Friday, September 26, 2008

മുതലാളിത്ത സ്വയംസഹായക സംഘം

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അമേരിക്കയെ കരകയറ്റാന് ചൈന ഉള്‍‌പ്പെടെയുള്ള രാജ്യങ്ങള് ഓടിയെത്തുന്നത് എന്തുകൊണ്ട്? ഈ വിഷയമാണ് ഈയാഴ്ച കേരള കൌമുദിയിലെ ‘നേര്‍ക്കാഴ്ച’ പംക്തിയില് ചര്‍ച്ച ചെയ്യുന്നത്.

പ്രിന്റ് എഡിഷനില് ആറാം പേജില്

ഓണ്‍‌ലൈന് എഡിഷനില് ഫീച്ചര് വിഭാഗത്തില്: അമേരിക്ക ചീനി ഭായി ഭായി

ഇംഗ്ലീഷ് പരിഭാഷ BHASKAR ബ്ലോഗില്

Thursday, September 18, 2008

സ്ഫോടനത്തിന്റെ കേന്ദ്രബിന്ദു

സമീപകാലത്തെ ഭീകരപ്രവര്‍ത്തനങ്ങളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രതികരണത്തെയും ഈയാഴ്ച കേരള കൌമുദിയിലെ ‘നേര്‍ക്കാഴ്ച’ പംക്തിയില്‍ വിശകലനം ചെയ്യുന്നു.

പ്രിന്റ് എഡിഷനില്‍ ആറാം പേജില്‍.

ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍: http://www.keralakaumudi.com/news/091808M/feature.shtml
ഏകദേശ ഇംഗ്ലീഷ് രൂപം BHASKAR ബ്ലോഗില്‍

Thursday, September 11, 2008

ട്രിവാൻഡ്രം ഡവലപ്മെന്റ് ഫ്രണ്ട്

ട്രിവാൻഡ്രം ഡവലപ്മെന്റ് ഫ്രണ്ട് എന്ന സന്നദ്ധ സംഘടന തിരുവനന്തപുരം നഗരത്തിന്റെ വികസനത്തിനായി ചില നടപടികൾ സ്വീകരിച്ചിട്ടുള്ളതായി അജയ് പ്രസാദ് ട്രിവാൻഡ്രം ബ്ലോഗ്ഗേഴ്സിന് അയച്ച സന്ദേശത്തിൽ പറയുന്നു.

കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ ടി.ഡി.എഫിന്റെ
വെബ്സൈറ്റ് സന്ദർശിക്കുക: http://www.tribiz.in

സെസ്സിന് yes പറയും‌മുമ്പ്

സെസ് കേരളത്തിൽ ഒരു ചർച്ചാവിഷയമാണ്. ഇപ്പോൾതന്നെ ഏതാനും സെസുകൾ ഉള്ള സ്ഥിതിക്ക് നമ്മുടെ മുന്നിലുള്ള പ്രശ്നം സെസ് വേണമോ വേണ്ടയോ എന്നതല്ല, ഇതുവരെ അനുവദിച്ചതിൽ കൂടുതൽ വേണമോ എന്നതാണ്. സെസ് വിഷയത്തിൽ ഉയർന്നിട്ടുള്ള സംശയങ്ങൾ ദൂരീകരിക്കാനുള്ള ഒരു നിർദ്ദേശം കേരള കൌമുദിയിൽ ഈയാഴ്ച ‘നേർക്കാഴ്ച’ പംക്തിയിൽ മുന്നോട്ടുവെയ്ക്കുന്നു.

പ്രിന്റ് എഡിഷനിൽ ആറാം പേജിൽ

ഓൺ‌ലൈൻ എഡിഷനിൽ ഫീച്ചർ വിഭാഗത്തിൽ: “സെസ്സിന് yes പറയും‌മുമ്പ്”
ഏകദേശ ഇംഗ്ലീഷ് രൂപം KERALA LETTER ബ്ലോഗിൽ

Monday, September 8, 2008

ഹിന്ദുത്വ രാഷ്ട്രീയം കേരളത്തിൽ

കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന കേസരി അതിന്റെ വാര്‍ഷികപ്പതിപ്പില്‍ ‘ഹിന്ദുത്വ രാഷ്ട്രീയം കേരളത്തില്‍: സാധ്യതകളും പരിമിതികളും’എന്ന വിഷയത്തില്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ചിട്ടുണ്ട്. എം.ജി.എസ്. നാരായണന്‍, ഹമീദ് ചേന്നമംഗലൂര്‍, എം. ആര്‍. ചന്ദ്രശേഖരന്‍, പ്രൊ. കെ. രാമന്‍‌പിള്ള, ഡോ. എം. ഗംഗാധരന്‍, എം. കെ.ദാസ്, സിവിക് ചന്ദ്രന്‍, പി. രാജന്‍, അഡ്വ. എ. ജയശങ്കര്‍, പി. കേശവന്‍ നായര്‍, ഡോ. ജി. ഗോപകുമാര്‍ എന്നിവരോടൊപ്പം അതില്‍ പങ്കെടുക്കാന്‍ എന്നെയും ക്ഷണിച്ചിരുന്നു. വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള എന്റെ കുറിപ്പ് ചുവടെ ചേര്‍ക്കുന്നു:

