Showing posts with label Patabhedam. Show all posts
Showing posts with label Patabhedam. Show all posts

Friday, August 15, 2008

പാഠഭേദം ആഗസ്റ്റ് ലക്കത്തിൽ

ആഗസ്റ്റ് ലക്കത്തിൽ പാഠഭേദം പല ചോദ്യങ്ങളും ഉയർത്തുന്നു. ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുന്നു.

‘ഇടതുപക്ഷം പരാജയപ്പെടുന്നതിങ്ങനെ‘ എന്ന എഡിറ്റോറിയലിൽ പാഠഭേദം ചോദിക്കുന്നു: പാർലമെന്റിനകത്തൊരു രാഷ്ട്രീയ ബലാബലത്തിൽ ഇടതുപക്ഷം മുങ്കൈ നേറ്റിയാൽപോലും അത് ധാർമികമായി മുങ്കൈ നേടുന്നില്ല. എന്തേ?

‘ഹർത്താലിനു ഒരു വാഴ്ത്തു പാട്ട്‘ എന്ന ലേഖനത്തിൽ പി. വി. മോഹനൻ: ആരു എന്തിനുവേണ്ടീ ആഹ്വാനം ചെയ്യുന്ന ബന്ധുകളും ഹർത്താലുകളും നണ്ട് കയ്യും നീട്ടി സ്വീകരിക്കുന്ന മലയാളികളുടെ മാനസികാവസ്ഥ എപ്രകാരം അപഗ്രഥിക്കപ്പെടണം?

മായാവതിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നതിനെക്കുറിച്ച് കെ. വേണു എക്ഴുതുന്നു: ദലിത് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ മായാവതിയെപ്പോലൊരാൾ പ്രധാനമന്ത്രിയാവുന്നത് ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയേയുള്ളു.

ഡോ.എസ്.ശാന്തി ചോദിക്കുന്നു: ‘നമ്മെ ആരു ഊട്ടും?

പ്രോഫഷനൽ നാടകങ്ങൾ മൂന്നാം തരംഗത്തിനൊരുങ്ങുന്നു? സംവിധായകനായ മനോജ് നാരായണനും രചയിതാവായ പ്രദീപ് കാവുന്തറയുമായി ഒരു സംഭാഷണം.

‘മൈ മദേഴ്സ് ലാപ്ടോപ്‘ സംവിധാനം ചെയ്ത രൂപേഷ് പോൾ പറയുന്നു: സിനിമക്ക് ഒരു തന്തയേ ഉള്ളു.

കെ.അരവിന്ദാക്ഷൻ എഴുതുന്നു: ഹിന്ദ് സ്വരാജ് എങ്ങനെ വായിക്കാം

ഈ ലക്കത്തിലെ മറ്റൊരാകർഷണം: മഹാശ്വേതാദേവിയുടെ നൊവലെറ്റ് ‘നൈഷദം’. വിവർത്തനം: എ.പി.കുഞ്ഞാമു. ചിത്രീകരണം: ദീപ കെ.പി.

അഷീസ് നന്ദിയുടെ ‘സെക്കുലറിസത്തിനെതിരെ ഒരു പ്രകടന പത്രിക’യുടെ പരിഭാഷ ഇതിലുണ്ട്. അത് പക്ഷെ ഈ ലക്കത്തിൽ പൂർത്തിയാകുന്നില്ല.

വില: 10 രൂപ
പാഠഭേദം, കസ്റ്റംസ് റോഡ്, കോഴിക്കോഡ്-32
ഇ-മെയിൽ: patabhedam@gmail.com

Friday, June 20, 2008

പാഠഭേദം മാസികയുടെ ജൂണ് ലക്കത്തില്‍

പുതിയ ലക്കത്തിലെ വിഭവങ്ങളില്‍ ചിലത്

മലയാളത്തില്‍ ചുണക്കുട്ടികള്‍ കുറ്റിയറ്റുപോയോ? മഹാശ്വേതാ ദേവി ചോദിക്കുന്നു.

എം. ജി. ശശിയുമായി അഭിമുഖം: കെ. ഗിരീഷ്‌കുമാര്‍

വിജയ് ടെണ്ടുല്‍‌കര്‍: ഓര്‍മ

എന്തുകൊണ്ട് ആള്‍ദൈവങ്ങള്‍: സിവിക് ചന്ദ്രന്‍. “രാഷ്ട്രീയവും മതവും മനുഷ്യനെ കൈയൊഴിഞ്ഞ ഒരു മഹാശൂന്യതയിലാണ് ആള്ദൈവങ്ങള്‍ മുളച്ചുപൊന്തുന്നത്”

ഇടതിന്റെ സ്വത്വ സന്ദിഗ്ദ്ധതകള്‍: വടക്കേടത്ത് പത്മനാഭന്‍. “ബേബിയുടെ അച്ചടിവടിവുപോലെ, സുധാകരന്റെ ഞഞ്ഞ പിഞ്ഞ വായാടിത്തവും ഒരു കോമിക് റിലീഫ് പോലുമാകുന്നില്ല എന്നിടത്ത് ഈ രണ്ടു വര്‍ഷത്തെ ബാക്കിപത്രത്തില്‍ നേട്ടത്തിന്റെയും പ്രതീക്ഷയുടെയും കോളങ്ങള്‍ ശുദ്ധമേ ശൂന്യം”

സ്ത്രീകള്‍ നയിക്കുന്നതാവും ഭാവിയിലെ വിപ്ലവം: എസ്. എന്. നാഗരാജന്‍. “വ്യവസായ തൊഴിലാളികള്‍ വിപ്ലവം സാധ്യമാക്കുമെന്ന മിഥ്യാധാരണയൊക്കെ നമ്മള്‍ പണ്ടേ കയ്യൊഴിഞ്ഞു. പിന്നെ ആരാണ് നാളത്തെ വിപ്ലവത്തിന്റെ മുന്നണിയിലുണ്ടാവുക? ഞാന്‍ എത്തിയിരിക്കുന്ന നിഗമനം മനുഷ്യ ബന്ധങ്ങളുടെ സര്‍വതലങ്ങളിലും മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തിലും സ്നേഹം പുന:സ്ഥാപിക്കുന്നതിന് സ്ത്രീകള്‍ നയിക്കുന്നതായിരിക്കും ഭാവിയിലെ ഏറ്റവും വലിയ വിപ്ലവമെന്നാണ്.”

