Saturday, August 20, 2016

ഇടതു ഉയർത്തെഴുനേല്പിനായുള്ള കാത്തിരിപ്പ്

ബി.ആർ.പി. ഭാസ്കർ

രണ്ടാം ലോകമഹായുദ്ധം അവസാനിക്കുമ്പോൾ ബ്രിട്ടന് സൂര്യനസ്തമിക്കാത്ത സാമ്രാജ്യം നിലനിർത്താനുള്ള കഴിവുണ്ടായിരുന്നില്ലസായുധപരിശീലനം നേടുകയും യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്ത ഇരുപതു ലക്ഷം പേർ പിരിച്ചുവിടപ്പെടുമെന്നും കോൺഗ്രസുമായി അവർ കൈകോർത്താൽ പിടിച്ചു നിൽക്കാനാകില്ലെന്നും ഒരു മുൻ സൈന്യാധിപൻ കൂടിയായ വൈസ്രോയി വേവൽ പ്രഭു ബ്രിട്ടീഷു സർക്കാരിനെ ഓർമ്മിപ്പിച്ചു.അങ്ങനെയാണ് രാജ്യം വിഭജിച്ചിട്ടാണെങ്കിലും അതിവേഗം പിൻവാങ്ങാൻ ബ്രിട്ടൻ തീരുമാനിച്ചത്.  വിഭജനാനന്തര ഇന്ത്യയുടെ ഭരണം സ്വാതന്ത്ര്യസമരം നയിച്ച കോൺഗ്രസ് ഏറ്റെടുക്കുമ്പോൾ പ്രതിപക്ഷത്തെ പ്രമുഖ കക്ഷികൾ ഏതാനും കൊല്ലം മുമ്പു മാത്രം കോൺഗ്രസിനകത്തു നിന്ന് പുറത്തുവന്ന സോഷ്യലിസ്റ്റുകാരും കമ്മ്യൂണിസ്റ്റുകാരും ആയിരുന്നുവിഭജനം വലിയ തോതിലുള്ള വർഗീയ കലാപത്തിനും അഭയാർത്ഥി പ്രവാഹത്തിനും ഇടയാക്കിയെങ്കിലും ആ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി വളരാൻ ഹിന്ദു കക്ഷികൾക്കായില്ലഅഞ്ചു കൊല്ലത്തിനുള്ളിൽ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പ് അത് വ്യക്തമാക്കി.

കഷ്ടിച്ച് 45  ശതമാനം വോട്ടോടെ കോൺഗ്രസ് ലോക് സഭയിൽ 364സീറ്റ് നേടിയപ്പോൾ, 16 സീറ്റുമായി സി.പി.ഐ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായിസോഷ്യലിസ്റ്റ് പാർട്ടിക്ക് കിട്ടിയത് 12 സീറ്റ്.ആചാര്യ കൃപലാനിയുടെ നേതൃത്തിൽ കോൺഗ്രസ് വിട്ടവരുണ്ടാക്കിയ കിസാൻ മസ്ദൂർ പ്രജാ പാർട്ടി ഒൻപത് സീറ്റ് നേടിമൂന്ന് ഹിന്ദു വർഗീയ കക്ഷികളാണ് ആ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്കാൽ നൂറ്റാണ്ടായി രാഷ്ട്രീയരംഗത്തുണ്ടായിരുന്ന ഹിന്ദു മഹാസഭതെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് മുൻ ഹിന്ദു മഹാസഭാ പ്രസിഡന്റും നെഹ്രുവിന്റെ സർക്കാരിൽ മന്ത്രിയുമായിരുന്ന ശ്യാമ പ്രസാദ് മുഖർജി രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ അനുഗ്രഹത്തോടെ സംഘടിപ്പിച്ച ഭാരതീയ ജനസംഘം,ചില സംന്യാസിമാർ തട്ടിക്കൂട്ടിയ രാം രാജ്യ പരിഷത്ത്മൂന്നു കക്ഷികൾക്കും കൂടി കിട്ടിയത് പത്ത് സീറ്റുകൾ മാത്രം.

ഏറ്റവുമധികം വോട്ടു നേടിയ പ്രതിപക്ഷ കക്ഷി സോഷ്യലിസ്റ്റ് പാർട്ടിയായിരുന്നുഅതിന് 10.59 ശതമാനം വോട്ട് കിട്ടിക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തെ സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വലമായ അധ്യായമാക്കിയ ജയപ്രകാശ് നാരായണന്റെയും സഹപ്രവർത്തകരുടെയും സാന്നിധ്യം മൂലം അതിന് യുവാക്കൾക്കിടയിൽ ധാരാളം ആരാധകരുണ്ടായിരുന്നു എന്നാൽ അതിന്റെ ജനപിന്തുണ രാജ്യമൊട്ടുക്ക് നേർത്തു പരന്നു കിടന്നതുകൊണ്ട് സീറ്റുകളുടെ എണ്ണം കുറഞ്ഞുകിസാൻ മസ്ദൂർ പ്രജാ പാർട്ടിക്കും അതെ അനുഭവമുണ്ടായിഅതിന് 5.79 ശതമാനം വോട്ട് നേടാനായെങ്കിലും ഒൻപത് സീറ്റേ കിട്ടിയുള്ളുസി.പി.ഐക്ക് 3.29ശതമാനം വോട്ട് മാത്രമാണ് കിട്ടിയതെങ്കിലും അതിന്റെ പിന്തുണ ചിലയിടങ്ങളിലായി കേന്ദ്രീകരിച്ചിരുന്നതുകൊണ്ട് കൂടുതൽ സീറ്റ് നേടാനായി.