നവസാമൂഹ്യനിര്‍മ്മിതിക്ക് വേണ്ട കക്ഷിയെന്ന് ജനങ്ങള്‍ അംഗീകരിക്കുന്നില്ല


പത്തൊമ്പതാം നൂറ്റാണ്ടില്‍ തുടങ്ങിയതും കഴിഞ്ഞ നൂറ്റാണ്ടിന്റെ മൂന്നാം പതിറ്റാണ്ടുവരെ തുടര്‍ന്നതുമായ സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനമാണ് കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം രൂപപ്പെടുത്തിയത്. അതിന്റെ ആകെത്തുകയായി എടുത്തുകാണിക്കാവുന്നത് ശ്രീ നാരായണ ഗുരു അവതരിപ്പിച്ച 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാരാജ്യമാണിത്' എന്ന സങ്കല്പമാണ്‍. ആദ്യം രംഗത്ത് വന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും അതിനുള്ളില്‍ ജനിച്ച് പിന്നീട് സ്വതന്ത്രമായി പ്രവര്‍ത്തിച്ചു തുടങ്ങിയ സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും ഈ സങ്കല്പം മുന്നോട്ടുകൊണ്ടുപോകാന്‍ പ്രതിബദ്ധതയുള്ളവയെന്ന നിലയിലാണ് ജനങ്ങളെ സമീപിച്ചതും അംഗീകാരം നേടിയതും. പ്രായോഗിക തലത്തില്‍ അതില്‍നിന്ന് വ്യതിചലിക്കുന്നുണ്ടെങ്കിലും തത്വത്തില്‍ അവയെല്ലാം ഇപ്പോഴും ആ സങ്കല്പം ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

ഇ.എം.എസ്. നമ്പൂതിരിപ്പാട് 1967ല്‍ തത്വദീക്ഷയില്ലാതെ ഒരു സപ്തമുന്നണി തല്ലിക്കൂട്ടി അധികാരം നേടിയശേഷം ആരുമായി കൂട്ടുചേര്‍ന്നും അധികാരം കൈക്കലാക്കുന്നത് കേരളത്തില്‍ അംഗീകൃത പ്രായോഗിക രാഷ്ട്രീയശൈലിയായി.

വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ചും ജാതി മത വിഭാഗങ്ങള്‍ക്കിടയില്‍, സ്വാധീനമുള്ള കക്ഷികള്‍ക്ക് രാഷ്ട്രീയ രംഗത്ത് അവരുടെ യഥാര്‍ത്ഥ ജനപിന്തുണയുടെ അടിസ്ഥാനത്തില്‍ അര്‍ഹതപ്പെട്ടതിലും ഉയര്‍ന്ന സ്ഥാനം നേടാന്‍ ഈ സാഹചര്യം സഹായിച്ചിട്ടുണ്ട്. പക്ഷെ ജാതിഭേദവും മതദ്വേഷവും ഇല്ലാത്ത ഒരു സമൂഹത്തിന്റെ നിര്‍മ്മിതിയില്‍ വിശ്വാസമുള്ളതായി ജനങ്ങള്‍ കരുതുന്ന കക്ഷികള്‍ക്കെ നേതൃസ്ഥാനം കാംക്ഷിക്കാനാവൂ. ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടുന്ന ബി.ജെ.പി.യെ അത്തരത്തിലുള്ള സാമൂഹ്യനിര്‍മ്മിതിയ്ക്കുവേണ്ടി നിലകൊള്ളുന്ന കക്ഷിയായി ജനങ്ങള്‍ കാണാത്തതാണ് അതിന്റെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്നതെന്ന് ഞാന്‍ കരുതുന്നു

വാര്‍ഷികപ്പതിപ്പിന്റെ വില: 30 രൂപ

ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് ആണ് കേസരിയുടെ പ്രസാധകര്‍. മുഖ്യ പത്രാധിപര്‍: ആര്‍. സഞ്ജയന്‍

മേല്‍‌വിലാസം: കേസരി കാര്യാലയം, സ്വസ്തിദിശ, മാധവന്‍ നായര്‍ റോഡ്, കോഴിക്കോട്-2

Friday, September 5, 2008

പാറശ്ശാലയിലെ റൂറൽ പ്രസ്സ് ക്ലബ്

പാറശ്ശാല കേന്ദ്രമായി മലയാളം തമിഴ് മാധ്യമ ലേഖകരുടെ ഒരു കൂട്ടായ്മ റൂറൽ പ്രസ്സ് ക്ലബ് എന്ന പേരിൽ പ്രവർത്തിക്കുന്നുണ്ട്.