‘ആദിയില്‍ സ്ത്രീയുണ്ടായി, അവളില്‍നിന്ന് അവളുടെ പുരുഷനും’: ഡോ. ഖദീജാ മുംതാസ്. ആമീന വദൂദിന്റെ ‘ഖുര്‍¬ആന്‍ -- ഒരു പെണ്‍‌വായന’ എന്ന പുസ്തകത്തെ ആസ്പദമാക്കി.

ഇന്നവള്‍ പറയും വിധം: ഗാര്‍ഗി. ബൂലോകത്ത് സ്ത്രീകള്‍ നടത്തുന്ന ചര്‍ച്ചകളെക്കുറിച്ചുള്ള ലേഖനം.

പാഠഭേദം. കസ്റ്റംസ് റോഡ്, കോഴിക്കോട് 32.
Tel 0495-2384073, 2765783, 9946769862
e-mail: patabhedam@gmail.com

Friday, May 23, 2008

പാഠഭേദം

മെയ് ദിനം തിരിച്ചുപിടിക്കുകയെന്ന ആഹ്വാനത്തോടെയാണു പാഠഭേദം മെയ് ലക്കം പുറത്തു വന്നിരിക്കുന്നത്. മുഖപ്രസംഗത്തിന്റെ പ്രസക്ത ഭാഗം: ‘മെയ്ദിന മുദ്രാവാക്യങ്ങള് ഉയര്ത്തിപ്പിടിക്കാന് പഴയ തൊഴിലാളി വര്‍ഗ്ഗമൊ പുതിയ തൊഴിലാളി വര്‍ഗ്ഗമൊ തയ്യാറാവാത്തതിനാല്, മെയ്ദിനക്കൊടിയായ ചെമ്പതാകയില് എന്തിനു തൊഴിലാളിവര്‍ഗ്ഗം അവകാശവാദമുന്നയിക്കണം? എന്നാല് അദ്ധ്വാനതിന്റെ അന്തസ്സ്, അദ്ധ്വാനിയുടെ അവകാശങ്ങള് ഉയര്ത്തിപ്പിടിക്കേണ്ട വര്ഗ്ഗങളും വിഭാഗങ്ങളുമുണ്ട്. നവ സാമൂഹ്യ പ്രസ്ഥാനങ്ങളും അവ പ്രതിനിധീകരിക്കുന്ന വര്‍ഗ്ഗങ്ങളും വിഭാഗങ്ങളും ഇപ്പോള് ആ പഴയ കൊടിയും മുദ്രാവാക്യങ്ങളും തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു.‘

നേപ്പാളിലെ മാവോയിസ്റ്റ് വിജയത്തെക്കുറിച്ചുള്ള ലേഖനത്തില് പി. എന്. അശോകന് എഴുതുന്നു: ‘കേരളത്തിന്റെ ചരിത്രം ആവര്‍ത്തിക്കപ്പെടുമോ നേപ്പാളില്? പ്രചണ്ഡ ഇ. എം.എസ്സ്. അല്ല, നേപ്പാളിലെ മാവോയിസ്റ്റുകള് കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുമല്ല. ഇ. എം. എസുമാരരേയും കാരാട്ടുമാരേയും മറികടന്നാണവര്, ഔദ്യോഗിക കമ്മ്യൂണിസ്റ്റുകളേക്കൂടി നേരിട്ടാണവര് ഹിമാലയത്തിനു മുകളില് ചെമ്പതാക ഉയര്തിക്കെട്ടിയിരിക്കുന്നത്. ലോകത്തെങ്ങുമുള്ള വിപ്ലവകാരികളുടെ അനുഭവ പാഠങ്ങള് നേപ്പാളിലെ മാവോയിസ്റ്റുകളുടെയും പാഠമാണു. മാവോയിസത്തിനുശേഷം പ്രചണ്ഡയിസമോ? നമുക്ക് കാത്തിരുന്നുകാണാം.’

ഈ ലക്കത്തിലെ ശ്രദ്ധേയമായ മറ്റൊരു ലേഖനത്തില് കാളീശ്വരം രാജ് വര്ഗ്ഗീസിന്റെ വധം സംബന്ധിച്ച വസ്തുതകള് പുറത്തുകൊണ്ടുവന്ന കോണ്‍സ്റ്റബീള് രാമചന്ദ്രന് നായരെ കുറിച്ചെഴുതുന്നു. ‘ഒരുപക്ഷെ മറ്റൊരു അഭിഭാഷകനും ഇത്രമേല് നിഷ്കളങ്കനായ ഒരു കൊലക്കേസ് പ്രതിക്കുവേണ്ടി കോദതിയില് ഹാജരായിട്ടുണ്ടാവില്ല’.

പാഠഭേദം, കസ്റ്റംസ് റോഡ്, കോഴിക്കോട് 32.
patabhedam@gmail.com