സോഷ്യലിസ്റ്റ് പാർട്ടിയും കെ.എം.പി.പിയും പ്രജാ സോഷ്യലിസ്റ്റ് പാർട്ടി എന്ന പേരിൽ പിന്നീട് ഒന്നിച്ചെങ്കിലും 1957ലെ തെരഞ്ഞെടുപ്പിലും സി.പി.ഐക്ക് പ്രധാന പ്രതിപക്ഷ കക്ഷിയെന്ന സ്ഥാനം നിലനിർത്താനായിസി.പി.ഐയുടെ  വോട്ടുവിഹിതം 8.92 ശതമാനമായും സീറ്റുകളുടെ എണ്ണം 27 ആയും വർദ്ധിച്ചുകേരളത്തിൽ പാർട്ടി അധികാരം പിടിച്ചെടുക്കുകയും ചെയ്തുഅതോടെ സി.പി.ഐയാണ് കോൺഗ്രസിനുള്ള ദേശീയ ബദൽ എന്ന ധാരണ രാജ്യത്തുയർന്നു.കോൺഗ്രസ് ആവടി സമ്മേളനത്തിൽ സോഷ്യലിസ്റ്റ് രീതിയിലുള്ള സമൂഹമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അതിനകം രാഷ്ട്രീയ വർണ്ണ രാജിയിൽ മധ്യത്തിന്റെ ഇടതുഭാഗത്തായി സ്ഥാനമുറപ്പിക്കാൻ ശ്രമം തുടങ്ങിയിരുന്നുദേശീയ തലത്തിൽ അതിനെ വെല്ലുവിളിക്കാൻ കെല്പുള്ള ഒരു വലതുപക്ഷ കക്ഷിയും അന്നുണ്ടായിരുന്നില്ല.

സി.പി. 1962ൽ തെരഞ്ഞെടുക്കപ്പെട്ട ലോക് സഭയിലും മുഖ്യ പ്രതിപക്ഷ കക്ഷിയായിഎന്നാൽ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പ്രത്യയശാസ്ത്ര തർക്കം പാർട്ടിയെ ഉലയ്ക്കാൻ തുടങ്ങിയിരുന്നു.വോട്ടുവിഹിതത്തിലും (9.94 ശതമാനംസീറ്റിന്റെ എണ്ണത്തിലും (29)നേരിയ വർദ്ധനവുണ്ടാക്കാനെ പാർട്ടിക്കു  കഴിഞ്ഞുള്ളൂ.പിളർപ്പുകളിലൂടെയും കൂടിച്ചേരലുകളിലൂടെയും കടന്നു പോയ സോഷ്യലിസ്റ്റുകാർക്കും നില മെച്ചപ്പെടുത്താനായില്ലനെഹ്രു സർക്കാരിന്റെ ആഭ്യന്തര വിദേശ നയങ്ങളോടുള്ള എതിർപ്പ് ശക്തമാക്കിയ വലതുപക്ഷം കുതിപ്പു നടത്തിജനസംഘം  വോട്ടുവിഹിതവും (6.44ശതമാനംസീറ്റും (14) വർദ്ധിപ്പിച്ചുവടക്കൻ പ്രദേശങ്ങളിലെ മുൻരാജാക്കന്മാരെ അണിനിരത്തിക്കൊണ്ട്  സിരാജഗോപാലാചാരി ഉണ്ടാക്കിയ സ്വതന്ത്രാ പാർട്ടി 7.89 ശതമാനം വോട്ടും 18 സീറ്റും നേടി.വളരുന്ന വലതുപക്ഷ ഭീക്ഷണി നേരിടാൻ ക്രിയാത്മകമായ പരിപാടികൾ ആവിഷ്കരിക്കേണ്ട ആ സമയത്ത് ലോക പ്രസ്ഥാനത്തിലെ ചേരിതിരിവ് സി.പി.ഐയുടെ പിളർപ്പിൽ കലാശിച്ചുഔദ്യോഗിക വിഭാഗം ആഗോളതലത്തിൽ സോവിയറ്റ് യൂണിയനും ദേശീയതലത്തിൽ കോൺഗ്രസിനും ഒപ്പം നിന്നപ്പോൾ എതിർവിഭാഗം ചൈനക്കും കോൺഗ്രസ്വിരുദ്ധർക്കുമൊപ്പം നിലകൊണ്ടു.പ്രത്യയശാസ്ത്രവിശാരദന്മാരുടെ കണ്ണിൽ ഇതൊരു അതിലളിതവത്കരണമൊ വികൃതമായ വ്യാഖ്യാനമൊ ആകാംഎന്നാൽ ദേശീയ സാഹചര്യങ്ങൾ വിലയിരുത്തുന്നതിലുണ്ടായ ഭിന്നത സി.പി.ഐയെ അടിയന്തിരാവസ്ഥാ ഭരണകൂടത്തിനൊപ്പവും സി.പി.-എമ്മിനെ വർഗീയ വലതുപക്ഷത്തിനൊപ്പവും എത്തിച്ചുവെന്നത് അവർക്കും നിഷേധിക്കാനാവില്ലപിൽക്കാല സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ കോൺഗ്രസുമായി സഹകരിച്ചതിനേക്കാൾ അധാർമ്മികവും അപകടകരവുമായിരുന്നു കോൺഗ്രസ്വിരുദ്ധ വലതുപക്ഷവുമായുള്ള സമരസപ്പെടൽ.എന്ന് പറയേണ്ടി വരുംസോവിയറ്റ് യൂണിയന്റെ പതനവും സോഷ്യലിസ്റ്റ് വിപണി സമ്പദ്വ്യവസ്ഥ എന്ന ആശയത്തിന്റെ മറവിൽ ചൈന നടത്തിയ മുതലാളിത്ത ചുവടുമാറ്റവും 1960കളിലെ പ്രത്യയശാസ്ത്ര ചർച്ചകൾ എത്ര ബാലിശവും അയഥാർത്ഥവും ആയിരുന്നെന്ന് നമുക്ക് മനസിലാക്കിത്തരുന്നു. വലിയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ നീക്കങ്ങൾ സ്വന്തം ദേശീയ താല്പര്യങ്ങൾ മുൻനിർത്തിയുള്ളവയാണെന്ന് തിരിച്ചറിയാൻ ഇരുകൂട്ടർക്കും കഴിഞ്ഞില്ല.

