ആര്‍. പരമേശ്വരന്‍
പ്ലാച്ചിമട തേടുന്ന (രാഷ്ട്രീയ) പരിഹാരങ്ങള്‍ - സി. ആര്‍. നീലകണ്ടന്‍

പ്ലാചിമാടയുടെ രാഷ്ട്രീയവും ഭാവിസാധ്യതകളും - സണ്ണി പൈകട

പ്ലാച്ചിമട സമരം: ഒരു നിരീക്ഷണം - കെ. വേണു

ജനാധിപത്യവത്കരിച്ച ജനകീയസമരത്തിലൂടെ നീതി - ഡോ. നിസാര്‍ അഹമ്മദ്

പ്ലാച്ചിമട: ഇനിയെന്ത്? - പ്രൊഫ. എം. കെ. പ്രസാദ്

നവോതഥാനവും പ്ലാച്ചിമടയും - ഡോ. സി, ആര്‍. രാജഗോപാലന്‍

മയിലമ്മയുടെ മരിക്കാത്ത ചോദ്യങ്ങള്‍ - സി. എസ്. ചന്ദ്രിക

പ്ലാച്ചിമടയിലെ കോര്‍പ്പറേറ്റ് അതിക്രമം - ഡോ. രവിരാമന്‍

ജ്ഞാനത്തിന്‍റെ സാമൂഹ്യവത്കരണം - ഡോ. സി. എസ്. വേങ്കിടേശ്വരന്‍

വില 20 രൂപ
കേരളീയം, മുനിസിപ്പല്‍ മാര്‍ക്കറ്റ്‌ ബില്‍ഡിംഗ്, കൊക്കാലെ, തൃശ്ശൂര്‍ 21

Thursday, May 8, 2008

എന്ന് സ്വന്തം ഹര്‍ത്താല്‍

നാം എങ്ങനെ ഹര്‍ത്താലിനു കീഴങ്ങടുന്ന പതനത്തിലെത്തി? ഈയാഴ്ച കേരള കൌമുദിയിലെ 'നേര്‍ക്കാഴ്ച' പംക്തിയില്‍ ഈ വിഷയമാണ് ചര്ച്ച ചെയ്യുന്നത്.

ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍: എന്ന് സ്വന്തം ഹര്‍ത്താല്‍

പ്രിന്‍റ് എഡിഷനില്‍ ആറാം പേജില്‍

പതിവുപോലെ ഏകദേശ ഇംഗ്ലീഷ് പരിഭാഷ Kerala Letter ബ്ലോഗില്‍