റൂറൽ പ്രസ്സ് ക്ലബ്ബിന്റെ അഞ്ചാമത് വാർഷികം സെപ്തംബർ 10ന് നടക്കുന്നതാണെന്ന് പ്രസിഡന്റ് എ.വി.സജിലാൽ അറിയിക്കുന്നു. വാർഷികത്തോടനുബന്ധിച്ച് പ്രദേശത്തിന്റെ സമഗ്രമായ വിവരങ്ങളും സഹൃദയരുടെ കലാസൃഷ്ടികളും അടങ്ങുന്ന ഒരു സ്മരണിക പ്രസിദ്ധീകരിക്കുന്നതാണ്.

സജിലാൽ ആവശ്യപ്പെട്ടതനുസരിച്ച് സ്മരണികയിൽ ചേർക്കാൻ അയച്ചുകൊടുത്ത സന്ദേശം താഴെ ചേർക്കുന്നു:

അഞ്ചാം വാർഷികം ആഘോഷിക്കുന്ന റൂറൽ പ്രസ്സ് ക്ലബ്ബിന്റെ പ്രവർത്തകർക്ക് അഭിവാദനങ്ങൾ.

മാദ്ധ്യമരംഗത്ത് അടുത്തകാലത്തുണ്ടായിട്ടുള്ള മാറ്റങ്ങൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു. വലിയ പത്രങ്ങളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രാദേശികവത്കരണ പ്രക്രിയ പുരോഗമിക്കുന്നത് ചെറിയ പത്രങ്ങളെ വിഴുങ്ങിക്കൊണ്ടാണ്. മലയാളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള പത്രങ്ങളുടെ വളർച്ച ശ്രദ്ധാപൂർവം പഠിച്ചിട്ടുള്ള ഡോ. റോബിൻ ജെഫ്രി കേരളം ഏറെക്കുറെ ഒരു ഇരുപത്ര സമൂഹമായി മാറിക്കഴിഞ്ഞെന്ന് നിരീക്ഷിച്ചിട്ടുണ്ട്. ദീർഘ കാലമായി നമ്മുടെ മാദ്ധ്യമലോകത്ത് നിലനിന്നിരുന്ന ബഹുസ്വരത ക്രമേണ ഇല്ലാതാവുകയാണെന്ന് ഇത് സൂചിപ്പിക്കുന്നു.

വിപണിയിൽ വിജയം കണ്ട പത്രത്തിന്റെ രീതികൾ സ്വീകരിക്കുന്നതാണ് അതിജീവിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമെന്ന വിശ്വാസത്തിൽ പല ചെറിയ പത്രങ്ങളും അതിനെ അനുകരിക്കുകയാണ്. വലിയ പത്രങ്ങളുടെ രീതികൾ സ്വീകരിക്കുമ്പോൾ അവ നിശ്ചയിക്കുന്ന വ്യവസ്ഥകളനുസരിച്ച് മത്സരിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് അവർ മനസ്സിലാക്കുന്നില്ല. മാത്രമല്ല അത് വൈവിദ്ധ്യം ഇല്ലാതാക്കുകയും ചെയ്യുന്നു.

ബഹുസ്വരത നിലനിർത്താനുള്ള ശ്രമങ്ങൾക്ക് ശക്തിപകരാൻ റൂറൽ പ്രസ്സ് ക്ലബ്ബിനു കഴിയട്ടെ.

ബി. ആർ. പി. ഭാസകർ
തിരുവനന്തപുരം

Thursday, September 4, 2008

കയ്യൂക്കുള്ളവൻ കാര്യക്കാരൻ

ഈയാഴ്ച കേരള കൌമുദിയിലെ ‘നേര്‍ക്കാഴ്ച‘ പംക്തിയില്‍ ജമ്മു-കാശ്മീരിലെയും ഒറീസയിലെയും കേരളത്തിലെയും സംഭവങ്ങളുടെ വെളിച്ചത്തില്‍ കയ്യൂക്കിനെ ആശ്രയിച്ചുള്ള സമരങ്ങള്‍ വര്‍ജ്ജിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്യുന്നു.

പ്രിന്റ് എഡിഷനില്‍ ആറാം പേജില്‍

ഓണ്‍ലൈന്‍ എഡിഷനില്‍ ഫീച്ചര്‍ വിഭാഗത്തില്‍: കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍


ഏകദേശ ഇംഗ്ലീഷ് രൂപം KERALA LETTER ബ്ലോഗിൽ