പിളർപ്പിന്റെ ദുരന്തഫലം 1967ലെ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.സ്വതന്ത്രാ പാർട്ടി 8.67 ശതമാനം വോട്ടോടെ 44 സീറ്റ് നേടി ലോക് സഭയിലെ മുഖ്യ പ്രതിപക്ഷ കക്ഷിയായികൂടുതൽ വോട്ടു ലഭിച്ചിട്ടും (9.31ശതമാനം) 35 സീറ്റ് മാത്രം കിട്ടിയ ജനസംഘം തൊട്ടു പിന്നിൽഅതിനും പിന്നിലായിരുന്നു സി.പിഐയും (5.11 ശതമാനം വോട്ട്, 23 സീറ്റ്),സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയും (4.92 ശതമാനം വോട്ട്, 23 സീറ്റ്),സി.പി.-എമ്മും (4.28 ശതമാനം വോട്ട്, 19 സീറ്റ്പി.എസ്.പിയും(3.06 ശതമാനം വോട്ട്, 13 സീറ്റ്).   

ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പു ഫലത്തെ കാണേണ്ടത്ഭാരതീയ ജനതാ പാർട്ടി 31.34 ശതമാനം വോട്ടിന്റെ ബലത്തിൽ 282 സീറ്റോടെ ലോക് സഭയിൽ ആദ്യമായി ഭൂരിപക്ഷം നേടി അധികാരത്തിലേറിയപ്പോൾ കോൺഗ്രസിന്റെ വോട്ടുവിഹിതം 20 ശതമാനത്തിന് താഴെ പോവുകയും ലോക് സഭയിലെ അതിന്റെ അംഗബലം 44 ആയി ചുരുങ്ങുകയും ചെയ്തുരണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും കൂടി കിട്ടിയത് 4.07 ശതമാനം വോട്ടും (സി.പ്.-എം3.28, സി.പി. 0.79) പത്തു സീറ്റും (സി.പി. 9, സി.പി. 1) ആണ്

ദേശീയയതലത്തിലെ വലതുപക്ഷത്തിന്റെ വളർച്ചപോലെ തന്നെ ഗൌരവമായി കാണേണ്ടതാണ് പല സംസ്ഥാനങ്ങളിലും ശക്തിപ്പെട്ടിട്ടുള്ള സ്വത്വരാഷ്ട്രീയംഏതെങ്കിലും ജാതിയുടെയൊ മറ്റ് വിഭാഗീയതയുടെയൊ പിന്തുണയോടെ നിലനിൽക്കുന്ന പ്രാദേശിക കക്ഷികൾ ഇടതിനെ പിന്തള്ളി വളർന്നിട്ടുണ്ട്ഇടതു പ്രസ്ഥാനങ്ങളിലൂടെ തങ്ങൾക്ക് നീതി കിട്ടുമെന്ന വിശ്വാസമുണ്ടായിരുന്നെങ്കിൽ അടിസ്ഥാനവർഗം അത്തരം കക്ഷികളിൽ അഭയം തേടുമായിരുന്നില്ല.

ഇടതു സ്വാധീനം മൂന്നു സംസ്ഥാനങ്ങളിലായി ചുരുങ്ങുകയും ദേശീയതലത്തിൽ ഏറെക്കുറെ  അപ്രസക്തമാവുകയും ചെയ്തിട്ടും അതിന്റെ കാരണങ്ങൾ സത്യസന്ധമായി വിലയിരുത്തി പ്രതിവിധികൾ നിർദ്ദേശിക്കാൻ ഒരു മാർക്സിസ്റ്റ് താത്വികാചാര്യനും കഴിഞ്ഞിട്ടില്ലആ കുറവ് പരിഹരിക്കാൻ പരിശ്രമിച്ച വ്യക്തിയാണ് പ്രമുഖ കോളമിസ്റ്റും ഇടതു ചിന്തകനുമായ പ്രഫുൽ ബിദ്വായ്ചാരത്തിൽ നിന്ന് വീണ്ടും പറന്നുയർന്ന പുരാണകഥയില ഫീനിക്സ് പക്ഷിയെപ്പോലെ ഇടതുപക്ഷം ഇന്ത്യയിലെ രാഷ്ട്രീയ നഭസിൽ വീണ്ടും ചിറകടിക്കുന്നത് വിഭാവനം ചെയ്തുകൊണ്ട് അദ്ദേഹം തന്റെ ഗവേഷണ ഗ്രന്ഥത്തിനു “ദ് ഫീനിക്സ് മോമന്റ്ചലഞ്ചസ് കൺഫ്രണ്ടിങ് ദ് ഇൻഡ്യൻ ലെഫ്റ്റ്“ ( The Phoenix Moment: Challenges Confronting the Indian Leftഎന്ന് പേരിട്ടുയുറോപ്യൻ യാത്രയ്ക്കിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി അദ്ദേഹം അകാലചരമം പ്രാപിച്ചശേഷമാണ്  കഴിഞ്ഞ കൊല്ലം പുസ്തകം പുറത്തു വന്നു.പുസ്തകത്തിനായി വിവരശേഖരണം നടത്തുന്ന കാലത്ത് കേരളത്തിലും പശ്ചിമ ബംഗാളിലുമുള്ള ധാരാളം   സുഹൃത്തുക്കളുമായി  നിരന്തരം ബന്ദപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് ജയിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നതിനിടയിൽ പാർലമെന്ററി രംഗത്ത് പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾ പ്രസ്ഥാനമെന്ന നിലയിൽ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്ന ദൌത്യം അവഗണിച്ചതാണ് ഇന്നത്തെ ദയനീയാവസ്ഥയുടെ പ്രധാന കാരണമായി ബിദ്വായ് കാണുന്നത്പശ്ചിമ ബംഗാളിലും കേരളത്തിലും ദൂരെക്കാഴ്ച കൂടാതെ എടുത്ത നടപടികളിൽ വർഗീയ പ്രീണനവും പരിസ്ഥിതി നശീകരണവും ഉൾപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.മൂന്നു പതിറ്റാണ്ടിലേറെ തുടർച്ചയായി അധികാരം കയ്യാളിയ ബംഗാളിൽ അധ്വാനിക്കുന്ന വർഗത്തിന്റെ മുന്നിൽ ഒരു നല്ല മാതൃക കാഴ്ചവെക്കാനുള്ള അവസരം കളഞ്ഞുകൂളിച്ചുതുടക്കത്തിൽ ചില നല്ല നടപടികളുണ്ടായെങ്കിലും സി.പി.-എം പിന്നീട് യാഥാസ്ഥിതികത്വത്തിലേക്ക് നീങ്ങിഒടുവിൽ വർഗശത്രുക്കൾക്കൊപ്പം പ്രസ്ഥാനത്തിന്റെ അടിത്തറയായ കർഷകർക്കും കർഷകത്തൊഴിലാളികൾക്കുമെതിരെ ആക്രമണം അഴിച്ചു വിടുന്നതുവരെ കാര്യങ്ങളെത്തിസാമൂഹ്യ പരിവർത്തനം നടന്നില്ല.

രാജ്യം ഇടതുപക്ഷത്തിന്റെ ഉയർത്തെഴുനേല്പ് കാത്തിരിക്കുകയാണ്. അത് സാധ്യമാകണമെങ്കിൽ ഇടതിനെ ഏറെക്കാലമായി  പിന്നോട്ട് വലിക്കുന്ന ഘടകങ്ങൾ തിരിച്ചറിയുകയും അവയെ മറികടക്കാൻ നടപടി എടുക്കുകയും ചെയ്യണമെന്ന് ബിദ്വായ് നിർദ്ദേശിക്കുന്നുകമ്മ്യൂണിസ്റ്റ് പാർട്ടികൾ ആന്തരിക ജനാധിപത്യത്തിന്റെ ഭാഗമായി കരുതുന്ന ഡെമോക്രാറ്റിക് സെൻട്രലിസത്തെയും അതിലൊന്നായി അദ്ദേഹം കാണുന്നുഅദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അത്  പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നതിനും ചർച്ച ചെയ്യുന്നതിനും തടസമായി തീരുന്നുഇതിന് തെളിവായി അദ്ദേഹം സി.പിഐ-എമ്മിന്റെ രണ്ട് ചരിത്രപരമായ വിഡ്ഡിത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു  -- ജ്യോതി ബാസു പ്രധാനമന്ത്രിയാകുന്നത് തടഞ്ഞതും അമേരിക്കയുമായുള്ള ആണവ കരാറിന്റെ പേരിൽ ഒന്നാം യു.പി.എ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതുംഅടിയന്തിരമായി തിരുത്തേണ്ട കാര്യങ്ങളായി അദ്ദേഹം എടുത്തു പറയുന്നവയിൽ ജാതിപ്രശ്നം  അഭിമുഖീകരിക്കുന്നതിലുള്ള വൈമുഖ്യവും സമൂഹത്തിന്റെ അടിത്തട്ടിലുള്ള ആദിവാസികൾദലിതർ എന്നിവരുടെ സമരങ്ങളോടും അണവ പദ്ധതികൾക്കും  മറ്റുമെതിരായ ജനകീയ പ്രക്ഷോഭങ്ങളോടും മുഖം തിരിച്ചു നിൽക്കുന്ന സമീപനവും ഉൾപ്പെടുന്നുതന്ത്രങ്ങൾ സംബന്ധിച്ച് ബംഗാളിലെയും കേരളത്തിലെയും ഇടതു മുന്നണികൾക്കുള്ളിലും ഈ രണ്ടു സംസ്ഥാനങ്ങളിലെയും സി.പി.-എം ഘടകങ്ങൾ തമ്മിലുമുള്ള ഭിന്നതകളിലേക്കും ബിദ്വായ് ശ്രദ്ധ ക്ഷണിക്കുന്നുണ്ട്

ഇടതു  പാർട്ടികളുടെ സമീപകാല പ്രവർത്തങ്ങളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ അവ തന്റെ നിർദ്ദേശങ്ങൾ സ്വീകരിക്കാനുള്ള സാധ്യത കുറവാണെന്ന് പ്രഫുൽ ബിദ്വായിക്ക് അറിയാമായിരുന്നു.അങ്ങനെയെങ്കിൽ അവയ്ക്ക് പുറത്ത് ഒരു പുതു ഇടതു (New Left)ഉയർന്നു വരുമെന്ന ശുഭാപ്തി വിശ്വാസ്വുംം പ്രകടിപ്പിക്കുന്നു. വർത്തമാന കാല സാഹചര്യങ്ങളിൽ ഗൌരവപൂർവമായ ചർച്ച  ആവശ്യപ്പെടുന്ന ഒന്നാണ് ൽ ബിദ്വായിയുടെ പുസ്തകം. (നവയുഗം, ആഗസ്റ്റ് 15, 2016)

Wednesday, August 17, 2016

ഇത്‌ ശുദ്ധീകരണത്തിനുള്ള അവസരം

കാഴ്ചപ്പാട്‌
ബി ആർ പി ഭാസ്കർ
യുഡിഎഫുമായുള്ള ദീർഘകാലബന്ധം അവസാനിപ്പിക്കാനുള്ള കേരളാ കോൺഗ്രസ്‌(എം) തീരുമാനം മുന്നണികളെ നയിക്കുന്ന കക്ഷികൾക്ക്‌ ദുഷിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയരംഗം ശുദ്ധീകരിക്കാനുള്ള സുവർണ്ണാവസരമാണ്‌ നൽകുന്നത്‌. കക്ഷിനേതാക്കൾക്ക്‌ ഈ അവസരം പ്രയോജനപ്പെടുത്താനുള്ള വിവേകമുണ്ടോ എന്നാണിനി അറിയേണ്ടത്‌. ആദ്യ സൂചനകൾ അത്ര ശുഭകരമല്ല.
കേരള സംസ്ഥാനം നിലവിൽ വരുമ്പോൾ സാമാന്യം നല്ല രാഷ്ട്രീയ സാമൂഹിക അന്തരീക്ഷം നിലനിന്നിരുന്നതുകൊണ്ടാണ്‌ 1957ലെ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ അതിന്റെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്രന്മാരുടെ മാത്രം സഹായത്തോടെ അധികാരത്തിലേറാൻ കഴിഞ്ഞത്‌. ഒരു നൂറ്റാണ്ടു മുമ്പ്‌ തുടങ്ങിയ നവോത്ഥാന സ്വഭാവമുള്ള സാമൂഹിക നവീകരണ പ്രസ്ഥാനങ്ങളാണ്‌ ആ അന്തരീക്ഷമുണ്ടാക്കിയത്‌. ഭൂപരിഷ്കരണ നിയമത്തിനെതിരെ സംഘടിച്ച ക്ഷയോന്മുഖരായ ഫ്യൂഡൽ ശക്തികളും സ്വകാര്യ സ്കൂൾ മാനേജുമെന്റുകളുടെ ദുഷ്ചെയ്തികൾക്ക്‌ അറുതി വരുത്താൻ രൂപകൽപന ചെയ്ത വിദ്യാഭ്യാസ നിയമത്തിനെതിരെ മുറവിളി കൂട്ടിയ ക്രൈസ്തവസഭകളും കോൺഗ്രസുമായി ചേർന്ന്‌ നടത്തിയ ‘വിമോചന’ സമരം കമ്മ്യൂണിസ്റ്റ്‌ സർക്കാരിനെ വീഴ്ത്തുക മാത്രമല്ല, സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം രാഷ്ട്രീയ രംഗത്തു നിന്ന്‌ നിഷ്ക്രമിച്ച സാമുദായിക ശക്തികളുടെ തിരിച്ചുവരവിന്‌ കളമൊരുക്കുകയും ചെയ്തു.
ആറ്റക്കോയ തങ്ങൾ ഇന്തൊനേഷ്യയിലെ പാകിസ്ഥാൻ അംബാസിഡറായി പോയതോടെ നിർജീവമായ മലബാറിലെ മുസ്ലിം ലീഗ്‌ മൈസൂറിൽ നിന്ന്‌ മദ്രാസിലേക്ക്‌ ചേക്കേറിയ മുഹമ്മദ്‌ ഇസ്മയിൽ മുൻകൈയെടുത്ത്‌ പുനരുജ്ജീവിപ്പിച്ചെങ്കിലും നെഹ്രു അതിനെ ‘ചത്ത കുതിര’ ആയാണ്‌ കണ്ടത്‌. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ പുറത്താക്കി അധികാരത്തിലേറുന്നതിനു ലീഗിന്റെ പിന്തുണ സഹായിച്ചെങ്കിലും കോൺഗ്രസ്‌ തുടർന്നും അതിനെ വർഗീയ കക്ഷിയായി കണ്ടതുകൊണ്ട്‌ മന്ത്രിസഭയിൽ സ്ഥാനം നൽകിയില്ല. സ്പീക്കർസ്ഥാനം പോലും നൽകിയത്‌ സ്ഥാനാർത്ഥി പാർട്ടിയിൽ നിന്ന്‌ രാജി വെച്ചിട്ട്‌ മത്സരിക്കണമെന്ന നിബന്ധനയിലാണ്‌ .
പട്ടം താണുപിള്ളയെ ഗവർണർസ്ഥാനം നൽകി ഒഴിവാക്കിയശേഷം ആർ ശങ്കർ മുഖ്യമന്ത്രി ആയതോടെ കോൺഗ്രസിനുള്ളിൽ ആഭ്യന്തരമന്ത്രി പി ടി ചാക്കോയുടെ നേതൃത്വത്തിൽ ഒരു ഗ്രൂപ്പ്‌ രൂപപ്പെട്ടു. ശങ്കർ അംഗമല്ലായിരുന്ന ആദ്യ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ ചാക്കോ മുഖ്യമന്ത്രിപദം കാംക്ഷിച്ചിരുന്നു. കമ്മ്യൂണിസ്റ്റ്‌ സർക്കാരിനെതിരായ സമരത്തിൽ വലിയ പങ്ക്‌ വഹിച്ച സഭകളും അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന്‌ ആഗ്രഹിച്ചിരിക്കാം. ശങ്കറും ചാക്കോയും തമ്മിലുള്ള പ്രശ്നം തികച്ചും വ്യക്തിപരമായിരുന്നു. നയപരമായ കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന ഒരു സൂചനയും ഇരുവരും നൽകിയില്ല. എന്നാൽ കോൺഗ്രസ്‌ പാർട്ടിയിൽ അതിനകം തന്നെ വനം കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന കാര്യത്തിൽ അഭിപ്രായഭിന്നത രൂപപ്പെട്ടിരുന്നു. ക്രൈസ്തവ എംഎൽഎ മാരാണ്‌ ഒഴിപ്പിക്കലിനെ എതിർത്തത്‌. ചാക്കോയുടെ അകാലചരമത്തിനു ശേഷം കേരളാ കോൺഗ്രസ്‌ എന്ന പേര്‌ സ്വീകരിച്ച ചാക്കോ ഗ്രൂപ്പിൽ ക്രൈസ്തവ നായർ എംഎൽഎമാർ മാത്രമാണുണ്ടായിരുന്നത്‌. അൻപതു വർഷങ്ങൾക്കുശേഷം ഒന്നിലധികം കേരളാ കോൺഗ്രസുകളുണ്ട്‌. പക്ഷെ ഇനിഷ്യലുകൾ മാറുന്നതല്ലാതെ സാമൂഹിക അടിത്തറ മാറുന്നില്ല.
രാഷ്ട്രീയരംഗത്ത്‌ പ്രത്യക്ഷ പ്രച്ഛന്ന രൂപങ്ങളിൽ വർഗീയത വളരാൻ തുടങ്ങിയ ആ ഘട്ടത്തിൽ അതിനെ ചെറുക്കാനുള്ള കഴിവും ബാധ്യതയുമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം പിളർപ്പ്‌ നേരിടുകയായിരുന്നു. പിന്തിരിപ്പൻ ശക്തികളെ നേരിടാനുള്ള ഇടതുപക്ഷത്തിന്റെ കഴിവിനെ പിളർപ്പ്‌ പ്രതികൂലമായി ബാധിച്ചു. അതിന്റെ ഫലം അലസിപ്പോയ 1965ലെ നിയമസഭയിൽ പ്രതിഫലിച്ചു. അതിനുശേഷം ഇടതുപക്ഷം വർഗീയതയെ തടയാനുള്ള ബാധ്യത കയ്യൊഴിഞ്ഞു. അതിന്റെ തെളിവാണ്‌ 1967ലെ സപ്തമുന്നണി.
വർഗീയ കക്ഷിയെന്ന നിലയിൽ മന്ത്രിസഭയിൽ നിന്ന്‌ കോൺഗ്രസ്‌ ഒഴിവാക്കിയ മുസ്ലിംലീഗും കുടിയേറ്റ കർഷകരെന്ന പേരിൽ വനം കയ്യേറ്റക്കാരെ സംരക്ഷിക്കാൻ ഒരു വൈദികനുണ്ടാക്കിയ കർഷക തൊഴിലാളി പാർട്ടിയും ആ മുന്നണിയിലുണ്ടായിരുന്നു. അതിന്റെ ശിൽപിയായ ഇഎംഎസ്‌ നമ്പൂതിരിപ്പാട്‌ കോൺഗ്രസ്‌ അധികാരം നിഷേധിച്ച ലീഗിന്റെ നോമിനികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. ഒറ്റയ്ക്ക്‌ മത്സരിച്ചിരുന്നെങ്കിൽ ഒരുപക്ഷെ ഒരു സീറ്റു പോലും നേടാനുള്ള കഴിവില്ലാതിരുന്ന കെടിപിക്കും കിട്ടി മന്ത്രിസ്ഥാനം. അങ്ങനെ വർഗീയതയും വനം കയ്യേറ്റവും രാഷ്ട്രീയ മാന്യത നേടി.
സപ്തമുന്നണിക്ക്‌ വലിയ ആയുസുണ്ടായില്ല. അതിലൂടെ മാന്യത ലഭിച്ച വർഗീയ ശക്തികൾ പിന്നീട്‌ കോൺഗ്രസിന്റെ തണലിൽ വളർന്നു. പക്ഷെ തത്വദീക്ഷ കൂടാതെ ഇഎംഎസ്‌ നമ്പൂതിരിപ്പാട്‌ തല്ലിക്കൂട്ടിയ സപ്തമുന്നണിയുടെ രൂപീകരണത്തിലേക്ക്‌ നയിച്ച മാനസികാവസ്ഥ നിലനിന്നു. തന്മൂലം ലീഗിൽ നിന്നും കേരളാ കോൺഗ്രസിൽ നിന്നും മാത്രമല്ല ആർഎസ്‌എസിൽ നിന്നു പോലും പുറത്തു പോകുന്നവർക്ക്‌ ഇടതു മുന്നണിയിലേക്ക്‌ ചേക്കേറാൻ കഴിയുന്നുണ്ട്‌. മാണി യുഡിഎഫ്‌ വിട്ടശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ്‌ കൺവീനറും നടത്തിയ പ്രസ്താവനകളും പാർട്ടി പത്രം എഴുതിയ മുഖപ്രസംഗങ്ങളും കേരളാ കോൺഗ്രസിനെയും മുസ്ലിംലീഗിനെയും കൂടെ കൂട്ടാൻ പാർട്ടിക്ക്‌ താൽപര്യമുണ്ടെന്ന്‌ വ്യക്തമാക്കുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഈ വിഷയത്തിലുള്ള പാർട്ടിയുടെ വിയോജിപ്പ്‌ പരസ്യമായി രേഖപ്പെടുത്തിയത്‌ സ്വാഗതാർഹമാണ്‌. അതേ സമയം ഇടതു പാർട്ടികൾക്ക്‌ യോജിച്ച നിലപാട്‌ എടുക്കാൻ കഴിയാത്തത്‌ ആശങ്കയ്ക്ക്‌ വക നൽകുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മലബാറിലെ മുസ്ലിം മേഖലയിലും തിരുവിതാംകൂറിലെ ക്രൈസ്തവ മേഖലയിലും വർഷങ്ങളായി തുടരുന്ന അടവു നയത്തിന്റെ ഭാഗമായി നടത്തിയ നീക്കങ്ങൾ എൽഡിഎഫിന്റെ വിജയത്തിൽ ഒരു പങ്ക്‌ വഹിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. എന്നാൽ അതിന്‌ മുന്നണി വലിയ വില കൊടുക്കേണ്ടിയും വന്നിട്ടുണ്ട്‌. മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ഇത്തവണ ഇടതു മുന്നണിയുടെ വോട്ടുവിഹിതത്തിൽ കുറവുണ്ടായതിൽ നിന്ന്‌ മനസിലാക്കേണ്ടത്‌ പഴയ വോട്ടുകൾ നഷ്ടപ്പെടുത്തിക്കൊണ്ടാണ്‌ പുതിയ വോട്ടുകൾ നേടിയതെന്നാണ്‌. ഇടതുപക്ഷത്തിന്റെ ഇടതു സ്വഭാവം നഷ്ടപ്പെടുത്തുന്ന കൂട്ടുകെട്ടുകൾ ഗുണത്തേക്കാളേറെ ദോഷമാണ്‌ ചെയ്യുന്നതെന്ന്‌ തിരിച്ചറിഞ്ഞ്‌ ശുദ്ധീകരണത്തിന്‌ നടപടികളെടുക്കാനുള്ള സമയമാണിത്‌. --നയുഗം, ആഗസ്റ്റ് 17, 2016.

Wednesday, August 3, 2016

അവതാരങ്ങൾ വാഴും കാലം

കാഴ്ചപ്പാട്‌
ബി ആർ പി ഭാസ്കർ                                                                                                                                ജനയുഗം


അധികാരമേൽക്കുന്ന സമയത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ അവതാരങ്ങളെ കുറിച്ച്‌ ഒരു മൂന്നാര്റിയിപ്പ്‌ നൽകുകയുണ്ടായി. എവിടെയോ ഒരവതാരം തന്റെ ആളാണെന്നു പറഞ്ഞുകൊണ്ട്‌ പ്രത്യക്ഷപ്പെട്ടെന്നറിഞ്ഞതിനെ തുടർന്നാണ്‌ അദ്ദേഹം ആ മൂന്നാര്റിയിപ്പ്‌ നൽകിയത്‌. അത്‌ അവതാരങ്ങളെ നിരുത്സാഹപ്പെടുത്തുകയോ ജനങ്ങളെ ജാഗരൂകരാക്കുകയോ ചെയ്ത ലക്ഷണമില്ല.
കോഴിക്കോട്ട്‌ ജില്ലാ കോടതി നടപടികൾ റിപ്പോർട്ടു ചെയ്യാനെത്തിയ ചാനൽ പ്രവർത്തകരെ പൊലീസ്‌ അറസ്റ്റു ചെയ്യുകയും തത്സമയ സംപ്രേഷണത്തിനുള്ള വാഹനം പിടിച്ചെടുക്കുകയും ചെയ്ത സംഭവം ജുഗുപ്സാവഹമായ അവതാരവാഴ്ചയുടെ കഥയാണ്‌ പറയുന്നത്‌. കോടതി പരിസരം ജില്ലാ ജഡ്ജിയുടെ നിയന്ത്രണത്തിലുള്ളയിടമാണ്‌. മാധ്യമപ്രവർത്തകരെ തടയാൻ താൻ നിർദ്ദേശം നൽകിയിരുന്നില്ലെന്ന്‌ ജില്ലാ ജഡ്ജി ടിഎസ്പി. മൂസത്‌ ഹൈക്കോടതി രജിസ്ട്രാറെ അറിയിച്ചതായി വാർത്തകളിലുണ്ടായിരുന്നു. അതേസമയം മാധ്യമപ്രവർത്തകർ വാഹനവുമായി വരുന്നത്‌ തടയാൻ എസ്‌ഐക്ക്‌ താനാണ്‌ നിർദ്ദേശം നൽകിയതെന്നും ജില്ലാ ജഡ്ജി ആവശ്യപ്പെട്ടതനുസരിച്ചാണ്‌ അങ്ങനെ ചെയ്തതെന്നും ഗവണ്മെന്റ്‌ പ്ലീഡർ കെ ആലിക്കോയ സ്പെഷ്യൽ ബ്രാഞ്ച്‌ പൊലീസിനോട്‌ പറഞ്ഞു. നിർദ്ദേശം നൽകുന്നതിനു മുമ്പ്‌ അദ്ദേഹം ബാർ അസോസിയേഷൻ പ്രസിഡന്റുമായി സംസാരിക്കുകയും ചെയ്തിരുന്നു. എസ്‌ഐയുടെ പിന്നിൽ മറ്റൊരു അഭിഭാഷക പ്രമുഖനുണ്ടായിരുന്നതായും പറയപ്പെടുന്നു.


ജഡ്ജിയുടെയും ഗവ. പ്ലീഡറുടെയും ഭാഷ്യങ്ങളിൽ പൊരുത്തക്കേടുണ്ട്‌. രണ്ട്‌ ഭാഷ്യങ്ങളും ചില ചോദ്യങ്ങൾ ഉയർത്തുകയും ചെയ്യുന്നു. താൻ ആഗ്രഹിക്കാത്തതും ആവശ്യപ്പെടാത്തതുമായ രീതിയിൽ പെരുമാറിയ പൊലീസിനെ പിന്തിരിപ്പിക്കാൻ ജഡ്ജി എന്തു ചെയ്തെന്നു വ്യക്തമല്ല. സർക്കാർ വക്കീൽ ജഡ്ജിയുടെ സന്ദേശവാഹകനാകുന്നതും പൊലീസ്‌ സബ്‌ ഇൻസ്പെക്ടർ വക്കീലിന്റെ വാക്ക്‌ കേട്ട്‌ മാധ്യമപ്രവർത്തകർക്കെതിരെ തിരിയുന്നതും അവതാരവാഴ്ചയുടെ ലക്ഷണങ്ങളാണ്‌. ഇത്തരം സംഭവങ്ങളുടെ ആവർത്തനം ഒഴിവാക്കാൻ ബന്ധപ്പെട്ടവർ വിവേകത്തോടെയാണോ പ്രവർത്തിച്ചതെന്നു പരിശോധിച്ച്‌ മേലധികാരികൾ ഉചിതമായ നിർദ്ദേശങ്ങൾ നൽകുന്നത്‌ നന്നായിരിക്കും.


കൊച്ചിയിലെ ഹൈക്കോടതി വളപ്പിൽ ജൂലൈ 19ന്‌ ഏതാനും അഭിഭാഷകർ തുടങ്ങിയ അക്രമങ്ങളുടെ തുടർച്ചയാണ്‌ കോഴിക്കോട്ട്‌ കണ്ടത്‌. അവിടെ പൊലീസ്‌ മാധ്യമവേട്ട സ്വയം ഏറ്റെടുക്കുകയായിരുന്നോ അഭിഭാഷകർ അതവർക്ക്‌ തന്ത്രപൂർവം ഔട്ട്സോഴ്സ്‌ ചെയ്യുകയായിരുന്നോ എന്ന്‌ പറയാനാകില്ല. എന്നാൽ ഒന്നുറപ്പായി പറയാം. പ്രശ്നത്തിൽ ഇടപെട്ട കോടതിക്കോ സർക്കാരിനോ അക്രമോത്സുകരായ അഭിഭാഷകരെ നേർവഴിക്ക്‌ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. അതിനായി അവർ ശ്രമിച്ചില്ലെന്നതാണ്‌ വാസ്തവം. അവർ കോടതിപരിസരങ്ങളിൽ അരങ്ങേറിയ അനിഷ്ടസംഭവങ്ങളുടെ സ്വഭാവം മനസിലാക്കാതെ, അഥവാ അത്‌ അവഗണിച്ചുകൊണ്ട്‌, അഭിഭാഷകർക്കും മാധ്യമ പ്രവർത്തകർക്കുമിടയിൽ മധ്യസ്ഥവേഷം കെട്ടുകയായിരുന്നു. അതിന്റെ ഫലമായി ഭാവിയിൽ അത്തരം സംഭവങ്ങൾ ഉണ്ടാകുന്നതു തടയാനുള്ള സംവിധാനങ്ങൾ രൂപകൽപന ചെയ്യപ്പെട്ടു. കോടതികളുടെ ആഭിമുഖ്യത്തിൽ നടന്ന ശ്രമങ്ങളിലൂടെ ജഡ്ജിമാരുടെ നിയന്ത്രണത്തിലുള്ള സമിതികൾ എന്ന ആശയം ഉയർന്നു വന്നപ്പോൾ സർക്കാർ ഇടപെടൽ അഡ്വക്കേറ്റ്‌ ജനറലിന്റെ അധ്യക്ഷതയിലുള്ള സംസ്ഥാനതല സമിതിയുടെ രൂപീകരണത്തിൽ കലാശിച്ചു.


മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലെ ധാരണയുടെ അടിസ്ഥാനത്തിൽ സർക്കാർ രൂപീകരിച്ചിട്ടുള്ള സമിതി മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള തർക്കം പരിഹരിക്കാനുള്ളതാണത്രേ. എന്താണ്‌ അവർ തമ്മിലുള്ള തർക്കം? കോടതി പരിസരത്തു നിന്ന്‌ മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച്‌ അവരുടെ മുറികൾ പൂട്ടിയ അഭിഭാഷകരുടെ ലക്ഷ്യം മാധ്യമപ്രവർത്തനം തടയുകയെന്നതായിരുന്നു. പലയിടങ്ങളിലും അവർ പ്രദർശിപ്പിച്ച പോസ്റ്ററുകളിൽ നിന്നും ഇത്‌ വ്യക്തമാണ്‌. ഇതെങ്ങനെയാണ്‌ തർക്കവിഷയമാവുക? കറുത്ത കോട്ടിട്ട്‌ കോടതിയിലെത്തുന്നവർ സ്വതന്ത്ര മാധ്യമ പ്രവർത്തനം ഭരണഘടന പൗരന്മാർക്കു നൽകുന്ന അഭിപ്രായആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന്‌ സർവോന്നത കോടതി ആവർത്തിച്ചു പറഞ്ഞിട്ടുണ്ടെന്നത്‌ അറിയാത്തവരാകാനിടയില്ല. അവർ ഭരണഘടനയെയും സർവോന്നത കോടതിയേയും വെല്ലുവിളിക്കുകയാണ്‌ ചെയ്യുന്നത്‌. ഏതെങ്കിലും അവതാരം പ്രത്യക്ഷപ്പെട്ടു പരിഹരിക്കാനുള്ള ഒരു തർക്കമല്ലിത്‌.


പല പ്രമുഖ അഭിഭാഷകരും കോടതി പരിസരത്ത്‌ അക്രമത്തിലേർപ്പെട്ട സഹപ്രവർത്തകരെ തള്ളിപ്പറഞ്ഞിട്ടുണ്ട്‌. അതേസമയം ഒരു പ്രബല വിഭാഗം ഒളിഞ്ഞും തെളിഞ്ഞും അവരെ സംരക്ഷിക്കാൻ പരിശ്രമിക്കുന്നുമുണ്ട്‌. അതിനാൽ അവർക്കെതിരെ നടപടിയെടുക്കാൻ കോടതികൾക്കോ നിയമപ്രകാരം സ്ഥാപിതമായ അഭിഭാഷക അച്ചടക്ക സംവിധാനത്തിനോ കഴിയുന്നില്ല. ഇതിന്റെ പേരിൽ മാധ്യമപ്രവർത്തകർ പരിഭവിക്കേണ്ടതില്ല. അവരായിരുന്നു തെറ്റ്‌ ചെയ്തതെങ്കിലും ഒരുപക്ഷെ ഇതുപോലെ സംരക്ഷിക്കപ്പെട്ടേനേ. അധികാരം കയ്യാളുന്നവർക്ക്‌ അത്‌ വിവേകത്തോടെ പ്രയോഗിക്കാനുള്ള ധാർമ്മികശേഷിയുമുണ്ടാകണം. അതില്ലാത്ത ഒരു നാടാണ്‌ കേരളം. കുറച്ചുകാലമായി നമ്മുടെ സമൂഹത്തിൽ പടർന്നുകൊണ്ടിരിക്കുന്ന ജീർണ്ണത അത്‌ വിളിച്ചു പറയുന്നുണ്ട്‌.


‘ഇനി വേണ്ടത്‌ പക്വമായ സമീപനം’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ പ്രമുഖ അഭിഭാഷകനായ എസ്‌ ഗോപകുമാരൻ നായർ കോടതിവളപ്പുകളിൽ നടന്നത്‌ കുറെ ചെറുപ്പക്കാരായ വക്കീലന്മാരും ചെറുപ്പക്കാരായ മാധ്യമപ്രവർത്തകരും തമ്മിലുള്ള കശപിശ മാത്രമാണെന്നും അതിന്റെ അടിസ്ഥാനകാരണം മനഃശാസ്ത്രപരമാണെന്നും വാദിക്കുന്നു. പ്രായത്തിന്റെ ചോരത്തിളപ്പും താൽക്കാലികമായുണ്ടായ തെറ്റിദ്ധാരണകളുമാണ്‌ അതിന്റെ പിന്നിലെന്നും അതിനപ്പുറം കാതലായ പ്രശ്നങ്ങളൊന്നും ഇരുവർക്കുമിടയിലില്ലെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകളെ പക്വതയുടെ മറവിൽ യഥാർത്ഥ പ്രശ്നം തൃണവൽകരിക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമായേ കാണാനാകൂ.


അടിസ്ഥാനപ്രശ്നം മാധ്യമസ്വാതന്ത്ര്യമാണ്‌. അഭിഭാഷകർ കോടതി പരിസരത്ത്‌ അഴിഞ്ഞാടിയപ്പോൾ തടയാൻ കഴിയാത്ത കോടതികൾ ഇപ്പോൾ മാധ്യമങ്ങൾക്ക്‌ ഒരു വിലക്കുമില്ലെന്ന വിശദീകരണവുമായി മുന്നോട്ടു വന്നിട്ടുണ്ട്‌. ഇതിനെ മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള ബാധ്യത അവർ തിരിച്ചറിയുന്നുവെന്നതിന്റെ സൂചനയായി കാണാം. ഇനി കോടതികളിലെത്തുന്ന മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ജഡ്ജിമാർക്കു കഴിയുമോ എന്നുകൂടി അറിയേണ്ടതുണ്ട്‌. ജനങ്ങളുടെ അറിയുവാനുള്ള അവകാശം മുൻനിർത്തിയാണ്‌ മാധ്യമങ്ങൾ കോടതി നടപടികൾ റിപ്പോർട്ടു ചെയ്യുന്നത്‌. ആ അവകാശം സ്ഥാപിച്ചു കിട്ടാൻ അവർ രക്തസാക്ഷിത്വം വരിക്കേണ്ട അവസ്ഥയുണ്ടാകരുത്‌. (ജനയുഗം, ആഗസ്റ്റ് 3, 2016)